മതേതര സംരക്ഷണത്തിനായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കണം: സി. മോയിൻകുട്ടി
Thursday, February 14, 2019 10:43 PM IST
റിയാദ്: രാജ്യത്തിന്‍റെ മഹത്തായ പാരന്പര്യവും സംസ്കാരവും സംരക്ഷിക്കേണ്ടത് മതേതര കക്ഷികളുടെ ബാധ്യതയാണെന്നും ഇതിനായി മതേതര കക്ഷികൾക്ക് എല്ലാ പിന്തുണയും നൽകാൻ പ്രവാസിസമൂഹം തയാറാകണമെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. മോയിൻകുട്ടി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിനൊപ്പം മതേതര കക്ഷികൾ ഒരുമിച്ചു നിന്നാൽ മാത്രമേ രാജ്യത്തെയും ജനങ്ങളെയും കാളവണ്ടിയുഗത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന മോദി സർക്കാരിനെ താഴെയിറക്കാനാവൂ. ഓരോ കുടുംബത്തിലും 15 ലക്ഷം നൽകുമെന്ന് പറഞ്ഞു അധികാരത്തിലേറിയവർ രാജ്യത്തെ കോടീശ്വര·ാർക്ക് കോടാനുകോടികൾ കട്ടുകടത്താൻ വഴിയൊരുക്കുക മാത്രമാണ് ചെയ്തത്.

രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിൽ വരണമെന്നും അതിന് മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ്. പാർട്ടിയുടെ ശക്തിയും ഉൗർജവുമാണ് കഐംസിസി ജീവകാരുണ്യ പ്രവർത്തന രംഗത്ത് കഐംസിസി യുടെ സേവനങ്ങൾ പകരംവയ്ക്കാനില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിയാദ് കഐംസിസി സെൻട്രൽ കമ്മിറ്റി ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷനായിരുന്നു. നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കെ.കെ കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. അസീസ് വയനാട്, ഒ.പി ഹബീബ്, തിരുരങ്ങാടി നഗരസഭാ അംഗം മൊഹിയുദ്ദീൻ ചെമ്മാട്, മുനീർ കൊടിയത്തൂർ, മൊയ്തീൻകോയ കല്ലന്പാറ, യു.പി. മുസ്തഫ, അബ്ദുറഹ്മാൻ ഫറോക്ക് സംസാരിച്ചു. അഷ്റഫ് അച്ചൂർ മുഖ്യാതിഥിയെ ഹാരാർപ്പണം നടത്തി. നാട്ടിലേക്ക് തിരിക്കുന്ന സലിം അങ്ങാടിപുറത്തിനുള്ള സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം സി.മോയിൻകുട്ടി സമ്മാനിച്ചു. മാനസിക വൈകല്യമുള്ള കുട്ടികളെ സംരക്ഷിക്കുന്ന മുക്കം കേന്ദ്രമായുള്ള ലൗഷോറിനെ കുറിച്ചുള്ള ഡോക്യൂമെന്‍ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ആക്ടിംഗ് സെക്രട്ടറി ജലീൽ തിരുർ സ്വാഗതവും ബാവ താനൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : ഷക്കീബ് കൊളക്കാടൻ