മണിച്ചിത്രത്താഴ് എന്നുതുറക്കും‍?
Saturday, December 3, 2022 12:58 AM IST
ഷൊർണൂർ: ഷൊർണൂർ ചെറുകിട വ്യവസായ കേന്ദ്രത്തിന്‍റെ മണിച്ചിത്രതാഴ് എന്ന് തുറക്കും...?
കാൽ നൂറ്റാണ്ടായി പൂട്ടി കിടക്കുന്ന വ്യവസായ കേന്ദ്രം ഇനി ഒരിക്കലും തുറക്കുകയില്ലെന്ന പ്രതീതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര സർക്കാർ ഈ വ്യവസായ സ്ഥാപനം ഷൊർണൂർ നഗരസഭയ്ക്കു കൈമാറിയിട്ട് കാൽ നൂറ്റാണ്ടായി. എന്നാൽ പിന്നീടൊരിക്കൽ പോലും സ്ഥാപനം തുറന്ന് പ്രവർത്തിച്ചിട്ടില്ല.

രാജ്യവ്യാപകമായി ചെറുകിട വ്യവസായ വികസന കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ 55.68 ലക്ഷം നൽകിയാണ് നഗരസഭ സ്ഥലവും കെട്ടിടവും യന്ത്രങ്ങളും സ്വന്തമാക്കിയത്. 1997 ഏപ്രിൽ 11 നായിരുന്നു കൈമാറ്റം സംബന്ധിച്ച ഉത്തരവിറങ്ങുന്നത്.

പിന്നീട് അതേ വർഷം നവംബറിലാണ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നത്.
നിലവിൽ ലഭിക്കുന്ന സൗകര്യങ്ങൾ തുടരുന്നതിനും വ്യവസായികളുടെ ക്ഷേമത്തിനും മാത്രമേ സ്ഥലവും കെട്ടിടവും ഉപയോഗിക്കാവൂ എന്ന നിബന്ധന കൂടി കൈമാറ്റത്തിനുണ്ടായിരുന്നു.
ഒരു കേന്ദ്ര സർക്കാർ സ്ഥാപനം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുകയെന്ന അപൂർവ സംഭവം കൂടിയാണിത്.

ചെറുകിട ഇരുന്പ് ഉപകരണ ഉൽപാദന രംഗത്ത് ഷൊർണൂരിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് അന്നത്തെ കേന്ദ്ര വ്യവസായ മന്ത്രി കെ.കരുണാകരന്‍റെ ഇടപെടലോടെ നഗരസഭയ്ക്ക് ഈ സ്ഥാപനം ലഭിക്കുന്നത്.

ആദ്യം എംപിയായിരുന്ന എസ്.ശിവരാമനും പിന്നീട് എസ്.അജയകുമാറുമാണ് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയത്.

പവർ ഹാമർ ഉൾപ്പെടെ വിലയേറിയ യന്ത്രങ്ങളില്ലാത്ത ചെറുകിട വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ യന്ത്ര സഹായം,സാങ്കേതിക വിദ്യയിൽ പരിശീലനം തുടങ്ങിയവയായിരുന്നു ചെറുകിട വ്യവസായ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ.

ഇത് തുടർന്നും ലഭിക്കുന്നതിന് വേണ്ടിയാണ് നഗരസഭ സ്ഥാപനം ഏറ്റെടുത്തത്. എന്നാൽ രണ്ട് ഉദ്ഘാടനങ്ങൾ നടന്നുവെന്നതൊഴികെ വ്യവസായികൾക്ക് ഗുണമൊന്നും ലഭിച്ചില്ല.

യന്ത്രങ്ങൾ തുരുന്പെടുത്ത് നശിക്കുന്ന അവസ്ഥയാണിപ്പോൾ. ചൂളകളിൽ ഉയർന്ന താപപരിചരണത്തിന് ശേഷം ഉരുക്ക് അടിച്ച് പരത്തുന്നത് പവർഹാമർ ഉപയോഗിച്ചാണ്.

വലിയ വിലയുള്ള വിവിധതരം പവർ ഹാമറുകൾ ചെറുകിട വ്യവസായികൾക്ക് സ്വന്തമായി വാങ്ങാനാകാത്ത സാഹചര്യത്തിൽ വ്യവസായ വികസന കേന്ദ്രത്തിൽ ചെറിയ വാടകയ്ക്ക് യന്ത്രസഹായം ലഭ്യമായിരുന്നു.

ഇതുതുടർന്നും ലഭിക്കുമെന്ന പ്രതീക്ഷയാണ് കാൽനൂറ്റാണ്ട് മുൻപ് ചെറുകിട വ്യവസായ മേഖലയ്ക്കുണ്ടായിരുന്നത് 600 ചെറിയ കാർഷികോപകരണ യൂണിറ്റുകളും കുടിൽ വ്യവസായ യൂണിറ്റുകളും ഷൊർണൂരിലുണ്ടായിരുന്നു. എന്നാൽ വ്യവസായ മേഖലയുടെ പ്രതീക്ഷയ്ക്ക് ഫലമുണ്ടായില്ല.

ഷൊർണൂർ നഗരസഭ ഈ സ്ഥാപനം സംരക്ഷിച്ച് കാർഷിക മേഖലയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന പക്ഷം ഇത് ജില്ലയ്ക്ക് ആകമാനം തന്നെ വലിയ മുതൽക്കൂട്ടാകും എന്നുള്ളതാണ് സത്യം.