ADVERTISEMENT
ADVERTISEMENT
19
Tuesday
August 2025
6:39 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Dark
Light
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
1584666
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കുള്ള പുത്തനങ്ങാടി റോഡ് തകർന്നു തരിപ്പണമായി
കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽനിന്നു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡ് തകര്‍ന്നു തരിപ്പണമായി. വീതിക്കുറവു മൂലം ഗതാഗതം ദുഷ്കരമായ ഇവിടെ റോഡ് കൂടി തകർന്നതോടെ കാര്യങ്ങൾ കൂടുതൽ പരിതാപകരമായി.
ഇവിടെ നേരത്തേ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തിനു മുകളില്‍ റോഡ് ടാര്‍ ചെയ്തിരുന്നു. ഇപ്പോൾ ഈ ടാറിംഗും അടിയിലെ കോൺക്രീറ്റും തകർന്നു പലേടത്തും വലിയ കുഴികളായിരിക്കുകയാണ്. ബസുകൾ കടന്നുപോകുമ്പോൾ കുഴികളിൽ ചാടിയും ബസിന്റെ അടിവശം ഇടിച്ചും റോഡ് കൂടുതൽ തകരുന്ന സ്ഥിതിയാണ്.
കണ്ണുതുറക്കൂ പഞ്ചായത്തേ...
ദേശീയപാതയിൽനിന്നു സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്തു കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയേ ഉള്ളൂ. ബസ് സ്റ്റാന്‍ഡിലേക്കുള്ള ബസുകള്‍ മാത്രമല്ല, കച്ചവട സ്ഥാപനങ്ങളിലേക്കു ലോഡുമായടക്കം വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ ഇപ്പോള്‍ യാത്ര ദുഷ്കരമാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ ചാടി നിയന്ത്രണം വിടുന്നതും പതിവാണ്.
കഴിഞ്ഞ മാസം ബസ് സ്റ്റാന്‍ഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്തു സ്ലാബുകള്‍ ഒടിഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടർന്ന് അറ്റകുറ്റപ്പണികള്‍ക്കായി സ്റ്റാന്‍ഡ് പത്തു ദിവസം അടച്ചിരുന്നു. അന്നു ടാറിംഗ് തകര്‍ന്ന ഭാഗവും നന്നാക്കണമെന്നു വ്യാപാരികളും ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു നടന്നില്ല. മഴ ശക്തമാകുകയും ചെറിയ കുഴികള്‍ വലുതാവുകയും ചെയ്തതോടെ യാത്ര സാഹസികമായി. എത്രയും വേഗം റോഡ് നന്നാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യം.
അരുവിത്തുറ കോളജിൽ പ്ലേസ്മെന്റ് സെൽ പ്രവർത്തനോദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും
നായ ശല്യത്തിൽ പൊറുതിമുട്ടി അതിരമ്പുഴ
പ്രസാദ് ഇറങ്ങിയാൽ വരാൽ വരാതിരിക്കില്ല
ഹൈമാസ്റ്റ് ലൈറ്റ് തകരാറിൽ: മെഡി. കോളജ് ബസ് സ്റ്റാൻഡ് ഇരുട്ടിൽ
ADVERTISEMENT
തിരുവനന്തപുരം
KL1
1584805
പൂജപ്പുരയിലെ ജയില്‍വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം; നാലുലക്ഷം രൂപ കവര്‍ന്നു
പേരൂര്‍ക്കട: പൂജപ്പുരയില്‍ ജയില്‍വകുപ്പിന്റെ ഭക്ഷണശാലയിലുണ്ടായ മോഷണത്തില്‍ നാലുലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കും അ ഞ്ചു മണിക്കും ഇടയിലായിരു ന്നു മോഷണമെന്നാണ് പോലീസിന്റെ അനുമാനം.
പൂജപ്പുര-ചാടിയറ റോഡില്‍ പ്രവര്‍ത്തിക്കുന്ന കഫറ്റേറിയയുടെ പിന്‍വശത്തെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണമാണു നഷ്ടമായത്. കഫറ്റേറിയയുടെ ഗേറ്റ് അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. കഫറ്റേറിയയ്ക്കു സമീപമാണു താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഇവിടെയുള്ള ചില്ലുകൂടു തകര്‍ത്തശേഷം താക്കോലെടുത്ത് ഓഫീസ് തുറന്നു പണം കവരുകയായിരുന്നു.
അവധി ദിനങ്ങളായ 14, 15, 16, 17 തീയതികളിലെ കളക്ഷന്‍ തുകയാണ് ഓഫീസ് മുറിയില്‍ ഉണ്ടായിരുന്നത്. ബാങ്ക് അവധി ദിനങ്ങളായതിനാല്‍ തുക ബാങ്കില്‍ നിക്ഷേപിക്കാതെ ഓഫീസ് റൂമില്‍ സൂക്ഷിച്ചു വരികയായിരുന്നു. ഗേറ്റ് കുത്തിത്തുറന്നിട്ടില്ലാത്തതിനാല് കഫറ്റേറിയയെക്കുറിച്ച് അറിയാവുന്ന ആരെങ്കിലുമാകും കൃത്യം നിര്വഹിച്ചിരിക്കുന്നതെന്നു പോലീസ് കരുതുന്നു. മതില് ചാടിക്കടന്നു താക്കോല്‍ കൈക്കലാക്കി ഓഫീസ് മുറി തുറക്കുകയായിരുന്നു.
അതേസമയം കഫറ്റേറിയയില് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ദിശ മാറ്റിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ മോഷണവിവരം കാമറയില്‍ പതിഞ്ഞിട്ടില്ലെന്നാണു നിഗമനം. കഫറ്റേറിയയെക്കുറിച്ചും താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലത്തെക്കുറിച്ചും ഓഫീസ് മുറിയെക്കുറിച്ചും അറിയാവുന്നവര്‍ക്കു മാത്രമേ ഇത്തരത്തിലൊരു മോഷണം ആസൂത്രണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ അടുത്തിടെ പൂജപ്പുര ജയിലില്‍ നിന്നു തടവുശിക്ഷ കഴിഞ്ഞ് ഇറങ്ങിയവര്‍ ആരെങ്കിലുമാണോ മോഷണത്തിനു പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. ചപ്പാത്തി, ചിക്കന്‍കറി, പച്ചക്കറി എന്നിവയാണ് കഫറ്റേറിയയില് നിന്നു വിതരണം ചെയ്തു വരുന്നത്. പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം; മൂന്നു പേർക്കു പരിക്ക്
ഇൻഫാം പാറശാല രൂപത കാർഷിക ജില്ലാസംഗമം
ഒരു ലക്ഷം രൂപയുടെ ഇലക്ട്രിക് വയർ മോഷണം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
കെഎസ്ആര്‍ടിസി വികാസ് ഭവന് യൂണിറ്റ് ഇനി ഇ-ഓഫീസ് ആകും
ADVERTISEMENT
കൊല്ലം
KL2
1584821
നോ പാർക്കിംഗ് ബോർഡിന് പുല്ലുവില
കൊല്ലം: കൊല്ലം കോർപറേഷൻ പരിധിയിൽ വാഹന പാർക്കിംഗ് സൗകര്യം ഇല്ലാതെ പൊതുജനങ്ങൾ വലയുന്നു. നോ പാർക്കിംഗ് ബോർഡിനെപോലും മറച്ചാണ് പലരും വാഹനങ്ങൾ വയ്ക്കുന്നത്.
ജില്ലാശുപത്രി, റെയിൽവേസ്റ്റേഷൻ, ആർപിമാൾ, ബീച്ച് റോഡ്, കെഎസ്ആർടിസി, സിവിൽ സ്റ്റേഷൻ തുടങ്ങിയ എവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടോ അവിടെ വാഹനം വച്ചിരിക്കും.
അറിഞ്ഞുകൊണ്ടും പിഴ അടയ്ക്കാൻ കൊതികൊണ്ടും വാഹനം പാർക്ക് ചെയ്യുന്നതല്ല.കൊല്ലം കോർപറേഷനോ മറ്റ് അധികാരികളോ ഭരണസിരാകേന്ദ്രങ്ങളോ ഇവിടെ പാർക്കിംഗ് ഏരിയ നൽകിയിട്ടില്ലെന്നാണ് സത്യം.
വാഹനം എവിടെയെങ്കിലും പ്രതിഷ്ഠിച്ചാൽമാത്രമേ കാര്യം നേടിയെടുക്കാൻ സ്ഥാപനങ്ങളിലോ കടകളിലോ കയറാൻ സാധിക്കൂ. കെഎസ്ആർടിസിയ്ക്കോ ട്രെയിനോ യാത്ര പോകേണ്ട ജോലിക്കാർ സ്ഥിരമായി വാഹനം വയ്ക്കുന്നതു നോ പാർക്കിംഗ് ബോർഡിനു കീഴിൽതന്നെയാണ്.
കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടപ്പാത കൈയേറിയാണ് വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. ഇതുമൂലം വഴിയാത്രക്കാർ റോഡിനു നടുവിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരിൽ ഭൂരിഭാഗവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു നടപ്പാത കൈയേറിയാണ്.
ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും നീണ്ടനിര തന്നെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാണാനാകും. മറ്റു സ്ഥലങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. ഇതിനു പുറമേ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനധികൃത പാർക്കിംഗ് മൂലം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. റോഡുകളും നടപ്പാതയും കൈയേറിയുള്ള പ്രവൃത്തികൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച കൊല്ലം കോർപറേഷൻ അനധികൃത പാർക്കിംഗിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
ഗതാഗതക്കുരുക്ക്
വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നുംപടിയായതോടെ രാവിലെയും വൈകുന്നേരങ്ങളിലും നഗരത്തിൽ ഗതാഗതക്കുരുക്ക്. നഗരത്തിൽ വാഹനവുമായി ഇറങ്ങിയാൽ കുടുങ്ങും. ഇതിനുകാരണം നോ പാർക്കിംഗ് ഏരിയയിലെ വാഹനവ്യൂഹമാണ്. അനധികൃതമായി പാർക്ക് ചെയ്തിട്ടു എവിടെയെങ്കിലും പോകാനുള്ള വാഹനമുടമകളുടെ ധൃതിയാണ് ഇത്തരം സംഭവങ്ങൾക്കുപിന്നിലുള്ളത്. വാഹനങ്ങൾ പെരുകി, അതിനുള്ള സൗകര്യമില്ലെന്നുള്ളത് സത്യമാണെങ്കിലും അല്പമെങ്കിലും ശ്രദ്ധിച്ചാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കും.
അധികാരികളുടെ വാചക കസർത്ത്
ഏതു സംഭവമുണ്ടായാലും എല്ലാം പെട്ടെന്നു പരിഹരിക്കുമെന്നു വാചക കസർത്തുണ്ടാകും. കോർപറേഷൻ അധികാരികളും വർഷങ്ങളായി എല്ലാം ശരിയാക്കുമെന്നു പറയുന്നുണ്ട്. അധികാരത്തിൽ കയറി കഴിഞ്ഞാൽ എല്ലാം മറക്കും. പിന്നെ ഇത്തരം സംഭവങ്ങളൊന്നും ഇവരാരും കാണാറുമില്ല. അധികാരികൾ കണ്ണുതുറന്നു കണ്ടു ഇതിനു പരിഹാരം കാണാൻ ശ്രമിക്കണമെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം.
പാർക്കിംഗിന്റെ പേരിൽ തർക്കം
കൊല്ലം കളക്ടറേറ്റ് സമുച്ചയത്തിലെ പാർക്കിംഗിനെച്ചൊല്ലി തര്‍ക്കവും സംഘർഷവും പതിവാണെന്ന് അവിടെയുള്ള ജീവനക്കാരും പൊതുജനങ്ങളും പരാതിപ്പെടുന്നത്. സമുച്ചയത്തിലെ പാർക്കിംഗിന് ഒരു തലത്തിലുമുള്ള നിയന്ത്രണമില്ലെന്നാണ് പ്രധാന ആക്ഷേപം. കളക്ടറുടെ വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലത്തു പോലും സ്കൂട്ടറുകളും ബൈക്കുകളും അനധികൃതമായി പാർക്ക് ചെയ്യാറുണ്ട്.
സെഷൻസ് ജഡ്ജിമാരുടെ വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലത്ത് ഇരുചക്രവാഹനങ്ങളും കാറുകളും പാർക്കു ചെയ്യുന്നതും പതിവാണ്. കോടതി തുടങ്ങുന്ന രാവിലെ 11ന് പ്രതികളുമായി എത്തുന്ന പോലീസ് വാഹനങ്ങള്‍ക്ക് നിർത്തിയിടാനുള്ള സൗകര്യവും പലപ്പോഴും ലഭിക്കാറില്ല.
രാവിലെ 10 കഴിഞ്ഞു കോടതിയിലും കളക്ടറേറ്റിലും എത്തുന്നവർ പാർക്കിംഗിന് ആശ്രയിക്കുന്നത് കളക്ടറേറ്റ് സമുച്ചയത്തിനോടു ചേർന്നുള്ള റോഡുകളെയാണ്.
ഓപ്പറേഷൻ റൈഡര്‍; മദ്യപിച്ച് വാഹനം ഓടിച്ച 17 പേർ പിടിയിൽ
തൊടിയൂരിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു
യുവാവിനെ പരിക്കേല്‍പ്പിച്ച സംഭവം: പ്രതി പിടിയിൽ
ബീവറേജസ് ഔട്ട്ലെറ്റിൽ സംഘർഷം; ജീവനക്കാരന് പരിക്കേറ്റു
ADVERTISEMENT
പത്തനംതിട്ട
KL3
1584833
ക്ഷീരവികസനവകുപ്പ് പറഞ്ഞുപറ്റിച്ചു; യുവക്ഷീരകര്ഷക കടക്കെണിയില്‍
അടൂർ: ക്ഷീരവികസന വകുപ്പിന്റെ സബ്സിഡി വിശ്വസിച്ച് ലക്ഷങ്ങള്‍ വായ്പയെടുത്ത് പശുഫാം തുടങ്ങിയ യുവതിയുടെ ജീവിതം കടക്കെണിയില്‍. കടമ്പനാട് നെല്ലിമുകള്‍ അരുണ്‍ നിവാസില്‍ എൽ.ജി. അശ്വതി എന്ന ക്ഷീരകര്‍ഷകയാണ് ലക്ഷങ്ങളുടെ ബാധ്യത തിരിച്ചടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. ക്ഷീരവികസന വകുപ്പിന്റെ 2024-25 ലെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതി (എംഎസ്ഡിപി) പദ്ധതി പ്രകാരം സ്മാര്‍ട്ട് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു.
10 പശുക്കള്‍ അടങ്ങുന്ന ഒരു യൂണിറ്റും അനുബന്ധ സാമഗ്രികളുമാണ് പദ്ധതി പ്രകാരം സ്ഥാപിക്കേണ്ടത്. ഇതിനായി അശ്വതി ക്ഷീരശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. 11.60 ലക്ഷം രൂപ ചെലവു വരുന്ന പദ്ധതിക്ക് 4.60 ലക്ഷം രൂപ സബ്സിഡിയായി നല്‍കുമെന്നും അറിയിച്ചിരുന്നു. വായ്പ നല്കുന്ന ബാങ്കിനാകും സബ്സിഡി തുക ക്ഷീരവികസന വകുപ്പ് കൈമാറുക.
ജില്ലാ ക്ഷീരവികസന ഓഫീസറും പറക്കോട് ബ്ലോക്ക് ഓഫീസറും വീട്ടിലെത്തി പ്രോജക്ട് അനുവദിച്ചതായി അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം പദ്ധതിക്ക് ആവശ്യമായ 10 പശുക്കൾ, പുല്ല്കട്ടര്, കറവയന്ത്രം, റബര്‍ മാറ്റ് എന്നിവ വാങ്ങുകയും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. രണ്ടു മാസത്തിനുള്ളില്‍ സബ്സിഡി തുക ലഭിക്കുമെന്ന ഉറപ്പും നല്കി. ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അത് ലഭിക്കുന്നതിന് മുമ്പ് പലരില്‍ നിന്ന് കടം വാങ്ങിയും മറ്റും പദ്ധതി പൂര്‍ത്തീകരിച്ചു. അപ്പോഴേക്കും ബാങ്ക് വായ്പയും ലഭ്യമായി.
അശ്വതിക്ക് വായ്പ നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പ് ബാങ്കിന് കത്തും നല്‍കിയിരുന്നു. പദ്ധതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി ബാങ്ക് വായ്പ നല്‍കിയതിന്റെ കത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയതിനു പിന്നാലെ ക്ഷീരവികസന ഡയറക്ടററ്റേില് നിന്നും പദ്ധതി മാറ്റിവച്ചതായി അറിയിപ്പു ലഭിച്ചു.
രണ്ടാമത് അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്ന്
2025-26 സാമ്പത്തിക വര്‍ഷം പദ്ധതിയുടെ ആനുകൂല്യം അശ്വതിക്കു തന്നെ ലഭിക്കുമെന്ന് ഉറപ്പും കൊടുത്തു. അശ്വതി ഈ വര്‍ഷവും ഇതേ സ്കീമിന് അപേക്ഷിച്ചു. എന്നാൽ, കഴിഞ്ഞ തവണ അപേക്ഷിച്ചതു കാരണം നിങ്ങള്‍ ഇക്കൊല്ലം അപേക്ഷിക്കാന്‍ യോഗ്യയല്ല എന്ന മറുപടിയാണ് ലഭിച്ചത്. സ്മാര്‍ട്ട് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് സംസ്ഥാനത്താകെ യുവകര്‍ഷകരെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവരില്‍ ചിലര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുമുണ്ട്.
സര്‍ക്കാര്‍ പദ്ധതി വിഹിതംവെട്ടിക്കുറച്ചത് കാരണമാണ് ഈ പദ്ധതിക്ക് സബ്സിഡി നല്കാന് കഴിയാതെ പോയതെന്നാണ് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശാലിനി പറയുന്നത്.
എന്തായാലും വായ്പയും പലിശയും ചേര്‍ത്ത് പ്രതിമാസം 25,000 രൂപയോളം തിരിച്ചടയ്ക്കേണ്ട ഗതികേടിലാണ് അശ്വതി ഇപ്പോൾ. മുഴുവന്‍ തുകയും പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കാനുള്ള വരുമാനം പദ്ധതിയില്‍ നിന്നും ലഭിക്കുന്നതുമില്ല.
ക്ഷീരവികസന വകുപ്പ് വാഗ്ദാനം ചെയ്ത സബ്സിഡി ലഭിച്ചിരുന്നുവെങ്കില്‍ പ്രതിമാസ തവണകളില്‍ വലിയ കുറവ് ലഭിക്കുമായിരുന്നുവെന്നും അശ്വതി പറയുന്നു.
സൈബര്‍ പോരിൽ വലഞ്ഞ് സിപിഎം; ആറന്മുള ചെമ്പടയ്ക്കെതിരേ കേസ്
നവദമ്പതികളെ കാര്‍ തടഞ്ഞ് ആക്രമിച്ചു; നാലുപേര്‍ അറസ്റ്റില്‍
വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
മണ്ഡലകാലത്തിനു മുന്‍പ് മെഡി.കോളജ് സജ്ജമാകും
ADVERTISEMENT
ആലപ്പുഴ
KL4
1584702
പുന്നമട ഇളകിത്തുടങ്ങി, ആവേശം തുഴപ്പാടകലെ
ആലപ്പുഴ: കേരളത്തിന്റെ ജലമാമാങ്കം നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായൽ ഒരുങ്ങുന്നു. അരനൂറ്റാണ്ട് പിന്നിട്ട ജലമേള 30ന് നടക്കും. ക്രമീകരണങ്ങളും വള്ളങ്ങളുടെ പരിശീലനങ്ങളുമൊക്കെ സജീവം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന് വളളംകളിയോടെയാണ് നെഹ്റു ട്രോഫിയുടെ തുടക്കം.
1952 ഡിസംബര്‍ 27ന് ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്.
ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തില്‍ ആവേശം കയറി സുരക്ഷാക്രമീകരണങ്ങൾ വകവയ്ക്കാതെ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു.
ഒട്ടേറെ വള്ളങ്ങൾ
ചുണ്ടന് വള്ളങ്ങളാണ് താരങ്ങളെങ്കിലും മറ്റു വിഭാഗങ്ങൾക്കും ഇതു അഭിമാനപ്പോരാട്ടമാണ്. ഇരുട്ടുകുത്തി , വെപ്പ്, ചുരുളന്‍, തെക്കനോടി എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കള്‍ക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.
ടിക്കറ്റ് എടുക്കണം, സീറ്റ് ഉറപ്പില്ല!
തിക്കിത്തിരക്കി, മണിക്കൂറുകൾനിന്ന്, മഴ നനഞ്ഞു വള്ളംകളി കാണുന്ന രീതിക്ക് ഇത്തവണയും മാറ്റമുണ്ടായേക്കില്ല. പണം മുടക്കി ടിക്കറ്റെടുത്തു വരുന്നവർ ദിവസം മുഴുവൻ നിന്നു വള്ളംകളി കാണേണ്ടി വരുന്നുവെന്നത് എല്ലാ വർഷത്തെയും പരാതിയാണ്. വള്ളംകളി 71-ാം വർഷത്തിലേക്ക് എത്തുമ്പോഴും ഈ പ്രശ്നത്തിനു പരിഹാരമായിട്ടില്ല. ഏറ്റവും ഉയർന്ന നിരക്കിലുള്ള പ്ലാറ്റിനം കോർണർ ടിക്കറ്റ് എടുത്താൽ സീറ്റ് ഉറപ്പെന്നാണ് ഓഫർ. എന്നാൽ, കഴിഞ്ഞ തവണ പ്ലാറ്റിനം കോർണറിലും ഇരിപ്പിടം കിട്ടാത്തവരുണ്ട്.
ടിക്കറ്റ് എടുക്കാതെ എത്തുന്നവർ ആദ്യമേ ഗാലറിയിൽ ഇടംപിടിക്കുന്നതോടെ ടിക്കറ്റ് എടുത്തവർ പുറത്താകുന്ന സ്ഥിതി. ഏകദേശം 10,000 സീറ്റുകൾ ഒരുക്കുമ്പോൾ അതിന്റെ നാലിരട്ടിയോളം ടിക്കറ്റുകളാണു വിൽക്കുന്നത്. എട്ട് നിരക്കുകളിലായി 40,600 ടിക്കറ്റുകളാണ് ഈ വർഷം വില്പനയ്ക്കുള്ളത്. കാശ് മുടക്കിയിട്ടും ഗാലറിയിൽ ഇടം കിട്ടാതെ വരുന്നതോടെ നടപ്പാതയിലും കായലിന്റെ അരികിലെ കൈവരിയിൽ പിടിച്ചും വള്ളംകളി പ്രേമികൾ നിൽക്കും.
റിക്കാർഡ് ഇട്ടവർ
നെഹ്റു ട്രോഫി വള്ളംകളിയില്‍ ഏറ്റവും കൂടുതല്‍ കിരീടം തൊട്ടത് കാരിച്ചാല്‍ ചുണ്ടൻ. രണ്ട് ഹാട്രിക് ഉള്‍പ്പടെ 16 തവണ. കൂടുതല്‍ തവണ വിജയിച്ച ബോട്ട് ക്ലബ് രണ്ട് ഹാട്രിക് ഉള്‍പ്പടെ 12 തവണ വിജയിച്ച യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി(യുബിസി കൈനകരി). നിലവിലെ ഹാട്രിക് ജേതാക്കള്‍ ഇപ്പോള്‍ തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചു നില്ക്കുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് (പിബിസി പള്ളാതുരുത്തി). ഏറ്റവും വേഗമേറിയ ചുണ്ടന്‍വള്ളമെന്ന നേട്ടം കാരിച്ചാല്‍ ചുണ്ടനാണ്. 2024 വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് 4.14.35 എന്ന ഈ നേട്ടം കാരിച്ചാല്‍ ചുണ്ടനില്‍ കുറിച്ചത്.
കോവിഡ് മൂലം 20, 21 വർഷങ്ങളിൽ മത്സരം നടന്നില്ല. 2022ൽ സന്തോഷ് ചാക്കോ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതിലും 2023, 24ൽ അലന് മൂന്നുതൈക്കല്‍ ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടനും ട്രോഫി നേടി.
ഇതുവരെ രജിസ്റ്റർ
ചെയ്തത് 39 വള്ളങ്ങൾ
പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി ഇതുവരെ രജിസ്റ്റർ ചെയ്തത് ആകെ 39 വള്ളങ്ങൾ. പതിനൊന്ന് ചുണ്ടൻ വള്ളങ്ങളും 28 ചെറുവള്ളങ്ങളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21.
30ന് പ്രാദേശിക
അവധി
നെഹ്റു ട്രോഫി വള്ളംകളി ദിനമായ 30ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
ആറാട്ടുപുഴയിൽ തീരമെടുത്ത് കടൽ
ഭവന ഉദ്ഘാടനവും മെറിറ്റ് അവാർഡ് വിതരണവും
നാല്പതു മണി ആരാധന: ലോഗോ പ്രകാശനം
കർഷക ദിനത്തിൽ കർഷകരെ ആദരിച്ച് ഇൻഫാം-ക്രിസ്
ADVERTISEMENT
ഇടുക്കി
KL6
1584686
നെടുങ്കണ്ടത്ത് കൂറ്റന്‍പാറ റോഡിലേക്ക് അടര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം
നെടുങ്കണ്ടം: നെടുങ്കണ്ടം ബിഎഡ് കോളജിന് സമീപം സംസ്ഥാന പാതയോരത്ത് കൂറ്റന്‍പാറ അടര്‍ന്നുവീണു. ഒഴിവായത് വന്‍ ദുരന്തം.
കുമളി - മൂന്നാര്‍ സംസ്ഥാന പാതയിലാണ് 10 അടിയോളം ഉയരവും 15 അടിയോളം വ്യാസവുമുള്ള പാറ അടര്‍ന്നുവീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിന് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ വലിയ പാറക്കല്ല് നിരങ്ങി റോഡിന് സമീപത്തേക്ക് പതിക്കുകയായിരുന്നു. പാറ വീണ സ്ഥലത്ത് കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ സമീപത്തേക്ക് പാറ ഉരുണ്ടുവന്ന് നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ ഓട്ടോയുടെ പിന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. മറ്റു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കോളജ്, കെഎസ്ആര്‍ടിസി ഗാരേജ്, പെട്രോള്‍ പമ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.
കനത്ത മഴയില്‍ അടിയില്‍നിന്ന് മണ്ണൊലിച്ചു പോയതിനെത്തുടര്‍ന്നാണ് കല്ല് ഉരുണ്ടുവീണത്. സമീപത്ത് നിരവധി കല്ലുകള്‍ അപകടഭീഷണി ഉയര്‍ത്തി സമാനമായ സാഹചര്യത്തിലുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന തിരക്കേറിയ റോഡ് കൂടിയാണിത്. ഉരുണ്ടുവന്ന പാറ റോഡിലേക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ഓട വൃത്തിയാക്കി നാടിന് മാതൃകയായി
നായശല്യം അതിരൂക്ഷമായിട്ടും എബിസി സെന്റർ മെല്ലെ മെല്ലെ...
വട്ടവടക്കാര്‍ ചോദിക്കുന്നു; ഇനിയെത്രനാള്‍ ഈ കുഴികള്‍ താണ്ടണം
രാഹുൽ ഗാന്ധിയുടെ പ്രക്ഷോഭം രാജ്യത്തെ ഇളക്കി മറിച്ചു: വി.ഡി. സതീശൻ
ADVERTISEMENT
എറണാകുളം
KL7
1584896
ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളും സുഹൃത്തും അറസ്റ്റിൽ
കോതമംഗലം: കറുകടത്ത് ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസില്‍ റിമാന്‍ഡിലായ പ്രതി റമീസിന്റെ മാതാപിതാക്കളും സുഹൃത്തും അറസ്റ്റില്‍. മാതാപിതാക്കളായ പാനായിക്കുളം പുതിയ റോഡ് തോപ്പില്‍പറമ്പില്‍ വീട്ടില്‍ റെഹിമോന്(47), ഭാര്യ ഷെറീന (46), റമീസിന്റെ സുഹൃത്ത് വെളിയത്തുനാട് പാറന ജംഗ്ഷന് കറുകാശേരി വീട്ടില്‍ അബ്ദുള്സഹദ് (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവ ശേഷം ഒളിവില്‍ പോയ റെഹിമോനെയും ഷെറീനയെയും തമിഴ്നാട് സേലത്തെ ലോഡ്ജില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ സമദ് ബിനാനിപുരം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മൂന്നു പേരെയും ഉച്ചയോടെ കോതമംഗലത്ത് എത്തിച്ച് ചോദ്യം ചെയ്തു. മൂവരുടേയും പേരില്‍ ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിനും മര്‍ദിച്ചതിനും കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. റമീസിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പുറമെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനും മൊബൈലിലെ ഡിജിറ്റല്‍ തെളിവ് അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും ആണ് കേസെടുത്തിട്ടുള്ളത്. ആലുവയില്‍ ഇറച്ചിക്കച്ചവടം നടത്തുന്ന ആളാണ് റെഹിമോന്. ഇറച്ചി കച്ചവടത്തിനായി കന്നുകാലികളെ വാങ്ങാന്‍ പതിവായി സേലത്ത് എത്തുന്നത് കൊണ്ട് റെഹിമോന് ഇവിടം സുചരിചിതമായിരുന്നു. സ്ഥിരമായി തങ്ങുന്ന ലോഡ്ജിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്.
റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇരുവരും വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. റമീസിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
കുറ്റമറ്റ അന്വേഷണം ഉറപ്പുവരുത്തും: വനിതാ കമ്മീഷൻ അധ്യക്ഷ
കോതമംഗലം: കറുകടത്ത് ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസില്‍ റിമാന്‍ഡിലായ പ്രതി റമീസിന്റെ മാതാപിതാക്കളും സുഹൃത്തും അറസ്റ്റില്‍. മാതാപിതാക്കളായ പാനായിക്കുളം പുതിയ റോഡ് തോപ്പില്‍പറമ്പില്‍ വീട്ടില്‍ റെഹിമോന്(47), ഭാര്യ ഷെറീന (46), റമീസിന്റെ സുഹൃത്ത് വെളിയത്തുനാട് പാറന ജംഗ്ഷന് കറുകാശേരി വീട്ടില്‍ അബ്ദുള്സഹദ് (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവ ശേഷം ഒളിവില്‍ പോയ റെഹിമോനെയും ഷെറീനയെയും തമിഴ്നാട് സേലത്തെ ലോഡ്ജില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ സമദ് ബിനാനിപുരം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മൂന്നു പേരെയും ഉച്ചയോടെ കോതമംഗലത്ത് എത്തിച്ച് ചോദ്യം ചെയ്തു. മൂവരുടേയും പേരില്‍ ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിനും മര്‍ദിച്ചതിനും കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. റമീസിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പുറമെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനും മൊബൈലിലെ ഡിജിറ്റല്‍ തെളിവ് അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും ആണ് കേസെടുത്തിട്ടുള്ളത്. ആലുവയില്‍ ഇറച്ചിക്കച്ചവടം നടത്തുന്ന ആളാണ് റെഹിമോന്. ഇറച്ചി കച്ചവടത്തിനായി കന്നുകാലികളെ വാങ്ങാന്‍ പതിവായി സേലത്ത് എത്തുന്നത് കൊണ്ട് റെഹിമോന് ഇവിടം സുചരിചിതമായിരുന്നു. സ്ഥിരമായി തങ്ങുന്ന ലോഡ്ജിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്.
റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇരുവരും വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. റമീസിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
എയർപോർട്ടിലേക്ക് വാട്ടര്‍മെട്രോ; സാധ്യത തേടി കെഎംആര്‍എല്‍
ഏലൂരിൽ കൂറ്റൻ ടാങ്ക് റോഡിൽ വീണു
മരത്തിൽ ചുറ്റി മലന്പാന്പ്; റോഡിൽ ചുറ്റിച്ച് വാഹനങ്ങൾ
ബീച്ചില്‍ അടിഞ്ഞ ആനയുടെ ജഡം സംസ്കരിച്ചു
ADVERTISEMENT
തൃശൂര്‍
KL8
1584726
അമലയിൽ ഗ്യാസ്ട്രോപീഡിയ -2025 നടത്തി
തൃശൂർ: ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്സിന്റെ 15-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അമലയിൽ ഗ്യാസ്ട്രോപീഡിയ 2025 സംഘടിപ്പിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ ഉദ്ഘാടനം ചെയ്തു. ഐഎപി ഗ്യാസ്ട്രോ എന്ററോളജി സ്റ്റേറ്റ് ചാപ്റ്ററും ഐഎപി തൃശൂർ ബ്രാഞ്ചും അമല മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗവും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്.
ഐഎപി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഐ. റിയാസ്, സെക്രട്ടറി ഡോ. ഗോപി മോഹൻ, കേരള സ്റ്റേറ്റ് ഐഎപി ഗ്യാസ്ട്രോ എന്ററോളജി ചാപ്റ്റർ പ്രസിഡന്റ് പ്രശാന്ത് ശോഭൻ, സെക്രട്ടറി രമ്യ പൈ, ഐഎപി തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. എ.കെ. ഇട്ടൂപ്പ്, സെക്രട്ടറി ഡോ. സുനിൽ കെ. മേനോൻ, ഐഎപി നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ആനന്ദ കേശവൻ, അമല പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജെഫി ജോണ്‍ എന്നിവർ പ്രസംഗിച്ചു.
നൂറ്റന്പതോളം വിദഗ്ധ ഡോക്ടർമാരും പിജി വിദ്യാർഥികളും പങ്കെടുത്തു.
മാർക്കറ്റ് റോഡിലെ കുഴി അപകടഭീഷണിയായി
അന്നനാട് ഗ്രാമീണ വായനശാലയിൽ "ആദരണീയം 2025' സംഘടിപ്പിച്ചു
കലാകാരന്മാര് ദേശഭേദങ്ങളില്ലാത്തവര്: കലാമണ്ഡലം ഗോപി
ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ കെസിവൈഎം റൂബിജൂബിലി ആഘോഷം
ADVERTISEMENT
പാലക്കാട്
KL9
1584712
കാഞ്ഞിക്കുളത്ത് ദേശീയപാതയിലേക്ക് മരം കടപുഴകി വീണു; ഗതാഗതം മുടങ്ങി
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിക്കുളം അരിമില്ലിനുസമീപം റോഡിനുകുറുകെ മരംവീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചക്ക് 12.30 നാണ് സംഭവം.
പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ ആൽമരം ഇലക്ട്രിക് പോസ്റ്റിന് മുകളിലൂടെ റോഡിലേക്കു വീഴുകയായിരുന്നു. മരം വീണതിനെ തുടർന്ന് മണിക്കുറുകളോളം ഗതാഗതം പൂർണമായും സ്തംഭിച്ചു.
മണ്ണാർക്കാട്ടുനിന്ന് ടിപ്പു സുൽത്താൻ റോഡ് വഴിയും കല്ലടിക്കോട് ഉമ്മനഴി റോഡുകൾ വഴിയും തിരിഞ്ഞാണ് വാഹനങ്ങൾ പാലക്കാട്ടേക്കു പോയത്. ഫയർഫോഴ്സ്, നാട്ടുകാർ തുടങ്ങിയവരുടെ പ്രയത്നഫലമായാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. കെഎസ്ഇബി അധികൃതരും പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. ബലക്ഷയമുള്ള മരങ്ങൾ മുറിച്ചുനീക്കാൻ ഹൈവേ അഥോറിറ്റി തയാറാവാത്തതാണ് മരങ്ങൾ കടപഴകി വീഴാൻ കാരണം.
സമുദായ അംഗങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാൻ തയാറാകണം: കത്തോലിക്ക കോൺഗ്രസ്
വിക്ടോറിയ കോളജിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനം തുടങ്ങി
റോഡിൽ ഇറങ്ങുന്ന ആട്ടിൻകൂട്ടം ഗതാഗതക്കുരുക്കുണ്ടാക്കുന്നു
കെ.കെ. കുഞ്ഞുമോൻ അനുസ്മരണസമ്മേളനം
ADVERTISEMENT
മലപ്പുറം
KL10
1584931
വന്യമൃഗ ശല്യം: എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം
നിലമ്പൂർ: ഏറനാട് മണ്ഡലത്തിലെ വന്യമൃഗ ശല്യത്തിന് പരിഹാരം തേടി പി.കെ. ബഷീർ എംഎൽഎയുടെ അധ്യക്ഷതയിൽ എടവണ്ണയിൽ പ്രത്യേക യോഗം ചേർന്നു. കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ സോളാർ വൈദ്യുത വേലി നിർമിക്കാൻ ധാരണയായി. വനം, കൃഷി വകുപ്പുകളുടെ ഫണ്ടും എംഎൽഎ ഫണ്ടും ചെലവഴിച്ചായിരിക്കും സോളാർ തൂക്കുവേലികൾ നിർമിക്കുക. ഓരോ പഞ്ചായത്ത് ഭരണ സമിതികളും കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ എത്ര കിലോമീറ്റർ വൈദ്യുത വേലി നിർമിക്കണമെന്ന ആവശ്യം അറിയിക്കണം.
കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം ഗ്രാമ പഞ്ചായത്തുകൾ കാര്യക്ഷമമായി നടപ്പാക്കണമെന്നും യോഗം നിർദേശിച്ചു. ഏറനാട് മണ്ഡലത്തിലെ എടവണ്ണ, ചാലിയാർ, ഊർങ്ങാട്ടിരി, കാവനൂർ, അരീക്കോട്, കുഴിമണ്ണ, കീഴുപറമ്പ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി എടവണ്ണ പിഎസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്.
അരീക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.റുഖിയ ഷംസു, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി.ധനേഷ്കുമാർ, നോർത്ത് എസിഎഫ് അനീഷ സിദ്ദീഖ്, നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു ഏറനാട് തഹസിൽദാർ കെ.എസ്. അഷറഫ്, എടവണ്ണ, ചാലിയാർ, ഊർങ്ങാട്ടിരി, കാവനൂർ, അരീക്കോട്, കുഴിമണ്ണ, കീഴുപറമ്പ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, മെമ്പർമാർ, അരീക്കോട്, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, കൃഷി വകുപ്പ് ഓഫീസർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
നേന്ത്രക്കായ വിലയിടിവ്; കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടം
സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന പദ്ധതിക്ക് അങ്ങാടിപ്പുറം പഞ്ചായത്തിൽ തുടക്കം
ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കൊട്ടുക്കര പിപിഎംഎച്ച്എസ്എസിന് കിരീടം
മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പുതുതലമുറയെ പ്രാപ്തരാക്കണം: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
ADVERTISEMENT
കോഴിക്കോട്
KL11
1584915
കൂട്ടായ്മയുടെ കരുത്തില്‍ കോട്ടൂരിന് അഭിമാന നേട്ടം
കോഴിക്കോട്: ഇരു കരകളെ ബന്ധിപ്പിച്ചു എന്നതിനപ്പുറം ഒരു നാടിന്റെ കൂട്ടായ്മയുടെ കഥ പറയാനുണ്ട് കോട്ടൂര്‍ പഞ്ചായത്തിലെ ഇടിഞ്ഞകടവ് പാലത്തിന്. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്തെ ആദ്യ പാലമൊരുക്കാന്‍ ത്രിതല പഞ്ചായത്ത് സംവിധാനവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒറ്റക്കെട്ടായിനിന്നതോടെ ഒരു നാടിന്റെ ഏറെക്കാലത്തെ സ്വപ്നം കൂടിയാണ് യാഥാര്‍ഥ്യമായത്. 461 തൊഴില്‍ദിനമാണ് ഇതിലൂടെ സൃഷ്ടിക്കാനായത്.
39.73 ലക്ഷം രൂപ വിനിയോഗിച്ച് പാലം യാഥാര്‍ഥ്യമായതോടെ കോട്ടൂര്‍ പഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള യാത്രാപ്രശ്നത്തിനാണ് പരിഹാരമായത്. 7.2 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലുമാണ് പാലം.
പാലത്തിനൊപ്പം പ്രവൃത്തി പൂര്‍ത്തിയാക്കിയ വയലില്‍ പീടിക റോഡും ആസൂത്രണ മികവിന്റെ നേര്‍ചിത്രമാണ്. തൃക്കുറ്റിശേരി, വാകയാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് 1.100 കിലോമീറ്റര്‍ ദൂരത്തിലാണ് പൂര്‍ത്തിയാക്കിയത്. റോഡും പാലവും യാഥാര്‍ഥ്യമായതോടെ വാകയാട് ഭാഗത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ തൃക്കുറ്റിശേരിയിലെത്താനും വഴിയൊരുങ്ങി. ഇതുവരെ കോട്ടൂര്‍ പഞ്ചായത്തിലെ വാകയാട് ഭാഗത്തുള്ളവര്‍ പനങ്ങാട് പഞ്ചായത്തിലൂടെ കടന്ന് വേണമായിരുന്നു തൃക്കുറ്റിശേരിയിലെത്താന്.
വലിയ നിര്‍മാണ പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയറില്‍നിന്ന് സാങ്കേതികാനുമതി വാങ്ങി മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പാലം നിര്‍മിച്ചത്.
മൂലാട് കനാല്‍പ്പാലവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാനൊരുങ്ങുകയാണ്. ഇതിന് ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചു. മഴ കുറയുന്നതോടെ പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തും: മന്ത്രി റിയാസ്
ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പുനര്‍നിര്‍മിച്ചില്ല; പ്രതിഷേധമുയരുന്നു
നിര്‍മാണത്തിലിരിക്കെ പാലം തകര്‍ന്ന സംഭവം: നിര്‍ദേശം പാലിച്ചില്ലെന്ന് കിഫ്ബി
സിസ്റ്റർ പിയേര സിൽവെസ്ട്രിനിയുടെ ഓർമകളിൽ...
ADVERTISEMENT
വയനാട്
KL12
1584943
കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ഉതകുന്ന ദീർഘകാല പദ്ധതികൾ രൂപപ്പെടുത്തണം: മാർ ജോസ് പൊരുന്നേടം
മാനന്തവാടി: കാലാവസ്ഥാ മാറ്റം നമ്മുടെ ജീവിതത്തെയും ജീവിനോപാധികളെയും ഗൗരവമായി ബാധിക്കുന്ന സാഹചര്യത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ഉതകുന്ന ദീർഘകാല പദ്ധതികൾ രൂപപ്പെടുത്തണമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 2024 2025 വർഷത്തെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരിന്നു അദ്ദേഹം.
ജലസംരക്ഷണം, മണ്ണിന്റെ ആരോഗ്യവർധന, കാർബണ്‍ ഉത്പാദനം കുറയ്ക്കുന്ന കാർഷിക രീതികൾ, ജൈവകൃഷി വ്യാപനം, സോളാർ, ബയോഗ്യാസ്, എൽഇഡി ലൈറ്റുകൾ പ്രോത്സാഹിപ്പിക്കൽ, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ സൗഹൃദ ജീവിതരീതികളെക്കുറിച്ചുള്ള പരിശീലനങ്ങളും പ്രചാരണ പരിപാടികളും മരങ്ങൾ വച്ചുപിടിപ്പിക്കൽ തുടങ്ങിയവ ദീർഘകാല പദ്ധതികൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഏറ്റെടുത്ത് നടപ്പാക്കണമെന്ന് പിതാവ് ഓർമിപ്പിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ വാർഷിക റിപ്പോർട്ട്, കണക്കുകൾ എന്നിവ അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് ബജറ്റ്, ഭാവി പ്രവർത്തങ്ങൾ എന്നിവയും അവതരിപ്പിച്ചു.
ബയോവിൻ പ്രവർത്തനങ്ങളെ കുറിച്ച് മാനേജിംഗ് ഡയറക്ടർ ഫാ. ജോണ്‍ ചൂരപ്പുഴയിൽ, റേഡിയോ മാറ്റൊലിയെക്കുറിച്ച് ഡയറക്ടർ ഫാ. ബിജോ കറുകപ്പള്ളിൽ, ജീവസ് കേരള ലേബർ മൂവ്മെന്റ് പ്രവർത്തനങ്ങളെക്കുറിച്ച് ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറന്പിൽ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭരണസമിതി അംഗങ്ങളായ, ഫാ. ജോസഫ് പരുവമ്മേൽ, ഫാ. അനൂപ് കളിയാനിയിൽ, ഫാ. ജോണി മലയിൽ, ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ, ഫാ. ബിനു പൈനുങ്കൽ, സിസ്റ്റർ നവ്യ റോസ്, പ്രദീപ്, ബാലൻ പുതൂർ, വത്സ ബിജു ചുങ്കക്കുന്ന്, മുനിസിപ്പൽ കൗണ്‍സിലർ സ്മിത, സിസിലി മാത്യു എന്നിവർ പ്രസംഗിച്ചു.
മഴയിൽ വീണ മരം നീക്കംചെയ്യാൻ കുംകി ആനയും
പൗരോഹിത്യം മറ്റുള്ളവർക്ക് വേണ്ടിയാകണം: ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്
ചീരാലിൽ വീണ്ടും പുലി: വളർത്തുനായയെ കടിച്ചുകൊണ്ടുപോയി
മികച്ച കർഷകരെ ആദരിച്ചു
ADVERTISEMENT
കണ്ണൂര്‍
KL13
1584748
പാലത്തുംകടവിൽ 10 കുടുംബങ്ങൾ യാത്രാദുരിതത്തിൽ
ഇരിട്ടി: റീബിൾഡ് കേരള പദ്ധതിയിൽ നിർമിച്ച എടൂർ-പാലത്തുംകടവ് റോഡിലെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ 500 മീറ്റർ ദൂരത്തിലെ 10 ഓളം കുടുംബങ്ങൾ യാത്രാ ദുരിതത്തിൽ. ഒഴിവാക്കിയ 500 മീറ്റർ ഭാഗം റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധത്തിയായി. റോഡ് തകർന്നതോടെ സ്കൂൾ വാഹനം ഉൾപ്പെടെ റോഡ് തകർന്ന ഭാഗത്തേക്ക് സർവീസ് നടത്താൻ തയാറാകാതെ വരുന്നത് മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നു.
മുന്‍പ് സർവീസ് നടത്തിയിരുന്ന സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പോലും തുക തികയാതെ വരുന്നതോടെയാണ് 500 മീറ്ററിലൂടെയുള്ള സർവീസ് അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്നത്. എട്ട് വിദ്യാർഥികളാണ് ഇവിടെ നിന്ന് വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. വന്യമൃഗ ഭീതി നിലനിൽക്കുന്ന പ്രദേശം ആയതുകൊണ്ട് രാവിലെയും വൈകുന്നേരവും വിദ്യാർഥികൾക്ക് ഒപ്പം മുതിർന്നവരും നടന്ന് എത്തിയാണ് സ്കൂളിൽ പോകുന്നത്.
കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്ന ഭാഗം റീ ടാറിംഗ് നടത്തി നൽകുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കുന്നില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്.
വഴിയുണ്ട് പൊതുഗതാഗത സംവിധാനം ഒന്നുമില്ല
റീബിൽഡ് കേരള പദ്ധതിയിൽ റോഡിന്റേയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റേയും നിർമാണം പൂർത്തിയാക്കിയെങ്കിലും ചരൾ മുതൽ പാലത്തുംകടവ് റീച്ചിൽ ഒരു ബസുപോലും സർവീസ് നടത്തുന്നില്ല. ഇത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളെ യാത്രാ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.
സ്കൂളിൽ എത്താൻ ടാക്സി സർവീസുകളെയാണ് വിദ്യാർഥികൾ ആശ്രയിക്കുന്നത്. മാസം വലിയ തുക നൽകിയാണ് മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്. വിദ്യാർഥികൾ മാത്രമല്ല പ്രദേശത്തെ ജനങ്ങളും കൂട്ടുപുഴയിൽ നിന്ന് ടാക്സി വാഹനങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് പോലും വലിയ തുക നൽകി ടാക്സി വാഹനത്തെ ആശ്രയിച്ചാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്.
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; പ്രത്യേകസംഘം കണ്ണൂരിൽ
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ സഹപാഠിയെ രക്ഷിച്ച് എസ്പിസി കേഡറ്റ്
ഗോത്രശ്രീ കർഷക കമ്പനി
ഉപേക്ഷിക്കപ്പെട്ട നിലയിൽ മാഹിമദ്യം പിടികൂടി
ADVERTISEMENT
കാസര്‍ഗോഡ്
KL14
1584772
പണമനുവദിച്ചിട്ടും പുതിയ പാലത്തിന് ടെൻഡറായില്ല
നീലേശ്വരം: തേജസ്വിനിപ്പുഴയിലെ മുണ്ടേമ്മാട് ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലം അപകടാവസ്ഥയിൽ.
ഇവിടെ പുതിയ പാലത്തിന്റെ നിർമാണത്തിന് 10 കോടി രൂപ അനുവദിച്ച് ആറുതവണ ടെൻഡർ വിളിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നിരുന്നില്ല. എസ്റ്റിമേറ്റ് തുക കുറഞ്ഞുപോയെന്നാണ് കരാറുകാരുടെ നിലപാട്.
40 വർഷം മുമ്പാണ് നീലേശ്വരം ചെമ്മാക്കരയിൽ നിന്ന് മുണ്ടേമ്മാട് ദ്വീപിലേക്ക് നിലവിലുള്ള പാലം നിർമിച്ചത്. നടപ്പാലമെന്ന നിലയിലാണ് നിർമിച്ചതെങ്കിലും പാലത്തിലൂടെ ഒറ്റവരി വാഹനഗതാഗതം നടക്കുന്നുണ്ട്.
ഇതുതന്നെയാണ് പാലത്തിന് ബലക്ഷയമുണ്ടാകാൻ പ്രധാന കാരണമായത്. നിലവിൽ പാലത്തിന്റെ മധ്യഭാഗത്തെ രണ്ട് തൂണുകൾ താഴ്ന്ന നിലയിലാണ്.
നാലുഭാഗത്തും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലെ നൂറോളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ മറ്റൊരു വഴിയുമില്ലാത്തതിനാൽ ഇപ്പോഴും ഇതുവഴി ചെറുവാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
എന്നാൽ ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാൻ ഈ പാലത്തിന് കഴിയുമോയെന്ന ആശങ്ക ശക്തമാണ്.
എട്ടുമീറ്റർ വീതിയിലാണ് പുതിയ പാലത്തിന് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്.
തുകയുടെ കാര്യത്തിൽ കരാറുകാരും സർക്കാർ അംഗീകൃത ഏജൻസികളുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കി എത്രയും പെട്ടെന്ന് പുതിയ പാലത്തിന്റെ പണി തുടങ്ങാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെഎസ്എഫ്ഇയില്‍ ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കണം
കർഷകരുടെ കണ്ണീർ ദിനാചരണം
മുഖ്യാധ്യാപകനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണം: യൂത്ത് കോണ്‍ഗ്രസ്
പരപ്പയില്‍ പാലാഴി പദ്ധതിക്ക് തുടക്കമായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
കൂട്ടംതെറ്റി കുട്ടിയാന എത്തിയത് സ്കൂളിൽ
Kerala
2
ബ്ലോക്കിൽ കിടക്കാൻ എന്തിനു ടോൾ?; ദേശീയപാത അഥോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
National
3
ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ചു
International
4
വിപണിക്ക് തിളക്കം
Business
5
അത്ലറ്റിക് അസോസിയേഷൻ എന്തിന് ?
Sports
ADVERTISEMENT
LATEST NEWS
താമരശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
കട്ടപ്പനയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു
മഞ്ചേശ്വരത്ത് തെരുവുനായയുടെ ആക്രമണം; എട്ട് വയസുകാരന് കടിയേറ്റു
കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിയുമായി എം.വി.ഗോവിന്ദൻ; മുഹമ്മദ് ഷെർഷാദിന് വക്കീൽ നോട്ടീസയച്ചു
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD