കുവൈത്ത് ദേശീയ സാഹിത്യോൽസവ് വെള്ളിയാഴ്ച; കെ.പി. രാമനുണ്ണി മുഖ്യാതിഥി
Wednesday, January 16, 2019 11:42 PM IST
കുവൈത്ത് സിറ്റി: കലാലയം സംസ്കാരിക വേദി കുവൈത്ത് പത്താമത് എഡിഷൻ ദേശീയ സാഹിത്യോൽസവ് ജനുവരി 18 വെള്ളിയാഴ്ച സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ നടക്കപ്പെടും. നവംബറിൽ ആരംഭിച്ച് യൂണിറ്റ്, സെക്ടർ, സെൻട്രൽ മൽസരങ്ങളിലൂടെ കടന്നു വന്ന 500 ഓളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കുവൈത്തിലെ ഏറ്റവും വലിയ കലാ സാഹിത്യ മത്സരമാണ് സാഹിത്യോൽസവ്.

ഈ വർഷം സാഹിത്യോൽസവ് സമാപന സംഗമത്തിൽ വൈകുന്നേരം 7ന് മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 2017ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഇടശേരി അവാർഡ് തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

മാപ്പിളപ്പാട്ട്, വിവിധ ഭാഷാഗാനങ്ങൾ, വിവിധ ഭാഷാ പ്രസംഗങ്ങൾ, കഥാ കവിതാ പ്രബന്ധ രചനകൾ, അടിക്കുറിപ്പ്, സ്പോട്ട് മാഗസിൻ, ദഫ്, ഖവാലി തുടങ്ങി 85 ഇനങ്ങളിലായി, ജൂണിയർ സെക്കൻഡറി, സീനിയർ, ജനറൽ എന്നീ നാലു വിഭാഗങ്ങളായാണ് മൽസരം നടക്കുന്നത്. പ്രധാന വേദിക്ക് പുറമേ മറ്റു മൂന്നു വേദികളിലായി ഒരേ സമയം മൽസരങ്ങൾ നടക്കും. വൈകുന്നേരം 4 മുതൽ പ്രധാന വേദിയിൽ തനത് മാപ്പിള പൈതൃക കലകളുടെ പുനരാവിഷ്കാരങ്ങൾ അരങ്ങേറും. പൊതുജനങ്ങൾക്കും സ്ത്രീകൾക്കും മൽസരം വീക്ഷിക്കാൻ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കുവൈത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും സാഹിത്യോൽസവ് നഗരിയിലേക്ക് വാഹനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഐസിഎഫ് കുവൈത്ത് പ്രസിഡന്‍റ് അബ്ദുൽ ഹക്കീം ദാരിമി, അബ്ദുല്ല വടകര, ആർഎസ് സി കുവൈത്ത് ചെയർമാൻ ജാഫർ, ജന.കണ്‍വീനർ എഞ്ചി. അബൂബക്കർ സിദ്ദീഖ് കൂട്ടായ്, കലാലയം കണ്‍വീനർ സലീം കൊച്ചനൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ