കുറഞ്ഞ തുകയ്ക്കുള്ള കോടതി വ്യവഹാരങ്ങൾ തീർപ്പാക്കുന്ന അതിവേഗകോടതി അബുദാബിയിൽ സ്ഥാപിക്കുന്നു
Monday, June 21, 2021 11:18 PM IST
അബുദാബി: അഞ്ചുലക്ഷം ദിർഹത്തേക്കാൾ കുറഞ്ഞ മൂല്യമുള്ള തുക സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ അബുദാബിയിൽ ലഘു തർക്കപരിഹാര കോടതി സ്ഥാപിക്കാൻ തീരുമാനമായി. കോടതി വ്യവഹാരങ്ങൾ നീണ്ടു പോകുന്നതിലൂടെ കക്ഷികൾക്ക് ഉണ്ടാകുന്ന സാന്പത്തിക നഷ്ടങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ അതിവേഗ കോടതി ആരംഭിക്കുന്നത്.

വാദം കേൾക്കുന്ന ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കുന്ന അതിവേഗ കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവിൽ ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയും അബുദാബി ജുഡീഷ്യൽ ഡിപാർട്മെന്‍റ് പ്രസിഡന്‍റുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണു ഒപ്പുവച്ചത് . അഞ്ചുലക്ഷം ദിർഹത്തിൽ കുറഞ്ഞ മൂല്യമുള്ള സിവിൽ, വാണിജ്യ, തൊഴിൽ തർക്കങ്ങളെല്ലാം ഈ കോടതിയുടെ പരിധിയിൽ വരും. ഇതേ തുകയ്ക്കു താഴെയുള്ള വേതനം സംബന്ധിച്ച തർക്കങ്ങളും ഈ കോടതിയിൽ തന്നെയാകും വിചാരണ ചെയ്യുന്നത്. ഒരു സിറ്റിംഗിൽ തന്നെ വാദം കേട്ട് ഉടനെ വിധി പറയാൻ അവകാശമുള്ള കോടതിയാണിത്.

കോടതി വ്യവഹാരങ്ങൾ നീണ്ടു പോകുന്നത് മൂലം നീതി നിഷേധിക്കപ്പെടുന്ന കക്ഷികൾക്ക് ഏറ്റവും വേഗം നീതി ലഭ്യമാക്കുക എന്നതാണ് പുതിയ കോടതിയുടെ ലക്ഷ്യം. കേസ് റജിസ്റ്റർ ചെയ്തു 15 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും. ചില അവസരങ്ങളിൽ ജഡ്ജിയുടെ തീരുമാന പ്രകാരം 15 ദിവസം കൂടി നടപടികൾ നീട്ടാം. എന്നാൽ വാദം കേൾക്കുന്ന അന്നു തന്നെ വിധി പുറപ്പെടുവിച്ച് കേസ് അവസാനിപ്പിക്കും. 50,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള കേസിന്‍റെ വിധിക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകുന്നതിനു അവസരമുണ്ട്. ഒരോ അപ്പീലിനും ആയിരം ദിർഹം കെട്ടിവയ്ക്കണം. അപ്പീൽ സ്വീകരിക്കുന്ന പക്ഷം ഈ തുക തിരികെ ലഭിക്കും. അപ്പീൽ റജിസ്റ്റർ ചെയ്ത് അഞ്ചുദിവസത്തിനുള്ളിൽ ചേംബറിൽ തീർപ്പു കൽപ്പിക്കും. ഇതിനെതിരേ പിന്നീട് അപ്പീൽ നൽകാൻ വ്യവസ്ഥയില്ല എന്നതാണ് നിയമം.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള