കേരളത്തിനുള്ള അന്താരാഷ്ട്ര സഹായങ്ങൾ നിഷേധിക്കപ്പെട്ടത് ആർക്കും മനസിലാകാത്ത കാരണങ്ങളാൽ : മുഖ്യമന്ത്രി
Friday, October 19, 2018 10:27 PM IST
അബുദാബി: കേരളവുമായുള്ള ആത്മബന്ധം മൂലം മറ്റു രാജ്യങ്ങളിൽ നിന്നും ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപയുടെ സഹായങ്ങൾ കേന്ദ്രം നിഷേധിച്ചത് ആർക്കും മനസിലാകാത്ത ചില കാരണങ്ങൾ നിരത്തിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് ആദ്യമായി മുഖ്യമന്ത്രി കേന്ദ്ര സമീപനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത് . കേരളത്തെ സ്നേഹിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളോട് സഹായം ആവശ്യമില്ല എന്ന് കേന്ദ്രം മറുപടി നൽകി. അത്തരം രാജ്യങ്ങൾ ഇന്ന് ഇക്കാര്യത്തിൽ സഹതാപപൂർവമായ മൗനം അവലംബിക്കുകയാണ്. ദുരന്തം നേരിട്ട നമ്മുടെ സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഇതിലൂടെ നിഷേധിക്കപ്പെട്ടത്.

വർഷങ്ങൾക്കു മുൻപ് എഴുതിക്കൂട്ടിയ കേന്ദ്ര മാനദണ്ഡങ്ങൾ ഇന്നത്തെ ആവശ്യങ്ങൾക്ക് അനുസരണമല്ലെന്നും തകർന്ന വീടുകളുടെ പുനർനിർമാണത്തിന് ഓരോ വീടിനും 4 ലക്ഷം രൂപയെങ്കിലും വേണ്ടി വരുന്പോൾ കേന്ദ്രം നൽകുന്നത് 95000 രൂപ മാത്രമാണ്. തകർന്നു പോയ വീടുകൾ മുഴുവൻ നിർമിക്കണമെങ്കിൽ സംസ്ഥാനം 5100 കോടി രൂപ കണ്ടെത്തണം. വിദ്യാഭ്യാസ രംഗത്തെ നഷ്ടം 214 കോടിയാണ്, പക്ഷേ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചു നമ്മുക്ക് ചോദിക്കാവുന്ന തുക 8 കോടി മാത്രം. കാർഷിക മൽസ്യബന്ധന രംഗത്തെ നഷ്ടം 4500 കോടിയാണെങ്കിലും കേന്ദ്രത്തിൽ നിന്നും ആവശ്യപ്പെടാവുന്നതു വെറും 45 കോടി മാത്രം. ലോകബാങ്കും എഡിബിയും വായ്പ നൽകുന്നതിന് മുന്പോട്ടു വന്നിട്ടുണ്ടങ്കിലും കേന്ദ്ര മാനദണ്ഡങ്ങൾ അവിടെയും തടസങ്ങൾ നിൽക്കുകയാണ് . വായ്പ പരിധി ഉയർത്തിനൽകണമെന്നു കേന്ദ്രത്തിനു സമർപ്പിച്ച അപേക്ഷയിൽ ഇനിയും നടപടി എടുത്തിട്ടില്ല. മാനദണ്ഡങ്ങൾ അനുസരിച്ചു കിട്ടേണ്ട തുകയും കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ആരൊക്കെ എതിർത്താലും ലോകമെന്പാടുമുള്ള പ്രവാസി മലയാളികളുടെ ആവേശവും ശക്തിയും ചേർത്ത് കേരളത്തെ അടുത്ത തലമുറക്കായി പുനഃസൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു . സാലറി ചലഞ്ച് ഏറ്റെടുത്ത് ഓരോ പ്രവാസിക്കും കഴിയുന്ന തുക സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ’ നിങ്ങൾ നൽകുന്ന തുക എത്ര ചെറുതാണെങ്കിലും അത് വളരെ വലുതാണെന്നും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് പ്രവാസികളിലൂടെ കോടികൾ ഒഴുകിയെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള