ADVERTISEMENT
ADVERTISEMENT
കൊക്കയാർ: ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ പാറമടലോബി വീണ്ടും സജീവമാകുന്നു. 2021 ഒക്ടോബർ 16നുണ്ടായ പ്രകൃതിദുരന്തത്തിൽ മാക്കോച്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുട്ടിയടക്കം എട്ടുപേര്‍ മരിച്ചിരുന്നു.

ഇതേത്തുടർന്ന് പൂവഞ്ചിയിൽ പ്രവർത്തിക്കുന്ന പാറമടകൾക്കെതിരേ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. അന്നത്തെ ഉരുൾപൊട്ടലിനെത്തുടർന്ന് നിരവധി വീടുകള്‍ അപകടഭീഷണിയായി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും പൂവഞ്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പാറമട പ്രവർത്തനമാരംഭിക്കാൻ നീക്കം നടക്കുന്നത്.

പാറമട അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അറിയുന്നു. ഇതിനായി കഴിഞ്ഞ ദിവസം പോലീസ് അന്വേഷണം നടത്തി പരിസരവാസികളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. മേഖലയില്‍ നിലവില്‍ രണ്ട് പാറമടകള്‍ക്ക് അനുമതിയുണ്ടങ്കിലും പ്രവർത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതില്‍ ഒരു പാറമട അധികാരികളുടെ മൗനാനുവാദത്തില്‍ പ്രവര്‍ത്തിക്കുന്നതായും പറയപ്പെടുന്നു.

പ്രകൃതിലോല പ്രദേശ പട്ടികയിലുള്ള ഇവിടത്തെ പാറമടകള്‍ നാടിനെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനിടയിലാണ് അനധികൃത പാറമട പ്രവര്‍ത്തനവും പുതിയ പാറമടയുടെ അപേക്ഷയുമായി കൂടുതല്‍ പേര്‍ രംഗത്തു വന്നിരിക്കുന്നതും. ഇനിയൊരു ദുരന്തംകൂടി താങ്ങാൻ നാടിനു കഴിയില്ലെന്നും പാറമട ആരംഭിച്ചാൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
ADVERTISEMENT
പേരൂര്‍ക്കട: പോത്തന്‍കോട് സ്വദേശിനി ഷഹീന(32)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംഷാദിന്‍റെ രണ്ടു സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. വട്ടപ്പാറ സ്വദേശികളായ ഷെഫിന്‍, ധനു എന്നിവരുടെ മൊഴികളാണു രേഖപ്പെടുത്തിയത്. ചെമ്പഴന്തി സ്വദേശിയായ മറ്റൊരാള്‍ മൊഴി നല്‍കാന്‍ എത്തിയിരുന്നില്ല.

മരുതൂരില്‍ ഷഹീന മരിച്ചുകിടന്ന ആത്രക്കാട്ട് എന്‍ക്ലേവ് എന്ന ഹോംസ്റ്റേയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. ജൂണ്‍ 14നു ഷംഷാദിനും ഷഹീനയ്ക്കും താമസിക്കുന്നതിന് മുറിയെടുത്ത് നല്‍കിയത് മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നാണ്. പിന്നീട് അവര്‍ ഇവിടേക്ക് വന്നിട്ടില്ല. ധനുഷ് എന്നയാളുമായി തമിഴ്‌നാട്ടിലെ മധുരയില്‍വച്ചു ഷംഷാദ് അടിപിടിയുണ്ടാക്കിയെന്നും അതിനുശേഷം ഒളിവില്‍ത്താമസിക്കുന്നതിനുവേണ്ടിയാണ് ഹോം സ്റ്റേ തെരഞ്ഞെടുത്തതെന്നുമാണ് അന്വേഷത്തില്‍ തെളിഞ്ഞത്.

വട്ടപ്പാറയിലെ ഒരു ആശുപത്രിയില്‍ പല്ലിന്‍റെ ചികിത്സാര്‍ഥമാണു താന്‍ മുറിയെടുത്തതെന്നു പ്രതി പറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സ നടത്തിയതിന്‍റെ രേഖകളൊന്നും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടും ഷഹീനയും ഷംഷാദും തമ്മില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നു. ഭര്‍ത്താവുമായി സംസാരിക്കാന്‍ ഷഹീനയെ ഒരിക്കലും ഷംഷാദ് അനുവദിച്ചിരുന്നില്ലെന്നും ബന്ധം വേര്‍പിരിയുന്നതിന് ഇതൊരു കാരണമായി എന്നും പോലീസ് പറഞ്ഞു.

ഏഴുവയസുള്ളപ്പോള്‍ ഷഹീനയെ സഹോദരന്‍ വീടിന്‍റെ സ്റ്റെയര്‍കേസില്‍ നിന്നും ഷംഷാദ് എടുത്തെറിഞ്ഞിരുന്നുവെന്നും ഏറെ ചികിത്സകള്‍ക്കുശേഷമാണു രക്ഷപ്പെട്ടതെന്നും ഇവരുടെ മാതാവ് സലീന പോലീസിനോടു പറഞ്ഞു. കുറച്ചുനാള്‍ വിദേശത്തായിരുന്ന ഷംഷാദ് മദ്യപിച്ചാല്‍ അക്രമം കാട്ടുമെന്നും വീഡിയോ കോളിന്‍റെ പേരിലാണ് സംഭവദിവസം അടിപിടിയുണ്ടായതെന്നും തെളിഞ്ഞിട്ടുണ്ട്.

വീട്ടില്‍നിന്നും ആഹാരം കഴിക്കാത്തതിനാല്‍ ഷംഷാദിന് ആഹാരം വച്ചുകൊടുക്കാനാണ് ഷഹീനയെ ഇയാള്‍ക്കൊപ്പം അയച്ചതെന്നാണ് അമ്മയുടെ മൊഴി. കൊലപാതകം നടന്ന ദിവസം വലിയ അടിപിടിയുണ്ടായിയെന്നും തന്നെ ആക്രമിക്കുന്നതില്‍നിന്നു രക്ഷപ്പെടാന്‍ ഷഹീന തിരികെ ആക്രമിച്ചതിനെത്തുടര്‍ന്നു ഷംഷാദിന്‍റെ വാരിയെല്ലിനു പൊട്ടലുണ്ടായിട്ടുണ്ടെന്നും മണ്ണന്തല എസ്ഐ ആര്‍.എസ്. വിപിന്‍ പറഞ്ഞു. സംഭവദിവസം ഷംഷാദ് സുഹൃത്തായ വിശാഖിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവുചെയ്യാനായിരുന്നുവെന്നും എന്നാല്‍ പദ്ധതി പൊളിയുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

photo

ഷഹീനയും ഷംഷാദും താമസിച്ചിരുന്ന ഹോം സ്റ്റേയിലെ മുറി (വൃത്തത്തിനുള്ളിൽ)
ADVERTISEMENT
കൊല്ലം: ജലാശയങ്ങള ിൽ വീണുള്ള അപകടങ്ങൾ കുറയ്ക്കാൻ കുട്ടികൾക്ക് നീന്തൽ പരിശീലനം ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല ജൂണിയർ - സബ് ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ നീന്തൽ മികച്ച ഉപാധിയാണ്. ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളി െ ന്‍റ നിർമാണം പുനരാരംഭിക്കും. നീന്തലിനോടൊപ്പം ജില്ലയിലെ മറ്റ് കായിക ഇനങ്ങൾക്കും മികച്ച പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും. ആശ്രാമം മൈതാനത്തിനടുത്ത് ക്രിക്കറ്റ്‌ പരിശീലനത്തിന് സൗകര്യമൊരുക്കി. ക്രിക്കറ്റ്‌ അസോസിയേഷ െ ന്‍റ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ ഉയരുന്ന സ്റ്റേഡിയത്തിനായി 50 ഏക്കർ സ്ഥലം ഏറ്റെടുത്തു.

ഹോക്കി സ്റ്റേഡിയവും നിർമിക്കും. കേരളത്തിൽ നിന്ന് ദേശീയ ഗെയിംസ്, ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ 350 ലധികം കായിക താരങ്ങൾക്ക് സർക്കാർ തൊഴിൽ നൽകിയെന്നും മന്ത്രി പറഞ്ഞു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എക്സ്. ഏണസ്റ്റ് അധ്യക്ഷനായി. ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്‍റ് എൻ. ജയലാൽ, സെക്രട്ടറി ആസാദ് അബ്ദുൽ കലാം, ടി ഐ എ സി മാനേജർ ആർ. രതീഷ്കുമാർ, മുൻ രാജ്യാന്തര സ്വിമ്മർ എസ്. മണമയിൽ തുടങ്ങിയവർ പങ്കെടുത്തു.
ADVERTISEMENT
പുല്ലാട്: കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നാടിന്‍റെ കണ്ണീരോർമയായ രഞ്ജിത ജി. നായർക്ക് യാത്രമൊഴിയേകാൻ പുല്ലാട്ടേക്ക് വൻ ജനപ്രവാഹം.അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായരുടെ മൃതദേഹം ഇന്നലെ ജന്മനാട്ടിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനായി വൻ ജനാവലിയാണ് തടിച്ചുകൂടിയത്.

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന മന്ത്രിമാരായ വി.എൻ. ശിവൻകുട്ടിയും ജി.ആർ. അനിലും വിവിധ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ ചേർന്നാണ് ബന്ധുക്കൾക്കൊപ്പം ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് വിലാപയാത്രയായി പുല്ലാട്ടേക്ക് പുറപ്പെട്ടു.

9.20ന് രഞ്ജിതയുടെ മാതൃവിദ്യാലയമായ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ വിലാപയാത്ര എത്തി. ആംബുലൻസിൽ നിന്നും മൃതദേഹ പേടകം പുറത്തെടുത്ത് സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പന്തലിലേക്ക് നീക്കി.

മൃതദേഹത്തെ അഹമ്മദാബാദിൽ നിന്നും അനുഗമിച്ച സഹോദരൻ രഞ്ജിത്തും ബന്ധു ഉണ്ണിക്കൃഷ്ണനും മറ്റൊരു സഹോദരനായ രതീഷും മറ്റു ബന്ധുക്കളും ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം അജയകുമാർ വല്ല്യുഴത്തിലും അടക്കം മൃതദേഹം ഏറ്റുവാങ്ങി.

രഞ്ജിതയോടൊപ്പം സ്കൂളിലും നഴ്സിംഗ് കോളജിലും പഠിച്ചവരും നേരത്തെ ജോലി ചെയ്ത ഗൾഫ് രാജ്യങ്ങളിലുള്ളവരും ബന്ധുക്കളും സ്കൂൾ അധ്യാപകരും അടക്കം നിറകണ്ണുകളോടെ പേടകത്തിൽ ആദരാഞ്ജലി അർപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധിയായി മന്ത്രിമാരായ വി.എൻ. വാസവനും സജി ചെറിയാനും അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചവരെ നീണ്ടു നിന്ന പൊതുദർശനത്തിൽ ജീവിതത്തിന്‍റെ നാനാതുറകളിൽപ്പെട്ടവർ എത്തി. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പുല്ലാട് സ്കൂളിലും വീട്ടിലും എത്തി അന്തിമോപചാരം അർപ്പിച്ചു.

കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂർ, ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, തഹസില്‍ദാര്‍ സിനിമോള്‍ മാത്യു എന്നിവര്‍ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

രഞ്ജിതയുടെ മക്കളായ ഇന്ദുചൂഡന്‍ പഠിക്കുന്ന ശ്രീവിവേകാനന്ദ സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികളും മകള്‍ ഇന്ദിതയുടെ വിദ്യാലയമായ ഇരവിപേരൂർ ഒഇഎം സ്കൂളിലെ കൂട്ടുകാരികളും യൂണിഫോം അണിഞ്ഞ് പ്രണാമവുമായി എത്തിയത് കണ്ടു നിന്നവരെ ഈറനണിയിച്ചു.

ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ

രഞ്ജിത ജി. നായരുടെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ പ്രമുഖരുടെ നിര തന്നെയുണ്ടായി. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ, മുന്‍ കേന്ദ്ര മന്ത്രി പി. ജെ. കുര്യൻ, ആന്‍റോ ആന്‍റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ. ജനീഷ്‌കുമാർ, പ്രമോദ് നാരായണ്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ, ബിജെപി ജില്ലാ പ്രസിഡന്‍റ് വി. എ. സൂരജ്, ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മൻ,

യാക്കോബായ സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് ഏബ്രഹാം, സംസ്ഥാന ആസൂത്രണ സമിതിയംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, സിപിഎം സംസ്ഥാന സമിതിയംഗം കെ. പി. ഉദയഭാനു, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ത്രിതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ മേഖലയിലും ഉൾ‌പ്പെട്ടവർ സ്കൂളിലും വീട്ടിലുമായി എത്തി.

തിരുവനന്തപുരം വിമാനത്താവളത്തിൽ നോര്‍ക്കയ്ക്കു വേണ്ടി പ്രോജക്ട് മാനേജര്‍ ആർ.എം. ഫിറോസ് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ADVERTISEMENT
കായംകുളം: കെപി റോഡിൽ പിക്കപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ഹൈവേ പോലീസ് പിടികൂടി. വാനിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ കായംകുളം-പുനലൂർ റോഡിൽ കറ്റാനം ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് ചാരുംമൂട് ഭാഗത്തുനിന്നു കായംകുളം ഭാഗത്തേക്ക് വന്ന ബോലോറോ പിക്കപ്പ് വാഹനം ഹൈവേ പോലീസ് കൈ കാണിച്ച് നിർത്തിച്ച് പരിശോധിക്കാൻ ശ്രമിച്ചത്.

ഈ സമയം വാഹനത്തിന്‍റെ ഡ്രൈവറും സഹായിയും വണ്ടി ഉപേക്ഷിച്ച് ഇറങ്ങി ഓടി. വാഹനം പരിശോധിച്ചപ്പോൾ പിൻവശം ടാർപോളിൻ ഉപയോഗിച്ച് മൂടിയനിലയിൽ കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുപത് ചണച്ചാക്കുകളിലും ആറ് പ്ലാസ്റ്റിക്ക് ചാക്കുകളിലായും സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളായ ഹൻസ്, കൂൾ ലിപ്പ് എന്നിവ പോലീസ് കണ്ടെത്തി.

തുടർന്ന് സ്ഥലത്തെത്തിയ വള്ളികുന്നം പോലീസിന് വാഹനം കൈമാറുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. എസ്ഐ എസ്.കെ. അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ രജ്ഞുനാഥ്, ആദർശ് എന്നിവരാണ് ഹൈവേ പോലീസ് വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ADVERTISEMENT
തൊടുപുഴ: കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ മഴക്കെടുതികളിൽ ജില്ലയിൽ വൈദ്യുതി ബോർഡിനുണ്ടായത് 5.94 കോടിയുടെ നഷ്ടം. പ്രതികൂല കാലാവസ്ഥയിലും ജീവനക്കാർ മികച്ച പ്രവർത്തനം നടത്തിയതുകൊണ്ടാണ് പരാതികളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കാനായതെന്ന് തൊടുപുഴ ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജനിയർ കെ. ഇന്ദിര അറിയിച്ചു.

മഴയിലും കാറ്റിലും ജില്ലയിലെ 1698 വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു. ഇതിൽ 1370 എണ്ണം എൽടി പോസ്റ്റുകളും 328 എണ്ണം എച്ച്ടി പോസ്റ്റുകളുമാണ്. മേയ് 23 മുതൽ ജൂണ്‍ 20 വരെയുള്ള വൈദ്യുതി ബോർഡിന്‍റെ കണക്കുകൾ പ്രകാരമാണിത്. 3175 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനത്തെയും മഴ ബാധിച്ചു. ഒരു ട്രാൻസ്ഫോർമർ വെള്ളം കയറി നശിച്ചു. 6,41,028 വൈദ്യുതി കണക്‌ഷനുകളിലെ വിതരണത്തെയും മഴയും കാറ്റും ബാധിച്ചു.

വൈദ്യുത ലൈനുകളിൽ മരം വീണ് വൈദ്യുതി മുടക്കമുണ്ടാകുന്ന സന്ദർഭങ്ങളിൽ ഇവ നീക്കം ചെയ്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികമായി ജീവനക്കാരെ വിന്യസിച്ചിരുന്നു. ഉത്പാദന വിതരണ വിഭാഗങ്ങളിൽനിന്നാണ് ജില്ലയിലാകെ ജീവനക്കാരെ നിയോഗിച്ചത്. ഇതിനു പുറമേ കരാർ തൊഴിലാളികളുടെ സേവനവും ഉപയോഗപ്പെടുത്തി.

ഫയർഫോഴ്സ്, വനം തുടങ്ങിയ വകുപ്പുകളും നാട്ടുകാരും പ്രതിബന്ധങ്ങൾ നീക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സഹകരിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രവർത്തനങ്ങൾക്ക് ജില്ലയുടെ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ പ്രതികൂലമാകാറുണ്ടെങ്കിലും വൈദ്യുതി മുടക്കം അനന്തമായി നീളുന്ന സ്ഥിതിവിശേഷം നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നന്പറിലേക്കു വിളിക്കാം.

9496001912 എന്ന നന്പരിൽ വിളിച്ചോ വാട്സാപ്പ് സന്ദേശമയച്ചോ പരാതി രേഖപ്പെടുത്താം.
വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതോ മറ്റ് വൈദ്യുതി സംബന്ധമായ അപകടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ 9496010101 എന്ന നന്പരിൽ അറിയിക്കാം. വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് ംൈ.സലെയ.ശി എന്ന വെബ്സൈറ്റ് സന്ദർശിച്ച് സ്വന്തം മൊബൈൽ നന്പർ അപ്ഡേറ്റ് ചെയ്യാം.
ADVERTISEMENT
ഇടക്കൊച്ചി: ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന ഇൻസുലേറ്റഡ് വാനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ദന്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പള്ളുരുത്തി സ്വദേശി തോപ്പിൽ വീട്ടിൽ ഷിഹാബ് (39), ഭാര്യ ഷെഹന (32) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തി പെരുമ്പടപ്പ് പാർക്ക് റോഡിൽ വഴിയകത്ത് വീട്ടിൽ അക്ബറിന്‍റെ മകൻ ആഷിക്കി(30)നെയാണ് ഇൻസുലേറ്റഡ് വാനിന്‍റെ മുൻ സീറ്റിൽ ദൂരൂഹ സാഹചര്യത്തിൽ തിങ്കളാഴ്ച രാത്രിയോടെ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് കൊലപാതകമാണെന്ന് ആരോപിച്ച് ആഷിക്കിന്‍റെ കുടുംബം രംഗത്തെത്തി.

ഇതേത്തുടർന്ന് പള്ളുരുത്തി പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ആഷിക്കിന്‍റെ കൂടെയുണ്ടായായിരുന്ന യുവതിയും ഭർത്താവും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുത്താൻ ഉപയോഗിച്ച കത്തി ഓൺലൈനിൽ വാങ്ങിയതാണ്. കത്തി പ്രതികളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.

ആഷിക്കിന്‍റെ ഇരു തുടകളിലും കാൽപാദത്തിലും ആഴത്തിൽ മുറിവേറ്റ് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണം. കഴുത്തിലും പരിക്കുള്ളതായി പോലീസ് പറഞ്ഞു. മാർക്കറ്റുകളിൽ മീൻ വിതരണം ചെയ്യുന്ന ജോലിയായിരുന്നു ആഷിക്കിന്.

പിടിയിലായ ഷിഹാബും ഷെഹനയും കുറ്റം സമ്മതിച്ചെെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർ ഉമേഷ് ഗോയൽ പറഞ്ഞു.

കൊലപാതകം ആസൂത്രിതം

പ്രതികളായ ഷിഹാബിനും ഷെഹനയ്ക്കും ആഷിക്കിനോടുമുള്ള പകയാണ് കൊലപാതകത്തിൽ എത്തിച്ചതെന്ന് പോലീസ്.

മരണപ്പെട്ട ആഷിക്കും പ്രതിയായ ഷെഹനയും ദീർഘനാളായി അടുപ്പത്തിലായിരുന്നു. ഭർത്താവ് അറിഞ്ഞതിനെ തുടർന്ന് ആഷിക്കുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിവാകണമെന്ന് പറഞ്ഞു.
തുടർന്ന് പീഡിപ്പിച്ചുവെന്ന് കാണിച്ച് ഷെഹനയെ കൊണ്ട് ആഷിക്കിനെതിരെ പോലീസിൽ പരാതി നൽകി.

ഇതേത്തുടർന്ന് ആഷിക്ക് 24 ദിവസത്തോളം ജയിലിലാവുകയും ചെയ്തു. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഷെഹനയുടെ നഗ്നചിത്രം തന്‍റെ കൈവശമുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ആഷിക്ക് ഭീഷണിപ്പെടുത്തി.

തുടർന്ന് ആഷിക്കിനെ കൊലപ്പെടുത്താൽ തീരുമാനിക്കു കയായിരുന്നു എന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.

മണിക്കൂറുകൾക്കുള്ളിൽ കൊലപാതകത്തിന്‍റെ ചുരുളഴിച്ച് പോലീസ്

ഇടക്കൊച്ചി: ആത്മഹത്യയെന്ന് കരുതിയ സംഭവം മണിക്കൂറുകൾ പിന്നിട്ടപ്പോൾ കൊലപാതകമായി. പിടിയിലായ ഷെഹനയെയും ഭർത്താവ് ഷിഹാബിനെയും പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ആഷിക്കും യുവതിയും കൃത്യം നടന്ന വാഹനത്തിൽ യാത്ര ചെയ്യുകയും ഒഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തു കഴിഞ്ഞ് ഭർത്താവായ ഷിഹാബിനെ സംഭവ സ്ഥലത്തേക്ക് ഷെഹന വിളിച്ചു വരുത്തുകയുമായിരുന്നു. ആഷിക്കിനെ കുത്തി പരിക്കേൽപ്പിച്ചതിനു ശേഷം ഷിഹാബ് സംഭവസ്ഥലത്ത് നിന്നു കടന്നു. ചോര വാർന്ന് മരണം ഉറപ്പാക്കിയതിനു ശേഷമാണ് ഷെഹന നാട്ടുകാരെ വിവരമറിയിക്കുന്നത്.

തനിക്ക് അപകടത്തിൽ പരിക്കേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിക്ക് വിളിച്ചെന്നും സ്ഥലത്തെത്തുമ്പോൾ കാലിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നുവെന്നും താൻ കൂടി ചേർന്നാണ് നാട്ടുകാരോടൊപ്പം ആഷിക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ്‌ യുവതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.

കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു.
ADVERTISEMENT
കൊരട്ടി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി അടിപ്പാത/മേൽപ്പാല നിർമാണപ്രവൃത്തികൾ നടക്കുന്ന ചാലക്കുടി താലൂക്ക് പരിധിയിലെ കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര ഭാഗങ്ങളിൽ ബെന്നി ബഹനാൻ എംപിയുടെയും സനീഷ്കുമാർ ജോസഫ് എംഎൽഎയുടെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍റെയും നേതൃത്വത്തിൽ ഇന്നലെ നടന്ന സൈറ്റ് ഇൻസ്പെക്‌ഷനിൽ പരാതികളുടെ ഭാണ്ഡക്കെട്ടഴിച്ച് പ്രദേശവാസികൾ.

നിർമാണപ്രവൃത്തികളിലെ അശാസ്ത്രീയതയും മേഖലകളിൽ മാസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും പരിഹരിക്കാൻ കളക്ടറുടെ സാന്നിധ്യത്തിലും എസപി, ഡിവൈസിപി തലങ്ങളിലും നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ അടക്കം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സൈറ്റ് ഇൻസ്പെക്‌ഷൻ കേവലം പ്രഹസനം മാത്രമാണെന്നും നാട്ടുകാർ പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ഓടെ ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കൊരട്ടി, മേലൂർ, കാടുകുറ്റി, കൊടകര പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാരായ പി.സി. ബിജു, എം.എസ്. സുനിത, പ്രിൻസി ഫ്രാൻസിസ്, അമ്പിളി സോമൻ എന്നിവർ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്‌.

ഓരോ യോഗങ്ങളിലും തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഓരോ ആവശ്യങ്ങളും ഇപ്പ ശരിയാക്കിത്തരാമെന്ന വാഗ്ദാനവും നൽകി പോകുന്നതല്ലാതെ നടപ്പാക്കാറില്ലെന്നും കരാർ കമ്പനിയിൽ തങ്ങൾക്കു വിശ്വാസമില്ലെന്നും അവർ പറഞ്ഞു. ഉന്നതതലങ്ങളിലെടുക്കുന്ന യോഗതീരുമാനങ്ങളും നിർദേശങ്ങളും ആവർത്തിക്കുന്നതല്ലാതെ നടപടി ഉണ്ടാകാറില്ലെന്നും വിമർശിച്ചു.

വിമർശനങ്ങൾ ക്ഷമയോടെ കേട്ടിരുന്ന ജില്ലാ കളക്ടർ തുടർന്ന് എൻഎച്ച്എഐക്കും കരാർ കമ്പനിക്കും കൃത്യമായ നിർദേശം നൽകി. പ്രധാന നിർദേശങ്ങൾ:

1. മെല്ലെപ്പോക്ക് ഒഴിവാക്കി നിർമാണം വേഗത്തിലാക്കണം.
2. സർവീസ് റോഡുകളിലെ കുണ്ടുംകുഴികളുമടച്ച് ടാറിംഗ് ജോലികൾ അടിയന്തരമായി പൂർത്തിയാക്കണം.
3. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമൂലം തകർന്ന ഗ്രാമീണ/പൊതുമരാമത്ത് റോഡുകൾ എൻഎച്ച്എഐയുടെ ചെലവിൽ നവീകരിക്കണം. (ഇതുസംബന്ധിച്ച് എന്തെങ്കിലും സാങ്കേതികതടസം ഉണ്ടെങ്കിൽ ഇടപെടാനുള്ള സന്നദ്ധതയും കളക്ടർ അറിയിച്ചു).
4. അപകടസ്ഥലങ്ങളിൽ ബാരിക്കേഡുകൾ നിർബന്ധമായും സ്ഥാപിക്കണം.
5. നിർമാണപ്രവൃത്തികൾ നടക്കുന്ന നിർദിഷ്ട ഇടങ്ങളിൽ ഹൈവേ അഥോറിറ്റിയുടെ സ്ഥിരമായ നിരീക്ഷണം ഉറപ്പാക്കണം.
6. വെള്ളക്കെട്ടുകൾ ഒഴിവാക്കുവാൻ ഡ്രെയ്നേജുകൾ കുറ്റമറ്റതാക്കണം. ഇവ പൂർണമായി പരിശോധിച്ച് പോരായ്മകൾ പരിഹരിക്കണം.
7. നിർമാണപ്രവൃത്തികൾക്കു കാലതാമസമോ തടസമോ ഇറിഗേഷൻ വകുപ്പിന്‍റെയോ വാട്ടർ അഥോറിറ്റിയുടെയോ ഭാഗത്തുനിന്നുണ്ടെങ്കിൽ യോഗംവിളിച്ച് പരിഹാരം കാണാമെന്നും കളക്ടർ പറഞ്ഞു.
8.എൻഎച്ച്എഐ ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ള ഗ്രൂപ്പിൽ നിർമാണത്തിലെ അപാകതകളും നിർദേശങ്ങളും അറിയിക്കാൻ അതതു ഗ്രാമപഞ്ചായത്തിലെ പ്രസിഡന്‍റുമാരെയും ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പതിവുയോഗങ്ങളിലെ തീരുമാനങ്ങൾക്കപ്പുറം ഈ യോഗത്തിനു യാതൊരു പുതുമയും ഇല്ലെന്ന വിലയിരുത്തലിലാണ് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും മറ്റുള്ളവരും.
ADVERTISEMENT
വടക്കഞ്ചേരി: ദേശീയപാത മംഗലംപാലം ബൈപാസിനടുത്ത് ലോറിയിൽനിന്നും കണ്ടെയ്നർ വേർപ്പെട്ടു മറിഞ്ഞു.

അപകടസമയത്ത് മറ്റു വാഹനങ്ങളുണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇന്നലെ പുലർച്ചയാണ് സംഭവം. തൃശൂർ ഭാഗത്തുനിന്നും ടയർ കയറ്റി പാലക്കാട് ഭാഗത്തേക്കു പോയിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

പാലക്കാട് ലൈനിൽ മംഗലംപാലത്തിൽ പൊളിച്ചുപണികൾ നടക്കുന്നതിനാൽ പാലക്കാട്ടേക്കുള്ള വാഹനങ്ങളും തൃശൂർ ലൈനിലൂടെ ഒറ്റവരിയായാണ് പോകുന്നത്.

ലോറി ഒറ്റവരി ലൈനിലേക്ക് തിരിയുന്നതിനിടെയാണ് കണ്ടെയ്നർ വേർപ്പെട്ട് തൃശൂർ ലൈനിലെ വശത്തേക്കു മറിഞ്ഞത്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. വൈകുന്നേരം മൂന്ന് ക്രെയിനുകൾ സ്ഥലത്തെത്തിച്ചാണ് കണ്ടെയ്നർ പൊക്കിമാറ്റിയത്.
ADVERTISEMENT
നിലന്പൂർ: പെരുന്പത്തൂർ ആലോടി പ്രദേശം കാട്ടാന ഭീതിയിൽ. ഇന്നലെ പുലർച്ചെ എത്തിയ ചുള്ളിക്കൊന്പൻ വ്യാപകമായി കൃഷി നശിപ്പിച്ചു. ഷെഡ്ഡിൽ കിടന്നുറങ്ങിയ ചൂരപ്പാറ ശ്രീധരൻ കാട്ടാനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇപ്പോഴും ഭീതി മാറിയിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു. കണ്ണംകുന്നേൽ ഉണ്ണികൃഷ്ണന്‍റെ അര ഏക്കറോളം സ്ഥലത്തെ കൃഷിയാണ് കാട്ടാന കുത്തിമറിച്ച് നശിപ്പിച്ചത്.

കായ്ഫലമുള്ള തെങ്ങുകൾ, കമുകുകൾ, വാഴകൾ ഉൾപ്പെടെ നശിപ്പിച്ചു. കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതിനാൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഉണ്ണികൃഷ്ണന്‍റെ മാതാവ് ഭാനുമതി പറഞ്ഞു. തന്‍റെ വീടിനു മുന്നിൽ കാട്ടാനയെത്തിയപ്പോൾ വീടിനുള്ളിൽ ഭയന്നിരിക്കുകയായിരുന്നു താനെന്ന് കാരാട്ട്തൊടി നാരായണൻ പറഞ്ഞു.

ചാലിയാർ പഞ്ചായത്തിലെ ആലോടിയിലെ നാൽപ്പതിലേറെ കുടുംബങ്ങളാണ് രാത്രിയായാൽ വീട്ടുമുറ്റത്തേക്ക് ഇറങ്ങാൻ കഴിയാതിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാൽ മണിക്കൂറുകൾക്ക് ശേഷമാണ് എത്തുക. വീടുകളുടെ മതിലുകൾ ഉൾപ്പെടെ തകർത്ത് ഭീതി വിതക്കുന്ന അപകടകാരിയായ ചുള്ളിക്കൊന്പൻ രാത്രിയാകുന്നതോടെ കാനക്കുത്ത് വനമേഖലയിൽ നിന്നാണ് എത്തുന്നത്. കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കർഷകർ വന്യമൃഗശല്യം മൂലം ആത്മഹത്യയുടെ വക്കിലാണ്.

തെരഞ്ഞെടുപ്പ് കാലത്ത് വന്യമൃഗശല്യത്തിനെതിരെ നേതാക്കൾ വലിയ തോതിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നെങ്കിലും അത് കഴിയുന്നതോടെ കർഷകരുടെ അവസ്ഥ പഴയ പടി തന്നെയാകും. 50 ലേറെ വർഷമായി കർഷകർ താമസിക്കുന്ന സ്ഥലങ്ങളിലേക്കും വീട്ടുമുറ്റങ്ങളിലേക്കുമാണ് കാട്ടാനകൾ എത്തുന്നത്.

സർക്കാരും വനംവകുപ്പും ഇക്കാര്യത്തിൽ നടപടി എടുത്തില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്നും തങ്ങൾക്ക് മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം ഇവിടെത്തെ ഒരു വീടിന്‍റെ മതിലുകൾ ചുള്ളിക്കൊന്പൻ തകർത്തിരുന്നു.
ADVERTISEMENT
കൂരാച്ചുണ്ട്: ശക്തമായ ചുഴലിക്കാറ്റ് വീശി കൂരാച്ചുണ്ട് പഞ്ചായത്തിലെ 5, 6, 7 വാർഡുകൾ ഉൾപ്പെടുന്ന കരിയാത്തുംപാറ, ഇരുപത്തെട്ടാംമൈൽ, കല്ലാനോട് മേഖലകളിൽ വ്യാപക നാശം. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു കാറ്റ് വീശിയത്. കരിയാത്തുംപാറയിലെ കർഷകരായ എളംബ്ലാശേരി ബിജോയിയുടെ വീടിനോട് ചേർന്നുള്ള ഷെഡിന് മുകളിൽ മരംവീണ് നാശം സംഭവിച്ചു.

കർഷകൻ എടാട്ടുകുന്നേൽ ഇ.ടി. തോമസിന്‍റെ കൃഷിയിടത്തിലെ കുലച്ച് വിളവെടുക്കാൻ പ്രായമായ നൂറോളം നേന്ത്രവാഴകൾ നശിച്ചു. ഏകദേശം അറുപതിനായിരത്തോളം രൂപ നഷ്ടം കണക്കാക്കുന്നു. കരിയാത്തുംപാറയിൽ താമസിക്കുന്ന തെങ്ങുംപള്ളി ബിജുവിന്‍റെ വീടിന് പിന്നിലെ പ്ലാവ് കടപുഴകി നിലംപതിച്ച് നാശം സംഭവിച്ചു.

കൂടാതെ ചോരപ്പള്ളി ജോണിയുടെ കൃഷിയിടത്തിലും നാശം സംഭവിച്ചിട്ടുണ്ട്. കർഷകൻ എടത്തൊട്ടി നാരായണൻകുട്ടിക്കും കൃഷി നാശംസംഭവിച്ചു. ഇരുപത്തെട്ടാംമൈൽ - കരിയാത്തുംപാറ റോഡിൽ മരം വീണ് ആറ് വൈദ്യുതി കാലുകൾ തകർന്നു. മേഖലയിൽ വൈദ്യുതി വിതരണം നിലച്ചു. കല്ലാനോട് തോണിക്കടവ് മേഖലയിലും മരംവീണ് വൈദ്യുതി കാലുകൾ തകർന്നു. വാർഡ് മെമ്പർ ജെസി ജോസഫ് മേഖല സന്ദർശിച്ചു.

ആറാം വാർഡിൽ ഉൾപ്പെട്ട ഇരുപത്തെട്ടാം മൈൽ-തലയാട് റോഡിൽ വൈദ്യുതി ലൈനിൽ മരംവീണ് വൈദ്യുതി വിതരണം നിലയ്ക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ശക്തമായ കാറ്റിൽ ഏഴാം വാർഡ് കല്ലാനോട് മേഖലയിൽ കാരക്കാട്ട് ബൈജുവിന്‍റെ വീടിനു മുകളിൽ മരംവീണ് നാശം സംഭവിച്ചു.
ADVERTISEMENT
ഷംസുദ്ദീൻ ഗൂഡല്ലൂർ

ഗൂഡല്ലൂർ: മുതുമല പുനരധിവാസ പദ്ധതി നിർവഹണത്തിൽ സാന്പത്തിക ക്രമക്കേട് ഉണ്ടെന്ന ആരോപണത്തിൽ തമിഴ്നാട് പട്ടികജാതി-വർഗ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. മുതുമല പഞ്ചായത്തിലെ മുതുകുളിയിൽ കമ്മീഷൻ നടത്തിയ സിറ്റിംഗിൽ ആദിവാസികൾ പരാതികൾ ബോധിപ്പിച്ചു. കമ്മീഷൻ അംഗങ്ങളായ ശെൽവകുമാർ, രേഖ, പൊൻദോസ് എന്നിവരാണ് പരാതികൾ സ്വീകരിച്ചത്. സബ് കളക്ടർ സംഗീത, ഡിആർഒ നാരായണൻ, ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു, മുതുമല കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർമാരായ അരുണ്‍കുമാർ, വിദ്യ, എസിഎഫ് കറുപ്പയ്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

2007ൽ കടുവ സങ്കേതമായി പ്രഖ്യാപിച്ച മുതുമല വന്യജീവി സങ്കേതത്തിലെ കുടുംബങ്ങൾക്കു നടപ്പാക്കിയതാണ് പുനരധിവാസ പദ്ധതി. 137 ആദിവാസി കുടുംബങ്ങളെ മുതുമലയിൽനിന്നു മുള്ളൻവയൽ, ബെണ്ണ, ബീച്ചനകൊല്ലി, ബേബി നഗർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റി. ഈ ഗ്രാമങ്ങളിൽ റോഡ്, നടപ്പാത, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയാറായില്ല. ഇതു പുനരധിവസിപ്പിച്ച കുടുംബങ്ങൾക്ക് ബുദ്ധിമുട്ടായി. മുതുമലയിലെ മൗണ്ടാടൻ ചെട്ടി കുടുംബങ്ങളെ അയ്യംകൊല്ലിക്കടുത്ത ചണ്ണകൊല്ലിയിലേക്കാണ് മാറ്റിയത്.

പുനരധിവസിപ്പിച്ച ഓരോ പട്ടികവർഗ യോഗ്യതാകുടുംബത്തിനും 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. എന്നാൽ പലർക്കും ഏഴു ലക്ഷം രൂപയാണ് ലഭിച്ചത്. മൗണ്ടാടൻ ചെട്ടി കുടുംബങ്ങൾക്ക് പട്ടയ ഭൂമിക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും ലഭിച്ചിരുന്നു.

പുനരധിവാസ പദ്ധതി നിർവഹണത്തിൽ വലിയ ക്രമക്കേട് നടന്നുവെന്നാണ് പട്ടികവർഗ കുടുംബങ്ങളുടെ ആരോപണം. അധികാരികളും ഇടനിലക്കാരും ചേർന്നാണ് ക്രമക്കേട് നടത്തിയതെന്നും അവർ പറയുന്നു. ഇതുസംബന്ധിച്ച് ആദിവാസികൾ വനം അധികൃതർക്കടക്കം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ സിപിഐയുടെ പോഷക പ്രസ്ഥാനമായ തമിഴ്നാട് ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിച്ചു.

ഇത് വൃഥാവിലായപ്പോൾ സംഘം കേന്ദ്ര-സംസ്ഥാന എസ്‌സി-എസ്ടി കമ്മീഷനുകൾക്ക് പരാതി നൽകി. സിപിഐ നേതാക്കളായ വി.പി. ഗുണശേഖരൻ, എ. മുഹമ്മദ് ഗനി, തമിഴ്നാട് ആദിവാസി സംഘം നേതാക്കളായ മഹേന്ദ്രൻ, ദേവദാസ്, സുരേഷ്, ലക്ഷ്മി, ലളിത എന്നിവരുടെ നേതൃത്വത്തിലാണ് പരാതി അയച്ചത്.

ഇതേത്തുടർന്നാണ് സംസ്ഥാന കമ്മീഷൻ അംഗങ്ങൾ അന്വേഷണത്തിന് എത്തിയത്. ആദിവാസി ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് കമ്മീഷൻ അംഗങ്ങൾ നിർദേശം നൽകി. ഇന്ന് ദേശീയ കമ്മീഷൻ അംഗങ്ങളും അന്വേഷണത്തിനെത്തുമെന്നാണ് വിവരം.
ADVERTISEMENT
ഇരിട്ടി: എടൂർ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ, യുപി വിഭാഗങ്ങളുടെ വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. വിജയോത്സവം സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.

ആറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി, ക്ലബുകൾ എന്നിവ ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. മുൻ കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ മുഖ്യാതിഥിയായിരുന്നു.

ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, മുഖ്യാധ്യാപിക സിസിലി ജോസഫ്, ലിൻസി പി. സാം, ബെന്നി കെ. മാത്യു, ജിമ്മി വട്ടംതൊട്ടിയിൽ, കെ. മനോജ്, ലീമാ സന്തോഷ്, വി.ജെ. അശ്വതി, സ്റ്റാഫ് സെക്രട്ടറി ഫാ. ബിജു ആന്‍റണി എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി ഫുൾ എ പ്ലസ്, ഒന്പത് എ പ്ലസ്, യുഎസ് എസ് എന്നിവ നേടിയ വിദ്യാർഥികളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ADVERTISEMENT
പെര്‍ള: നവജീവന സ്‌പെഷല്‍ സ്‌കൂളിലെ സൗജന്യ തെറാപ്പി സെന്‍റര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ വളരെ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തുകയും അവര്‍ക്ക് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, കൗണ്‍സലിംഗ് എന്നിവ സൗജന്യമായി നല്‍കുന്നതിനാണ് സെന്‍റര്‍ മുഖ്യമായും ലക്ഷ്യമിടുന്നത്.

ആധുനിക സൗകര്യങ്ങളോടു കൂടി കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉപകാരപ്രദമാകുന്ന രീതിയിലാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. 2017 മുതൽ എന്‍മകജെ ഇടിയടുക്കയില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനം മാനന്തവാടി നോര്‍ബട്ടൈന്‍ സന്യാസ സമൂഹത്തിന്‍റെയും എഫ്‌സിസി സന്യാസിനി സമൂഹത്തിന്‍റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 120ലധികം കുട്ടികള്‍ തെറാപ്പികള്‍ക്കും പ്രത്യേക പഠനത്തിനും പരിശീലനത്തിനും ഇവിടെ ചെലവഴിക്കുന്നു.

തെറാപ്പി സെന്‍ററിന്‍റെ ഉദ്ഘാടനം എ.കെ.എം. അഷറഫ് എംഎല്‍എ നിര്‍വഹിച്ചു ഒക്കുപേഷണല്‍, സെന്‍സറി ലാബുകളുടെ ഉദ്ഘാടനം എന്‍മകജെ പഞ്ചായത്ത് പ്രസിഡന്‍റ് ജെ.എസ്. സോമശേഖര നിര്‍വഹിച്ചു. കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ചിരിക്കുന്ന റിക്കാര്‍ഡിംഗ് സ്റ്റുഡിയോയുടെ ഉദ്ഘാടനം തലശേരി സെന്‍റ് ജോസഫ് പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അഞ്ജലി എഫ്‌സി നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മാനന്തവാടി നോര്‍ബട്ടൈന്‍ സന്യാസ സമൂഹത്തിന്‍റെ പ്രോലേറ്റ് റവ. ഡോ. ജോസ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു.

പെര്‍ള സെന്‍റ് ജൂഡ് പള്ളി വികാരി ഫാ. ആല്‍ബര്‍ട്ട് തെക്കേവയലില്‍, റാണി മരിയ എഫ്‌സി കോണ്‍വന്‍റ് സുപ്പീരിയര്‍ സിസ്റ്റര്‍ സെസിന്‍ എഫ്‌സിസി, പിടിഎ പ്രസിഡന്‍റ് ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് ചെമ്പോട്ടിക്കല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷെന്‍സി ജോസ് എഫ്‌സിസി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT