കുവൈറ്റില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ മൃതദേഹം 17 നു നാട്ടിലേക്ക് കൊണ്ടുപോകും
Sunday, December 16, 2018 3:25 PM IST
കുവൈറ്റ്: കുവൈറ്റില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ മൃതദേഹം 17 നു നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു മാസത്തോളം രോഗാവസത്തയില്‍ കിടന്ന ഓല ഹോം കെയര്‍ കമ്പനിയിലെ ജീവനക്കാരിയും തൃശൂര്‍ സ്വദേശിനിയും ആയ ഷെന്നി എന്ന സഹോദരി രോഗം മൂലം മരിച്ചത്. വിവരം കമ്പനിയിലെ ഒരു ജീവനക്കാരി (പേര് വെളിപ്പെടുത്തിയില്ല ) ജികെപിഎയെ അറിയിക്കുകയും അറിയിക്കുകയും ജികെപിഎ മനോജ് കോന്നി വഴി കമ്പനിയില്‍ നിന്നും വിവരങ്ങള്‍ അറിയുകയും ചെയ്തു. മൃതദേഹം കയറ്റി അയക്കുന്ന ഉത്തരവാദിത്വം കമ്പനി ചെയ്യും എന്നറിയിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു മൂന്നു ദിവസം കഴിഞ്ഞിട്ടും മലയാളികള്‍ മാനേജര്‍മാര്‍ ആയി ഉള്ള കമ്പനിയുടെ ഭാഗത്ത് നിന്നും വളരെ നിസഹകരണം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കമ്പനിയുമായി വീണ്ടും ബന്ധപ്പെടുകയും ശേഷം അവരുടെ നാട്ടിലെ കുടുംബാംഗങ്ങളെ അറിയിച്ച് എംബസിയില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ നാരായണന്‍ സാറിന്റെ നേതൃത്വത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. ശേഷവും മരണപെട്ടയാള്‍ക്ക് മൊബൈല്‍ ബില്‍ അടക്കാത്തത് കാരണം ട്രാവല്‍ ബാന്‍ ഉണ്ട് എന്നറിയിച്ചു വൈകിക്കാന്‍ ശ്രമം ഉണ്ടായി, എന്നാല്‍ കുവൈത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ എല്ലാ വിധ സാമ്പത്തിക ഇടപാടും അതോടെ ക്യാന്‍സല്‍ ആവും എന്ന് ബോധ്യപ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു. അത് പ്രകാരം എല്ലാ നടപടികളും പൂര്‍ത്തിയായി ഡിസംബര്‍ 17നു വൈകീട്ട് മൃതദേഹം നാട്ടിലേക്ക് പുറപ്പെടും.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മരിച്ച സഹോദരിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം ഈ വിവരം അറിയിച്ച ഓലയിലെ ജീവനക്കാരി, നടപടി പൂര്‍ത്തിയാക്കാന്‍ സഹായിച്ച ജികെപിഎയുടെ മനോജ് കോന്നി, ജലാലുദ്ദിന്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി നാരായണന്‍ , ഷെന്നിയുടെ നാട്ടിലെ ബന്ധുക്കളായ സുരേഷ് , വിനൂപ് , സമയത്ത് എല്ലാം അന്വേഷിച്ചു പിന്തുണച്ച പ്രിയപ്പെട്ട മനോജ് മാവേലിക്കര, സലിം കൊമ്മേരി,നാട്ടില്‍ നിന്നും ഇടപെട്ട കലാഭവന്‍ മണിയുടെ അനിയന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തു ന്നതായി കുവൈറ്റ് ജികെപിഎ ഭാരവാഹി മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍