റിയാദ്: ’ഇരുട്ടുകളിൽ നിന്നും പ്രകാശത്തിലേക്ക്’ എന്ന തലക്കെട്ടിൽ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും കാന്പയിൻ സംഘടിപ്പിക്കാൻ വിവിധ ഇസ്ലാഹി സെന്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഇസ്ലാഹി പ്രാസ്ഥാനിക സംഗമം തീരുമാനിച്ചു. ഡിസംബർ 1 മുതൽ ആരംഭിക്കുന്ന കാന്പയിൻ ഫെബ്രുവരി അവസാനം വരെ നീണ്ടു നിൽക്കും. കാന്പയിൻ പ്രഖ്യാപന സമ്മേളനം പ്രമുഖ പണ്ഡിത·ാരുടെ സാന്നിധ്യത്തിൽ നവന്പർ 22 വ്യാഴാഴ്ച റിയാദിൽ നടക്കും.
വിശ്വാസം, വിദ്യാഭ്യാസം, പൗരബോധം, രാജ്യസ്നേഹം, ശാസ്ത്രാവബോധം, ആദർശ കണിശത, ആചാരാനുഷ്ഠാനങ്ങളിലെ പ്രാമാണികത തുടങ്ങിയ മേഖലകളിൽ ഇസ്ലാഹി പ്രസ്ഥാനം നൽകിയ സംഭാവനകളാണ് കേരളത്തിന്റെ നവോത്ഥാനകുതിപ്പിനും പരിഷ്കൃത കേരളത്തിന്റെ നിർമ്മിതിക്കും കാരണമായതെന്ന സന്ദേശത്തെ സമൂഹത്തിനു മുന്പിൽ സമർപ്പിക്കുകയാണ് കാന്പയിന്റെ ലക്ഷ്യം. കാന്പയിൻ പ്രഖ്യാപന സമ്മേളനം വ്യാഴാഴ്ച റിയാദിൽ നടക്കും. കേരളത്തിലും സൗദിയിലുമുള്ള പ്രമുഖ ഇസ്ലാഹി പണ്ഡിതരും നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
റിയാദിൽ നടന്ന സംഗമം കെ. ഇന്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. അർഷദ് ബിൻ ഹംസ അരീക്കോട് അദ്ധ്യക്ഷത വഹിച്ചു. എഞ്ചി. എൻ. വി. സാലിം (മദീന), ഉമർ ശരീഫ്, മുസ്തഫ സ്വലാഹി, അഷ്റഫ് രാമനാട്ടുകര (റിയാദ്), ഫൈസൽ കൈതയിൽ (ദമ്മാം), സുനീർ പുളിക്കൽ, ഹനീഫ ഓടക്കൽ, ജമാൽ വാഴക്കാട് (ജിദ്ദ), അബ്ദുസ്സലാം മദീനി, അബൂബക്കർപൊന്നാനി, സൽമാൻ കുനിയിൽ (ഹായിൽ), ഡോ: അബ്ദുല്ല ഹാറൂണ് (ബുറൈദ), ഡോ: റിയാസ് (അബഹ), ഡോ: ഷഹീർ പാണക്കാട് (ഖമീസ് മുശൈത്ത്), അൻവർ സിദ്ദീഖ് അത്തിമണ്ണിൽ, അബ്ദുൽമജീദ് പട്ടാന്പി (മക്ക), മുസ്തഫ വള്ളിക്കുന്ന്, ഹനീഫ തെയ്യാല, ബഷീർ കണ്ണൂർ (അൽഹസ), ബി. വി. സകരിയ്യ, ഫവാസ് ഉബൈദുല്ല, അസ്ഹർ പാലക്കാട് (കോബാർ), മൊയ്തീൻ കുട്ടി, അൻവർ ഷാ, നാസറുദ്ധീൻ പുനലൂർ (ജുബൈൽ), ഹംസ ജമാലി (മജ്മഅ), താജുദീൻ സലഫി (മറാത്ത്), അബ്ദുശഹീദ് ഫാറൂഖി (ഥാദിഖ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.