കാന്തളം മേഖലയിൽ പുലിശല്യം രൂക്ഷം
Saturday, December 10, 2022 1:10 AM IST
നെന്മാറ: അയിലൂർ പഞ്ചായത്തിലെ കാന്തളം ചീരമടയിൽ പുലിയിറങ്ങി വീട്ടിൽ നിന്ന് വളർത്തുനായയെ പിടിച്ചു കൊണ്ടുപോയി. ഇന്നലെ പുലർച്ചെ 3.30ന് ആണ് സംഭവം.
അയിലമുടി മലയുടെ താഴ്‌വാരങ്ങളിലെ ജനവാസ മേഖലയിലാണ് നിരന്തരമായി പുലിയുടെ ശല്യം വർദ്ധിക്കുന്നത്. ആഴ്ചകൾക്കു മുന്പ് പ്രദേശവാസിയായ സുബ്രഹ്മണ്യന്‍റെ രണ്ട് ആടുകളെ പുലി പിടിച്ചിരുന്നു.
വനമേഖലയോടുചേർന്ന് വീടുകളിൽ ആടുവളർത്തലും പശു വളർത്തലിനും പുലി ഭീഷണി നേരിടുന്നതായി പ്രദേശത്തെ കർഷകർ നിരന്തരം പരാതി ഉന്നയിക്കാറുണ്ടെങ്കിലും വനം വകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാറില്ലെന്നു പ്രദേശത്തെ കർഷകർ പരാതിപ്പെട്ടു.
മാസങ്ങൾക്കു മുന്പ് പ്രദേശത്തു കെട്ടിയിട്ട ആടുകളെ പുലി കടിച്ചു കൊന്നിരുന്നു. വീടുകളിലെ സുരക്ഷയ്ക്കായി നായ്ക്കളെ വളർത്തുന്നതുപോലും ഇരുന്പുകൂടുകളിൽ കെട്ടിയിട്ട് വളർത്തേണ്ട സ്ഥിതിയാണ്.
പുലിയുടെ സാന്നിധ്യം ഉണ്ടായാൽ നായ്ക്കൾ ശബ്ദം ഉണ്ടാക്കാറില്ലാത്തത് പുലികളുടെ സ്വൈര്യ വിഹാരത്തിന് സൗകര്യമാകുന്നതായി പ്രദേശവാസിയായ രാജേഷ് പറഞ്ഞു. രാത്രികാലങ്ങളിൽ വാഹന സഞ്ചാരത്തിനിടെ റബർ തോട്ടങ്ങൾക്കിടയിലൂടെ പുലി സഞ്ചരിക്കുന്നത് നിരവധി പേർ കണ്ടിട്ടുണ്ടെങ്കിലും കൂടുവച്ച് പുലിയെ പിടിക്കണമെന്ന് വനം വകുപ്പിനോടു നിരന്തരമായി ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാട് തുടരുകയാണ്.
അയലമുടി മലയുടെ താഴ് വാരങ്ങളിലെ റബർ തോട്ടങ്ങളിൽ പലപ്പോഴും പകൽ സമയങ്ങളിൽ പുലിയെ നേരിൽ കാണുകയും ഓടി രക്ഷപ്പെടുന്നതിനിടെ തൊഴിലാളികൾ വീണ് പരിക്കേല്ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പുലി സാന്നിധ്യം കാരണം കാന്തളം, ചീരമട, വീഴലി, പയ്യാങ്കോട്, കൈതച്ചിറ, നാലാം കൂപ്പ്, കരിങ്കുളം, പാളിയമംഗലം, ചീതാവ്, കിഴക്കേകോളുന്പ് തുടങ്ങി അയിലമുടി മലയുടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ നാട്ടുകാർ ഭീതിയിലാണ്.