സെന്റ് സ്റ്റീഫൻസ് ഇടവകയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൺഡേസ്കൂൾ വിദ്യാർഥികൾക്കായി ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു.
പങ്കെടുത്ത എല്ലാവർക്കും റവ.ഫാ. ജോയ്സൺ തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ലാറ്റിൻ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോമലബാർ ഇടവകയും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. സുനിൽ അഗസ്റ്റിൻ പതാക ഉയർത്തി. ഫാ. ജോൺ സന്ദീപ്, ഫാ. വിജയ് ബാരറ്റോ, സിൽവസ്റ്റർ ബാ എന്നിവർ പങ്കെടുത്തു.
ഫാ.ഡോ. റെജി മാത്യൂസ് സുവിശേഷപ്രഘോഷണം നടത്തി
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ കൺവൻഷനിൽ പഴയസെമിനാരി മുൻ പ്രിൻസിപ്പൽ ഫാ.ഡോ. റെജി മാത്യൂസ് സുവിശേഷപ്രഘോഷണം നടത്തി.
ഡോ. യൂഹാനോൻ മാർ ദിമെത്രിയസ് മെത്രാപ്പോലീത്ത പങ്കെടുത്തു.
മലയാളം അക്കാദമി: ഡിഎംഎ ഭാരവാഹികൾ മുഖ്യമന്ത്രി രേഖ ഗുപ്തയെ സന്ദർശിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ മലയാളം അക്കാദമി ആരംഭിക്കണമെന്ന ആവശ്യവുമായി ഡൽഹി മലയാളി അസോസിയേഷൻ ഭാരവാഹികൾ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
ഡൽഹി വിധാൻ സഭയിലെ മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ ആറിന് നടക്കുന്ന ഡിഎംഎയുടെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ രേഖ ഗുപ്തയെ ഡിഎംഎ സംഘം ക്ഷണിക്കുകയും ചെയ്തു.
മർത്ത മറിയം വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ചു.
ശാസ്താം കോട്ട ബൈബിൾ കോളജ് പ്രിൻസിപ്പലും അടൂർ കടമ്പനാട് ഭദ്രാസനത്തിൽ ശുശ്രൂഷകൾ ചെയ്തുവരുന്ന റവ.ഫാ. ജോജി കെ. ജോയ് സമ്മേളനത്തിൽ മുഖ്യ ചിന്താവിഷയമായ "വീണ്ടെടുപ്പുകാരനായ ക്രിസ്തു' വാക്യത്തെ ആസ്പദമാക്കി കൊണ്ട് ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.
റവ.ഫാ. ബിനിഷ് ബാബു, റവ.ഫാ. യാക്കൂബ് ബേബി, ജെസി ഫിലിപ്പ്, രഞ്ജിന മേരി വർഗീസ്, റവ. ജ്യോതി സിംഗ് പിള്ള, റവ.ഫാ. അൻസൽ ജോൺ, റവ.ഫാ. ഷാജി മാത്യൂസ്, റവ.ഫാ. തോമസ് ജോൺ മാവേലിൽ എന്നിവർ സന്നിഹിതരായി.
കാറ്റിസം വിദ്യാർഥികൾക്കായി പരിപാടി സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ കാറ്റിസം ഡിപാർട്ട്മെന്റ് സൗത്ത് സോണിൽ നിന്നുള്ള 10, 11, 12 ക്ലാസുകളിലെ കാറ്റിസം വിദ്യാർഥികൾക്കായി ജസോളയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയിൽ "എലൈവ് - എ ഡേ വിത്ത് ദ ആർച്ച്ബിഷപ്' എന്ന പരിപാടി സംഘടിപ്പിച്ചു.
ജസോള ഫൊറോന, ഫരീദാബാദ് ഫൊറോന ഇടവകകളിൽ നിന്നുള്ള 126 വിദ്യാർഥികൾ ഉൾപ്പെടെ 150ലധികം വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തിരിതെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്കായുള്ള പാനൽ ചർച്ചകൾക്കും സെഷനുകൾക്കും നേതൃത്വം നൽകി. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും സംശയങ്ങൾ വ്യക്തമാക്കുകയും ചെയ്തു. പരിപാടിയിൽ ആർച്ച്ബിഷപ് പുതിയ കാറ്റിസം സർട്ടിഫിക്കറ്റും പുറത്തിറക്കി.
കാറ്റിസം ഡയറക്ടർ ഫാ. ജിന്റോ ടോം സ്വാഗത പ്രസംഗം നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. കാറ്റിസം സെക്രട്ടറി രഞ്ജി എബ്രഹാം നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി സ്മിത തോമസ് പരിപാടിയുടെ അവതാരകയായി.
ജസോളയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയുടെ വികാരിയും ഫരീദാബാദ് രൂപതാ പ്രൊക്യുറേറ്ററുമായ ഫാ. ബാബു അനിത്താനം, ജസോള ഇടവകയുടെ കാറ്റിസം ഹെഡ് മാസ്റ്റർ ജോഷി ജോർജ്, ജസോള ഇടവകയിലെ മതബോധന സ്റ്റാഫ് എന്നിവർ പരിപാടി സംഘടിപ്പിക്കുന്നതിൽ രൂപത കാറ്റിസം ഡിപാർട്ട്മെന്റിനെ സഹായിച്ചു.
പരിപാടിയിൽ ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട കന്യാസ്ത്രീമാർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചു. സന്നിഹിതരായ വൈദികർക്ക് സെന്റ് ജോൺ വിയാനിയുടെ തിരുനാൾ ആശംസകൾ അർപ്പിച്ചു.
കെ.എൻ. മനോജ് കുമാർ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: കാൽക്കാജി എ39 ഡിഡിഎ ഫ്ലാറ്സിൽ താമസിച്ചിരുന്ന കെ.എൻ. മനോജ് കുമാർ ഡൽഹിയിൽ അന്തരിച്ചു.
ഭാര്യ: രാമ ദേവി, മക്കൾ: മഹിമ എം. പിള്ള, മകൻ മിഥുൻ പിള്ള. ആലപ്പുഴ വെളിയനാട് കളരിക്കൽ കുടുംബാംഗമാണ്.
സംസ്കാരം കാൽക്കാജി ക്രെമേഷൻ ഗ്രൗണ്ടിൽ നടത്തി.
ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം നടത്തപ്പെട്ടു
ന്യൂഡൽഹി : മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത് മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം ഓഗസ്റ്റ് 3ന് ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്
ഇടവകയിൽ നടത്തപ്പെട്ടു.
രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയ്ക്കും ശേഷം പ്രാർഥനയോടെ ആരംഭിച്ച വാർഷിക സമ്മേളനത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയും തുടർന്ന് ശാസ്താം കോട്ട ബൈബിൾ കോളേജ് പ്രിൻസിപ്പലും അടൂർ കടമ്പനാട് ഭദ്രാസനത്തിൽ ശുശ്രൂഷകൾ ചെയ്തുവരുന്ന റവ.ഫാ. ജോജി കെ.ജോയ് അച്ചന്റെ നേതൃത്വത്തിൽ സമ്മേളനത്തിൽ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്ന റൂത്തിന്റെ പുസ്തകം 4.14 വാക്യമായ വീണ്ടെടുപ്പുകാരനായ ക്രിസ്തു ആസ്പദമാക്കി കൊണ്ട് ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.
മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. പത്രോസ് ജോയി, റവ. ജ്യോതി സിംഗ് പിള്ള (സിഎൻഐ രൂപതയുടെ വനിത പുരോഹിത), മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുമായി വന്ദ്യ വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു. അഖില മലങ്കര തലത്തിൽ ഒരു ഉപന്യാസ മത്സരം നടത്തപ്പെട്ടു. ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തലത്തിൽ നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക, മയൂർ വിഹാർ ഫേസ് വൺ ഒന്നാം സ്ഥാനവും, സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക രണ്ടാം സ്ഥാനവും, സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയബാദ് മൂന്നാം സ്ഥാനവും യഥാക്രമം എവറോളിംഗ് ട്രോഫിയും, വിജയികൾക്കുള്ള ട്രോഫിയും കരസ്ഥമാക്കി.
70 വയസിനു മുകളിലുള്ളവരെ ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ പൊന്നാടയും ട്രോഫിയും, കൂടാതെ 10 വർഷത്തിൽ കൂടുതലായി ഭദ്രാസനതലത്തിലും ഇടവകയിലും ഓഫീസ് പ്രവർത്തകരായി സേവനമനുഷ്ഠിച്ചവരെയും മോമെന്റോ നൽകി ആദരിച്ചു.
ആശാ തോമസ് (ബെസ്റ്റ് നഴ്സിംഗ് ഓഫീസർ ഓപ്പറേഷൻ തിയേറ്റർ), ഡോ.ജിബി ജി താനിക്കൽ (ഇന്ത്യാ സർക്കാരിന്റെ ഭൗമശാസ്ത്ര ഐടി വിഭാഗ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞൻ), മിസ് രഞ്ജിന മേരി വർഗീസ്(ഇന്ത്യൻ ഫോറിൻ സർവീസ്അണ്ടർ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം) എന്നിവരെ അവരുടെ പ്രത്യേക അവാർഡ് നേട്ടത്തിന് ആദരിച്ചു സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ട്രസ്റ്റി ബീന ബിജു നന്ദി അറിയിച്ചു.
ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ്, റവ.ഫാ.ലിജിൻ ജോസ്, ഇടവക കമ്മിറ്റി അംഗങ്ങളും, ജനക്പുരി മർത് മറിയം വനിതാ സമാജത്തിന്റെ അംഗങ്ങളുടെയും നേതൃത്വത്തിൽ വാർഷിക സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തി. വിവിധ ഇടവകകളിൽ നിന്നുമായി ഏകദേശം 450 പരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക സമ്മേളനം വൈകിട്ട് 4.30 ന് സമാപിച്ചു.
ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കോടി അർച്ചനയും ലക്ഷദീപാർച്ചനയും ഒക്ടോബർ ആറ് മുതൽ
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്1 ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ കോടി അർച്ചനയും ലക്ഷദീപാർച്ചനയും 2025 ഒക്ടോബർ ആറ് മുതൽ നവംബർ ഒന്ന് വരെ ക്ഷേത്ര തന്ഔഇത്രി ബ്രഹ്മശ്രീ പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ അരങ്ങേറും. സമാപന ദിവസമായ നവംബർ രണ്ട് ഞായറാഴ്ച ലക്ഷദീപാർച്ചനയും നടത്തപ്പെടും. കേരളത്തിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട 50ൽപ്പരം സാധകർ പരികർമ്മികളാകും.
ഭഗവാൻ വിഷ്ണുവിന് യജ്ഞ ദിവസങ്ങളിൽ വിഷ്ണു സഹസ്രനാമം പ്രതിദിനം നാലുലക്ഷം വീതം ജപിച്ച് 27 ദിവസങ്ങളിലായി ഒരു കോടി അർച്ചന നടത്തുന്നു എന്നതാണ് അപൂർവമായ കോടി അർച്ചനാ യജ്ഞത്തിന്റെ സവിശേഷത.
നാടിന്റെയും നഗരത്തിന്റെയും നാട്ടാരുടെയും രാഷ്ട്രത്തിന്റെയും ശോഭനമായ ഭാവിക്കു വേണ്ടി പുരുഷായുസിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന സർവ്വാഭീഷ്ട ഫലപ്രദായകമായ കോടി അർച്ചന എന്ന മഹായജ്ഞത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാ ഭക്തജനങ്ങളും ശ്രദ്ധിക്കണമെന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് ആഹ്വാനം ചെയ്തു.
തന്ത്ര വിധിപ്രകാരം ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപങ്ങളിലാണ് മഹായജ്ഞം അരങ്ങേറുക. ദിവസവും രാവിലെ 6.30 മുതൽ 11.30 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയുമാണ് കോടി അർച്ചനയുമായി ബന്ധപ്പെട്ട പൂജാകർമ്മങ്ങൾ നടക്കുക. ഐശ്വര്യദായകമായ വെള്ളി കലശത്തിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കളഭം നിറച്ച് യജ്ഞ വിധി പ്രകാരം സ്ഥാപിച്ച ശേഷം, സാധകർ ജപാർച്ചന നടത്തുന്നു. സഹസ്രനാമം ജപിച്ച് പുഷ്പാർച്ചന ചെയ്ത കലശം, അടുത്തദിവസം രാവിലെ പന്തീരടി പൂജക്ക് വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു് ശ്രീഗുരുവായൂരപ്പന് അഭിഷേകം ചെയ്യുന്നു. അപ്രകാരം 27 ദിവസവും കളഭാഭിഷേകം ഉണ്ടാവും. സമാപന ദിവസമായ നവംബർ 1 ശനിയാഴ്ച, പൂജിച്ച കലശം, അടുത്ത ദിവസം, അതായത് നവംബർ രണ്ട് ഞായറാഴ്ച ആടുന്നതാണ്. വൈകുന്നേരം ലക്ഷദീപാർച്ചനയോടുകൂടി യജ്ഞം സമാപിക്കും.
തന്ത്രിയുടെ കാർമ്മികത്വത്തിൽ കോടി അർച്ചന നടക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമന പൂജ, വിശേഷാൽ കലശാഭിഷേകം, വിവിധ സൂക്ത പുഷ്പാഞ്ജലികൾ തുടങ്ങിയ വഴിപാടുകൾ ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 8368130663, 01122710305, 01122711029 എന്നീ നമ്പറുകളിലോ
target=_blank> www.uttaraguruvayurappan.org
എന്ന വെബ് സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
ഡിഎംഎ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം 2025-ന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന ചടങ്ങിൽ മുഖ്യാതിഥി മാധ്യമപ്രവർത്തകൻ ടോമി തോമസ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. പ്രമുഖ ഡാൻസറും നൃത്താധ്യാപികയുമായ ഡോ. നിഷ റാണി വിശിഷ്ടാതിഥിയുമായിരുന്നു. ഡിഎംഎ വൈസ് പ്രസിഡന്റും കലോത്സവം ജനറൽ കൺവീനറുമായ കെ. ജി. രഘുനാഥൻ നായർ കൃതജ്ഞത പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ. വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി. എൻ. ഷാജി, ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, നിർവാഹക സമിതി അംഗങ്ങളായ ഡി. ജയകുമാർ, സുജാ രാജേന്ദ്രൻ, ആശാ ജയകുമാർ, പി. വി. രമേശൻ, ടി. വി. സജിൻ, കലോത്സവം കോഓർഡിനേറ്ററും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവരും വിവിധ ഏരിയ ഭാരവാഹികളും പ്രവർത്തകരും ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
മേഖലാ തല മത്സരങ്ങൾ, ഒക്ടോബർ 11നും 19നും 26നും കാനിംഗ് റോഡ്, വികാസ്പുരി എന്നീ കേരളാ സ്കൂളുകളിലും ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലുമായി അരങ്ങേറും. സംസ്ഥാന തല മത്സരങ്ങൾ വികാസ്പുരി കേരളാ സ്കൂളിൽ നവംബർ എട്ട്, ഒമ്പത് തീയതികളിൽ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനറൽ കൺവീനർ കെ.ജി. രഘുനാഥൻ നായർ, കോഓർഡിനേറ്റർ ജെ. സോമനാഥൻ എന്നിവരുമായി 7838891770, 9212635200, 9717999482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം ഞായറാഴ്ച
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം ഞായറാഴ്ച ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടക്കും.
രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തിനും തുടർന്ന് വിശുദ്ധ കുർബാനയ്ക്കും ശേഷം 9.30ന് പ്രാർഥനയോടെ വാർഷിക സമ്മേളനത്തിന് തുടക്കം കുറിക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ശാസ്താം കോട്ട ബൈബിൾ കോളജ് പ്രിൻസിപ്പലും അടൂർ കടമ്പനാട് ഭദ്രാസനത്തിൽ ശുശ്രൂഷകൾ ചെയ്തുവരുന്ന റവ.ഫാ. ജോജി കെ. ജോയുടെ നേതൃത്വത്തിൽ സമ്മേളനത്തിൽ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുത്തിരിക്കുന്ന റൂത്തിന്റെ പുസ്തകം 4.14 വാക്യമായ "വീണ്ടെടുപ്പുകാരനായ ക്രിസ്തു' ആസ്പദമാക്കി കൊണ്ട് ബൈബിൾ ക്ലാസുകൾ നയിക്കും,
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. പത്രോസ് ജോയി, അസിസ്റ്റന്റ് വികാരി റവ.ഫാ. ലിജിൻ ജോസ്, റവ. ജ്യോതി സിംഗ് പിള്ള (സിഎൻഐ രൂപതയുടെ വനിത പുരോഹിത) എന്നിവർ പ്രസംഗിക്കും.
മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തലത്തിൽ ബൈബിൾ ക്വിസ് മത്സരവും ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കും. മർത്ത മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് എന്നിവരും റവ. ഫാ. പത്രോസ് ജോയി, റവ.ഫാ. ലിജിൻ ജോസ്, ഇടവക കമ്മിറ്റി അംഗങ്ങളും ജനക്പുരി മർത്ത മറിയം വനിതാ സമാജത്തിന്റെ അംഗങ്ങളുടെയും നേതൃത്വത്തിൽ വാർഷിക സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തും.
ഭദ്രാസന വാർഷിക സമ്മേളനത്തിൽ വിവിധ ഇടവകകളിൽ നിന്നുമായി 450 പ്രതിനിധികൾ പങ്കെടുക്കുന്നതായിരിക്കും.
ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗീ മയൂർ വിഹാർ ശാഖാ നമ്പർ 4351ന്റെ ആഭിമുഖ്യത്തിൽ ശാഖയുടെ മുൻ പ്രസിഡന്റുമാരായ കെ.കെ. പൊന്നപ്പനും എം.ആർ.ഷാജിക്കും യാത്ര യപ്പു നൽകി.
57 വർഷക്കാലത്തെ ഡൽഹി ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയാണ് പൊന്നപ്പനും ഭാര്യ വിജയമ്മ പൊന്നപ്പനും. 50 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ബാംഗ്ലൂർ നഗരത്തിലേക്കാണ് ഷാജിയും ഗിരിജാ ഷാജിയും മടങ്ങുന്നത്. ഡൽഹി നഗരത്തിലെ ജീവിതാനുഭവങ്ങളും അവർ ഗുരുദേവ പ്രസ്ഥാനങ്ങൾക്കു നൽകിയ സേവനങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയും ശാഖ നൽകിയ സ്നേഹാദരങ്ങൾക്ക് അവർ നന്ദിയും പറഞ്ഞു.

മയൂർ വിഹാർ ഫേസ് 2ലെ എഫ്107ബിയിൽ ഒരുക്കിയ ചടങ്ങിൽ ശാഖാ പ്രസിഡൻ്റ് എസ് കെ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലൈന അനിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റ് കെ കെ ഭദ്രൻ, എം എൽ ഭോജൻ, ബൈജു പൂവണത്തുംവിള, പി എൻ ഷാജി, ജനാർദ്ദനൻ, സന്തോഷ് കുമാർ, വി രഘുനാഥൻ, പി ടി ബൈജുമോൻ, പ്രസീന ഭദ്രൻ, വാസന്തി ജനാർദ്ദനൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്നേഹവിരുന്നോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.
നോർക്ക ഐഡി കാർഡ്: വിതരണ ക്യാമ്പുകൾ സംഘടിപ്പിച്ച് യുഎംഎ
ന്യൂഡൽഹി: നോർക്ക ഐഡി കാർഡ് വിതരണ പദ്ധതിയുടെ ഭാഗമായി ഭോപ്പാലിലെ യുണൈറ്റഡ് മലയാളി അസോസിയേഷൻ (യുഎംഎ) നഗരത്തിലുടനീളം നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചു.
സെന്റ് അൽഫോൻസാ ചർച്ച് അവധ്പുരി, ഗോകുൽ ഓട്ടോമൊബൈൽസ്, ശ്രീ നാരായണ മിഷൻ ഹാൾ സുഭാഷ് നഗർ, മൗണ്ട് കാർമൽ സ്കൂൾ ബാഗ്മുഗലിയ, ബിഎൻഎച്ച്ആർസി കരോണ്ട് എന്നിവടങ്ങളിലാണ് ക്യാമ്പുകൾ നടന്നത്.
നോർക്കയിൽ രജിസ്റ്റർ ചെയ്യുന്നതിനും ഐഡി കാർഡ് നേടുന്നതിനുമുള്ള ഫോമുകളും ക്യാമ്പിൽ വിതരണം ചെയ്തു. നോർക്ക വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികളെക്കുറിച്ച് എൻആർകെ ഡെവലപ്മെന്റ് ഓഫീസർ എസ്. റഫീഖ് വിശദീകരിച്ചു.
നിരവധി പോർ ക്യാന്പിൽ പങ്കെടുത്തു.
ഡിഎംഎ മയൂർ വിഹാർ ഫേസ്2 യാത്രയയ്പ്പു നൽകി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 2ന്റെ ആഭിമുഖ്യത്തിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മൂന്നു കുടുംബങ്ങൾക്ക് യാത്രയയപ്പു നൽകി.
കെ കെ പൊന്നപ്പൻ, വിജയമ്മ പൊന്നപ്പൻ, എം ആർ ഷാജി, ഗിരിജാ ഷാജി, രാജു ഏബ്രഹാം, ജെസി ഏബ്രഹാം എന്നിവർ തങ്ങളുടെ ഡൽഹി ജീവിതാനുഭവങ്ങൾ വിവരിക്കുകയും തങ്ങൾക്കു നൽകിയ ആദരവിന് നന്ദിയും പറഞ്ഞു.
മയൂർ വിഹാർ ഫേസ് 2ലെ സാമുദായിക് ഭവനിലൊരുക്കിയ ചടങ്ങിൽ ഏരിയ ചെയർമാൻ എം എൽ ഭോജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം ആശംസിച്ചു. ഡിഎംഎ മുൻ പ്രസിഡന്റ് സി എ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി,
കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ ബീനാ പ്രസാദ്, ജോയിന്റ് സെക്രട്ടറി എം.എൽ. സിബിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രദീപ് സദാനന്ദൻ ആയിരുന്നു അവതാരകൻ.
മനോജ് ജോർജ്, പ്രസീനാ ഭദ്രൻ, സിപിഎസ് പണിക്കർ, സനൽ കണ്ണൂർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. സ്നേഹഭോജനത്തോടു കൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.
നോയിഡ, ഫരീദാബാദ് രൂപതയിൽ വി. അൽഫോൻസാമ തിരുനാൾ
ന്യൂഡൽഹി: നോയിഡ, ഫരീദാബാദ് രൂപതയിൽ വി. അൽഫോൻസാമയുടെ സ്മരണയ്ക്കായി തിരുനാൾ ആഘോഷിക്കുന്നു. ജൂലൈ 18 മുതൽ 27 വരെയാണ് തിരുന്നാൾ.
തിരുനാളിനായുള്ള ഒമ്പത് ദിവസത്തെ നൊവേന ജൂലൈ 18ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. ഫൊറോനയിലെയും മറ്റ് പള്ളികളിലെയും വിവിധ വൈദികർ നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി.
25ന് പഞ്ചാബിലെ മല്ലനവാല ഇൻഫന്റ് പള്ളിയിലെ വികാരി ഫാ. ജോമോൻ കപ്പലുമാക്കൽ പതാക ഉയർത്തി. തിരുനാളിന്റെ സമാപന ദിവസമായ ഞായറാഴ്ച, വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം, സെക്ടർ-33 ലെ അസീസിയിൽ തിരുന്നാൾ പ്രദക്ഷിണം ഉണ്ടാകും.
പുരോഹിതന്മാർ മെഴുകുതിരികൾ പിടിച്ച് വർണ്ണാഭമായ പട്ടുകുടകളും ചെണ്ടമേളങ്ങളും അണിനിരത്തി സെക്ടർ-34 ലെ സെന്റ് മേരീസ് പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. ഘോഷയാത്ര അസീസിയിൽ എത്തുമ്പോൾ വിശുദ്ധ അൽഫോൻസാമ്മയുടെ നേർച്ചയും സഹനത്തിന്റെ പുഷ്പങ്ങൾ അർപ്പണവും ഉണ്ടായിരിക്കും. തുടർന്ന് സ്നേഹവിരുന്നും ഗാനമേളയും നടക്കും.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ആശ്വാസം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി
ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ(സിബിസിഐ) പ്രസിഡന്റായ ആർച്ച്ബിഷപ് ആൻഡ്രൂ താഴത്ത് യെമനിൽ മരണശിക്ഷ വിധിക്കപ്പെട്ട ഇന്ത്യൻ നഴ്സായ നിമിഷപ്രിയയുടെ വധശിക്ഷയുടെ തീയതി നീട്ടി നൽകിയതിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു.
തന്റെ പ്രസ്താവനയിൽ യെമൻ സർക്കാരുമായും നിമിഷപ്രിയയുടെ കുടുംബവുമായി തുടർച്ചയായ ഇടപെടലുകളും സംഭാഷണങ്ങളും നടത്തിയ ഇന്ത്യയിലെയും വിദേശങ്ങളിലെയും വ്യക്തികളെയും സംഘടനകളെയും മതനേതാക്കളെയും ഭരണകൂടങ്ങളേയും അഭിനന്ദിച്ചു.
അവരുടെ അക്ഷീണമായ മാനവീകതയിൽ ഊന്നിയ ശ്രമങ്ങളാണ് ഈ ഗുരുതരമായ സാഹചര്യത്തിൽ കൂടുതൽ സമയം നേടാനും അതിലൂടെ പ്രതീക്ഷയുടെ പുതിയ കിരണം തെളിയിക്കാനും സഹായിച്ചത്.
ഭാരത കത്തോലിക്ക മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കലും അഡ്വ. ദീപ ജോസഫ് നിമിഷപ്രിയയുടെ കാര്യങ്ങൾ വത്തിക്കാൻ പ്രതിനിധിയുമായി ചർച്ച നടത്തിയതിന്റെ വെളിച്ചത്തിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ലിപ്പോൾഡോ ജിറെല്ലിയുടെ അഭ്യർഥന മാനിച്ചു വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ഇടപെട്ടതിനും മറ്റ് രാജ്യങ്ങളുമായും നയതന്ത്ര ശ്രമങ്ങൾ നടത്തിയതിനെയും ആർച്ച്ബിഷപ് അഭിനന്ദിച്ചു.
തുടർന്നും ഇത്തരം നടപടികൾ ശക്തിപ്പെടുത്തുമെന്നും ആർച്ച്ബിഷപ് ആൻഡ്രൂസ് ആറിയിച്ചു. നിരന്തര സംഭാഷണത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും നിമിഷപ്രിയയുടെ ജീവൻ സംരക്ഷിക്കുകയും അവസാനം അവർക്ക് സ്വാതന്ത്ര്യം ലഭിക്കാനുമുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ കത്തോലിക്ക സഭ മനുഷ്യജീവിതത്തിന്റെ മൂല്യത്തെ ആവർത്തിച്ച് ഉറപ്പുനൽകുന്നതായും ഈ വിഷയത്തിൽ കരുണയോടെ നീതിക്ക് വേണ്ടി പ്രാർഥനയും പിന്തുണയും തുടരുമെന്നും ഭാരത കത്തോലിക്ക മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ പ്രസ്താവനയിൽ വ്യക്തമാക്കി.
ഡൽഹിയിൽ വൻ തീപിടിത്തം; രണ്ടു പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹി ഓൾഡ് ഗോവിന്ദ്പുരയിൽ വീടിനു തീപിടിച്ച് രണ്ടുപേർ മരിച്ചു. രുണ്ടുപേർക്കു ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
തൻവീർ, നുസ്രത്ത് എന്നിവരാണു മരിച്ചത്. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഫൈസൽ, ആസിഫ് എന്നിവർക്കാണു പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറുപേരെ പരിക്കേൽക്കാതെ രക്ഷിച്ചു. അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകൽ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടത്തിന്റെ കാരണം വ്യക്തമല്ല.
മതബോധന വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപത മതബോധന വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
മതബോധന ഡയറക്ടർ ഫാ. ജിന്റോ ടോം, പ്രൊക്യൂറേറ്റർ ഫാ. ബാബു അനിത്താനം, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ സ്റ്റീഫൻ ആലത്തറ, സിസ്റ്റർ മിനിമോൾ തോമസ്,
സിസ്റ്റർ ക്ലാര സ്വാമിനാഥൻ, ഫാ. മാത്യു പാലച്ചുവട്ടിൽ, സെക്രട്ടറി രഞ്ജി എബ്രഹാം, ജോയിന്റ് സെക്രെട്ടറിമാരായ സ്മിത തോമസ് , സണ്ണി സേവ്യർ എന്നിവർ സന്നിഹിതരായി.
ഡിഎംഎ കലോത്സവം: സംസ്ഥാനതല മത്സരങ്ങൾ നവംബറിൽ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം സംസ്ഥാനതല മത്സരങ്ങൾ വികാസ്പുരി കേരളാ സ്കൂളിൽ നവംബർ എട്ട്, ഒമ്പത് തീയതികളിൽ അരങ്ങേറും. മേഖലാ തല മത്സരങ്ങൾ ഒക്ടോബർ 19നും 26നും കാനിംഗ് റോഡ്, വികാസ്പുരി എന്നീ കേരളാ സ്കൂളുകളിലും ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലുമായി അരങ്ങേറും.
കലോത്സവത്തിന്റെ സുഖകരമായ നടത്തിപ്പിനായി ഡിഎംഎ യുടെ 32 ഏരിയകളെ സൗത്ത്, സൗത്ത് വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ് എന്നീ അഞ്ചു മേഖലകളായി തരം തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക.
സൗത്ത് മേഖലയിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആയാ നഗർ, ബദർപുർ, ഛത്തർപുർ, ജസോല, കാൽക്കാജി, മെഹ്റോളി, സംഗം വിഹാർ, സൗത്ത് നികേതൻ എന്നീ ഏരിയകളും
സൗത്ത് വെസ്റ്റ് മേഖലയിൽ ദ്വാരക, ജനക്പുരി, മഹിപാൽപുർ - കാപ്പസ്ഹേഡാ, മായാപുരി - ഹരിനഗർ , പാലം - മംഗലാപുരി എന്നിവയും സെൻട്രൽ മേഖലയിൽ കരോൾ ബാഗ് - കണാട്ട്പ്ലേസ്, ലാജ്പത് നഗർ, പട്ടേൽ നഗർ, ആർ കെ പുരം, വിനയ് നഗർ - കിദ്വായ് നഗർ എന്നിവയും
ഈസ്റ്റ് മേഖലയിൽ ആശ്രം - ശ്രീനിവാസ്പുരി, ദിൽഷാദ് കോളനി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, പട്പർഗഞ്ച് - ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ, വസുന്ധര എൻക്ലേവ് എന്നിവയും
വെസ്റ്റ് മേഖലയിൽ മോത്തി നഗർ - രമേശ് നഗർ, പശ്ചിംവിഹാർ, രജൗരി ഗാർഡൻ, രോഹിണി, ഉത്തംനഗർ - നാവാദാ, വികാസ്പുരി - ഹസ്താൽ എന്നീ ഏരിയകളുമാണ്.
ജനറൽ കൺവീനറായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായരും കൺവീനർമാരായി എസ്. ഷാജി കുമാർ, നോവൽ ആർ. തങ്കപ്പൻ എന്നിവരും കോർഡിനേറ്ററായി ജെ. സോമനാഥനും തെരഞ്ഞെടുക്കപ്പെട്ടു.
മേഖലാതല കൺവീനർമാരായി എം.എസ്. സലികുമാർ (സൗത്ത്), അജി ചെല്ലപ്പൻ (സൗത്ത് വെസ്റ്റ്), പി.പി. പ്രിൻസ് (സെൻട്രൽ), തോമസ് മാമ്പിള്ളി (ഈസ്റ്റ്), കെ.സി. സുശീൽ (വെസ്റ്റ്) എന്നിവരും
മേഖലാതല ജോയിന്റ് കൺവീനർമാരായി സ്റ്റാൻലി തോമസ്, റജി സതീഷ് (സൗത്ത്), ലാൽ കുമാർ, ആർ. കുഞ്ചപ്പൻ (സൗത്ത് വെസ്റ്റ്), എം.എസ്. ജെയിൻ, ആർ.ആർ. നായർ (സെൻട്രൽ), എസ്. രാധിക, എം.എൽ. ഭോജൻ (ഈസ്റ്റ്), സുരേഷ് ബാബു, സിന്ധു അനിൽ (വെസ്റ്റ്) എന്നിവരും കൂടാതെ 17 അംഗങ്ങൾ വീതം ഓരോ മേഖലകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ നവംബർ ഒമ്പതിനു ചേരുന്ന സമാപന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കൂടുതൽ ഗ്രേഡും പോയിന്റുകളും നേടുന്നവർക്ക് ഡിഎംഎ ടാലന്റഡ് അവാർഡുകൾ, മെമെന്റോകൾ, സർട്ടിഫിക്കറ്റുകൾ, കൂടാതെ കലോത്സവത്തിന്റെ പരമപ്രധാനമായ കലാതിലകം, കലാപ്രതിഭ എന്നീ പട്ടങ്ങളും സമാപന ദിവസം സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനറൽ കൺവീനർ കെ. ജി. രാഘുനാഥൻ നായർ, കോഓർഡിനേറ്റർ ജെ. സോമനാഥൻ എന്നിവരുമായി 7838891770, 9212635200, 9717999482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡൽഹിയിൽ ഇന്തോ - റുവാണ്ടൻ സാംസ്കാരിക സന്ധ്യ അരങ്ങേറി
ന്യൂഡൽഹി: ലോക സമാധാനത്തിന് കലയെ ഉപയോഗപ്പെടുത്തുക എന്ന സന്ദേശം ഊട്ടിയുറപ്പിച്ച് റുവാണ്ടൻ ഹൈക്കമ്മീഷനും ഡൽഹി ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി ഇന്തോ - റുവാണ്ടൻ സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു.
ഭാരത സർക്കാരിന്റെ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെയായിരുന്നു സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറിനു ശ്രീറാം സെന്റർ ഫോർ പെർഫോമിംഗ് ആർട്സിൽ നടന്ന പരിപാടിയിൽ നിരവധി നയതന്ത്ര പ്രതിനിധികളും ഡൽഹിയിലെ സാംസ്കാരിക പ്രമുഖരും പങ്കെടുത്തു.
മാൾട്ട ഹൈക്കമ്മീഷണർ റൂബൻ ഗൗച്ചി ഉദ്ഘാടനം ചെയ്ത സാംസ്കാരിക സന്ധ്യയിൽ മാർവ്വ സ്റ്റുഡിയോ സ്ഥാപകൻ സന്ദീപ് മാർവ്വ മുഖ്യപ്രഭാഷണം നടത്തി.
റുവാണ്ടൻ ഹൈക്കമ്മീഷണർ ജാക്വലിൻ മുക്കംഗിര മുഖ്യാതിഥിയായിരുന്നു. ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഡോ. റോബി കണ്ണഞ്ചിറ സിഎംഐ സ്വാഗതമാശംസിച്ചു.
ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തലിക് അസോസിയേഷന്(ഐഎംസിഎ) ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ദുക്റാന തിരുനാളും പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്തു.
വിശുദ്ധ കുര്‍ബാനയ്ക്കു ഇന്‍ഡോര്‍ ബിഷപ് ഡോ. തോമസ് മാത്യു മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോര്‍ജ് പായറ്റിക്കാട് സഹകാര്മകത്വം വഹിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ബിഷപ് ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
ഐഎംസിഎ പ്രസിഡന്റ് അലക്സ് കാലമുറിയില്, ഐഎംസിഎ വൈസ് പ്രസിഡന്റ് മാത്യു എബ്രാഹം, ജോയിന്റ് സെക്രട്ടറി എം.ജെ. എബ്രാഹം, ഫാ. ജോര്‍ജ് പായറ്റിക്കാട്, ട്രഷറാര്‍ ജോണ്സണ് ജോര്‍ജ്, സെക്രട്ടറി ഡോ. ജോസഫ് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ എല്ലാ തോമസ് നാമാധാരികളെയും അവരുടെ പങ്കാളികളെയും മക്കളെയും പൂക്കള്‍ നല്കി ആദരിച്ചു. ഈ വര്‍ഷത്തെ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നേടിയ 12 വിദ്യാര്‍ഥികളെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്കി ആദരിച്ചു.
തുടര്‍ന്നു വിഭവസൃമദ്ധമായ സ്നേഹ വിരുന്നുമുണ്ടായിരുന്നു.
പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് ഡൽഹി സർക്കാർ പിൻവലിക്കും
ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഡൽഹിയിലെ പന്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ ഡൽഹി സർക്കാർ നിർദേശം നല്കി. ജനരോഷം കണക്കിലെടുത്താണ് നടപടി.
ഉത്തരവ് പിൻവലിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് കമ്മീഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്മെന്റിന് (സിഎക്യുഎം) സർക്കാർ നല്കി. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളപെട്രോൾ വാഹനങ്ങൾക്കും പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നല്‍കരുതെന്നായിരുന്നു നിർദേശം.
ഡിഎംഎ പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയയുടെ 2025-28 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനടുത്തുള്ള കൈലാഷ് അപ്പാർട്ട്മെന്റിലെ കൈലാഷ് സ്പോർട്ട്സ് ക്ലബിലായിരുന്നു വാർഷിക പൊതുയോഗം അരങ്ങേറിയത്.
യോഗത്തിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഏരിയ അഡ്ഹോക് കമ്മിറ്റി കൺവീനർ സാജു എബ്രഹാം, റിട്ടേണിംഗ് ഓഫീസർ എം.എൽ. ഭോജൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി ചെയർമാൻ പി ഡി ഡാനിയേൽ, വൈസ് ചെയർമാൻ സാജു എബ്രഹാം, സെക്രട്ടറി ആർ വാസുദേവൻ പിള്ള, ജോയിന്റ് സെക്രട്ടറി റോജർ ജോൺ, ട്രഷറർ അനിൽ കുമാർ ഭാസ്കർ, ജോയിന്റ് ട്രഷറർ ജോയ് മാത്യു, ഇന്റേണൽ ഓഡിറ്റർ ലത വിനോദ്, വനിതാ വിഭാഗം കൺവീനർ ലെൻസി ജോഡ്രി, വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർ ജയ്വി സാജു, ലിൻസി ജെയിംസ്, യുവജന വിഭാഗം കൺവീനർ സഞ്ജു എസ് ബാബു, യുവജന വിഭാഗം ജോയിന്റ് കൺവീനർ ലിജോ ജെയിംസ് എന്നിവരെയും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി സി.എ ഇനാശു, പി രാജു, ബിനു ജോർജ്, പി വി പിള്ള, ടി എസ് വെങ്കിടേശ്വരൻ, കെ എസ് നാരായണ സ്വാമി, എസ് ത്യാഗരാജൻ, ജെയിംസ് ടി ജോ മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് ഇന്ധന നിയന്ത്രണം
ന്യൂഡൽഹി: പഴകിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഇന്ധന നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇനി മുതൽ ഡൽഹിയിൽ ഇന്ധനം നിറയ്ക്കാൻ അനുവാദമില്ല.
ജൂലൈ ഒന്നു മുതൽ കാലപ്പഴക്കംചെന്ന വാഹനങ്ങൾ ഡൽഹിയിലെ നിരത്തിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ പദ്ധതിയാണ് ഇന്ധനം നിഷേധിക്കൽ.
15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും കാലാവധി കഴിഞ്ഞ വാഹനങ്ങളായാണ് കണക്കാക്കുന്നത്.
ഇത്തരം കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് പെട്രോളോ ഡീസലോ നൽകരുതെന്നാണ് സർക്കാർ പന്പുടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) നേരത്തേ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച്ച്, പെട്രോൾ പന്പുകളിലോ പൊതുസ്ഥലങ്ങളിലോ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.
ഇതിനുപുറമേ, എൻഡ്-ഓഫ്-ലൈഫ് (ഇഒഎൽ) നാലുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് 10,000 പിഴയും ഇരുചക്ര വാഹന ഉടമകൾക്ക് 5,000 പിഴയും ചുമത്തും. ടോവിംഗ്, പാർക്കിംഗ് ഫീസ് എന്നിവയും നൽകണം.
കൂടാതെ, വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യില്ലെന്നും ഡൽഹിയുടെ അധികാരപരിധിയിൽനിന്നും നീക്കം ചെയ്യുമെന്നും വ്യക്തമാക്കുന്ന ഒരു ഉറപ്പും ഉടമകൾ സമർപ്പിക്കണം.
ഡൽഹിയിലെ എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ കണ്ടെത്തുന്നതിനായി, നഗരത്തിലെ 500 ഓളം ഇന്ധന സ്റ്റേഷനുകളിൽ ഓട്ടോമേറ്റഡ് നന്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
എയർ ക്വാളിറ്റി മാനേജ്മെന്റ് പങ്കിട്ട ഡേറ്റ പ്രകാരം, ഡൽഹിയിൽ നിലവിൽ 62 ലക്ഷം എൻഡ് ഓഫ് ലൈഫ് വാഹനങ്ങളുണ്ട്. അവയിൽ 41 ലക്ഷം ഇരുചക്ര വാഹനങ്ങളാണ്. അതേസമയം എൻസിആർ ജില്ലകളിലെ ആകെ ഇഒഎൽ വാഹനങ്ങളുടെ എണ്ണം ഏകദേശം 44 ലക്ഷമാണ് എന്നാണ് കണക്കുകൾ.
ഡൽഹിയിൽ നടപ്പാക്കിയ നിയന്ത്രണം അടുത്ത ഘട്ടമായി നവംബർ ഒന്നു മുതൽ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രിൽ ഒന്നു മുതൽ എൻസിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണു നീക്കം.
ഡൽഹി സാഗർപുരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു
ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപുരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. മഴയത്ത് കളിക്കാൻ പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അച്ഛൻ പത്ത് വയസുകാരനായ മകനെ കുത്തിക്കൊന്നത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മഴ പെയ്യുന്ന സമയത്ത് പുറത്ത് കളിക്കാൻ പോകണമെന്ന് മകൻ ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ തടഞ്ഞു. മകൻ പിന്നെയും വാശിപിടിച്ചതിനെ തുടർന്ന് തർക്കത്തിലേക്ക് നീണ്ടു. തർക്കത്തിനൊടുവിൽ അച്ഛൻ കത്തിയെടുത്ത് മകനെ കുത്തി.
ഗുരുതരമായി പരിക്കേറ്റ പത്ത് വയസുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദിവസ വേതനക്കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ മകൻ അച്ഛനെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപുർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിനു സമീപമാണു സംഭവം നടന്നത്.
പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു. നടപ്പാതയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് തോക്ക് കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്.
സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടർ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാൾക്കാണു വെടിയേറ്റത്. അദ്ദേഹത്തെ എച്ച്ആർഎച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്റെ വലത് കവിളിലാണു വെടിയുണ്ട കൊണ്ടത്.
ആറു മാസം മുമ്പ് സിഐഎസ്എഫിൽ നിന്നും വിരമിച്ച സുരേന്ദ്ര സിംഗും കുടുംബവും ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു. ഒരു ടെമ്പോ വാൻ വാടകയ്ക്കെടുത്താണ് അവർ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്നത്.
ഇതിനിടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായി. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുമെന്ന് സുരേന്ദ്ര പറഞ്ഞപ്പോൾ, ആക്രമാസക്തനായ ദീപക് പിതാവിന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.
കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ, അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് വൈദ്യരത്നം, കേരള ആയുവേദ ലൈഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ സംഘടിപ്പിച്ചു. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 7:15ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന ആത്മ സംതൃപ്തിയെയും ആരോഗ്യത്തെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച രണ്ടു മണിക്കൂർ നീണ്ടു നിന്ന യോഗ സൗജന്യമായാണ് സംഘടിപ്പിച്ചത്.
ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതൽ മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പറഞ്ഞു. ഡിഎംഎയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് യോഗ നടത്തിയത്.
ചടങ്ങിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, ജോയിന്റ് ഇന്റേണൽ ഓഡിറ്ററും പ്രതിമാസ പ്രോഗ്രാം കൺവീനറുമായ ലീനാ രമണൻ, വൈദ്യരത്നം മയൂർ വിഹാർ ശാഖായിലെ സീനിയർ ആയുർവേദിക് ഫിസിഷ്യൻ ഡോ സൂര്യദാസ്, കേരളാ ആയുർവേദ ലൈഫ്, ഗ്രീൻ പാർക്ക് സീനിയർ ആയുർവേദിക് ഫിസിഷ്യൻ ഡോ വിശ്വംഭരൻ, കേരളാ ആയുർവേദ ലൈഫ് മാനേജിംഗ് ഡയറക്ടർ ഡൊമിനിക് ജോസഫ്, കേരളാ ആയുർവേദ ലൈഫ് ഡയറക്ടർ ആനി ഡൊമിനിക്, ദീപാ ദാസ്, കൂടാതെ ഡിഎംഎ നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, നളിനി മോഹൻ, കെ സജേഷ്, പി വി രമേശൻ, ടി വി സചിൻ തുടങ്ങിയവരും പങ്കെടുത്തു. പ്രദീപ് കുമാർ ആയിരുന്നു യോഗ പരിശീലകൻ.
തലമുറ സംഗമം സംഘടിപ്പിച്ചു
ന്യൂഡൽഹി: വടക്കിന്റെ പരുമല എന്ന് അറിയപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന തലമുറ സംഗമം മലങ്കര ഓർത്തഡോക്സ് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്തു.
കുടുംബവും സമൂഹവും പാരസ്പര്യമുള്ളവരായി ജീവിക്കുമ്പോഴും മറ്റുള്ളവരെ കരുതുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴും മാത്രമേ സമൂഹത്തിൽ കരുതൽ നിലനിൽക്കുകയുള്ളൂ എന്ന് മാർ സെറാഫിം പറഞ്ഞു.
തലമുറ സംഗമത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ.ഫാ. പത്രോസ് ജോയ്, അസിസ്റ്റന്റ് വികാരി റവ. ഫാ. ഗീവർഗീസ് ജോസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം,
ചാണ്ടി ഉമ്മൻ എംഎൽഎ, റവ.ഫാ. സക്കറിയ പനക്കാമറ്റം കോറോപ്പിസ്കോപ്പ, റവ.ഫാ. സാം വി ഗബ്രിയേൽ കോർപ്പിസ്കോപ്പ, റവ.ഫാ. ഫിലിപ്പ് എം. സാമുവൽ കോർപ്പിസ്കോപ്പ, റവ.ഫാ. പി.എ. ഫിലിപ്പ്, ഫാ. ബിജു പി. തോമസ്, തോമസ് പി. ജോർജ്, രാജു മാമൻ, സജു മാത്യു എന്നിവർ പങ്കെടുത്തു.
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു. ഫേസ് ടുവിലെ ലോക്കൽ ഷോപ്പിംഗ് സെന്ററിന്റെ രണ്ടാം നിലയിലുള്ള ദുർഗാ കോംപ്ലെക്സിലെ 206-ാം നമ്പറിലുള്ള ലിങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപ്ലെ ചെയിൻ മാനേജ്മെന്റിലാണ് കോഴ്സ് നടക്കുക.
ചെയർമാൻ ബെന്നി രാഘവൻ കോഴ്സുകളുടെ ഉത്ഘാടന കർമം നിർവഹിച്ചു. ക്യാപ്റ്റൻ വിവേക് ശർമ, സി.പി. സനിൽ, പ്രദീപ് സദാനന്ദൻ, ആദിത്യ രാഘവൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡിഗ്രി കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ആദ്യത്തെ 20 പേർക്ക് മാത്രമായിരിക്കും നൂറു ശതമാനം സ്കോളർഷിപ്പ് ലഭിക്കുക.
കോഴ്സിന്റെ കാലാവധി മൂന്നു മാസമാണ്. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെയുള്ള ക്ലാസുകളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിയറിയും 2.30 മുതൽ ആറ് വരെ പ്രാക്ടിക്കലുമാണ് നടത്തുക.
കോഴ്സുകളിലേക്കുള്ള മൂന്നാം ബാച്ചിന്റെ പ്രവേശനം ജൂലെെ രണ്ടിന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9910334964, 9810476436.
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ്ജയ ഹോമം ശനിയാഴ്ച രാവിലെ എട്ടിന് നടത്തും. ക്ഷേത്ര മേൽശാന്തിയുടെ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9868990552, 9289886490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ടി.ആർ. രതീഷ് അന്തരിച്ചു
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു. ഡൽഹി ഇന്ദിരാപുരത്തായിരുന്നു താമസം.
ഡിഎംകെ വാട്സ്ആപ്പ് കൂട്ടായ്മയുടെ വൈശാലി കോഓർഡിനേറ്ററും സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം കേരളത്തിൽ നടത്തി.
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഉഷ്ണതരംഗത്തിനുള്ള റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും അനാവശ്യമായ പുറംയാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.
അതേസമയം, പകൽ സമയത്തുള്ള ഇന്നത്തെ കൊടും ചൂടിനുശേഷം വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
കാരുണ്യ വിശ്രാന്തിഭവന്‍ സഹായമേകി ഗാസിയാബാദ് സെന്റ് തോമസ് ഇടവക
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ ഗാസിയാബാദ് സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കാരുണ്യ വിശ്രാന്തിഭവന്‍ സാമ്പത്തിക സഹായം നൽകി.
തദവസരത്തിൽ റവ. തോമസ് ജോൺ റമ്പാച്ചനെ പൊന്നാട അണിയിച്ചു. റവ. ഡി.എൻ. വർഗീസ് ജോർജിനെയും റവ. സിസ്റ്റർ എലിസബത്തിനെയും അവരുടെ സേവനത്തിന് പൊന്നാടയും മെമന്റോയും നൽകി ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ ആദരിച്ചു.
ഡിക്കൻ വർഗീസ് ജോർജും ഇടവകാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.
നോർക്ക റൂട്ട്സ് അംഗത്വ സർട്ടിഫിക്കറ്റ്
ന്യൂഡൽഹി: നോർക്ക റൂട്ട്സിൽ അംഗമായ ഡൽഹി മലയാളി അസോസിയേഷന്റെ പുതുക്കിയ അംഗത്വ സർട്ടിഫിക്കറ്റ് ന്യൂഡൽഹിയിലെ കേരള ഹൗസിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിലെ ഡെവലപ്മെന്റ് ഓഫീസർ ജെ. ഷാജിമോനിൽ നിന്ന് ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഏറ്റുവാങ്ങി.
നോർക്കയുടെ പുതുക്കിയ സർട്ടിഫിക്കറ്റിന്റെ കാലാവധി 2030 ജൂൺ ഒന്ന് വരെയാണ്.
പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ എംജിഒസിഎസ് എം അംഗങ്ങളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ സംഘടിപ്പിച്ചു.
ഇടവക അംഗങ്ങൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.
വർഗീസ് കുര്യൻ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: ഡൽഹി മയൂർ വിഹാർ ഫേസ് 1 ചില്ല ന്യൂ ഡിഡിഎ ഫ്ലാറ്റ് 27-ഡിയിൽ താമസിക്കുന്ന വർഗീസ് കുര്യൻ(58) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഡൽഹി സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് ബുരാരി സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ വർഗീസ്, മകൻ: അശ്വിൻ വർഗീസ്.
പി.ജെ തോമസിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂഡൽഹി: അന്തരിച്ച ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ തോമസിന്റെ (74) സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഗാസിയാബാദ് ഡിഎൽഎഫ് കോളനിയിൽ താമസിച്ചു വരുകയായിരുന്ന അദ്ദേഹത്തിന്റെ സംസ്കാരം രാവിലെ 10.30 ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ ആരംഭിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളും സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷനും പരേതന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ മലയാളി മുഖമായിരുന്നു തോമസ്. രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖം രേഖപ്പെടുത്തി. ഭാര്യ: റോസമ്മ തോമസ്. മക്കൾ: ബിനു തോമസ്, ബെറ്റി തോമസ്, ബൈജു തോമസ്.
വൈബ് ഫെസ്റ്റ്: പോസ്റ്റർ പ്രകാശനം റവ. ഫാ. ജോൺ കെ. സാമൂവൽ നിർവഹിച്ചു
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ത്രീ സെന്റ് ജയിംസ് ഓർത്തഡോക്സ് ഇടവകയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിവിധ ചാരിറ്റി പദ്ധതികളുടെ ധനശേഖരണാർഥം നടത്തുന്ന ഗാനസന്ധ്യ "വൈബ് ഫെസ്റ്റ്' പോസ്റ്റർ പ്രകാശനം ഇടവക വികാരി റവ. ഫാ. ജോൺ കെ. സാമൂവൽ നിർവഹിച്ചു.
ഫിലിപ്പ് തോമസ് (രജതജൂബിലി കമ്മിറ്റി അംഗം), റെജി പി.ടി (രജതജൂബിലി കമ്മിറ്റി അംഗം),സിജി ജോസഫ് ജേക്കബ് (രജതജൂബിലി കമ്മിറ്റി ജോയിന്റ് കൺവീനർ), ജിജി ജോർജ് (രജതജൂബിലി കമ്മിറ്റി കൺവീനർ), സജി കെ. വർഗീസ് (രജതജൂബിലി കമ്മിറ്റി ഫിനാൻസ് കൺവീനർ), കുര്യാക്കോസ് എം.ജെ(ഇടവകയുടെ വൈസ് ചെയർമാൻ), ബെന്നി ജോൺ (ഇടവകയുടെ ട്രസ്റ്റി), ഗ്ലാഡ്സ്റ്റോൺ ജോർജ് (ഇടവകയുടെ സെക്രട്ടറി) എന്നിവർ സന്നിഹിതരായി.
ഡിഎംഎ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയ 2025-2027 വർഷക്കാലത്തേക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ നിരീക്ഷകനും അഡ്വ. കെ.വി. ഗോപി വരണാധികാരിയുമായിരുന്നു.
ചെയർമാൻ ഡോ. ടി. എം. ചെറിയാൻ, വൈസ് ചെയർമാൻ ടി.ആർ. ദേവരാജൻ, സെക്രട്ടറി കെ.വി. ജഗദീശൻ, ജോയിന്റ് സെക്രട്ടറിമാർ മണികണ്ഠൻ പൊന്നൻ, ധരിത്രി അനിൽ, ട്രഷറർ കെ.എം. ദിലീപ്, ജോയിന്റ് ട്രഷറർ ആർ. സന്തോഷ് കുമാർ, ഇന്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ എന്നിവരും
വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർമാർ ഷൈനി സാജൻ, ശുഭ അശോകൻ എന്നിവരും യുവജന വിഭാഗം കൺവീനർ അഖിൽ കൃഷ്ണൻ, ജോയിന്റ് കൺവീനർമാർ കുസുംലതാ, റജി കൃഷ്ണൻ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പി.വി. പ്രതിഷ് കുമാർ, സാജൻ ഗോവിന്ദൻ, ടി. മോഹനൻ, എ. ഗിരീഷ് കുമാർ, മോളി ജോൺ, ടി.വി. മഹിത്, ഹരികുമാർ, വി. പ്രകാശ്, വിനോദ് രാജൻ, അനീഷ് രവീന്ദർ എന്നിവരെയും തെരഞ്ഞെടുത്തു.
ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, വിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ തെരുവുകൾ വെള്ളത്തിനടിയിലായി. പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു, പരസ്യ ബോർഡുകൾ തകർന്നു വീണു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
മോത്തി ബാഗ്, മിന്റോ റോഡ്, ഡൽഹി വിമാനത്താവള ടെർമിനൽ ഒന്ന് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു. ചണ്ഡീഗഡ്, ഝജ്ജാർ എന്നിവയുൾപ്പെടെ ഹരിയാനയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കനത്ത മഴയും കാറ്റുമുണ്ടായത്.
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു; കോട്ടയം സ്വദേശിക്ക് പരിക്ക്
ന്യൂഡൽഹി: ശക്തമായ കാറ്റിനിടെ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു മലയാളി യാത്രക്കാരിക്ക് പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്.
രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
വിമാനത്താവളത്തിൽ വച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും സംഘടിപ്പിച്ചു.
വികാരി ഫാ. സുനിൽ അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഇടവകയിലെ മുതിർന്ന "അമ്മ' കേക്ക് കട്ട് ചെയ്തു.
നഴ്സസ് ദിനാഘോഷം നടത്തി ഗാസിയാബാദ് സെന്റ് തോമസ് ഇടവക
ന്യൂഡൽഹി: സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയാബാദിൽ നടന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. ബിനീഷ് ബാബു, റവ.ഫാ. ചെറിയാൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കുഞ്ഞുമോൾ ഷാജി, ട്രസ്റ്റി ആശ എബ്രഹാം എന്നിവർ മീറ്റിംഗ് ഏകോപിപ്പിച്ചു.
ഇടവകയിലെ എല്ലാ നഴ്സുമാരെയും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പ്രമാണിച്ച് ഔദ്യോഗികമായി ആദരിച്ചു.
നഴ്സസ് ദിനവും മാതൃദിനവും ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നഴ്സസ് ദിനവും മാതൃദിനവും റവ. ഫാ. ജോയ്സൺ തോമസിന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി കണ്ണൂർ സ്ക്വാഡ്
ന്യൂഡൽഹി: ഡൽഹി പോലീസിൽ നാലു പതിറ്റാണ്ടോളം നീണ്ട സുദീർഘ സേവനത്തിന് ശേഷം വിരമിക്കുന്ന കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്ടർമാരായ ടി. രവീന്ദ്രൻ, ടി. മനോഹരൻ, വർഗീസ് മുട്ടുമന, കെ.എം. സുരേഷ്, വേലായുധൻ, വി.വി. കൃഷ്ണദാസൻ, എ.എം. മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ സ്ക്വാഡ് സെക്രട്ടറി തങ്കച്ചൻ നരിമാറ്റത്തിൽ, സന്തോഷ് കുമാർ എസിപി, പ്രേമരാജൻ, വി.വി. മോഹനൻ, രാമചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു.
രത്നാകരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.
ജലന്ധറിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് അഭയമേകി ഡിഎംഎ
ന്യൂഡൽഹി: പഹൽഗാം സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അതിർത്തിയിൽ നടക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ജലന്ധറിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് അഭയകേന്ദ്രമായി ഡൽഹി മലയാളി അസോസിയേഷൻ.
ബസുമാർഗം ലുധിയാനയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിലെത്തിയ കുട്ടികൾ ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറി രത്നാകരൻ നമ്പ്യാർ മുഖേന ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ എത്തുകയായിരുന്നു. ഞായറാഴ്ച വിമാന മാർഗം നാട്ടിലേക്ക് മടങ്ങി.
ജോവാൻ ജോ മാത്യു (ശ്രീകണ്ഠപുരം, കണ്ണൂർ), ആനന്ദ് ചന്ദ്രൻ (ചേലേരി, തളിപ്പറമ്പ്), പി. പ്രണവ്, (എളമ്പാറ, കീഴല്ലൂർ), പി. ഹരി ഗോവിന്ദ് (ഇരവിമംഗലം, പെരിന്തൽമണ്ണ), സി. സിദ്ധാർഥ് (ഇരവിമംഗലം, പെരിന്തൽമണ്ണ), എം അനസ് (കോഴൂർ, എരുവട്ടി),
അതിരാട് എസ്. പ്രമോദ് (മുണ്ടയാട്, വാരം), സിനാൻ മുഹമ്മദ് ഷംസാൻ (മന്ദരത്തൂർ, മണിയൂർ, വടകര), ആരോമൽ അനിൽ (എൻ.ആർ. നൂഞ്ഞിക്കാവ്, അട്ടടപ്പ, ചൊവ്വ) എന്നീ ഒന്‍പത് വിദ്യാർഥികളാണ് ഡിഎംഎ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ താമസിച്ചത്.
ആപത് ഘട്ടങ്ങളിൽ മലയാളികളോടൊപ്പം നിൽക്കുവാനും ആവശ്യമെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുവാനും ഡിഎംഎ സജമാണെന്നും സഹായത്തിനായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ അറിയിച്ചു.
വിഷു ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം ദ്വാരക സെക്ടർ-7ലെ ശ്രീനാരായണ സ്പിരിച്വൽ & കൾചറൽ സെന്ററിൽ വച്ച് നടത്തി.
ആഘോഷപരിപാടികൾക്ക് ബാലഗോകുലം ഡൽഹി എൻസിആർ സഹരക്ഷാധികാരി ജി. മോഹനകുമാർ, ബാലഗോകുലം ദക്ഷിണ മധ്യ മേഖല അധ്യക്ഷൻ വി.എസ്. സജീവ് കുമാർ, പൊതുകാര്യദർശി ഗിരീഷ് എസ്. നായർ, ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു.
ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് അധ്യക്ഷത വഹിച്ച്, കാര്യദർശി കെ.സി. സുശീൽ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ വിഷു ഗ്രാമോത്സവത്തിൽ വിഷുവിന്റെ പ്രാധാന്യത്തെ കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും സർവ്വശ്രീ പി.കെ. സുരേഷ്, മോഹനകുമാർ, വി.എസ്. സജീവ് കുമാർ, ഗിരീഷ് എസ്. നായർ എന്നിവർ ഗോകുലാംഗങ്ങളുമായി സംവദിച്ചു.
ഗോകുലാംഗങ്ങൾ വിഷു കണിയൊരുക്കുകയും ചടങ്ങിൽ പങ്കെടുത്ത ഗോകുലാംഗങ്ങൾക്ക് ബാലഗോകുലം രക്ഷാധികാരി മോഹൻ കുമാർ വിഷു കൈനീട്ടം നൽകുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ - കായിക പരിപാടികൾ രാജേന്ദ്രൻ ധന്യ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുകയും കുട്ടികൾക്കും പരിപാടികളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.
ഗോകുല കുടുംബാംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് ആഘോഷപരിപാടികൾ തുടങ്ങിയത്.
ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
കൂപ്പൺ ഡ്രോ: സമ്മാനം കെെമാറി
ന്യൂഡൽഹി: രോഹിണി സെന്റ് പാദ്രേ പിയോ പള്ളി നിർമാണത്തിനായി ധനശേഖരണാർഥം നടത്തിയ കൂപ്പൺ ഡ്രോയിൽ ഒന്നാം സമ്മാനം നേടിയ ജൂലിയ തോമസിന് സമ്മാനം കെെമാറി.
ഒന്നാം സമ്മാനമായ ഹോണ്ടാ ആക്ടിവാ ജൂലിയ തോമസിന്റെ പിതാവ് തോമസും കുടുംബവും പള്ളിവികാരി ഫാ. നോബി കാലാചിറയിൽ നിന്നും സ്വീകരിച്ചു.
ബിൽഡിംഗ് കമ്മിറ്റി പ്രസിഡന്റ് കുര്യാക്കോസ് സേവ്യർ, സെക്രട്ടറി പോൾ ടി. പൗലോസ്, കൈക്കാരൻ എം.സി. ചാക്കോ എന്നിവർ സന്നിഹിതരായി.
അഞ്ചു പതിറ്റാണ്ടിന്റെ ദീപ്തി: ഇറ്റാവാ മിഷൻ സുവർണ ജൂബിലിക്ക് സമാപനം
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ മിഷൻ പ്രവർത്തനരംഗത്ത് അതിമനോഹരമായ ഒരു സുവർണപുസ്തകം രചിച്ച് ഇറ്റാവാ മിഷൻ സുവർണ ജൂബിലി ആഘോഷം നടത്തപ്പെട്ടു. കുർബാനയോടുകൂടി ആരംഭിച്ച ജൂബിലി ആഘോഷത്തിൽ മുഖ്യകാർമികത്വം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നിർവഹിച്ചു.
വചന സന്ദേശം ആഗ്ര അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി നൽകിയപ്പോൾ വിശ്വാസികളുടെ മനസ്സുകളിൽ ആത്മീയ ഉണർവ് നിറഞ്ഞു.
സഹകാർമികരായി ചങ്ങനാശേരി അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്,
ഗോരക്പൂർ രൂപതാധ്യക്ഷൻ മാർ മാത്യൂ നെല്ലിക്കുന്നേൽ സിഎസ്ടി, ജഗദൽപൂർ രൂപതാധ്യക്ഷൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, ഉജ്ജയിൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര,
ജയ്പുർ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കല്ലറക്കൽ, മീററ്റ് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ഭാസ്കർ യേസുരാജ്, ലക്നൗ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജെറാൾഡ് ജോൺ മത്തിയാസ്, ജാൻസി രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. വിൽഫ്രഡ് മോറസും നൂറിലധികം വൈദികരും കുർബാനയിൽ പങ്കുചേർന്നു.
നൂറ്റമ്പതിൽപരം സന്യസ്തരും ആയിരത്തിൽപരം മിഷനിലെ വിശ്വാസികളും കൃതജ്ഞതയുടെ ബലിയിൽ ഒന്നുചേർന്നു. ജൂബിലിയുടെ ഭാഗമായി മിഷനിലുള്ള 13 കുട്ടികളുടെ ആഘോഷമായ പരിശുദ്ധ കുർബാന സ്വീകരണം നടത്തി.
തുടർന്ന് ദിവംഗതമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മശാന്തിക്കായി അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ. മുഖ്യ കാർമ്മികത്വത്തിൽ ഒപ്പീസ് പ്രാർഥനയും നടത്തപ്പെട്ടു.
ഷംഷാബാദ് രൂപതയുടെ സഹായമെത്രാനും ഇറ്റാവാ രാജസ്ഥാൻ റീജിയണിന്റെ പ്രത്യേക ചുമതലയുള്ള മാർ തോമസ് പാടിയത്ത് പിതാവിന്റെ സ്വാഗതഭാഷണത്തോടുകൂടി ജൂബിലി സമാപന സമ്മേളന പരിപാടികൾക്ക് തുടക്കമായി.
സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ച ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ സദസിനെ അഭി സംബോധന ചെയ്ത് സംസാരിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തി. മാർ തോമസ് തറയിൽ, മാർ ജോസഫ് പെരുന്തോട്ടം, മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി, മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ,
മാർ പ്രിൻസ് പാണേങ്ങാടൻ, മാർ തോമസ് പാടിയത്ത്, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി, സി. റെജിസ് സിഎംസി, ലൗലി, റോമൻ എന്നിവരും ചേർന്ന് തിരി തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വീഡിയോ കോൺഫറൻസിലൂടെ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും തുടർന്ന് ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി എന്നിവർ ആശംസാ പ്രസംഗം നടത്തി.
പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന മിഷണറിമാരായ ഫാ. ജിജു കുളത്തിങ്കൽ, ഫാ. ജിയോ ചേക്കാത്തടത്തിൽ, ഫാ. ബിനോയി പാറയ്ക്കൽ എന്നിവരെയും സന്യാസസമർപ്പണ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സി. ജെസി വർഗീസ് എസ്ജെഎസ്എം, സി. നവ്യ തോപ്പിലാൻ എസ്ജെഎസ്എം, സി. ആൻസിൻ എസ്എച്ച്, സി. ലിസ് എസ്എച്ച്, സി. ജിൻസി സിഎംസിയെയും വിവാഹജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും മെമെന്റോ നൽകി ആദരിച്ചു.
ഫത്തേഗഡ് ഇടവകാംഗങ്ങളുടെ മിഷൻ ചരിത്രത്തിന്റെ ദൃശ്യാവിഷ്കരണവും ഇറ്റാവാ ഇടവകാംഗങ്ങളുടെ നൃത്തച്ചുവടുകളും ഫ്രാൻസീസ് മീനത്തേരിയച്ചന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും ആഘോഷങ്ങൾക്ക് ഹൃദ്യത പകർന്നു.
പരിപാടിയുടെ അവസാനം മിഷൻ സുപ്പീരിയർ ഫാ. തോമസ് എഴിക്കാട് എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു. 1975-ൽ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ മിഷൻ, ഇന്ന് ഷംഷാബാദ് രൂപതയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷത്തിന് ശക്തമായ സാക്ഷ്യം നൽകികൊണ്ട് മുന്നേറുകയാണ്.
ഡല്‍ഹിയില്‍ വീടിന് മുകളിലേക്ക് മരം വീണ് അപകടം; അമ്മയും മൂന്ന് കുട്ടികളും മരിച്ചു
ന്യൂഡല്‍ഹി: ദ്വാരകയിലെ ജാഫര്‍പുര്‍ കലാന് പ്രദേശത്ത് വീടിന് മുകളിലേക്ക് മരം വീണ് അമ്മയും മൂന്ന് കുട്ടികളും മരിച്ചു. ദ്വാരക സ്വദേശിനി ജ്യോതിയും(26) ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് വിജയ്യെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു.
ഇവരുടെ ഒറ്റമുറി വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം വരും മണിക്കൂറുകളിലും ഡല്‍ഹിയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.