ADVERTISEMENT
ADVERTISEMENT
കോട്ടയം: ഓൺലൈൻ തട്ടിപ്പുവഴി വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനാല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തുനിന്നും അറസ്റ്റിലായി. വിശാഖപട്ടണം ഗാന്ധിനഗർ സ്വദേശിയായ രമേഷ് വെല്ലംകുള (33) ആണ് കോട്ടയം സൈബർ പോലീസിന്‍റെ പിടിയിലായത്.

ഓൺലൈൻ ഷെയർ ട്രേഡിംഗ് ബിസിനസിലൂടെ ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചശേഷം ചെറിയ തുക നിക്ഷേപിച്ച് ട്രേഡിംഗിലൂടെ എന്നു പറഞ്ഞു ലാഭംകൊടുത്ത് വിശ്വാസം ആർജിച്ചശേഷം തട്ടിപ്പ് നടത്തുകയായിരുന്നു.

വലിയ തുകയുടെ ട്രേഡിംഗിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പല പ്രാവശ്യമായി 1,64,00,141 രൂപ പല അക്കൗണ്ടുകളിൽനിന്നായി പ്രതി കൈക്കലാക്കുകയായിരുന്നു. ഏപ്രിൽ 28 മുതൽ മേയ് 20 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഓൺലൈനിൽ ഷെയർ ട്രേഡിംഗിനെക്കുറിച്ച് സെർച്ച് ചെയ്ത യുവാവിന് വാട്സാപ്പിൽ കങ്കണ ശർമ എന്ന പേരിൽ”ഷെയർ ട്രേഡിംഗിൽ താല്പര്യമുണ്ടോ ഞങ്ങൾ സഹായിക്കാം’’ എന്ന മെസേജ് ലഭിച്ചു.

ഈ സമയം കമ്പനിയെക്കുറിച്ചും സ്റ്റാഫിനെപ്പറ്റിയും അന്വേഷിച്ചതിൽ ഇങ്ങനെ ഒരു സ്ഥാപനം നിലവിലുണ്ടെന്നും കങ്കണ ശർമ എന്ന ഒരു സ്റ്റാഫ് ഈ സ്ഥാപനത്തിൽ ഉണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു. തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവ് തട്ടിപ്പുകാർ തയാറാക്കിയ വ്യാജ കമ്പനിയുടെ സൈറ്റിൽ പ്രവേശിക്കുകയായിരുന്നു.

തട്ടിപ്പുകാർ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്തു ട്രേഡിംഗ് നടത്തിയ യുവാവ്, നിക്ഷേപിച്ച തുകയ്ക്ക് വലിയ തുക ലാഭമായി തന്‍റെ അക്കൗണ്ടിൽ വന്നതായി ബോധ്യപ്പെട്ടു. എന്നാൽ, ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്നും തനിക്ക് പണം നഷ്ടപ്പെട്ടെന്നും യുവാവിന് ബോധ്യമായത്. ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദിന്‍റെ നിർദേശപ്രകാരം അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ വിശാഖപട്ടണത്തുനിന്നു പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ADVERTISEMENT
വിഴിഞ്ഞം: ഒടുവിൽ അധികൃതർ ഉണർന്നു, അപകടാവസ്ഥയിലായ വിഴിഞ്ഞത്തെ പഴയ പാലത്തിനു പകരം പുതിയതു നിർമിക്കാനുള്ള ശ്രമം തുടങ്ങി; ആദ്യ ഘട്ടമായ മണ്ണു പരിശോധനക്ക് ആരംഭമായി. ഇതോടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമേറിയ പഴയ പാലം വൈകാതെ ഓർമയാകും.
വിഴിഞ്ഞം - മുക്കോല റോഡിൽ ഗംഗയാർ തോടിനു കുറുകെയുള്ള പഴയ പാലമാണ് പൊളിച്ച് മാറ്റുന്നത്.

3,05,000 രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതിനെ തുടർന്നാണു മണ്ണു പരിശോധന ആരംഭിച്ചതെന്നറിയുന്നു. പരിശോധന റിപ്പോർട്ട് പിഡബ്ല്യു ഡി ബ്രിഡ്ജസ് വിഭാഗത്തിനു കിട്ടിയ ശേഷമാകും പാലത്തിന്‍റെ ഡിസൈൻ തയാറാക്കുക. നൂറു വർഷത്തിലേറെ പഴക്കമുള്ള ഈ പാലം ബ്രിട്ടീഷുകാർ നിർമിച്ചതാണെന്നു പഴമക്കാർ പറയുന്നു. 

ഒരു കാലത്തു വിഴിഞ്ഞത്തെയും തലസ്ഥാനത്തെയും ബന്ധിപ്പിച്ചിരുന്ന ഏക മാർഗമായിരുന്നു ഈ പാലം. ഇതു പൊളിച്ചുമാറ്റുന്നതോടെ വിഴിഞ്ഞത്തിന്‍റെ മറ്റൊരു ചരിത്രവും ഓർമയാകും. മൂന്നുതൂണുകളുടെ സ ഹായത്തോടെ നിൽക്കുന്ന പാലത്തിനു നേരത്തെ ബലക്ഷയം പ്രകടമായിരുന്നു. കൽക്കെട്ടുകൾ തകർന്നും കോൺക്രീറ്റ് ഇളകിയും നാശത്തിന്‍റെ വക്കിലായ പാലത്തിൽ കൂടിയുള്ള കെഎസ്ആർടിസി ബസ് സർവീസിനെതിരേയും പരാതി ഉയർന്നിരുന്നു.

പൂവാർ, കാട്ടാക്കട, പാറശാല, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള ഡിപ്പോകളിൽ നിന്നുള്ള എല്ലാ ബസുകളും വിഴിഞ്ഞം വഴി തിരുവനന്തപുരത്തേക്കു പോകുന്നത് പഴയപാലം കടന്നാണ്. ഇത് ഏറെ വിമർശനങ്ങൾക്കും വഴി തെളിച്ചിരുന്നു. പരിപാലനമില്ലാതെ കാടും പടലും പിടിച്ച് ഇഴജന്തുക്കളുടെ താവളമായും പാലവും പരിസരവും മാറിയെങ്കിലും നടപടി ഉണ്ടായില്ല.

തകർച്ച വന്നതോടെ ഏതാനും വർഷം മുൻപ് കോൺക്രീറ്റ് നിർമിത കൈവരി സ്ഥാപിച്ച് അധികൃതർ തടി തപ്പി. എന്നാൽ പുതിയ പാലത്തിന് ഇരുവശത്തും മാത്രമേ തൂണുകൾ ഉണ്ടാവുകയുള്ളൂ. അതിനാൽ ഗംഗയാർ തോടിന്‍റെ ഒഴുക്ക് സുഗമമാകുമെന്നും വിലയിരുത്തപ്പെടുന്നു. 18 മീറ്റർ നീളമുള്ള സ്പാൻ ഉപയോഗിച്ച് ഒറ്റ ലൈനായാണ് പാലം വരുന്നത്.

ഇവിടത്തെ ഗതാഗതക്കുരുക്കും ഒഴിവാക്കാനാകും. മണ്ണുപരിശോ ധന നടക്കുന്നതിനാൽ പഴയപാലം വഴിയുള്ള കെഎസ്ആർടി സി സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ ഒന്നുവരെതൊട്ടടുത്ത പുതിയ പാലം വഴി മാത്രമേ സർവീസ് നടത്തൂവെന്നും അധികൃതർ അറിയിച്ചു.
ADVERTISEMENT
കുളത്തൂപ്പുഴ: ജനവാസമേഖലയി ലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. കുളത്തൂപ്പുഴ വട്ടക്കരിക്കം പെരുവഴിക്കാലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ പുളിമൂട്ടിൽ വീട്ടിൽ ശശി -രാധ ദമ്പതികളുടെ വാഴത്തോട്ടവും കൃഷികളുമാണ് ഒറ്റ രാത്രി കൊണ്ട് കാട്ടാനകൾ നശിപ്പിച്ചത്. വാഴകൾക്ക് പുറമെ തെങ്ങുകൾ, കമുക് ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.

കോളനികൾക്ക് ചുറ്റുമായി വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച സൗരോർജ വേലികൾ പൂർണമായും തകർന്നു. മനുഷ്യ- വന്യ ജീവി സംഘർഷം കുറയ്ക്കുവാൻ വേണ്ടി ആവിഷ്കരിച്ച വനാവരണം പദ്ധതി പൂർത്തിയാകാതെ ഒതുങ്ങുകയും ചെയ്തതോടെ കാട്ടുമൃഗ ശല്യം രൂക്ഷമായി.

ഇതിനിടെ വനാതിർത്തികളിൽ ആനക്കിടങ്ങുകൾ എടുക്കുമെന്ന അധികൃതരുടെ ഉറപ്പും ജലരേഖയായി മാറിയതായി കർഷകർ പറയുന്നു.

അമ്പലക്കടവിൽ നിന്നും ആദിവാസി മേഖലയിലേക്കു കടന്നുപോകുന്ന റോഡുകൾ കാട്ടുമൃഗങ്ങളായ ആനയുടെയും കാട്ടുപോത്തിന്‍റെയും സഞ്ചാര പാത ആയിരിക്കുകയാണ് .ഈ പ്രദേശങ്ങളിലെ ജനജീവിതം വളരെ ദുരിതത്തിലാണ്.

കാട്ടുമൃഗശല്യം വർധിക്കുന്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിസംഗത പാലിക്കുകയാണ്. യാത്രക്കാർ പേടിച്ചാണ് ഈ വഴിയിൽ കൂടി ജോലി കഴിഞ്ഞ് വീടുകളിൽ എത്തുന്നത് . വന്യമൃഗങ്ങളുടെ കൈകളിൽ നിന്നും തങ്ങളുടെ കൃഷിസ്ഥലങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പല നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല.
ADVERTISEMENT
പത്തനംതിട്ട: ആനയോടിക്കല്‍ ദൗത്യവുമായി കോന്നിയിലെ വനപാലകർ. കോന്നി വനം ഡിവിഷന്‍ പരിധിയില്‍ നടുവത്തുമൂഴി റേഞ്ചില്‍ കല്ലേലി തോട്ടം, കൊക്കത്തോട് ജനവാസ മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായ ഇറങ്ങുന്ന സാഹചര്യത്തിലാണ് വനപാലകരുടെ നടപടി.

ഡിഎഫ്ഒ ആയുഷ്മാൻ കോറിയുടെ നേതൃത്വത്തിൽ കോന്നി വനംഡിവിഷനിലെ വിവിധ ഓഫീസ് പരിധികളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് കൂട്ടമായി കാട് കയറിയത്. കോന്നി ആർ‌ആർ‌ടി, സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ, പാടംസ്റ്റേഷൻ, കൊക്കാത്തോട്, കരിപ്പാൻതോട് ഫോസ്റ്റ് സ്റ്റേഷനുകളിൽ നിന്നുള്ള 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്.

ജനവാസ മേഖലകളിലെത്തുന്ന കാട്ടാനകളെ തിരിച്ചറിഞ്ഞ് തിരികെ കാട്ടിലേക്ക് കടത്തി വിടുകയാണ് വനപാലക ദൗത്യം. ഇതിന്‍റെ ഭാഗമായി കോന്നി റേഞ്ചിന്‍റെ കീഴില്‍ സൗത്ത് കുമരംപേരൂര്‍ വനാതിര്‍ത്തിക്കുളളിലും വയക്കരവനമേഖലയിലുമാണ് ഇന്നലെ വ്യാപകമായി തെരച്ചില്‍ നടത്തിയത്. നദിക്കു സമീപമായി കണ്ട കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് കടത്തി വിടുകയും ചെയ്തു. ഇതിനിടയില്‍ കാട്ടാന വനപാലകർക്കു നേരേ പാഞ്ഞടുത്തു. പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ എട്ടോളം വനപാലകര്‍ക്ക് വീണു പരിക്കേറ്റു.

നിരീക്ഷണ സംഘം

ജനവാസ മേഖലയില്‍ വൈകുന്നേരം നാലു മുതല്‍ പിറ്റേന്നു രാവിലെ ഒന്പതുവരെ നിരീക്ഷണ പട്രോളിംഗും ഇതുവഴി കടന്നു പോകുന്നവര്‍ക്ക് സുരക്ഷയും ഒരുക്കി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സ്ഥിരമായി എത്തുന്ന ആനകളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് ഉള്‍ക്കാട്ടിലേക്ക് കടത്തിവിടുന്നത് വളരെ ശ്രമകരമാണ്. വനത്തിനുള്ളില്‍ പകല്‍ സമയത്ത് നിലയുറപ്പിച്ച ആനകള്‍ രാത്രികാലങ്ങളില്‍ അച്ചന്‍കോവിലാറും റോഡും കടന്ന് കൈതച്ചക്കത്തോട്ടത്തിലേക്ക് കൂട്ടത്തോടെ വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വനപാലകർ പറയുന്നു.

കോന്നി കുളത്തുമൺ പ്രദേശത്ത് ഒരുമാസത്തിലേറെയായി നിരന്തരം കാട്ടാന ശല്യമുണ്ട്. ഇവയെ പലതവണ കാടു കയറ്റിയെങ്കിലും ഫലമുണ്ടായില്ല. കുളത്തുമൺ പ്രദേശത്തെ കൈതച്ചക്ക ത്തോട്ടമാണ് കാട്ടാനകളുടെ ലക്ഷ്യം.
ADVERTISEMENT
അമ്പലപ്പുഴ: മത്സ്യബന്ധന വള്ളം കടലിൽ തകർന്നു. നീർക്കുന്നം തെക്കാലിശേരിൽ വേണുവിന്‍റെ ഉടമസ്ഥതയിലുള്ള ഓണം എന്ന ലയ്‌ലാൻഡ് വള്ളത്തിനാണ് തകരാർ സംഭവിച്ചത്. കഴിഞ്ഞദിവസം രാവിലെ 45 തൊഴിലാളികളുമായി കായംകുളം തുറമുഖത്തുനിന്നാണ് വള്ളം പോയത്. മത്സ്യ ബന്ധനത്തിനിടെ ഉഗ്ര ശബ്ദം കേട്ടതിനുശേഷം വള്ളം ചലിക്കാതെയായി.

പിന്നീട് തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിന്‍റെ സഹായത്താൽ അപകടത്തിൽപ്പെട്ട വള്ളം കായംകുളം യാർഡിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് വള്ളത്തിന്‍റെ അടിത്തട്ട് പൂർണമായും തകർന്നത് കണ്ടത്. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളമുടമ പറഞ്ഞു. കപ്പലപകടത്തിനെത്തുടർന്ന് കടലിന് അടിത്തട്ടിലുള്ള കണ്ടെയ്നറിൽ തട്ടിയതാണ് അപകടകാരണമെന്നു കരുതുന്നു.
ADVERTISEMENT
മൂന്നാർ: സുവർണജൂബിലി നിറവിലെത്തിയ ഇരവികുളം രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന നേട്ടം കൈവരിച്ചതോടെ അഭിമാനത്തിന്‍റെ നിറവിൽ. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതൽ 2025 വരെ സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്മെന്‍റ് എഫക്ടീവ് ഇവാല്യൂവേഷന്‍റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാർ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തെരഞ്ഞെടുക്കപ്പെട്ടത്.

വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരിൽ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. രാജ്യത്തെ 438 സംരക്ഷിത വനമേഖലകളിൽ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്കോർ നേടി ഇരവികുളം ദേശീയോദ്യാനം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഇന്‍റർനാഷണൽ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മീഷൻ ഓണ്‍ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മൂല്യനിർണയ ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് സ്കോർ നിർണയിച്ചത്.

ആറു പ്രധാനസംരക്ഷണ ഘടകങ്ങളെ വിലയിരുത്തുന്നതിനായി 32 മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സ്കോർ നൽകിയത്. 90.63 ശതമാനം സ്കോറോടെ മൂന്നാർ വന്യജീവി ഡിവിഷനിലെ മതികെട്ടാൻ ചോല നാഷണൽ പാർക്കും 89.84 ശതമാനം സ്കോറോടെ ചിന്നാർ വന്യജീവി സങ്കേതവും മികച്ച സംരക്ഷിത വനമേഖലകളായി ഇരവികുളം ദേശീയോദ്യാനത്തിന്‍റെ തൊട്ടു പിന്നിൽ ഇടം നേടി.

പശ്ചിമഘട്ട മലനിരകളിൽ 97 ചതുരശ്ര കീലോമീറ്ററാണ് ഇരവികുളം ദേശീയോദ്യാനത്തിന്‍റെ വിസ്തീർണം. പുൽമേടും, ചോലവനങ്ങളും നിറഞ്ഞ ജൈവ സന്പന്നമായ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ഈ ദേശീയോദ്യാനം.

ലോകത്ത് ഏറ്റവും അധികം വരയാടുകൾ കാണപ്പെടുന്ന പ്രദേശം കൂടിയാണ് ഇവിടം. ഇതിനു പുറമേ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവയിനത്തിൽപ്പെടുന്ന നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും ഇവിടെയുണ്ട്.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നാഷണൽ പാർക്കുകളിൽ ഒന്നായി അറിയപ്പെടുന്ന ഇരവികുളം പ്രാദേശിക ജന വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഇക്കോടൂറിസത്തിന്‍റെ ഏറ്റവും മികച്ച മാതൃകയാണെന്ന് മാനേജ്മെന്‍റ് എഫക്ടീവ് ഇവാല്യൂവേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിരവധി സംരക്ഷിത മേഖലകളേയും റിസർവ് ഫോറസ്റ്റുകളേയും ബന്ധിപ്പിക്കുന്ന ജൈവ വൈവിധ്യമേഖലയാണ് ഈ പ്രദേശം. ഉഷ്ണമേഖലാ പർവത ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സസ്യജന്തു ജാലങ്ങളുടെ വിപുലമായ പട്ടിക രൂപപ്പെടുത്തി, ദേശീയോദ്യാനത്തിൽ സംരക്ഷിച്ചു വരുന്നതായും റിപ്പോർട്ടിലുണ്ട്.

സംരക്ഷിത വനമേഖലയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ വേർതിരിക്കപ്പെട്ടതും നിയന്ത്രിതവുമായ ടൂറിസം സോണ്‍, ഇന്‍റർപ്രട്ടേഷൻ സെന്‍റർ, ഓർക്കിഡേറിയം, ഫേണറി, ആവാസവ്യവസ്ഥയിൽ കടന്നുകയറാതെ ജൈവവൈവിധ്യം ആസ്വദിക്കുന്നതിനുള്ള വെർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സെന്‍റർ, നേച്ചർ എഡ്യൂക്കേഷൻ സെന്‍റർ എന്നിവ ഇരവികുളത്തിന്‍റെ പ്രത്യേകതകളാണ്.

ഡോ. എസ്.വി. കുമാർ ചെയർമാനായിട്ടുള്ള ഡോ. ജ്യോതി കശ്യപ്, ഡോ. ജി. അരീന്ദ്രൻ, ഡോ. ജെ.എ. ജോണ്‍സണ്‍ എന്നിവരടങ്ങുന്ന വിദഗ്ധസംഘമാണ് മാനേജ്മെന്‍റ് ഇഫക്ടീവ് ഇവാല്യൂവേഷനായി ഇരവികുളം ദേശീയോദ്യാനത്തിൽ പരിശോധന നടത്തിയത്.
ADVERTISEMENT
കൊച്ചി: കൊച്ചിയില്‍ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഉദ്യോഗസ്ഥരുടെ വിവിധ സംഘങ്ങള്‍ മേഖല തിരിച്ചാണ് പരിശോധനകള്‍ നടത്തി വരുന്നത്. ഇതിനുപുറമേ തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും പരിശോധനകള്‍ തുടരുകയാണ്.

ശുചിത്വമില്ലായ്മ മുതല്‍ ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന്‍റെ അഭാവം വരെയുള്ള പിഴവുകളും പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ നടപടികള്‍ സ്വീകരിക്കുകയാണ്.

ഭക്ഷ്യവിഷബാധ നിത്യസംഭവമാകുന്ന സാഹചര്യത്തില്‍ അനധികൃതവും വീഴ്ചവരുത്തുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് മേഖലയിലെ അസോസിയേഷനുകളടക്കം ആവശ്യപ്പെടുന്നത്.

നാലു മാസത്തിനിടെ 10.69 ലക്ഷം പിഴ

മാര്‍ച്ച് ഒന്നുമുതല്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഈടാക്കിയത് 10.69 ലക്ഷം രൂപ. ഹോട്ടലുകളിലെ അടുക്കളകളിലെ ശുചിത്വക്കുറവ്, ജീവനക്കാരുടെ ആരോഗ്യ പരിശോധനയിലുണ്ടാകുന്ന വീഴ്ച, ഗുണനിലവാരമില്ലാത്ത കുടിവെള്ളം, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കല്‍ തുടങ്ങിയ കര്യങ്ങളൊക്കെ പിഴ ഈടാക്കുന്നതിന് കാരണമായിട്ടുണ്ട്.

ഇക്കാലയളവില്‍ 286 സ്ഥാപനങ്ങള്‍ക്കാണ് ഇതിനായി നോട്ടീസ് നല്‍കിയത്. 401 സ്ഥാപനങ്ങള്‍ക്ക് ക്രമക്കേടുകള്‍ തിരുത്തുന്നതിനുള്ള നോട്ടീസും നല്‍കി.

2327 പരിശോധനകള്‍

ഇക്കാലയളവില്‍ 2327 പരിശോധനകളാണ് ജില്ലയില്‍ അധികൃതര്‍ നടത്തിയത്. 565 സാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തു. നിരീക്ഷണത്തിന്‍റെ ഭാഗമായി 1167 സാമ്പിളുകളുമെടുത്തു. സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട് റീജണല്‍ ലബോറട്ടറിയിലെത്തിച്ച് പരിശോധന നടത്തിയാണ് ഗുണനിലവാരം വിലയിരുത്തുന്നത്. പുതുതായി 749 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും 4045 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും നല്‍കിയിട്ടുണ്ട്.
ADVERTISEMENT
തൃശൂർ: തകർന്ന റോഡുകളിലെ അപകടമരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിപക്ഷസമരത്തിൽ കൗണ്‍സിൽ ഹാൾ പ്രക്ഷുബ്ധം. പ്രതീകാത്മകമായി ‘രക്തംചിന്തി’ നടത്തിയ പ്രതിപക്ഷസമരം മുന്നിൽകണ്ട് തയാറെടുത്താണു ഭരണപക്ഷവുമെത്തിയത്.

രാവിലെ പത്തരയോടെ രാജൻ ജെ. പല്ലന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗണ്‍സിലർമാർ കോർപറേഷൻ അങ്കണത്തിൽ ദേഹത്തു ചായമൊഴിച്ചു പ്രതീകാത്മകമായി രക്തംചിന്തിയാണു പ്രതിഷേധം തുടങ്ങിയത്. എംജി റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ ബസിടിച്ചു യുവാവ് മരിച്ചതിന്‍റെ ഉത്തരവാദിത്വമേറ്റെടുത്തു മേയർ എം.കെ. വർഗീസ് രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം. അതേ വേഷത്തിലാണു കൗണ്‍സിൽ ഹാളിലുമെത്തിയത്.

പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിച്ചാണു മേയർ യോഗം ആരംഭിച്ചത്. "കൗണ്‍സിലിനെ ചന്തയാക്കി മാറ്റരുതെ'ന്നു മേയർ പറഞ്ഞതോടെ പ്രതിഷേധവും കടുത്തു. അജൻഡകൾ പരിഗണിച്ചശേഷം ചർച്ചയാകാമെന്നുപറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

പ്രതിപക്ഷത്തെ പൂട്ടാൻ ആദ്യ അജൻഡ

ശക്തൻ സ്റ്റാൻഡിനുസമീപത്തെ മാതൃഭൂമി റൗണ്ട്എബൗട്ടിന്‍റെ വൈദ്യുതികുടിശിക 23.4 ലക്ഷമാണെന്നും രാജൻ പല്ലൻ മേയറായിരുന്ന 2014ലെ കൗണ്‍സിൽ യോഗതീരുമാനപ്രകാരമാണു വൈദ്യുതി ചാർജ് കോർപറേഷൻ ഏറ്റെടുത്തതെന്നും ഭരണപക്ഷം ആരോപിച്ചു.

എന്നാൽ, 10 റൗണ്ട്എബൗട്ടുകൾക്കു തെരുവുവിളക്കുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി വൈദ്യുതി ചാർജ് അടയ്ക്കുന്നതു കോർപറേഷനാണെന്നും ഷോപ്പിംഗ് ഫെസ്റ്റിവലടക്കം നടത്തിയതിന്‍റെ 12 ലക്ഷം എവിടെയെന്നും രാജൻ പല്ലൻ തിരിച്ചടിച്ചു.

ബഹളത്തിൽ മുങ്ങിയതു
സജീവവിഷയങ്ങൾ

തൃശൂർ: പ്രതിപക്ഷത്തിന്‍റെയും ഭരണപക്ഷത്തിന്‍റെയും സമരനാടകങ്ങളിൽ മുങ്ങിപ്പോയത് അജൻഡയായി നിശ്ചയിച്ച നിർണായകവിഷയങ്ങൾ.

കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നുവീണുണ്ടായ അപകടത്തിൽ മേയറുടെ നിർദേശപ്രകാരം സൂപ്രണ്ടിംഗ് എൻജിനീയറുടെ റിപ്പോർട്ടും അതിൽ സെക്രട്ടറിയുടെ കുറിപ്പും കൗണ്‍സിൽ പരിഗണനയ്ക്കുവച്ചിരുന്നു. അടുത്തിടെ തകർന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ ഭാവിനടപടികളും ഇക്കൂട്ടത്തിൽ ചർച്ചയാകുമെന്നു പ്രതീക്ഷിച്ചിരുന്നു.

ലൈഫ് 2017 ലിസ്റ്റിലെ അവശേഷിക്കുന്ന 106 ഗുണഭോക്താക്കൾക്കു മാറ്റാന്പുറത്തു ഭൂമി അനുവദിക്കൽ, ലൈഫ് ഭവനപദ്ധതിയിലെ അവസാനഗഡു അനുവദിക്കൽ, പൊതു, സ്വകാര്യയിടങ്ങളിൽ ഭിന്നശേഷിക്കാർക്കു വാഹനം പാർക്ക് ചെയ്യാൻ സ്ഥലം ലഭ്യമാക്കൽ, ചെന്പുക്കാവ് ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികളുടെ വാടക നിശ്ചയിക്കൽ, അണ്ടർഗ്രൗണ്ട് വൈദ്യുതി കേബിൾ സ്ഥാപിക്കൽ, പുതിയ കുടിവെള്ള കണക്‌ഷൻ നൽകൽ, സ്കൂളുകളിൽ മൃഗാവകാശവിദ്യാഭ്യാസ ബോധവത്കരണം നടപ്പാക്കുന്നതിനെക്കുറിച്ചു ലഭിച്ച കത്തിൻമേലുള്ള ചർച്ച എന്നിവ മാറ്റിവച്ചു.

റീത്ത് പരാമർശത്തിൽ
അടിപൊട്ടി

റോഡ് തകർന്ന വിഷയം ചർച്ചചെയ്യാതെ കൗണ്‍സിൽ പിരിച്ചുവിട്ടു മേയർ എഴുന്നേറ്റുപോയാൽ കസേരയിൽ റീത്തുവയ്ക്കുമെന്നു രാജൻ ജെ. പല്ലൻ പറഞ്ഞതോടെ കൗണ്‍സിൽ ഹാളിൽ വെല്ലുവിളികൾ നിറഞ്ഞു.

ധൈര്യമുണ്ടെങ്കിൽ റീത്തുവയ്ക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ പി.കെ. ഷാജനും വർഗീസ് കണ്ടംകുളത്തിയും വെല്ലുവിളിച്ചതോടെ വാക്പോരു മുറുകി. രാജൻ പല്ലന്‍റെ നേതൃത്വത്തിൽ തങ്ങളുടെ മേശപ്പുറത്തു കയറി റീത്ത് ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു. മര്യാദകൾ ലഘിച്ചെന്നുപറഞ്ഞ് ആദ്യം ജയപ്രകാശ് പൂവത്തിങ്കലിനെയും പിന്നീടു പത്തു കൗണ്‍സിലർമാരെയും അടുത്ത രണ്ടു കൗണ്‍സിലിൽനിന്ന് സസ്പെൻഡ് ചെയ്യുന്നതായി മേയർ പ്രഖ്യാപിച്ചു. 12.15നു മേയറുടെ ഡയസിലേക്കു പ്രതിപക്ഷനേതാക്കൾ ഇരച്ചെത്തിയതോടെ ഉന്തുംതള്ളുമായി.

2.23നു മേയർ ചേംബറിൽ ചർച്ചയ്ക്കു ക്ഷണിച്ചെങ്കിലും പ്രതിപക്ഷം വിട്ടുനിന്നതോടെ മേയർ കൗണ്‍സിൽ യോഗം പിരിച്ചുവിട്ടു.
ADVERTISEMENT
പാലക്കാട്: കഞ്ചിക്കോട് കിൻഫ്ര ഇന്‍റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ പാർക്കിലെ രണ്ടാം ഘട്ടത്തിന്‍റെ അലോട്ട്മെന്‍റ് ആരംഭിച്ചു. 213 ഏക്കർ വരുന്ന രണ്ടാം ഘട്ടത്തിൽ 74 ഏക്കർ ഭൂമി ഭാരത് പെട്രോളിയം ലിമിറ്റഡിന് അനുവദിച്ചു. കൊച്ചിയിൽ ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ധാരണാപത്രം ഒപ്പിട്ട പദ്ധതിയാണിത്.

പൊതുഇടത്തിന്‍റെ വികസനാവശ്യങ്ങൾക്കുശേഷംവരുന്ന ഏതാണ്ട് നൂറ് ഏക്കറോളം ഭൂമി മാത്രമാണ് പാർക്കിൽ ഇനി അനുവദിക്കാനുള്ളത്. പാർക്കിന്‍റെ വികസന പ്രവർത്തനങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് നേരിട്ടെത്തി വിലയിരുത്തി.

രണ്ടു ഘട്ടങ്ങളും ചേർത്ത് 430 ഏക്കറോളം ഭൂമിയാണ് പാർക്കിൽ ആകെയുള്ളത്. ഒന്നാംഘട്ടത്തിൽ 155.51 ഏക്കർ ഭൂമിയും 1,21,553 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുമാണ് സംരംഭകർക്കായി കിൻഫ്ര സജ്ജമാക്കിയത്.

ഇതിലെ 142.55 ഏക്കർ ഭൂമി 128 വ്യവസായങ്ങൾക്കായാണ് അനുവദിച്ചത്.
ഏകദേശം 450 കോടി രൂപയുടെ നിക്ഷേപവും നാലായിരത്തിൽപരം തൊഴിലവസരങ്ങളുമാണ് ഒന്നാംഘട്ടത്തിൽ സൃഷ്ടിച്ചിട്ടുള്ളത്.

എസ്ഡിഎഫ് പൂർണമായും അനുവദിച്ചിരിക്കുന്നത് ഖനനരംഗത്തെ പ്ലാന്‍റുകളുടെയും ഉപകരണങ്ങളുടേയും നിർമാതാക്കളായ ഹെയ്ൽ സ്റ്റോണിനാണ്. 2020ൽ ഇവിടെ അഞ്ച് ഏക്കർ ഭൂമിയിൽ പ്രവർത്തനമാരംഭിച്ച ഹെയ്ൽസ്റ്റോണ്‍ യൂണിറ്റ് വിവിധ ഖനനാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനാണ് എസ്ഡിഎഫിൽ സ്ഥലം ഏറ്റെടുത്തത്.

20 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതി, നടപടിക്രമങ്ങൾ പൂർത്തിയാക്കി മെയ് അഞ്ചിനാണ് പ്രവർത്തനം ആരംഭിച്ചത്.

ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ ധാരണാപത്രം ഒപ്പിട്ട പദ്ധതിയാണ് ഇതും. ഇവിടെ ആദ്യമായി വികസിപ്പിച്ച ലോകോത്തര നിലവാരത്തിലുള്ള ട്രാക് മൗണ്ടിംഗ് മെഷീൻ മന്ത്രി രാജീവ് അനാച്ഛാദനം ചെയ്തു.

രണ്ടാം ഘട്ടത്തിൽ 650 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബിപിസിഎല്ലിന്‍റെ പദ്ധതിക്ക് 90 വർഷമാണ് പാട്ടക്കാലാവധി. മാർച്ച് മാസം അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി കന്പനിക്ക് കൈമാറി.

1,19,711 കിലോലിറ്റർ സംഭരണശേഷിയുള്ള പ്ലാന്‍റാണ് ഭാരത് പെട്രോളിയം ഇവിടെ സ്ഥാപിക്കുന്നത്.

പാർക്കിൽ രണ്ടാംഘട്ടം വികസനത്തിന്‍റെ ഭാഗമായി കിൻഫ്ര നടത്തിവരുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് സമാന്തരമായി ബിപിസിഎൽ തങ്ങൾക്കാവശ്യമായ നിർമാണപ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
ADVERTISEMENT
എടക്കര: ചുങ്കത്തറയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്‍റെ പരാക്രമം. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി നാശം വിതച്ചു. കൈപ്പിനി അന്പലപ്പൊയിൽ, മുണ്ടപ്പാടം പ്രദേശങ്ങളിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം തുടരുന്നത്. മാന്തോണി ഹംസപ്പ, മാന്തോണി ജമീല, പൂളക്കൽ അഹമ്മദ്കുട്ടി, പൂളക്കൽ സൈതലവി, പൂളക്കൽ അഷ്റഫ് എന്നിവരുടെ കൃഷിയിടങ്ങളിലെ കുലച്ച് മൂപ്പെത്താറായ നിരവധി വാഴ, കമുക്, തെങ്ങിൻ തൈകൾ, കപ്പ എന്നിവയെല്ലാം കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്.

ഹംസപ്പയുടെ തോട്ടത്തിൽ ഒന്നരലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ജലസേചന സംവിധാനവും വന്യമൃഗശല്യം ചെറുക്കാൻ നിർമിച്ച തൂക്ക് ഫെൻസിംഗും നശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹംസപ്പയുടെ മഞ്ചറയിലെ തോട്ടത്തിലും കാട്ടാനക്കൂട്ടം വ്യാപക നാശമാണ് വരുത്തിയത്.

പൂളക്കൽ അഹമ്മദ് കുട്ടിയുടെ വീടിനോട് ചേർന്നുള്ള വാഴകളും പച്ചക്കറികളും നശിപ്പിച്ചിട്ടുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രത്തിലേക്ക് പ്രവേശിച്ച ആനകൾ ഓടയ്ക്കൽ അസൈനാറുടെ വീട്ടുമുറ്റത്തെ ജലസേചന പൈപ്പ്, നടുവക്കാട് ഭാസ്കരന്‍റെ വീട്ടുവളപ്പിലെ വാഴ, പാറേങ്ങൽ സുലൈമാന്‍റെ തെങ്ങ്, പൊറ്റയിൽ ഷൗക്കത്ത്, മുഹമ്മദലി മാന്തോണി, മാന്തോണി അബുട്ടി, തരിയക്കോടൻ മുസ്തഫ എന്നിവരുടെ വളപ്പിലെ തെങ്ങ്, വാഴ എന്നിവയും നശിപ്പിച്ചാണ് മടങ്ങിയത്.

ശനിയാഴ്ച രാത്രി എട്ടോടെ അന്പലപ്പൊയിലിലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാരും വനം ജീവനക്കാരും പടക്കം പൊട്ടിച്ച് ഓടിച്ചിരുന്നു. ഇവ നേരെയെത്തിയത് മുണ്ടപ്പാടത്തേക്കാണ്.

നാല് ദിവസം മുന്പ് ഇതേ ആനക്കൂട്ടം പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തിയിരുന്നു. കർഷകരുടെ വിളകളും ജലസേചന സംവിധാനങ്ങളും സോളാർ ഫെൻസിംഗും നശിപ്പിച്ച നാലെണ്ണം അടങ്ങുന്ന കാട്ടാനകൾ ഇന്നലെ പുലർച്ചെയാണ് കാടുകയറിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി വനാതിർത്തിയിൽ നിലയുറപ്പിച്ച കാട്ടാനകൾ മേഖലയിൽ ലക്ഷങ്ങളുടെ വിളനാശമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.

വൈകുന്നേരമായാൽ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. രൂക്ഷമായ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.

കടുവ ഭീതിയിൽ മലയോരം: ജാഗ്രത സമിതി രൂപീകരിച്ചു

കരുവാരകുണ്ട്: കടുവ അടക്കമുള്ള വന്യമൃഗശല്യം മൂലം ഭീഷണി നേരിടുന്ന കരുവാരകുണ്ട് മേഖലയിലെ ജനങ്ങളുടെ ഭീതിയകറ്റാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തുടർപ്രവർത്തനങ്ങൾക്കായി പ്രദേശവാസികൾ മലയോര ജനജാഗ്രത സമിതി രൂപീകരിച്ചു.

കഴിഞ്ഞ രണ്ട് മാസത്തോളമായി കാർഷിക മേഖല തകർന്ന് കിടക്കുകയാണെന്നും ഭീതി മൂലം തൊഴിലാളികൾ ജോലിക്ക് വരാത്തതിനാൽ റബർ തോട്ടങ്ങൾ കാടുമൂടി കിടക്കുകയാണെന്നും കടുവകളെ കണ്ടെത്തി വെടിവച്ച് കൊല്ലാൻ നടപടി സ്വീകരിക്കണമെന്നും മലയോര ജനത ജാഗ്രതാ സമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ മാനുവൽകുട്ടി മണിമല അധ്യക്ഷത വഹിച്ചു. കെ.കെ.ജയിംസ്, ജോസ് ഉള്ളാട്ടിൽ, ലത്തീഫ് മഠത്തിൽ, കെ. ഗോപാലകൃഷ്ണൻ, എം.കെ.മുഹമ്മദലി, വി. ആബിദലി, ഒ.പി. ഇസ്മായിൽ, അയ്യൂബ് പുലിയോടൻ, ഷൈലേഷ് പട്ടിക്കാടൻ, കെ.അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ADVERTISEMENT
കോഴിക്കോട്: ജില്ലയിലെ ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിച്ച സഹമിത്ര പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹിക സുരക്ഷാ മിഷന്‍റെയും സാമൂഹികനീതി വകുപ്പിന്‍റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഭിന്നശേഷി നിര്‍ണയ ക്യാമ്പുകളിലൂടെ ലഭ്യമാക്കിയത് 2019 സവിശേഷ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍.

താമരശേരി മേരി മാതാ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന ക്യാമ്പില്‍ പരിഗണിച്ച 175 അപേക്ഷകളില്‍ 133 എണ്ണത്തിന് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം നല്‍കുകയും 39 അപേക്ഷകള്‍ തുടര്‍പരിശോധനകള്‍ക്കായി ശിപാര്‍ശ ചെയ്യുകയും ചെയ്തു. ഇതോടെയാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ 2000 പിന്നിട്ടത്. താമരശേരി താലൂക്ക് ആശുപത്രിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെയാണ് ക്യാമ്പില്‍ പരിഗണിച്ചത്.

അങ്കണവാടി ടീച്ചര്‍മാര്‍ ഗൃഹസന്ദര്‍ശനങ്ങളിലൂടെ ശേഖരിച്ച് ജില്ലയിലെ വിവിധ കോളജുകളുടെ നേതൃത്വത്തില്‍ ഡിജിറ്റലൈസ് ചെയ്ത അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായ ഏകീകൃത സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന് (യുഡിഐഡി) ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഭിന്നശേഷി നിര്‍ണയമാണ് ഇതിലൂടെ നിര്‍വഹിക്കുന്നത്.

ഭിന്നശേഷിക്കാരുടെ സമഗ്ര പരിരക്ഷ ഉറപ്പാക്കുക, അടിസ്ഥാന രേഖകളുടെ വിതരണം പൂര്‍ത്തിയാക്കുക, അനുകൂല സാമൂഹികാന്തരീക്ഷം വളര്‍ത്തുക, കേന്ദ്ര-സംസ്ഥാന തലങ്ങളിലെ സര്‍ക്കാര്‍ പദ്ധതികളുടെയും സ്‌കീമുകളുടെയും വിതരണം ഉറപ്പാക്കുക, ഭിന്നശേഷി സൗഹൃദ കെട്ടിടങ്ങള്‍ സാധ്യമാക്കുക തുടങ്ങിയ കര്‍മപരിപാടികള്‍ ഉള്‍പ്പെടുത്തിയതാണ് സഹമിത്ര പദ്ധതി.

സാമൂഹിക സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. പി.സി. സൗമ്യ, റീജ്യണല്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, കോഓഡിനേറ്റര്‍മാരായ ഡോ. ജിഷോ ജെയിംസ്, ഡോ. നിജീഷ് ആനന്ദ്, ജില്ലാ കളക്ടറുടെ ഇന്‍റേണ്‍സ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. താമരശേരി ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥികളുടെ പിന്തുണയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ADVERTISEMENT
കൽപ്പറ്റ: അന്പലവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയാരവം-2കെ25 ഇന്ന് നടത്തും. നൈപുണി വികസന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം, സ്കിൽ ടു വെഞ്ചർ പദ്ധതി ജില്ലാതല ഉദ്ഘാടനം, സ്കൂളിലെ മൂന്നാം ബാച്ച് എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്,

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയത്തിന് 100 ശതമാനം വിജയം നേടിക്കൊടുത്ത വിദ്യാർഥികളെ ആദരിക്കൽ എന്നിവ പരിപാടിയുടെ ഭാഗമാണെന്ന് പ്രിൻസിപ്പൽ സി.വി. നാസർ, എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ വി. അനിൽകുമാർ, പിടിഎ പ്രസിഡന്‍റ് ഇ.കെ. ജോണി, സംഘാടക സമിതി ഭാരവാഹികളായ പ്രമോദ് ബാലകൃഷ്ണൻ, പി.ആർ. വിനേഷ്, എൽദോ പൈലി എന്നിവർ അറിയിച്ചു.

രാവിലെ 11.30ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ മുഖ്യാതിഥിയാകും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാർ, അന്പലവയൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ഹഫ്സത്ത്, വൈസ് പ്രസിഡന്‍റ് കെ. ഷമീർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സുരേഷ് താളൂർ തുടങ്ങിയവർ പങ്കെടുക്കും.

242 വിദ്യാർഥികളാണ് കഴിഞ്ഞ അധ്യയനവർഷം സ്കൂളിൽ എസ്എസ്എൽസി എഴുതിയത്. മുഴുവൻ പേരും പാസായി. ഇതിൽ 64 കുട്ടികൾ പട്ടികവർഗക്കാരാണ്. 15നും 23നും ഇടയിൽ വയസുള്ളവർക്ക് അഭിരുചിക്കനുസരിച്ച് സ്വയംതൊഴിൽ പരിശീലനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എസ്കെ മുഖേന സ്റ്റാർസ് പദ്ധതിയിൽ ആരംഭിക്കുന്നതാണ് നൈപുണി വികസന കേന്ദ്രങ്ങൾ.

ജില്ലയിൽ ഏഴ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ഇത് തുടങ്ങുന്നത്. ഓരോ സെന്‍ററിലും പരമാവധി ഒരു വർഷം കാലാവധിയുള്ള രണ്ട് നൂതന കോഴ്സുകൾ നടത്തും. പ്ലാന്‍റ് ടിഷ്യു കൾച്ചർ, ഗ്രാഫിക് ഡിസൈനർ കോഴ്സുകളാണ് അന്പലവയലിൽ നടത്തുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കും.

വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനം നേടാനും പിന്നീട് സംരംഭകരാകാനും വിഭാവനം ചെയ്തതാണ് സ്കിൽ ടു വെഞ്ചർ പദ്ധതി. പ്രദേശിക സംരംഭകരുടെ പിന്തുണയോടെയാണിത് നടപ്പാക്കുന്നത്. മുണ്ടേരി ഗവ.വൊക്കഷണൽ ഹയർ സെക്കൻഡറി സ്കൂളിനെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ADVERTISEMENT
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗം കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ സ്പോർട്സ് സയൻസ് വിദ്യാർഥികൾക്കും അധ്യാപകർക്കും ഫസ്റ്റ് എയ്ഡ്- സിപിആർ സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിംഗ് സംഘടിപ്പിച്ചു.

സ്പോർട്സ് സംബന്ധമായ അപകടങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിനെ കുറിച്ച് നടന്ന ട്രെയിനിംഗ് ക്ലാസിന് എമർജൻസി മെഡിസിൻ വിഭാഗം തലവൻ ഡോ. കെ.ടി. മാധവൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാഷ്വാലിറ്റി ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വിമൽ രോഹൻ, സീനിയർ റസിഡന്‍റ് ഡോ. മധുരഗീത, ഡോ. അരുൺ നിർമൽ, പിജി വിദ്യാർഥികളായ ഡോ. ആൽവിൻ, ഡോ. അബ്ദുൾ കലാം എന്നിവർ നേതൃത്വം നൽകി.

ട്രെയിനിംഗിനോടനുബന്ധിച്ച് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്‍റ് സന്ദർശനവും ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്‍റ് സന്ദർശനവും നടത്തി. ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്‍റിനെ കുറിച്ചും ഡിപ്പാർട്ട്മെന്‍റിലെ ഉപകരണത്തെക്കുറിച്ചും ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സൂരജ് രാജഗോപാൽ, പ്രഫസർ ഡോ. ഹേമലത, അസിസ്റ്റന്‍റ് പ്രഫസർ ഡോ. സാബിർ എന്നിവർ ക്ലാസെടുത്തു. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി പ്രഫ. അനിൽ രാമചന്ദ്രൻ പ്രസംഗിച്ചു.
ADVERTISEMENT
ബദിയടുക്ക: മഴക്കാലം തുടങ്ങി അധികനാൾ കഴിയുംമുമ്പേ ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാനപാതയിൽ അങ്ങിങ്ങ് ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടു. കഷ്ടിച്ച് മൂന്നുവർഷം മുമ്പ് കിഫ്ബി പദ്ധതിയിൽ 37 കോടി രൂപ ചെലവിട്ട് നവീകരിച്ച റോഡാണിത്. ദേശീയപാതയിലെ ചെർക്കളയിൽ നിന്ന് തിരിഞ്ഞ് നിർദിഷ്ട കാസർഗോഡ് ഗവ. മെഡിക്കൽ കോളജിലേക്ക് പോകേണ്ടത് ഈ റോഡിലൂടെയാണ്.

മെഡിക്കൽ കോളജിൽ ഈ വർഷം പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ മെഡിക്കൽ കൗൺസിലിൽ നിന്നുള്ള സംഘം പരിശോധനയ്ക്കെത്താനിരിക്കേയാണ് റോഡ് തകർന്നത്. പലയിടങ്ങളിലും ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികളിൽ വെള്ളംനിറഞ്ഞ് ആഴംപോലും തിരിച്ചറിയാനാകാത്ത നിലയിലാണ്.

കാടമന മുതൽ പള്ളത്തടുക്ക വരെയുള്ള ഭാഗത്ത് റോഡ് പാടേ തകർന്നു. ഈ ഭാഗം പിന്നിട്ടാണ് മെഡിക്കൽ കോളജ് കെട്ടിടം സ്ഥിതിചെയ്യുന്ന ഉക്കിനടുക്കയിലെത്തേണ്ടത്. മെഡിക്കൽ കോളജിന് അംഗീകാരം ലഭിച്ച് ക്ലാസുകൾ തുടങ്ങിയാൽ ഇതേ റോഡിലൂടെ 30 കിലോമീറ്ററോളം സഞ്ചരിച്ചാണ് വിദ്യാർഥികൾ മെഡിക്കൽ കോളജ് ആശുപത്രിയായി നിശ്ചയിച്ചിട്ടുള്ള കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തേണ്ടത്.

കാസർഗോഡ് നിന്ന് ബംഗളൂരുവിലേക്കുള്ള ദീർഘദൂര യാത്രക്കാരുൾപ്പെടെ ഉപയോഗിക്കുന്ന റോഡിനെ എത്രയും പെട്ടെന്ന് അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. അതേസമയം നവീകരണം നടത്തി ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ റോഡ് തകർന്നതിനെതിരെയും ആക്ഷേപങ്ങ‍ളുയർന്നിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT