ADVERTISEMENT
ADVERTISEMENT
18
Thursday
September 2025
5:32 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
1592674
സഭകളെ ഒന്നിപ്പിക്കുന്ന നിഖ്യാ വിശ്വാസപ്രമാണം അഭിമാനം: മാര്‍ തോമസ് തറയില്‍
കോട്ടയം: സഭകളെ തമ്മില്‍ ഒന്നിപ്പിക്കുന്ന ഘടകമായി നിഖ്യാ വിശ്വാസപ്രമാണം പതിനേഴ് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നത് അഭിമാനകരമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ബിഷപ് മാണി ഫൗണ്ടേഷനും ബിഷപ് മാണി തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാമത് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് മാർ തറയിൽ.
തലമുറകളായി വിവിധ ക്രൈസ്തവ സഭകളുടെ ആരാധന ക്രമത്തില്‍ ഐക്യത്തിന്റെ പ്രതീകമായാണ് നിഖ്യാ വിശ്വാസപ്രമാണം നിലനില്‍ക്കുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് പറഞ്ഞു.
ഓര്‍ത്തഡോക്സ് സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. കെ.എം. ജോര്‍ജ്, ഓര്‍ത്തഡോക്സ് സഭ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്, യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് എന്നിവര്‍ വിഷയാവതരണം നടത്തി.
മാര്‍ത്തോമ്മ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ സന്ദേശം സെക്രട്ടറി റവ. അജിന് മാത്യു ജോര്‍ജ് വായിച്ചു.
റവ.ബിഷപ് മാണി തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ റവ. വിജി വർഗീസ് ഈപ്പന്, രജിസ്ട്രാര്‍ റവ. നെബു സ്കറിയ, റവ. മാത്യു വര്‍ക്കി, ബിഷപ് മാണി ഫൗണ്ടേഷന് ചെയര്മാന് എം.എം. ഫിലിപ്പ്, സെക്രട്ടറി ജോര്‍ജ് വർഗീസ്, പിആര്‍ഒ കുര്യന് ഡാനിയേല്‍, എം.വി. റോയി, ആനി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
അരുവിത്തുറ കോളജിന് മുഖ്യമന്ത്രിയുടെ മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ്
കലുങ്ക് അടഞ്ഞു; ചക്കാമ്പുഴ ആശുപത്രി ജംഗ്ഷനിൽ റോഡിലൂടെ വെള്ളപ്പാച്ചിൽ
ലയണ്‍സ് ക്ലബ് കുടുംബസംഗമം
ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ട്രാവല്‍ കാര്‍ഡ് വിതരണം
ADVERTISEMENT
തിരുവനന്തപുരം
KL1
1592661
പുറന്പോക്ക് തിരിച്ചുപിടിക്കൽ : മുന്നറിയിപ്പില്ലാതെ വീടുകൾ പൊളിക്കാനുള്ള ശ്രമം തടഞ്ഞു
നെടുമങ്ങാട്: അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട മുണ്ടേല മുതൽ കൂവക്കുടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിൽ അളന്നു തിട്ടപ്പെടുത്തിയിട്ടുള്ള പുറമ്പോക്കുകൾ തിരിച്ചു പിടിക്കാൻ പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥരുടെ സംഘത്തെ നാട്ടുകാർ തടഞ്ഞു. ആര്യനാട് -അരുവിക്കര പോലീസിന്റെ അകമ്പടിയോടെ ജെസിബിയും ടിപ്പറുമായി വീടുകൾ ഇടിച്ചുനിരത്താനുള്ള ശ്രമമാണു നാട്ടുകാർ തടഞ്ഞത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടപടിക്കായി എത്തുനമെന്നു പൊതുമരാമത്ത് അധികൃതർ പ്രദേശവാസികളെ അറിയിച്ചിരുന്നു. എന്നാൽ 29-ാം തീയതിവരെ പ്രദേശത്തെ നടപടികൾ തടഞ്ഞു കോടതിയിൽനിന്നും ഉത്തരവുള്ളപ്പോഴാണ് ഗ്രാമപഞ്ചായത്തുകളെ പോലും അറിയിക്കാതെ പൊതുമരാമത്ത് നടപടിക്കായി എത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെ എത്തിയ സംഘം നടപടി ആരംഭിച്ചപ്പോൾത്തന്നെ നാട്ടുകാരുടെ വൻ പ്രതിഷേധം ഉണ്ടായി. വീട്ടമ്മമാർ മണ്ണെണ്ണ കുപ്പിയുമായി ജെസിബിക്കു മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കി.
മുണ്ടേല മുതൽ കൂവക്കുടി വരെയുള്ള ആറോളം വീടുകളാണ് അരുവിക്കര പോലീസിന്റെ സഹായത്താൽ പിഡബ്ല്യുഡിയും റവന്യൂ വിഭാഗം ചേർന്നു പൊളിച്ചു മാറ്റാൻ എത്തിയത്. തുടർന്നു നാട്ടുകാരുടെ എതിർപ്പിൽ ചർച്ച ചെയ്യാമെന്ന തീരുമാനത്തിൽ ഉദ്യോഗസ്ഥസംഘം പിരിഞ്ഞു.
മൂന്നുവർഷം മുമ്പ് സോമനാഥൻ നായർ എന്ന വ്യക്തി ഈ സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന് കാണിച്ച് ലോകായുക്തയ്ക്കു പരാതി നൽകിയിരുന്നു. അതിനുശേഷം നെട്ടിറച്ചിറ, പൂവച്ചൽ റോഡിന്റെ നവീകരണം നടന്നിരുന്നു. ഇതിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും ഓട നിർമാണം പൂർത്തിയാക്കി റോഡ് നവീകരണവും കഴിഞ്ഞു.
ഈ ഭാഗത്താണിപ്പോൾ വീണ്ടും പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കുന്നുവെന്ന പേരിൽ ഉദ്യോഗസ്ഥ സംഘം എത്തിയത്. ലോകായുക്തയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു തങ്ങൾ എത്തിയതെന്നു റവന്യൂ സംഘം അറിയിച്ചു. എന്നാൽ റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടുനൽകിയതാണെന്നും ഇനി ഭൂമി നൽകാൻ ആകിലെ്ലന്നും നാട്ടുകാർ വാദിച്ചു. പരാതിക്കാരൻ ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ചു വിധി നേടിയെടുത്തതാണെന്നും ആ വിധി പകർപ്പ് തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു.
തുടർന്ന് അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല സ്ഥലത്തെത്തി റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പഞ്ചായത്തിലും അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും പഞ്ചായത്തും തഹസിൽദാറും റവന്യൂ വകുപ്പും പിഡബ്ല്യുഡിയും ചേർന്നു ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കാം എന്ന് അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ പിരിഞ്ഞു.
പാറശാല താലൂക്ക് ആശുപത്രിയില്‍ വെള്ളമില്ലെന്ന് പരാതി
മെഡിക്കൽ കോളജ് കാന്പസിൽ റിംഗ് റോഡ് നിര്‍മാണോദ്ഘാടനം
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ശീതീകരണ യൂണിറ്റ് നവീകരിച്ചു
മുൻ വനിതാ അംഗത്തെ അപമാനിച്ചു; പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
ADVERTISEMENT
കൊല്ലം
KL2
1592641
ഹൈവേ അഥോറിട്ടിക്കെതിരെ ജനരോഷം ഇരമ്പി; റിലേ സത്യഗ്രഹം ഇന്നുമുതൽ
ചാത്തന്നൂർ: തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വിഷയത്തിൽ ഹൈവേ അഥോറിട്ടിയ്ക്കെതിരെ ജനരോഷം ഇരമ്പി . സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ മനുഷ്യ ചങ്ങലയിൽ കണ്ണികളായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ചാത്തന്നൂർ, നെടുങ്ങോലം , പരവൂർ മേഖലകളിൽ വ്യാപാരി വ്യവസായി സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികൾ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി.
വൈകുന്നേരം അഞ്ചിന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെയാണ് മനുഷ്യചങ്ങല തീർത്തത്.പരവൂർ മുനിസിപ്പൽ മുൻ ചെയർമാൻ കെ.പി.കുറുപ്പ് ആദ്യ കണ്ണിയായി. നാടിന്റെ പൊതുവായ ആവശ്യം നേടിയെടുക്കുന്നതിനായി ജനപ്രതിനിധികൾ ,രാഷ്ട്രീയ സാമൂഹ്യ -സാംസ്ക്കാരിക സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകർ, യുവജന വിദ്യാർഥി, മഹിളാ സംഘടനകൾ, പൊതുജനങ്ങൾ, തുടങ്ങിയവരെല്ലാം ചങ്ങലയിൽ കണ്ണികളായി.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും സർവകക്ഷി യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
പരവൂർ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് അഡ്വ.സത്ജിത് ആമുഖ പ്രഭാഷണം നടത്തി. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി.തുളസീധരക്കുറുപ്പ് ,കെ.സേതുമാധവൻ,
സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ദിലീപ് കുമാർ, കെപിസിസി മെമ്പർ നെടുങ്ങോലം രഘു ,സി പിഎം ചാത്തന്നൂർ ഏരിയാ സെക്രട്ടറി പി.വി.സത്യൻ, ബിജെപി നേതാവ് സന്തോഷ് ,കോൺഗ്രസ്മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ,
സിപിഎം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ദിജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്ശശിധരൻ , പരവൂർ കൂട്ടായ്മയുടെ സന്തോഷ് പാറയിൽ കാവ്, പരവൂർ യുവജന കൂട്ടായ്മയ്ക്ക് വേണ്ടി ഷൈൻ എസ് .കുറുപ്പ്, സുധീർ ചെല്ലപ്പൻ, എൻ സദാനന്ദൻ പിള്ള, എൻ.രവീന്ദ്രൻ, വി.സണ്ണി ,പി.കെ.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പരവൂർ ഉണ്ണി കവിതാലാപനം നടത്തി. തിരുമുക്ക് അടിപ്പാത സമരസമിതി കൺവീനർ കെ.കെ.നിസാർ സ്വാഗതവും. ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ് നന്ദിയും പറഞ്ഞു.
തിരുമുക്കിൽ ആരംഭിക്കുന്ന റിലേ സത്യഗ്രഹ ആദ്യ ദിവസമായ ഇന്ന് സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാറും തുടർന്ന് സതീഷ് വാവറ, ഷിബിനാഥ് , ഷൈൻ എസ്.കുറുപ്പ് തുടങ്ങിയവരും സത്യഗ്രഹികളാകും.
രാവിലെ 10 ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ റിലേ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.
മിഖായേൽ മാലാഖയുടെ തിരുനാളാഘോഷം 20 മുതൽ
താലൂക്ക് ആശുപത്രിയിലെ സിടി സ്കാനിംഗ് ഉടന്‍ പുനരാരംഭിക്കും
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 1.95 കോടി രൂപ അനുവദിച്ചു
കുളത്തൂപ്പുഴ പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ പുരസ്കാരം
ADVERTISEMENT
പത്തനംതിട്ട
KL3
1592545
സീതത്തോട് -നിലയ്ക്കല്‍ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
പദ്ധതി ചെലവ് 120 കോടി രൂപ
പെരുനാട്, സീതത്തോട് പഞ്ചായത്തുകളിൽ ശബരിമല തീർഥാടകർക്കും പ്രയോജനം
പത്തനംതിട്ട: മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന സീതത്തോട് - നിലയ്ക്കല്‍ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തുന്ന ലക്ഷക്കണക്കിനു ശബരിമല തീർഥാടര്‍ക്കും പെരുനാട് ഗ്രാമപഞ്ചായത്തിലെ നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ ഭാഗങ്ങളിലും സീതത്തോട് ഗ്രാമപഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത്ത് പദ്ധതിയാണിത്.
നബാര്‍ഡ് ഫണ്ടിനൊപ്പം ജല്‍ജീവന്‍ മിഷനിലും ഉള്‍പ്പെടുത്തി 120 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിനും ജലവിതരണത്തിനായി ചെലവഴിക്കുന്ന കോടികളുടെ അധിക ബാധ്യതയ്ക്കും പദ്ധതിയിലൂടെ പരിഹാരമാകും. പദ്ധതിയിലൂടെ ശബരിമലയിൽ മണ്ഡല, മകരവിളക്കുകാല തീര്‍ഥാടനത്തിനു ടാങ്കര്‍ വഴിയുളള ജല വിതരണം പരമാവധി ഒഴിവാക്കാനും ആവശ്യമായ കുടിവെളള വിതരണം ഉറപ്പാക്കാനും സാധിക്കും.
13 ദശലക്ഷം ലിറ്റർ
13 ദശലക്ഷം ലിറ്റര്‍ പ്രതിദിനം ശേഷിയുളള ജലശുദ്ധീകരണശാല, ആറ് ലക്ഷം ലിറ്റര്‍ ശേഷിയുളള മൂന്ന് സമ്പ് കം പമ്പ് ഹൗസ്, 508 എംഎം വ്യാസമുളള എംഎസ് പൈപ്പുകള്‍ ഉപയോഗിച്ചുളള 20,151 മീറ്റര്‍ നീളമുള്ള ലൈനുകള്‍ , നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ വീതം ശേഷിയുളള മൂന്ന് ഓവര്‍ ഹെഡ് സ്റ്റോറേജ് റിസര്‍വോയറുകള്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
കക്കാട്ടാറ് കേന്ദ്രീകരിച്ച് നിലയ്ക്കല്‍ - സീതത്തോട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം 2016 ലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിര്‍മാണം ഒമ്പത് കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത പ്രവൃത്തികള്‍ ജൽജീവന്‍ മിഷനിലൂടെ നടപ്പാക്കി.
അവസാന ഘട്ടം
ആറ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള മൂന്ന് സമ്പ് കം ബൂസ്റ്റര്‍ പമ്പ് ഹൗസുകൾ, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മൂന്ന് ഉന്നതതല ജലസംഭരണി, 22.17കിലോമീറ്ററിൽ 500 എംഎം എംഎസ് ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിൻ, പമ്പ് ഹൗസുകളിലും ശുദ്ധീകരണശാലയിലും പമ്പ് സെറ്റ്, ട്രാന്‍സ്ഫോമര്‍ എന്നിവയാണ് അവസാനഘട്ടത്തിലുള്ളത്.
തത്തയ്ക്കാമണിയിലെയും എസ് കര്‍വിന് സമീപവും പ്ലാപ്പളളിയിലുമുളള ആറ് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സമ്പ് കം ബൂസ്റ്റര്‍ പമ്പ് ഹൗസുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ബിഎസ്എൻഎല്‍ ടവറിന് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയും തയാറായി.
ഗോശാലയ്ക്കും പളളിയറക്കാവ് ക്ഷേത്രത്തിനു സമീപമുള്ള 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണികളുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ മണ്ഡലക്കാലത്ത് നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള താത്കാലിക സ്റ്റീല്‍ ടാങ്കില്‍നിന്നു ട്രയല്‍റണ്‍ വഴി ജലവിതരണം നടത്തിയിരുന്നു.
എല്ലാ വീടുകളിലും ശുദ്ധജലം ജില്ലാതല പ്രഖ്യാപനം നാളെ
പത്തനംതിട്ട: ജല്‍ ജീവന് മിഷന്റെ എല്ലാ വീടുകളിലും ശുദ്ധജലം ജില്ലാതല പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് തിരുവല്ല മണിപ്പുഴ മന്നം മെമ്മേറിയല്‍ എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കേരള ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയര്‍ ആർ. വി. സന്തോഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജല്‍ ജീവന് മിഷന് പദ്ധതിയിലൂടെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന് നല്കി 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് നെടുമ്പ്രം. 1.88 കോടി രൂപ ചെലവഴിച്ചാണ് എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കിയത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അനു, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, കെഎസ് സിഇഡബ്ല്യുബി വൈസ് ചെയര്മാന് ആർ. സനല്‍കുമാര്‍, കേരള ജല അഥോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജൻ, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവർ പ്രസംഗിക്കും.
അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
പന്തളം തെക്കേക്കര, കോന്നി എന്നിവിടങ്ങളിൽ സ്ത്രീ കാമ്പെയിന് നടത്തി
കേരള കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നാളെ
വള്ളിപ്പടർപ്പ് മൂടി ദിശാസൂചിക ബോർഡ്
ADVERTISEMENT
ആലപ്പുഴ
KL4
1592463
ഒരു ലോഡ് തെരുവുനായ്ക്കളെ റോഡിൽ തള്ളി
ചാരുംമൂട്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ചുനക്കര ചാരുംമൂട് മേഖലയിൽ അജ്ഞാതസംഘം ഒരു ലോഡ് തെരുവുനായ്ക്കളെ ലോറിയിൽ എത്തിച്ചു തള്ളിയതായി പരാതി. തെരുവു നായ്ക്കളെ കൂട്ടത്തോടെ വാഹനത്തിൽ കൊണ്ടുവന്നു തള്ളുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു.
പൊതുവേ തെരുവുനായ്ക്കളുടെ എണ്ണം ഏറിയ പ്രദേശത്താണ് വീണ്ടും കൊണ്ടുവന്നു തള്ളിയിരിക്കുന്നത്. ഏറെ തിരക്കേറിയ കൊല്ലം- തേനി ദേശീയപാതയിലും ചുനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് കഴിഞ്ഞദിവസം തെരുവുനായ്ക്കളെ കൂട്ടത്തോടെ കണ്ടെത്തിയത്.
തെരുവുനായ്ക്കൾ കൂട്ടത്തോടെ സഞ്ചരിക്കുന്നതു ഇരുചക്ര യാത്രികർക്കും കാൽനട യാത്രികൾക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
വിദ്യാർഥികളും
ഭീതിയിൽ
തെരുവുനായ്ക്കളെ തള്ളിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽ വൻ തോതിൽ തെരുവുനായ്ക്കൾ നിറഞ്ഞതോടെ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്കു പുറത്തിറങ്ങി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. വീടുകളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നതും പതിവാണ്. തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രഭാത സവാരി പോലും പലരും ഉപേക്ഷിച്ചു. ചിലർ വടിയും മറ്റും കൈയിൽ കരുതിയാണ് സഞ്ചാരം.
മേഖലയിൽ നിരവധിപേർ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. പുലർച്ചെ ട്യൂഷൻ കേന്ദ്രങ്ങളിലേക്കു പോകുന്ന വിദ്യാർഥികൾക്കൊപ്പം സുരക്ഷയെ കരുതി മാതാപിതാക്കളും പോകേണ്ട സ്ഥിതിയാണ്. ദൂരെ ഇടങ്ങളിൽനിന്നു പിടികൂടുന്ന നായ്ക്കളെ ആണ് കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിച്ച് പാതയോരത്തു തള്ളുന്നതെന്നും ശക്തമായ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് സൂപ്രണ്ടിന്റെ കൈത്താങ്ങ്
കായംകുളം റെയിൽവേ സ്റ്റേഷനോട് അവഗണന: പ്രതിഷേധം ഉയരുന്നു
എക്സലൻഷ്യ അവാർഡ്: ചേര്‍ത്തല നൈപുണ്യ കോളജിന് തുടര്‍ച്ചയായി നേട്ടം
എസി റോഡിൽ മേൽപ്പാതയുടെ തൂണിനരികിൽ കഞ്ചാവുചെടി
ADVERTISEMENT
ഇടുക്കി
KL6
1592442
കുരുമുളകിനു രോഗബാധ; ആശങ്കയിൽ കർഷകർ
ചെറുതോണി: കർഷകരുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി കുരുമുളക് ചെടികളിൽ രോഗബാധ.
കഞ്ഞിക്കുഴി പഞ്ചായത്തിൽ മഞ്ഞളിപ്പ് രോഗം ബാധിച്ചു നിരവധി കർഷകരുടെ കുരുമുളക് ചെടികളാണ് നശിക്കുന്നത്. രോഗം ബാധിച്ച ചെടികൾ ദിവസങ്ങൾക്കുള്ളിൽ ഉണങ്ങിക്കരിയുകയാണ്. കുരുമുളക് ചെടികളിൽ രോഗബാധ വ്യാപകമായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമില്ലെന്നാണ് കർഷകരുടെ പരാതി.
മഞ്ഞളിപ്പ് രോഗം ബാധിക്കുന്നതോടെ ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇല കൊഴിഞ്ഞും തണ്ടുകൾ ഉണങ്ങിയും ചെടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായും നശിക്കുന്ന അവസ്ഥയാണ്. രോഗബാധ കണ്ടുതുടങ്ങിയപ്പോൾത്തന്നെ കർഷകർ കൃഷിഭവനിൽ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് പരാതി. കുരുമുളക് കൃഷി വ്യാപകമായി നശിക്കുന്നതു തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കൊളുക്കുമലയിലേക്ക് കിടുക്കൻ ജീപ്പ് സഫാരി
മലങ്കര ജലാശയതീരത്ത് ദൃശ്യചാരുത പകർന്ന് മുളങ്കൂട്ടം
സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷം
പുസ്തകങ്ങൾ കൈമാറ്റം ചെയ്തു
ADVERTISEMENT
എറണാകുളം
KL7
1592561
ചന്ദേര്‍കുഞ്ജ് അപ്പാര്‍ട്ട്മെന്റ് ബി, സി ടവറുകളിലെ താമസക്കാര്‍ ഒരാഴ്ചയ്ക്കകം ഒഴിയണം: ഹൈക്കോടതി
കൊച്ചി: പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട വൈറ്റില ചന്ദേര്‍കുഞ്ജ് അപ്പാര്‍ട്ട്മെന്റിലെ ബി,സി ടവറുകളിലെ താമസക്കാര്‍ ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് ഹൈക്കോടതി. ബലക്ഷയമുള്ള ടവറുകള്‍ പൊളിച്ച് പുതിയത് പണിയുന്നതിന് അഞ്ചു വര്ഷണെങ്കിലും കാലതാമസമുണ്ടാകും. ഒഴിയുന്ന ഫ്ളാറ്റുടമകള്‍ക്ക് അതുവരെ താമസിക്കാന്‍ വാടക നല്‍കുന്നതും നഷ്ടപരിഹാരത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ആദ്യ ആറു മാസത്തേക്ക് വാടകയിനത്തില്‍ 2.97 കോടി എഡബ്ല്യുഎച്ച്ഒ കെട്ടിവച്ചതായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി കോടതിയെ അറിയിച്ചു.
ബി ടവറിലെ 74 പേരും സി ടവറിലെ 78 ഉടമകളുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്ന വാടക വാങ്ങി മാറി താമസിക്കാന്‍ തയാറായിട്ടുള്ളത്. ശേഷിക്കുന്നവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അവര്‍ക്കും അനുവദിക്കും.
വാടക കരാര്‍ ഹാജരാക്കുന്ന പക്ഷം സമയാസമയങ്ങളില്‍ ഇവര്‍ക്ക് തുക വര്‍ധിപ്പിച്ചു നല്‍കണമെന്നും ഡിവിഷന് ബെഞ്ച് ഉന്നതതല സമിതിയോട് നിര്‍ദേശിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട സിംഗിള്‍ബെഞ്ച് ഉത്തരവിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് അന്തേവാസികളുടെ കൂട്ടായ്മയും ആര്‍മി വെല്‍ഫെയല്‍ ഹൗസിംഗ് ഓര്‍ഗനൈസേഷനും സമര്‍പ്പിച്ച അപ്പീലുകള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റീസ് അമിത് റാവല്‍, ജസ്റ്റീസ് പി.വി.ബാലകൃഷ്ണന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അപ്പാര്‍ട്ട്മെന്റ് പണിയാനും പുനരധിവാസത്തിനും 175 കോടി രൂപ മുടക്കാനാണ് എഡബ്ല്യുഎച്ച്ഒ സമ്മതിച്ചിട്ടുള്ളത്. എന്നാല്‍ നിര്‍മാണചെലവ് കാലാകാലങ്ങളില്‍ ഉയരുമെന്നതിനാല്‍ 211.49 കോടി വേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. എത്രതുക വേണ്ടി വന്നാലും അത് എഡബ്ല്യുഎച്ച്ഒ വഹിക്കണമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വായ്പയെടുത്ത് ഫഌറ്റ് വാങ്ങുകയും നിലവില്‍ മറ്റിടങ്ങളില്‍ താമസിക്കുകയും ചെയ്യുന്നവര്‍ വായ്പയുടെയും ഇഎംഐ അടയ്ക്കുന്നതിന്റെയും രേഖകള്‍ ഹാജരാക്കിയാല്‍ നിശ്ചിത നിരക്കില്‍ വാടക അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട അഥോറിറ്റികളെ സമീപിക്കുന്നതിന് തടസമില്ല. ഇതിന് അനുമതി നിഷേധിച്ച എഡബ്ല്യുഎച്ച്ഒയുടെ നടപടി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
മംഗലത്തുതാഴത്തെ കലുങ്ക് പുനർനിർമാണം പൂർത്തിയായി
ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതി എത്രയും വേഗം പൂർത്തീകരിക്കും: മന്ത്രി
കോതമംഗലത്ത് കൗണ്‍സിലറുടെ നേതൃത്വത്തിൽ 25 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി
മൗണ്ട് കാർമൽ കോളജിന് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്
ADVERTISEMENT
തൃശൂര്‍
KL8
1592493
ആത്മഹത്യാപ്രതിരോധ കാമ്പയിന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആത്മഹത്യാപ്രതിരോധ കാമ്പയിന് സമാപിച്ചു.
തെരഞ്ഞെടുത്ത മനഃശാസ്ത്ര വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആത്മഹത്യാപ്രതിരോധ സെല്‍ രൂപീകരിച്ചു. സൈക്കോളജിസ്റ്റ് സിജോ ജോസ്, അഡ്വ.പി. അര്ജുന് എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വംനല്കി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബ്രൈറ്റ് പി.ജേക്കബ് ക്ലാസിന് നേതൃത്വംനല്കി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മനഃശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ.എന്‍.ആര്. അഭിനവ്, സ്വാശ്രയവിഭാഗം കോ- ഓര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകാനന്ദന്, മനഃശാസ്ത്ര വിഭാഗം മേധാവി രന്യ എന്നിവര്‍ നേതൃത്വംനല്കി.
കാട്ടുപന്നിയെ വേട്ടയാടി മാംസവില്പന: മൂന്നുപേർകൂടി അറസ്റ്റിൽ
മണലൂരിൽ പുരസ്കാരവിതരണം നടത്തി
ഓട്ടുപാറ റോഡ് നവീകരണം: വ്യാപകപ്രതിഷേധം
പുത്തൻപള്ളി ഹെൽത്ത്കെയർ സൊസൈറ്റി ഡയാലിസിസ് മെഷീൻ സമർപ്പിച്ചു
ADVERTISEMENT
പാലക്കാട്
KL9
1592478
കാലംതെറ്റി കണിക്കൊന്ന പൂത്തു
നെന്മാറ: കാലംതെറ്റി കണിക്കൊന്ന പൂത്തു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ഉയർന്ന അന്തരീക്ഷചൂടുള്ളപ്പോൾ മാത്രം പൂക്കാറുള്ള കണിക്കൊന്ന സെപ്റ്റംബറിൽ തന്നെ പൂവണിഞ്ഞു. നെന്മാറ പഞ്ചായത്തിലെ കരിമ്പാറ റോഡിൽ ആറ്റുവായ് പുഴപ്പാലത്തിന് സമീപമാണ് കാലംതെറ്റി കണിക്കൊന്ന പൂവിട്ട് നിൽക്കുന്നത്. ഏതാനും വർഷങ്ങൾ മുമ്പ് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി റോഡരികിൽ നട്ട പലതരം തണൽ മരങ്ങൾക്കിടയിലുള്ള രണ്ടു കണിക്കൊന്നുകളാണ് പൂത്തത്.
റോഡരികിലെ ഒരു കണിക്കൊന്ന ഓണത്തോടനുബന്ധിച്ച് രണ്ടാഴ്ച മുമ്പ് ചെറിയതോതിൽ പൂത്തിരുന്നു. ഇപ്പോൾ 10 മീറ്റർ അകലെ രണ്ടാമത് ഒരു കണിക്കൊന്നയിൽ കൂടി പൂക്കൾ നിറഞ്ഞതോടെയാണ് വഴിയാത്രക്കാരിൽ കൗതുകം ഉണർത്തിയത്.
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷത്തിലുള്ള ചൂട് വർധിച്ചതായിരിക്കാം പൂവിടാൻ കാരണമെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു.
സാധാരണ കണിക്കൊന്ന പൂവിട്ട് തുടങ്ങുമ്പോൾ ഇലകളെല്ലാം കൊഴിഞ്ഞ് നഗ്നമായ ശിഖരത്തോടെയാണ് നിൽക്കാറുള്ളത്. ഇവിടെ നിറയെ ഇലതഴപ്പുകൾക്കിടയിലൂടെ വസന്തം വിളിച്ചോതി പൂത്ത കണിക്കൊന്ന കണ്ണിന് കുളിർമയായി നിൽക്കുന്നത്.
നെന്മാറ കരിമ്പാറ റോഡിലെ നിരവധി യാത്രക്കാർ വാഹനം നിർത്തി കണിക്കൊന്ന പൂത്ത കൗതുക കാഴ്ച കാമറകളിൽ പകർത്തുന്ന തിരക്കിലാണ്.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയില്‍ തുടക്കമായി
ചിറ്റൂരിൽ എക്സൈസ് കോംപ്ലക്സ് നിർമാണം പുരോഗമിക്കുന്നു
വോട്ടർപട്ടികയിലെ ആശങ്ക പരിഹരിക്കണം: കോൺഗ്രസ് ജില്ലാ നേതൃയോഗം
മരിച്ചെന്നു രേഖപ്പെടുത്തി വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്തതായി പരാതി
ADVERTISEMENT
മലപ്പുറം
KL10
1592628
കുടിവെള്ള വിതരണം മുടങ്ങി : ഊർങ്ങാട്ടിരി മൈത്ര കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ
ഊർങ്ങാട്ടിരി : മൈത്ര കുടിവെള്ള പദ്ധതി കടുത്ത പ്രതിസന്ധിയിൽ. 1984ൽ എം.പി. ഗംഗാധരൻ ജല വിഭവ വകുപ്പ് മന്ത്രിയായിരിക്കെ സ്ഥാപിച്ച കുടിവെള്ള പദ്ധതിയാണ് 41 വർഷങ്ങൾക്ക് ശേഷവും കമ്മീഷൻ ചെയ്ത കാലത്തെ അതേ അവസ്ഥ നേരിടുന്നത്.
നാല് പതിറ്റാണ്ടിന്റെ കാലപ്പഴക്കവും പ്രളയം കാരണമോ ചാലിയാറിലെ അമിത ജല പ്രവാഹമോ കാരണം ഉണ്ടായിട്ടുള്ള പോരായ്മകൾക്കും കേടുപാടുകൾക്കും ഒരു പരിഹാരവുമായിട്ടില്ല. ഇപ്പോൾ മഴക്കാലമായിട്ടും തുടർച്ചയായ 15 ദിവസം കുടിവെള്ള വിതരണം മുടങ്ങി.
ചാലിയാർ പുഴയിലുള്ള കിണറിൽ വെള്ളമില്ലാത്തതാണ് ജലവിതരണം തടസപ്പെടുന്നത്. വൻതോതിൽ ചെളി അടിഞ്ഞു കൂടിയത് കാരണം വെള്ളം പന്പ് ചെയ്യാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. 500 കുടുംബങ്ങൾക്ക് മാത്രമായി ആരംഭിച്ച പദ്ധതിയിപ്പോൾ 13 വാർഡുകളിലെ 5000ത്തിലേറെ കുടുംബങ്ങളാണ് ആശ്രയിക്കുന്നത്. ആരംഭ കാലത്തുള്ള ഗുണഭോക്താക്കളുടെ എണ്ണം പത്ത് മടങ്ങായി വർധിച്ചിട്ടും പദ്ധതിയുടെ എല്ലാ മേഖലയുടെയും ശേഷി പഴയത് തന്നെയാണ്.
41 വർഷം മുന്‍പത്തെ പൈപ്പുകൾ തന്നെയാണ് ഇപ്പോഴും മിക്കയിടങ്ങളിലുമുള്ളത്. ഇവ പലപ്പോഴും പൊട്ടുന്നു. കുടിവെള്ളം ശുദ്ധീകരിക്കാൻ ട്രീറ്റ്മെന്റ് പ്ലാന്റില്ല. ബ്ലീച്ചിംഗ് പൗഡർ വിതറി ക്ലോറിനേഷൻ നടത്തുകയാണ് ചെയ്യുന്നത്. ജലസംഭരണിയുടെ തൂണും മേൽഭാഗവും ദ്രവിച്ചു കന്പി പുറത്തു കാണുന്ന നിലയിലാണ്. പന്പിംഗ് മെയിൻ ദ്രവിച്ചിരിക്കുന്നു.
ജലജീവൻ മിഷൻ ഫണ്ട് ഉപയോഗിച്ച് പദ്ധതി നവീകരിക്കുകയോ പുതിയ പദ്ധതി നടപ്പാക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ വിഷയം ഉന്നയിച്ച് ഉൗർങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് നേതാക്കൾ അരീക്കോട് വാട്ടർ അഥോറിറ്റി എഇയുടെ ഓഫീസിൽ ഉപരോധ സമരം നടത്തി. എഇ വർഷയ്ക്ക് നിവേദനവും നൽകി. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അനൂപ് മൈത്ര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. മുഹമ്മദ്കുട്ടി, അംഗങ്ങളായ കെ. രായിൻകുട്ടി, ടി. അനുരൂപ്, ബ്ലോക്ക് സെക്രട്ടറി എം. മുനീർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
photo :
ഊർങ്ങാട്ടിരി മൈത്ര കുടിവെള്ള പദ്ധതിയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് നേതാക്കൾ അരീക്കോട് വാട്ടർ അഥോറിറ്റി എഇയ്ക്ക് നിവേദനം നൽകുന്നു.
തേക്ക് ഡിപ്പോ പ്രിയങ്കഗാന്ധി സന്ദർശിച്ചു
മണലെടുക്കാൻ അനുമതി നൽകണമെന്ന്
അങ്കണവാടി കെട്ടിടത്തിനായി കുറ്റിയടിച്ചു
വിശ്വകർമ ജയന്തി ആഘോഷിച്ചു
ADVERTISEMENT
കോഴിക്കോട്
KL11
1592615
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സ്ഥലമില്ല : നഗരസഭാ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമീഷന്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നടപടിക്രമങ്ങളില്‍ കുരുങ്ങി 16 അനാഥ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതു കാരണം മോര്‍ച്ചറിയില്‍ സ്ഥലമില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് നഗരസഭാ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഒക്ടോബര്‍ 28ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇത്രയധികം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലെത്തിയത്.
കോഴിക്കോട് ജില്ലയിലെ ആറ് പോലീസ് സ്റ്റേഷനുകളില്‍ നിന്നും മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ എത്തിയത്. ഇവയില്‍ പലതും ഫ്രീസറുകളില്‍ സൂക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിലവിലുള്ളഏക ഫ്രീസര്‍ യൂണിറ്റില്‍ 18 മൃതദേഹങ്ങള്‍ മാത്രമേ സൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. മൃതദേഹങ്ങളില്‍ ചിലതെങ്കിലും ഒഴിവാക്കിയില്ലെങ്കില്‍ മോര്‍ച്ചറി നിറയുമെന്നാണ് പരാതി. ഒരു ഫ്രീസര്‍ യൂണിറ്റ് പ്രവര്‍ത്തനക്ഷമമല്ല.
അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്ക്കരിക്കാന്‍ കോര്‍പറേഷനിലേക്ക് മൂന്നു തവണ കത്തു നല്‍കിയതായി പോലീസ് പറയുന്നു.
സ്ത്രീ കാമ്പയിന് നടത്തി
എസ് പിസി കേഡറ്റുകള്‍ രോഗികള്‍ക്ക് വസ്ത്രങ്ങള്‍ നല്കി
റോഡരികില്‍ ഭീഷണിയായി മരങ്ങള്‍; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
യുഡിഎഫ് ഹെല്‍ത്ത് കമ്മീഷന് സിറ്റിംഗ് 20ന്
ADVERTISEMENT
വയനാട്
KL12
1592230
കേരള വന്യജീവി സംരക്ഷണ ഭേദഗതി ബിൽ: വിമർശനവുമായി പ്രകൃതി സംരക്ഷണ സമിതി
കൽപ്പറ്റ: മന്ത്രിസഭ അംഗീകാരം നൽകിയതും നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്നതുമായ കേരള വന്യജീവി സംരക്ഷണ(ഭേദഗതി)ബില്ലിലെ വ്യവസ്ഥകളെ നിശിതമായി വിമർശിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി.
ബിൽ അധാർമികവും ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാത്തതും നിയമവിരുദ്ധവും പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രസമൂഹത്തെയും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സമിതി വിലയിരുത്തി.
ശാസ്ത്രീയ പഠനം, പാരിസ്ഥിതിക സർവേ, വിശ്വസനീയമായ ഡാറ്റ എന്നിവ അടിസ്ഥാനമാക്കി തയാറാക്കിയതല്ല ബിൽ. അംഗീകൃത ജീവശാസ്ത്രജ്ഞരെയോ ഗവേഷണ സ്ഥാപനങ്ങളെയോ വനം-വന്യജീവി സംരക്ഷണ മേഖലയിലെ അംഗീകൃത എൻജിഒകളെയോ ബിൽ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സമീപിച്ചിട്ടില്ല.
വന്യജീവി മാനേജ്മെന്റിന് ദീർഘകാല, ശസ്ത്ര പിന്തുണയുള്ള തന്ത്രങ്ങൾ ആവശ്യമാണ്. ശാസ്ത്രീയ വൈദഗ്ധ്യം അവഗണിക്കുന്നതിലൂടെ മനുഷ്യ-വന്യജീവി സംഘർഷം കൂടുതൽ വഷളാക്കുന്ന നടപടികളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ബിൽ അവതരിപ്പിക്കുന്നതിനുമുന്‍പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അഭിപ്രായം സർക്കാർ ആരായുകയുണ്ടായില്ല. 1972ലെ വന്യജീവി(സംരക്ഷണ)നിയമപ്രകാരം നിർബന്ധിത അധികാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡനുളളത്.
അദ്ദേഹത്തിന്റെ ഉപദേശവും അംഗീകാരവും ഇല്ലാതെ നിയമത്തിൽ ഗൗരവമുള്ള ഭേദഗതികൾ വരുത്തുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണഘടനയുടെ പ്രയോഗത്തിനും നേരേയുള്ള വെല്ലുവിളിയാണ്. മനുഷ്യനെ ആക്രമിച്ചതിന്റെയും കൃഷികൾ നശിപ്പിച്ചതിന്റെയും പേരിൽ ഏത് വന്യമൃഗത്തെയും ഉടൻ കൊല്ലാൻ അധികാരം നൽകുന്ന ബിൽ വ്യവസ്ഥ തെറ്റായ തിരിച്ചറിയലിന്റെ സാധ്യത അവഗണിക്കുന്നതും വംശനാശഭീഷണി നേരിടുന്ന ജീവികളെ വിവേചനരഹിതമായി കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്നതുമാണ്.
വന്യജീവി നിയമത്തിലെയും നാഷണൽ ടൈഗർ കണ്‍സർവേഷൻ അഥോറിറ്റി മാർഗനിർദേശങ്ങളിലെയും നിലവിലുള്ള സുരക്ഷാ മുൻകരുതലുകൾ മറികടക്കുന്നതാണ് ബില്ലിലെ നിർദേശങ്ങൾ. മനുഷ്യസുരക്ഷയും സംരക്ഷണ കടമകളും സന്തുലിതമാണെന്ന് ഉറപ്പാക്കുന്നതിനു നിലവിലുള്ള മുൻകരുതലുകളെ തടസങ്ങളായി ചിത്രീകരിച്ച് സർക്കാർ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ഭയം സൃഷ്ടിക്കുകയും ചെയ്യുകയാണ്. ജീവിവർഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരങ്ങൾ കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കൈമാറാൻ ശ്രമിക്കുന്നതാണ് ബിൽ.
മനുഷ്യ-വന്യജീവി സംഘർഷം പ്രധാനമായും ആവാസവ്യവസ്ഥയുടെ നാശം, ഖനനം, വന നശീകരണം, അനിയന്ത്രിതമായ ഭൂവിനിയോഗം എന്നിവയിൽനിന്നു ഉണ്ടാകുന്നതാണെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം ബിൽ വന്യജീവികളുടെ മേൽ കുറ്റം ചുമത്തുകയും ഭൂമി, വന ഭരണത്തിലെ പരാജയങ്ങൾ മറയ്ക്കാൻ ജൈവ വൈവിധ്യത്തെ ബലിയർപ്പിക്കുകയുമാണ് ചെയ്യുന്നത്.
വന്യജീവിയെ കൊല്ലുന്നതോ മയക്കുവെടി വയ്ക്കുന്നതോ സംബന്ധിച്ച തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രം അധികാരപ്പെട്ടതാണ് കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവികളെ വെടിവയ്ക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരമില്ല. ഇതിന് വിരുദ്ധമായ ഭേദഗതി സർക്കാർ കൊണ്ടുവരുന്നത് കോടതിവിധിയെ മറികടക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ജനം ഒറ്റക്കെട്ടായി തെറ്റായ നിയമ നിർമാണത്തെ എതിർക്കണമെന്നു ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, തോമസ് അന്പലവയൽ, എ.വി. മനോജ് , ബാബു മൈലന്പാടി, സണ്ണി മരക്കടവ്, പി.എം. സുരേഷ്, ഒ.ജെ. മാത്യു, സി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
എ.വി. അഭിജിത്തിന് എഎസ്എബി ജിയോഗ്രാഫിക് പുരസ്കാരം
നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
മിനി ബസ് സർവീസ് പുനരാരംഭിക്കണമെന്ന്
സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത്
ADVERTISEMENT
കണ്ണൂര്‍
KL13
1592512
പട്ടാപ്പകൽ വീടിനുള്ളിൽ കാട്ടുപന്നി; ഫർണിച്ചറുകൾ നശിപ്പിച്ചു
കമ്പിൽ: പട്ടാപ്പകൽ വീടിനുള്ളിൽ കയറി കാട്ടുപന്നിയുടെ പരാക്രമം.പറശിനിക്കടവ് വിസ്മയ പാർക്കിന് സമീപം കള്ളുഷാപ്പ് ജീവനക്കാരനായ നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തെ അനിലിന്റെ വീടിനകത്താണ് കാട്ടുപന്നി കയറിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
കുടുംബശ്രീക്കാർ വന്ന് പോയപ്പോൾ ഗേറ്റ് അടച്ചിരുന്നില്ല. റോഡിന് അപ്പുറത്ത് നിന്ന് കുതിച്ചെത്തിയ കാട്ടുപന്നി വീടിനകത്തേക്ക് കയറുകയായിരുന്നു.അനിലിന്റെ അമ്മ ചന്ദ്രിക അടുക്കള ഭാഗത്തും ഭാര്യ രജിത ബെഡ് റൂമിലുമാണ് ഉണ്ടായിരുന്നത് അനുജന്റെ ഭാര്യ ബഹളംവച്ചതിനെ തുടർന്ന് കാട്ടുപന്നി മുൻവാതിൽവഴി കാട്ടിലേക്ക് ഓടി കയറി.വീടിനകത്ത് കയറിയ കാട്ടുപന്നി വീട്ടിലെ സാധനങ്ങൾ നശിപ്പിച്ചു. ഷെൽഫ്, ടീപ്പോ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
വീട്ടിനകത്തെ സോഫ മറിച്ചിട്ടു. ഭാര്യ രജിത മുറിയിലായതിനാൻ ആളപായം ഒഴിവായി. വിവരമറിഞ്ഞ് വാർഡ് മെംബർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. നാറാത്ത് പഞ്ചായത്ത് അധികൃതരും വീട് സന്ദർശിച്ചു. നാറാത്ത്, കൊളച്ചേരി പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. നെൽവയലുകളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നി വീടിനകത്തേക്ക് ഓടിക്കയറിയത് ആദ്യ സംഭവമാണ്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഓസോൺ ദിനാചാരണം നടത്തി
സ്റ്റുഡന്റ്സ് കോൺഫറൻസ് ‘സാൾട്ട് 2025' സംഘടിപ്പിച്ചു
കാട്ടുപന്നി കപ്പയും ചേമ്പും നശിപ്പിച്ചു
കരിസ്മാറ്റിക് ജൂബിലി തിരി പൊട്ടംപ്ലാവ് പള്ളിയിൽ
ADVERTISEMENT
കാസര്‍ഗോഡ്
KL14
1592535
മാര്‍ത്തോമ്മാ ബധിരവിദ്യാലയത്തില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു
ചെര്‍ക്കള: മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ ലിറ്റില്‍ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ഭിന്നശേഷി വിദ്യാലയത്തില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നത്.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോജി എം. ജോസഫ്, സിഇഒ ഡോ. അന്‍വര്‍ സാദത്തിന്റെയും പ്രത്യേക സഹായ സഹകരണത്തോടെയാണ് കുട്ടികളുടെ എണ്ണത്തിലുള്ള കുറവ്, ഭാഷപരമായ പരിമിതി എന്നിവയെല്ലാം മറികടന്നുകൊണ്ടാണ് ലിറ്റില്‍ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിച്ചത്.
ലിറ്റില്‍ കൈറ്റ്സ് ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ അബ്ദുൾ ഖാദര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു. ചെര്‍ക്കള സെന്‍ട്രല്‍ ജിഎച്ച്എസ്എസ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് മാര്‍ത്തോമ്മാ സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കുള്ള യൂണിഫോം സൗജന്യമായി നല്കി.
സീനിയര്‍ അസിസ്റ്റന്റ് ടി. ബെന്‍സി, അര്‍ഷാദ്, ഡോ. കെ. ജയരാജ്, എ.കെ. ബിന്ദു, ബിജു ഏബ്രഹാം, സ്റ്റാഫ് സെക്രട്ടറി കെ.ടി. ജോഷിമോന് എന്നിവര്‍ പ്രസംഗിച്ചു.
കുറ്റിക്കോൽ പഞ്ചായത്ത് സെക്രട്ടറി ചെയ്യുന്നത് സിപിഎം ലോക്കൽ സെക്രട്ടറിയുടെ പണി: കോൺഗ്രസ്
കോടോം ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും
ഫോട്ടോഗ്രാഫേഴ്സ് അസോ. സമ്മേളനം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
ശബരിമലയിലെ സ്വർണപ്പാളിയിലുള്ള നാലു കിലോ സ്വർണം എവിടെപ്പോയി: കോടതി
Kerala
2
ശത്രുക്കളെ വീട്ടിൽ കയറി ആക്രമിക്കും, ആണവഭീഷണിയെ ഭയക്കുന്നില്ല; 75-ാം ജന്മദിനത്തിൽ മോദി
National
3
പാക്കിസ്ഥാനിൽ മരിയൻ തീർഥാടനത്തിനിടെ ക്രൈസ്തവ വിശ്വാസി വെടിയേറ്റ് മരിച്ചു
International
4
കേരള ബ്രാന്‍ഡ്: 10 ഉത്പന്നങ്ങള്‍ക്കായി സമഗ്ര സര്‍വേ പൂര്‍ത്തിയായി
Business
5
യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം
Sports
ADVERTISEMENT
LATEST NEWS
ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്; നീരജ് പുറത്ത്
സ്ത്രീവിരുദ്ധതയുടെ ജീർണിച്ച രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്യും: കെ.ജെ.ഷൈൻ ടീച്ചർ
പോലീസ് മർദനം: കെഎസ്യുവിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു
നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം നൽകണോ? രാഹുൽ ഗാന്ധി വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് അമിത് ഷാ
ബിഹാറിൽ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1,000 രൂപ അലവൻസ്
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD