ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല 28 മുതൽ
ന്യൂഡൽഹി: 21-ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഈ മാസം 28,29 തീ‌യതികളിൽ മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ അരങ്ങേറും. ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.

ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചിന് സ്ഥല ശുദ്ധി, 5.15ന് ഗണപതി ഹോമം, വൈകുന്നേരം 6.25ന് ദീപാരാധന, 6.30 മുതൽ ബ്രഹ്മശ്രീ രാധാകൃഷ്‌ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ഏഴിന് ശനിദോഷ നിവാരണ പൂജ എന്നിയാണ് ആദ്യ ദിവസത്തെ ചടങ്ങുകൾ.

രണ്ടാം ദിവസം രാവിലെ 5.15ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോട് അനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും.

8.45ന് ചക്കുളത്തുകാവ് കാര്യദർശി ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. ഒന്പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്‍റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തുടർന്ന് ബ്രഹ്മശ്രീ രാധാകൃഷ്‌ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ 2022-23 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12-ാം ക്ലാസിലെ മൂന്ന് വിദ്യാർഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ്‌ അവാർഡുകളും വിതരണം ചെയ്യും.

അവാർഡുകളുടെ പരിഗണനയ്ക്കായി ഒക്ടോബർ 20 വരെ നിർധിഷ്ട അപേക്ഷ ഫാറം, ഫോട്ടോ എന്നിവയോടൊപ്പം മാർക്ക് ഷീറ്റുകൾ ഭാരവാഹികൾക്ക് നൽകേണ്ടതാണ്.

9.45ന് ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാവും. പത്തിന് ബിജു ചെങ്ങന്നൂർ നയിക്കുന്ന നാദ തരംഗിണി ഓർക്കസ്‌ട്രാ, ഡൽഹി അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി.

വിദ്യകലാശം, മഹാകലാശം, പ്രസന്ന പൂജ, പറയിടൽ എന്നിവയും ഉണ്ടാവും. തുടർന്ന് അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.

കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 8130595922, 9810477949, 9650699114, 9818697285 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡല്‍ഹിയില്‍ വനിതാ ഡോക്‌ടര്‍ക്ക് നേരെ കത്തിയാക്രമണം
ന്യൂഡൽഹി: ഡല്‍ഹിയില്‍ വനിതാ ഡോക്‌ടര്‍ക്ക് നേരെ കത്തിയാക്രമണം. ടാഗോര്‍ ഗാര്‍ഡന്‍ എക്‌സ്റ്റന്‍ഷന്‍ മേഖയില്‍ വച്ചാണ് സംഭവം.

സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഡോ. സംഗയ് ബൂട്ടിയ്ക്ക് നേരെയാണ് ക്ലിനിക്കിന് മുന്നില്‍ വച്ച് ആക്രമണമുണണ്ടായത്. സംഭവത്തിന് പിന്നാലെ ആക്രമി സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശുചീകരണ ദിനം സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: ഡിഎംഎ ആശ്രം - ശ്രീനിവാസ്പുരി ശാഖയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ശുചീകരണ ദിനമായി ആഘോഷിക്കുന്നു.

രാവിലെ ഒന്പതിന് ഡിഎംഎ പ്രസിഡന്‍റ് കെ.രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് ചെയർമാൻ രാജീവ്‌ ജോസഫ്, വൈസ് ചെയർമാൻ എം.ഷാജി, ട്രഷറർ റോയ് ഡാനിയേൽ, വുമൺസ് വിംഗ് കൺവീനർ ലില്ലി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആശ്രമത്തെ റോഡുകൾ ശുചീകരണം നടത്തും.

ഫോൺ: 8800753312
ഡിഎംഎ മയൂർ വിഹാർ ഫേസ് 3-ഗാസിപുർ ഏരിയയുടെ ഉത്സവരാവ് ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3-ഗാസിപുർ ഏരിയയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന ഉത്സവരാവ് ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ മയൂർ വിഹാർ ഫേസ്-3 കേരള സ്‌കൂൾ അങ്കണത്തിൽ അരങ്ങേറും.

ഏരിയ ചെയർമാൻ ടി.എൽ. മാത്യുക്കുട്ടി അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മുഖ്യാതിഥിയാകും. എംഎൽഎ കുൽദീപ് കുമാർ, കൗൺസിലർ പ്രിയങ്കാ ഗൗതം, ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി പി.കെ. ലക്ഷ്‌മണൻ, ട്രഷറർ ഗിരീഷ് കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ രാജ്‌കുമാർ പണ്ടാരത്തിൽ തുടങ്ങിയവർ സംസാരിക്കും.

ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കും. കൂടാതെ ഏരിയ നടത്തിയ കായിക മത്സരങ്ങളിലെയും ചിത്ര രചന, ക്വിസ് മത്സരങ്ങളിലെയും വിജയികൾക്ക് സമ്മാനങ്ങളും നൽകും.

വൈകുന്നേരം 5:30ന് മേഘാ മധു, എം.എസ്. കൃഷ്‌ണ, പുണ്യാ നായർ എന്നിവരുടെ നൃത്ത സംവിധാനത്തിലും ബിന്ദു ലാൽജിയുടെ ഏകോപനത്തിലും സംഘ നൃത്തങ്ങളും നിത്യ ചൈതന്യ കളരിയുടെ കളരിപ്പയറ്റും കോർത്തിണക്കി 80-ൽ അധികം കലാകാരന്മാർ അവതരിപ്പിക്കുന്ന രംഗ പൂജ അരങ്ങഏ.

തുടർന്ന് റിയാലിറ്റി ഷോ സെൻസേഷൻ വൈഷ്ണവ് ഗിരീഷ് അവതരിപ്പിക്കുന്ന ഗാനമേള. രാത്രി 7:30-ന് കലാഭവൻ പ്രജിത് നയിക്കുന്ന ഗീതിക പിള്ളയുടെയും അജിത് മണിയന്റെയും സംവിധാനത്തിൽ രംഗവേദി അവതരിപ്പിക്കുന്ന "തുടി താളമേളം' നാടൻ പാട്ടുകളും ദൃശ്യാവിഷ്‌കാരവും ഉത്സവ രാവിന് ചാരുതയേകും.

കൂടുതകൾ വിവരങ്ങൾക്ക്: 9810206112, 9818525026, 9999985760, 8826991409.
മലയാളി സാമൂഹിക പ്രവര്‍ത്തകന്‍റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം
ന്യൂഡല്‍ഹി: ദ്വാരക മേഖലയിലെ പാര്‍ക്കില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. തിരുവല്ല മേപ്രാല്‍ സ്വദേശിയും ദ്വാരകയിലെ എസ്എന്‍ഡിപി യോഗം നേതാവുമായ പി.പി. സുജാതന്‍ ആണ് മരിച്ചത്.

ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ തനിച്ച് പാര്‍ക്കിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

കക്രോള മോറിലെ പാര്‍ക്കിലാണ് വെള്ളിയാഴ്ച സുജാതന്‍റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ക്കിലെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു.

സുജാതനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
ചക്കുളത്തമ്മ പൊങ്കാല മഹോത്സവം: ഇൻഫോർമേഷൻ ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്‌തു
ന്യൂഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 21-ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന്‍റെ ഇൻഫോർമേഷൻ ബുക്ക്‌ലെറ്റിന്‍റെ പ്രകാശന കർമം നടത്തി.

മയൂർ വിഹാർ ഫേസ്-3 ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്ര തന്ത്രി ശ്രീ ഗണേശൻ പോറ്റിയാണ് പ്രകാശന കർമം നിർവഹിച്ചത്. ട്രസ്റ്റ് വൈസ് പ്രസിഡന്‍റ് രാജേഷ് കുമാറും ട്രഷറർ ടി.ജി. മോഹൻകുമാറും ചേർന്ന് പൂജിച്ച ആദ്യ കോപ്പി ഏറ്റു വാങ്ങി.
ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സുന്ദര്‍ നഗരി സ്വദേശിയായ ഐസര്‍(26) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ യുവാവിനെ തൂണില്‍ കെട്ടിയിട്ട് വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പിന്നീട് സമീപവാസിയായ ആമിര്‍ എന്നയാള്‍ ഐസറിനെ ഓട്ടോറിക്ഷയില്‍ വീട്ടിനടുത്തെത്തിച്ചു.

ഐസറിന്‍റെ പിതാവ് അബ്ദുള്‍ വാജിദ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് അവശനായ മകനെ കണ്ടത്. ശരീരമാസകലം മുറിവേറ്റ ഐസറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഏഴോടെ മരണം സംഭവിക്കുകയായിരുന്നു.

സുന്ദര്‍ നഗ്രി പ്രദേശത്തെ ജി നാല് ബ്ലോക്കിന് സമീപം താമസിക്കുന്ന ചിലരാണ് അക്രമികള്‍ എന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
ചാണ്ടി ഉമ്മന് സ്വീകരണം നൽകി
ന്യൂഡൽഹി: ഹോസ്‌ ഖാസ് സെന്‍റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് ഗംഭീര സ്വീകരണം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം പൂച്ചെണ്ട് നൽകി ചാണ്ടി ഉമ്മനെ സ്വീകരിച്ചു.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയിരുന്നു.

എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ചാണ്ടി ഉമ്മന്‍റെ ആദ്യ ഡൽഹി സന്ദർശനമാണിത്.
ഡിഎംഎ വിനയ് നഗർ കിഡ്‌വായ് നഗർ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്‌വായ് നഗർ ഏരിയയുടെ ഓണാഘോഷം ഉല്ലാസ് ഭവനിൽ വച്ച് സംഘടിപ്പിച്ചു. ഏരിയ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധയിനം കലാ-കായിക പരിപാടികളും ഓണസദ്യയുമായി പരിപാടിയുടെ ഭാഗമായി അരങ്ങേറി.

ഓണാഘോഷം ഡിഎംഎ വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഡിഎംഎ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, അഡിഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി, ജോയിന്‍റ് ഇന്‍റേർണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ വനിത വിംഗ് കൺവീനർ സുതില ശിവ, വൈസ് ചെയർമാൻ സുദർശനൻ പിള്ള എന്നിവർ സംസാരിച്ചു.

ഏരിയ ചെയർമാൻ സുനിൽ കുമാർ അധ്യക്ഷനായിരുന്നു. സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം ആശംസിച്ചു. ഡിഎംഎ "ഓണം പോന്നോണം 2023' ത്തിൽ ഏരിയയിൽ നിന്നും പങ്കെടുത്ത തിരുവാതിര ടീം, നാടോടി നൃത്തം ടീം, പൂക്കള മത്സരത്തിൽ പങ്കെടുത്തു മൂന്നാം സമ്മാനം നേടിയ ടീം അംഗങ്ങളെയും ആദരിച്ചു.
25 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം: പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചെന്ന് സൂചന
ന്യൂഡല്‍ഹി: ജംഗ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയില്‍ നിന്നും 25 കോടി രൂപയുടെ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തിൽ പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്. രണ്ട് പേരുടെ ദൃശ്യങ്ങൾ വച്ച് അന്വേഷണം ഊർജിതമാക്കി‌യെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജ്വല്ലറിയിലെ സ്‌ട്രോംഗ് റൂമിന്‍റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയായിരുന്നു മോഷണം. തിങ്കളാഴ്ച അവധിയായത് മൂലം ഞായറാഴ്ച വൈകുന്നേരം പണവും ആഭരണങ്ങളും സ്‌ട്രോംഗ് റൂമില്‍ വച്ച് പൂട്ടിയിരുന്നു. ചൊവാഴ്ച പുലര്‍ച്ചെയാണ് മോഷണ വിവരം അറിയുന്നത്.

ഉടന്‍ തന്നെ ഇക്കാര്യം പോലീസില്‍ അറിയിച്ചു. ഇതുകൂടാതെ പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളും കവര്‍ച്ചസംഘം കൊണ്ടുപോയി. ടെറസിലൂടെയാണ് പ്രതികള്‍ ജ്വല്ലറിയിലേക്ക് കടന്നത്. ഇതിനായി കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.

ഇതോടെ ഇവിടെയുള്ള സിസിടിവിയടക്കം പ്രവര്‍ത്തന രഹിതമായി. ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പ്രതികള്‍ സ്‌ട്രോംഗ് റൂമിന്‍റെ ഭിത്തിയില്‍ ദ്വാരം ഉണ്ടാക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു. ഇതിന് അടുത്തുണ്ടായിരുന്ന കടകളുടെ സിസിടിവി ദൃശ്യങ്ങള്‍ വച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഹോസ്‌ ഖാസ് സെന്‍റ് മേരീസ്‌ കത്തീഡ്രലിൽ ചാണ്ടി ഉമ്മന് ഇന്ന് സ്വീകരണം
ന്യൂഡൽഹി: ഹോസ്‌ ഖാസ് സെന്‍റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ ഇന്ന് വെെകുന്നേരം 6.30ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് സ്വീകരണം നൽകും.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയിരുന്നു.

എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ചാണ്ടി ഉമ്മന്‍റെ ആദ്യ ഡൽഹി സന്ദർശനമാണിത്.
ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ച് ഡൽഹി ശ്രീനാരായണ കേന്ദ്ര
ന്യൂഡൽഹി: ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി. ദ്വാരകയിലെ ശ്രീനാരായണ ഗുരു ആത്മീയ സമുച്ചയത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.

ഗുരുപൂജ, ഭജന, പ്രസാദ വിതരണം (ഭണ്ഡാര) എന്നിവയും സമാധി ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.



ശ്രീനാരായണ കേന്ദ്ര ഡൽഹി പ്രസിഡന്‍റ് എൻ. അശോകൻ, വൈസ് പ്രസിഡന്‍റ് ജി. ശിവശങ്കരൻ, ട്രഷറർ കെ. സുന്ദരേശൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എൻ. കുമാരൻ, കൃഷ്ണകുമാർ, ഒ.എസ്. ബിനു, സതി സുനിൽ, വി.എസ്. സുരേഷ് കൂടാതെ മുൻ ഭാരവാഹികളായ സി. ചന്ദ്രൻ, പത്തിയൂർ രവി, ദിവാകരൻ, വസന്ത ദിവാകരൻ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
സമ്മാനം വിതരണം ചെയ്തു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച നടത്തിയ ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവ൪ക്ക് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ സമ്മാനദാന വിതരണം നടത്തി.

ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, യുവജനപ്രസ്ഥാനം ഭാരവാഹികളും എന്നിവർ പങ്കെടുത്തു.
പ്രവാസി ലീഗൽ സെൽ നഴ്സസ് വിംഗ് അന്താരാഷ്‌ട്ര കോഓർഡിനേറ്ററായി സിജു തോമസ് നിയമിതനായി
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ നഴ്സസ് വിംഗ് അന്താരാഷ്‌ട്ര കോഓർഡിനേറ്ററായി സിജു തോമസ് നിയമിതനായി.

പ്രവാസികളായ നഴ്സുമാരുടെ ഏകോപനം, നഴ്സിംഗ് സമൂഹത്തിന്‍റെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവാസി ലീഗൽ സെൽ നേഴ്സസ് വിംഗ് രൂപീകരിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രഫഷണൽ നഴ്സസ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയാണ് സിജു.

നഴ്സുമാരുടെ അവകാശങ്ങൾക്കുവേണ്ടി നിരവധിയായ പ്രവർത്തങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സിജു തോമസ്. ലോകത്തുള്ള പ്രവാസികളുടെ എണ്ണമെടുത്താൽ ഏറ്റവും കൂടുതലായുള്ളത് നഴ്സുമാരാണ്. അവരുടെ ഏകോപനം പിഎൽസിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ നിർണായകമാണെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് ഏബ്രഹാം പറഞ്ഞു.
സ്നേഹദീപ്തി തണൽ പദ്ധതി; ആദ്യ ഭവനത്തിന്‍റെ രജിസ്ട്രേഷൻ പൂർത്തിയായി
ന്യൂഡൽഹി: ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നൽകുന്ന ഭവനത്തിന്‍റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

അനേക വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന്‍റെ വലിയ ആഗ്രഹം പൂർത്തീകരിക്കുവാനുള്ള കൈത്താങ്ങൽ നൽകുവാൻ ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് സാധിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ പ്രോജക്ടിന്‍റെ എല്ലാ കാര്യങ്ങളും കൃത്യമായി നിർവഹിച്ചാണ് ഈ ഭവനം വാങ്ങി നൽകിയത്. ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാ ഇടവക ജനങ്ങളെയും അഭ്യുദയകാംക്ഷികളെയും കത്തീഡ്രൽ വികാരി, അസി. വികാരി,

സൊസൈറ്റി ഭാരവാഹികൾ, കത്തീഡ്രൽ ഭാരവാഹികൾ, കമ്മറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാന ഭാരവാഹികൾ, കമ്മറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവരെ നന്ദി അറി‌യിക്കുന്നതാ‌യി ഭാരവാഹികൾ പറഞ്ഞു.

യുവജന പ്രസ്ഥാനം എല്ലാ വർഷതോറും നടത്തുന്ന യുവജന വാരത്തിന് ലഭിക്കുന്ന പണം ആണ് ഇതു പോലെ ഉള്ള വലിയ പ്രൊജക്റ്റ്‌ എടുക്കുവാൻ പ്രസ്ഥാനത്തിന് കരുത്ത് നൽകുന്നത്.
"കൃഷ്ണോത്സവം 2023' ഒക്‌ടോബർ രണ്ടിന്
ന്യൂഡൽഹി: മെഹ്‌റോളി വൃന്ദാവൻ ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ തുടർഭാഗമായി കൃഷ്ണോത്സവം 2023 എന്ന പരിപാടി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് വെെകുന്നേരം മൂന്ന് മുതൽ എട്ട് വരെ ബസ് ടെർമിനലിന് സമീപമുള്ള എംസിഡി ഹാളിൽ സംഘടിപ്പിക്കുന്നു.

രാവിലെ പത്തിന് പതാക ഉയർത്തോട് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി കുട്ടികളുടെ കലാ കായിക മത്സരങ്ങൾ സാംസ്കാരിക സമ്മേളനം തുടങ്ങി ബാലഗോകുലം കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തദൃശ്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം ബാലഗോകുലം ഡൽഹി അധ്യക്ഷൻ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം മഠാധിപതി ജനനീ പൂജാ ജ്ഞാനതപസ്വിനി, അനുഗ്രഹ പ്രഭാഷണം നൽകും.

അരുൺ കുറുവത്ത് വേണുഗോപാൽ (അസി. പബ്ലിക് പ്രോസിക്യൂട്ടർ, ഗവൺമെന്‍റ് എൻസിടി ഡൽഹി), സാമൂഹിക പ്രവർത്തകൻ മനോജ് ശർമ്മ, രക്ഷാധികാരി എ. നന്ദകുമാർ, ടി.കെ. അനിൽ എന്നിവർ ആശംസകൾ അർപ്പിക്കും.

യോഗത്തിൽ സുജാ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ടി.കെ. അനിൽ, വേണു സജയൻ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. കലാ കായിക മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ കൺവീനർ ബന്ധപ്പെടേണ്ടതാണ്.

ഫോൺ: 85878 56689.
ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
മലയാളീസ് വെൽഫെയർ അസോസിയേഷൻ ജൂബിലി ആഘോഷവും ഓണാഘോഷവും 23 മുതൽ
ന്യൂഡൽഹി: മലയാളീസ് വെൽഫെയർ അസോസിയേഷൻ ആയാ നഗർ രജത ജൂബിലി ആഘോഷവും ഓണാഘോഷവും ഈ മാസം 23, 24 തീയതികളിൽ അസോസിയേഷൻ സമുച്ചയത്തിൽ വച്ച് നടക്കും.

23ന് വെെകുന്നേരം 6.30ന് നടക്കുന്ന രജത ജൂബിലി ആഘോഷം മുനിസിപ്പൽ കൗൺസിലർ
വേദ്പാൽ ശീതൾ ചൗധരി ഉദ്ഘാടനം ചെയ്യും. തുടർന്ന് 25 പാവപ്പെട്ട കുടുംബങ്ങൾക്ക് ധന സഹായം വിതരണം ചെയ്യും.

ശേഷം ഡൽഹി ലയം ഓർക്കസ്ട്ര & കൾച്ചറൽ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേളയും അത്താഴ വിരുന്നും ഉണ്ടായിരിക്കും. 24ന് നടക്കുന്ന ഓണാഘോഷം ശ്രീമാൻ അലക്സാണ്ടർ ഡാനിയേൽ ഐപിഎസ് ഉദ്ഘാടനം ചെയ്യും.

തുടർന്ന് വിവിധ കലാ പരിപാടികളും ഉണ്ടാവും. അന്നേ ദിവസം 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണവും മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങും നടക്കും. ഓണസദ്യയോടെ പരിപാടികൾക്ക് തിരിശീല വീഴും.
മയൂർ വിഹാർ ഫേസ് വൺ ഇടവകയിൽ തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് വൺ ഇടവകയിൽ കന്യാമറിയത്തിന്‍റെ തിരുനാളിനൊരുക്കമായ കൊടിയേറ്റ് ഫൊറോന വികാരി വെരി. റവ.ഫാ. അബ്രാഹം ചെമ്പൂട്ടിക്കൽ നിർവഹിച്ചു.

റവ.ഫാ. റോണി തോപ്പിലാൻ, കൈക്കാരന്മാരായ ജയ്മോൻ തോമസ്, ഷാജി തോമസ്, കൺവീനർമാരായ അജയ് ജെയിംസ്, ബേബി വർഗീസ് എന്നിവർ പങ്കെടുത്തു.
ഐഎസ് ഭീകരൻ ഡല്‍ഹിയിൽ പിടിയില്‍
ന്യൂഡല്‍ഹി: ഐഎസ് ഭീകരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. ഒളിവിലായിരുന്ന അറഫാത്ത് അലിയെ കെനിയയിലെ നയ്‌റോബിയില്‍ നിന്നെത്തിയപ്പോള്‍ ദേശിയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) കസ്റ്റഡിയിലെടുത്തത്.

കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍നിന്നുള്ള ഇയാള്‍, ശിവമോഗ ഐഎസ് കേസിലെ പ്രതിയാണ്. യുവാക്കളെ ഐഎസ് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയാണ് അറഫാത്ത് അലി.

2020 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. അന്നുമുതല്‍ വിദേശത്തുനിന്ന് ഇന്ത്യ വിരുദ്ധ നടപടികള്‍ നടത്തിവരികയായിരുന്നെന്ന് എന്‍ഐഎ പറഞ്ഞു.
ഡൽഹിയിൽ യുവാവ് കുത്തേറ്റു മരിച്ചു
ന്യൂഡൽഹി; ഡല്‍ഹിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. ഇയാളുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ ഡൽഹിയിലെ കാളിന്ദി കോളനിക്ക് സമീപമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

പ്രദേശവാസിയായ ഷാരൂഖ് എന്നയാളാണ് ആക്രമണം നടത്തിയത്. സഹോദരന്മാരായ കമൽ കിഷോർ(23), ശിവം ശർമ (18) എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സഹോദരങ്ങളെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കമൽ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവത്തിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പ്രതിയെ അറസ്റ്റ് ചെയ്തു.
ഒത്തുചേരലും സ്നേഹവിരുന്നും സംഘടിപ്പിച്ചു
വിജയനഗർ: ഇൻഡോർ മലയാളി കാത്തലിക് അസോസിയേഷൻ ഒത്തുചേരലും സ്നേഹവിരുന്നും സംഘടിപ്പിച്ചു. പിപ്ലിയകുമാർ ഹോളിഫാമിലി ദേവാലയത്തിൽ ഞായറാഴ്ച രാവിലെ നടന്ന മലയാളം വിശുദ്ധ കുർബാനയക്കു ഐഎംസിഎയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ. തോമസ് മാത്യു മുഖ്യകാർമികത്വം വഹിച്ചു.

ആത്മദർശൻ അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. സോണി ആന്‍റണി സഹകാർമ്മികത്വം വഹിച്ചു. ഹോളിഫാമിലി പള്ളിയിലെ ഫാ. റെജി മാത്യു വചന സന്ദേശം നൽകി. തുടർന്നു ഹോളിഫാമിലി കോണ്‍വെന്‍റ് സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഐഎംസിഎ പ്രസിഡന്‍റ് അലക്സ് കെ. തോമസ് അധ്യക്ഷത വഹിച്ചു. തുടർന്നു കുട്ടികളുടെ കലാപരിപാടികളും ഉച്ചയ്ക്ക് സ്നേഹവിരുന്നുമുണ്ടായിരുന്നു.

ഫാ. തോമസ് മാത്യു, വികാരി ഫാ. സതീഷ് ഓപ്രേം, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ് ആൻ, കോണ്‍വെന്‍റ് മദർ സിസ്റ്റർ ജോ മരിയ, എന്നിവർ പ്രസംഗിച്ചു. കണ്‍വീനർമാരായ സാബു കെ. ജോണ്‍, അജി അലക്സ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
താക്കോല്‍ ദാനം നടത്തി
ന്യൂഡൽഹി: ഇടവകയുടെ രജതജൂബിലിയോട് അനുബന്ധിച്ച് ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവക നിർമിച്ചു നൽകിയ ഭവനത്തിന്‍റെ താക്കോൽ ദാനം ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്, ഭാരവാഹികളായ മെർലിൻ മാത്യൂ, ഫിലിപ്പ് ചാക്കോ എന്നിവർ ചേർന്നു നിർവഹിച്ചു.

കറുമ്പ പാലക്കാട്‌ സെന്‍റ് ജോൺസ് ഓർത്തഡോക്സ്‌ വലിയ പള്ളി അംഗമായ അനൂപിനാണ് ഭവനം നിർമിച്ചു നൽകിയത്.
ശ്രീകൃഷ്ണ ജന്മാഷ്‌ടമി ആഘോഷിച്ചു
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണമധ്യേ മേഖലയിലെ രാധാമാധവം ബാലഗോകുലം വ്യാഴാഴ്ച പിങ്ക് അപാർട്മെന്‍റിലെ ശിവ ശക്തി അമ്പലത്തിൽ വച്ച് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.

ആഘോഷത്തിന്‍റെ ഭാഗമായി ബാലഗോകുലം സംസ്ഥാന സമിതി മീഡിയ കോഓർഡിനേറ്റർ സുഭാഷ് ഭാസ്കർ ജന്മാഷ്ടമി സന്ദേശം നൽകി.

ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന്‌ ശോഭായാത്ര, ഉറിയടി എന്നിവ നടന്നു. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്ക്‌ ലഡ്ഡു വിതരണം ചെയ്തു.

ബാലഗോകുലം കുടുംബങ്ങൾ തയാറാക്കിയ വിഭവ സമൃദമായ സദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. ചടങ്ങുകൾക്ക് ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി, മേഖല ഉപാധ്യക്ഷൻ സി.രാമചന്ദ്രൻ, മേഖല സമിതി അംഗം വിപിൻ ദാസ്, ബാലഗോകുലം കാര്യദർശി മിഥുൻ മോഹൻ, ട്രെഷറർ ഷീന രാജേഷ്തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മംഗളശ്ലോകത്തോടെ ചടങ്ങുകൾ സമാപിച്ചു.
ഡൽഹി ഇനി മൂന്നുനാൾ ലോകതലസ്ഥാനം; ജി 20 ഉച്ചകോടി ശനിയാഴ്ച തുടങ്ങും
ന്യൂഡൽഹി: ഇന്നു മുതൽ മൂന്നു ദിവസം രാജ്യതലസ്ഥാനമായ ഡൽഹി ലോകതലസ്ഥാനമായി മാറും. ജി20 ഉച്ചകോടിക്കായി ലോകനേതാക്കൾ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ക്ഷണിതാക്കളടക്കം 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണു രണ്ടു ദിവസത്തെ ഉച്ചകോടിക്കെത്തുക. ആഗോള ജിഡിപിയുടെ 85 ശതമാനവും വ്യാപാരത്തിന്‍റെ 75 ശതമാനവും ജനസംഖ്യയുടെ മൂന്നിലൊന്നും ജി 20 പ്രതിനിധാനം ചെയ്യുന്നു. ശനിയാഴ്ചയും ഞാ‌യറാഴ്ചയുമാണ് ഉച്ചകോടി.

നേതാക്കളിൽ ഏതാനും പേർ എത്തിക്കഴിഞ്ഞു. ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കൂടുതൽ നേതാക്കളും എത്തും. വൈകുന്നേരം എഴിന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഡൽഹിയിലെത്തുക.

എയർഫോഴ്‌സ്‌ വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൈകുന്നേരം 6.55ന്‌ കേന്ദ്രസഹമന്ത്രി വി.കെ. സിംഗ് സ്വീകരിക്കും. തുടർന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും.

പ്രസിഡന്‍റായശേഷമുള്ള ബൈഡന്‍റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്‌. ഉച്ചകോടിക്കുശേഷം വിയറ്റ്നാമിലേക്കു പോകുന്നതിനുമുന്പ് ബൈഡൻ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും.

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്‌, സൗദി രാജകുമാരൻ മുഹമ്മദ്‌ ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്ന് എത്തിച്ചേരും.

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ആസിയാൻ, കിഴക്കനേഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്തശേഷം മോദി വ്യാഴാഴ്ച ഡൽഹിയിൽ മടങ്ങിയെത്തി.
ഓണാഘോഷവും ശ്രീനാരായണ ഗുരുദേവ ജയന്തിയും സംയുക്തമായി ആഘോഷിച്ചു
ന്യൂഡൽഹി: എസ്എൻഡിപി സൗത്ത് എക്സ്റ്റൻഷൻ ശാഖ നന്പർ 4509, ഓണാഘോഷവും ശ്രീനാരായണ ഗുരുദേവ ജയന്തിയും സംയുക്തമായി ഹൗസ് ഖാസ് പോലീസ് കോളനി കമ്യൂണിറ്റി ഹാളിൽ വച്ച് ആഘോഷിച്ചു.

മുഖ്യഅതിഥി ആർ.സുബു (ഐഎഎഎസ്), എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.എസ്. അനിൽ, വെെസ് പ്രസിഡന്‍റ് സുനിൽ, എൽഡബ്ല്യൂ പ്രസിഡന്‍റ് ജ്യോതി ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.
ഡൽഹിയിൽ എസ്എഫ്ഐ - എൻഎസ്‌യു സംഘർഷം; ആറ് പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസിന് സമീപം എസ്എഫ്ഐ - എൻഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. ആക്രമണത്തിൽ ആറ് എൻഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന.‌

എസ്എഫ്ഐ പ്രവർത്തകർ തങ്ങളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ചെന്ന് എൻഎസ്‌യു പ്രവർത്തകർ ആരോപിച്ചു. ലാപ്ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എസ്എഫ്ഐക്കാർ നശിപ്പിച്ചെന്നും ഫീസ് അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 20,000 രൂപ കവർന്നെന്നും പ്രവർത്തകർ പറഞ്ഞു.

എന്നാൽ, വനിതാ വിദ്യാർഥികളോട് മോശമായി പെരുമാറിയത് ചോദ്യംചെയ്യുക മാത്രമാണ് ഉണ്ടായതെന്നും എൻഎസ്‌യുക്കാർ തങ്ങളെ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് എസ്എഫ്ഐ വാദം.
ഡിഎംഎയുടെ "ഓണം പൊന്നോണം'; ഉണ്ണി മുകുന്ദനും ചിത്ര അരുണും പങ്കെടുത്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെയും മാനുവൽ മലബാർ ജൂവലേഴ്‌സിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടത്തിയ "ഓണം പൊന്നോണം' എന്ന ഓണാഘോഷ പരിപാടിയിൽ നടൻ ഉണ്ണി മുകുന്ദനും ഗായിക ചിത്ര അരുണും മുഖ്യാതിഥികളായി പങ്കെടുത്തു.

രാവിലെ ഒൻപത് മുതൽ പൂക്കള മത്സരത്തോടെയാണ് പരിപാടികൾ തുടക്കമിട്ടത്. ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്‍റും ഓണം പൊന്നോണം ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ,

വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രെഷറാറും പൂക്കളം കൺവീനറുമായ പി.എൻ. ഷാജി, ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.



2022-23 വിദ്യാഭ്യാസ വർഷത്തിൽ 12-ാം ക്ലാസിൽ ഉന്നത വിജയം നേടിയ ആശ്രം - ശ്രീനിവാസ്‌പുരി ഏരിയയിലെ ആദിത്യ വിനോദ് (സയൻസ്), മയൂർ വിഹാർ ഫേസ്-3 ഏരിയയിലെ പിവി മാളവിക (കോമേഴ്‌സ്), അംബേദ്‌കർ നഗർ-പുഷ്പ് വിഹാർ ഏരിയയിലെ ലീഷ്‌മ കൃഷ്‌ണ മനോജ് (ഹ്യൂമാനിറ്റീസ്) എന്നീ വിദ്യാർഥികൾക്ക് ഡിഎംഎ-സലിൽ ശിവദാസ് അക്കാഡമിക് എക്‌സലൻസ് അവാർഡ് നൽകി ആദരിച്ചു.

ചടങ്ങിൽ പൂക്കള മത്സരത്തിലേയും തിരുവാതിര കളി മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാന ദാനം നടത്തി. ആർമി ഹോസ്‌പിറ്റൽ (റിസർച്ച് & റഫറൽ) ഡയറക്ടറും കമാൻഡന്‍റും ആദ്യ മലയാളിയുമായ ലെഫ്റ്റനന്‍റ് ജനറൽ അജിത് നീലകണ്ഠൻ, മാനുവൽ മലബാർ ജൂവലേഴ്സ് സിഎംഡി മാനുവൽ മെഴുക്കനാൽ, രാം രത്തൻ ഗ്രൂപ്പ് ഓഫ് കമ്പനി പ്രതിനിധി ശ്രീമതി കഞ്ചൻ, മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ജോയിന്‍റ് മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ്,

സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും റീജിയണൽ ഹെഡുമായ രഞ്ജിത്ത് ആർ. നായർ, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ മാനേജിംഗ് ഡയറക്ടർ കെ.ആർ. മനോജ്, എ-വൺ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജെയ്‌സൺ ജോസഫ്, സ്റ്റാർ എംഎസ്എൻ ഷിപ്പിംഗ് ലൈനിന്‍റെ ഡയറക്ടർ ഹരി വാസൻ, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്‍റ്, ഗീത രമേശ്, ആർട്ടിമിസ് ഹോസ്പിറ്റൽസ് ഹെഡ് സജി ഗോവിന്ദൻ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

തുടർന്ന് എട്ടാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്‍റെ പ്രകാശനം മുഖ്യാതിഥി ഉണ്ണി മുകുന്ദന് നൽകിക്കൊണ്ട് ഗോകുലം ഗോപാലൻ നിർവഹിച്ചു. തുടർന്ന് ചിത്ര അരുൺ ഗാനങ്ങൾ ആലപിച്ചു.

ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിച്ച കലാപരിപാടികൾ ഓണം പൊന്നോണം അവിസ്‌മരണീയമാക്കി. പരിപാടികൾ DMA Centre എന്ന യൂട്യൂബ് ചാനലിൽ കാണാം.
ഡൽഹി ഐഐടിയിൽ ദളിത് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
ന്യൂഡൽഹി: ഡൽഹി ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ ദളിത് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. രണ്ട് മാസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്.

ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ബിടെക് അവസാന വർഷ വിദ്യാർഥി അനിൽ കുമാറിനെയാണ് (21) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബിടെക് മാത്തമാറ്റിക്സ്-കമ്പ്യൂട്ടിംഗ് വിദ്യാർഥിയായിരുന്നു അനിൽ.

ചില പരീക്ഷകളിൽ വിജയിക്കാത്തതിനാൽ അനിൽ ആറു മാസമായി ഹോസ്റ്റലിൽ തുടരുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഡൽഹി ഐഐടി കാമ്പസിൽ മറ്റൊരു ബിടെക് മാത്തമാറ്റിക്സ് വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. ആയുഷ് ആഷ്‌ന എന്ന വിദ്യാർഥിയാണ് മരിച്ചത്.
ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പഞ്ചാബില്‍നിന്നാണ് ഇയാളെ ഡല്‍ഹി പോലീസ് പിടികൂടിയത്.

നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്‍റെ പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹിയിലെ വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. പഞ്ചാബി ബാഗ്, ശിവാജി പാര്‍ക്ക്, മാദിപുര്‍, പശ്ചിമവിഹാര്‍, ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍ സ്‌റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ചുവരെഴുത്തുകള്‍ കണ്ടത്.

ചിലയിടങ്ങളില്‍ ജി 20ക്കെതിരായ മുദ്രാവാക്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ജി 20 സമ്മേളനം നടക്കാനിരിക്കെ സംഭവത്തെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

ഡല്‍ഹി പോലീസിന്‍റെ പ്രത്യേക സെല്ലാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
ഡൽഹിയിലും അധ്യാപികയുടെ വർഗീയാധിക്ഷേപം; പോലീസ് കേസെടുത്തു
ന്യൂഡൽഹി: മുസ്‌ലിം വിദ്യാർഥികൾക്കുനേരേ ഡൽഹിയിലും വർഗീയാധിക്ഷേപം. കിഴക്കൻ ഡൽഹിയിലെ ഗാന്ധി നഗറിലുള്ള സർവോദയ ബാൽ സ്കൂൾ അധ്യാപികയായ ഹേമ ഗുലാത്തിയാണ് തന്‍റെ ക്ലാസിലെ വിദ്യാർഥികൾക്കെതിരേ വർഗീയ പരാമർശം നടത്തിയത്.

രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയ്ക്കെതിരേ പോലീസ് കേസെടുത്തു. വിദ്യാർഥികളെ അസഭ്യം പറയുകയും ക്ലാസിൽ മതപരമായ അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാരോപിച്ച് രക്ഷിതാക്കൾ പോലീസിനെയും വിദ്യാഭ്യാസ ഡയറക്‌ടറേറ്റിനെയും സമീപിക്കുകയായിരുന്നു.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിൽ നിങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് ക്ലാസിലെ മുസ്‌ലിം വിദ്യാർഥികളോടു പറഞ്ഞ അധ്യാപിക, വിഭജനസമയത്ത് നിങ്ങളുടെ കുടംബം എന്തുകൊണ്ട് പാക്കിസ്ഥാനിലേക്കു പോയില്ലെന്ന് ചോദിച്ചതായും പരാതിയിൽ പറയുന്നു.

ഖുർആൻ, കഅ്ബ തുടങ്ങിയവ സംബന്ധിച്ചും അധ്യാപിക മോശം പരാമർശം നടത്തിയെന്നും പരാതിയിലുണ്ട്. കഴിഞ്ഞ 25നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.

വർഗീയാധിക്ഷേപത്തിന് ഇരയായ വിദ്യാർഥികളെ കൗണ്‍സലിംഗിനു വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. യുപിയിലെ മുസഫർ നഗറിൽ വിദ്യാർഥിയെ മറ്റു മതത്തിൽപ്പെട്ട വിദ്യാർഥികളേക്കൊണ്ടു അധ്യാപിക തല്ലിപ്പിച്ച സംഭവം വിവാദമായിരുന്നു.
ഡിഎംഎയുടെ പൂക്കള മത്സരം; ആശ്രം-ശ്രീനിവാസ്‌പുരി ഒന്നാമത്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെയും മാനുവൽ മലബാർ ജൂവലേഴ്‌സിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരത്തിൽ ആശ്രം-ശ്രീനിവാസ്‌പുരി ഒന്നാം സമ്മാനം നേടി.

മയൂർ വിഹാർ ഫേസ്-2 രണ്ടാം സമ്മാനത്തിനും വിനയ് നഗർ-കിദ്വായ് നഗർ മൂന്നാം സമ്മാനത്തിനും അർഹരായി.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, മാനുവൽ മലബാർ ജൂവലേഴ്‌സ് സിഇഒ മാനുവൽ മെഴുക്കനാൽ, ഡോ. ഡലോണി മാനുവൽ, കെ.ആർ. മനോജ്, പ്രസിഡന്‍റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്‍റും ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ,

അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രെഷററും പൂക്കളം കൺവീനറുമായ പി.എൻ. ഷാജി, കൾച്ചറൽ കൺവീനർ ജെ. സോമനാഥൻ, ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ ലീനാ രമണൻ, മുൻ ജനറൽ സെക്രട്ടറി, സി ചന്ദ്രൻ, ഏരിയ ഭാരവാഹികൾ, ഓണം പൊന്നോണം 2023 കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മത്സരത്തിൽ അംബേദ്‌കർ നഗർ-പുഷ്പ് വിഹാർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, കരോൾബാഗ്-കണാട്ട് പ്ലേസ്, മഹിപാൽപ്പുർ-കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-3, മോത്തിനഗർ-രമേശ് നഗർ, മെഹ്റോളി, പശ്ചിമ വിഹാർ, ആർകെ പുരം, വസുന്ധര എൻക്ലേവ്, വികാസ്‌പുരി-ഹസ്‌തസാൽ, പാലം-മംഗലാപുരി, സംഗം വിഹാർ എന്നീ ശാഖകളും പങ്കെടുത്തു.

വൈകുന്നേരം നടന്ന "ഓണം പൊന്നോണം' എന്ന പരിപാടിയിൽ വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്‌തു.
ഡല്‍ഹിയില്‍ യുവാവിനെ വെടിവച്ചു കൊന്നു
ന്യൂഡല്‍ഹി: ഭജന്‍പുരയില്‍ ബൈക്ക് യാത്രികനായ യുവാവിനെ വെടിവച്ചു കൊന്നു. ചൊവാഴ്ച രാത്രി 11.37നാണ് സംഭവം. ഹര്‍പ്രീത് ഗ്രില്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തൊടൊപ്പമുണ്ടായിരുന്ന ഗോവിന്ദ് സിംഗിനും വെടിയേറ്റിരുന്നു. ഗോവിന്ദ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭജന്‍പുരയിലെ സുഭാഷ് വിഹാറില്‍ വച്ചാണ് ബൈക്കിലെത്തിയ മറ്റൊരു സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
ഫാ. സുനിൽ അഗസ്റ്റിൻ പനിച്ചെമ്പള്ളിലിന് സ്വീകരണം നൽകി
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ. ഫാ. സുനിൽ അഗസ്റ്റിൻ പനിച്ചെമ്പള്ളിലിന് സ്വീകരണം നൽകി.

ചടങ്ങിൽ കോ-ഓർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത് സ്വാഗതം പറഞ്ഞു. കോ-ഓർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത്, കൈക്കാരന്മാരായ സജി വർഗീസ്, ജോഷി ജോസ് എന്നിവർ ചേർന്ന് ബൊക്ക നൽകി സ്വീകരിച്ചു.
ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് തുടരുകയാണ്.

മെട്രോ സ്‌റ്റേഷനുകളിലെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫിന്‍റെ സഹകരണവും പോലീസ് തേടിയിട്ടുണ്ട്. നിലവില്‍ നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റീസിന്‍റെ പ്രവര്‍ത്തരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

സംഭവത്തില്‍ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ചയാണ് ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

ജി-20ക്കെതിരായ മുദ്രാവാക്യങ്ങളും ചുവരെഴുത്തിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഒന്‍പത്, പത്ത് ദിവസങ്ങളിലാണ് ഡൽഹിയിൽ ജി-20 ഉച്ചകോടി നടക്കുക. ഇതിന്‍റെ ഭാഗമായി സുരക്ഷാ നടപടികള്‍ അടക്കം ശക്തമാക്കുന്നതിനിടെയാണ് സംഭവം.
ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. ശിവാജി പാര്‍ക്ക്, ഉദ്യോഗ് നഗര്‍, പഞ്ചാബി ബാഗ്, മഡിപ്പൂര്‍, മഹാരാജ് സുരജ്മാള്‍, പശ്ചിം വിഹാര്‍ സ്റ്റഷനുകളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപെട്ടത്.

ജി 20ക്കെതിരായ മുദ്രാവാക്യങ്ങളും ചുവരെഴുത്തിലുണ്ട്. സംഭവത്തില്‍ ഡല്‍ഹി പോലീസിന്‍റെ പ്രത്യേക സെല്‍ അന്വേഷണം തുടങ്ങി.

വിവിധ സ്റ്റേഷനുകളിലെ ചുവരെഴുത്തിന്‍റെ വീഡിയോ ദൃശ്യം ചിത്രീകരിച്ച് സിഖ് ഫോര്‍ ജസ്റ്റീസ് എന്ന ഖാലിസ്ഥാന്‍ സംഘടന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഒന്‍പത്, പത്ത് ദിവസങ്ങളിലായാണ് ജി 20 ഉച്ചകോടി നടക്കുക. ഇതിന്‍റെ ഭാഗമായി സുരക്ഷാ നടപടികള്‍ അടക്കം ശക്തമാക്കുന്നതിനിടെയാണ് സംഭവം.

മെട്രോ സ്‌റ്റേഷന്‍ അധികൃതര്‍ എത്തി ചുവരെഴുത്തുകള്‍ മായ്ച്ചിട്ടുണ്ട്.
പുരസ്‌കാരം ഏറ്റുവാങ്ങി
ഡൽഹി: ഡൽഹി മലയാളി സംഘം സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ ബ്ലഡ് ഡോണർ കേരള എക്സിക്യൂട്ടീവ് അംഗവും സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ്‌ ഇടവക സെക്രട്ടറിയുമായ രഞ്ജി ഡാനിയൽ 52 തവണ രക്തദാനം നിർവഹിച്ചതിനു മുൻ മന്ത്രി കെ.വി. തോമസിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു.
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം നവംബർ 26ന്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ മ്യൂസിക്കൽ ടാലന്‍റ് മീറ്റിന്‍റെ 11-ാമത് വാർഷിക ആഘോഷം നവംബർ 26ന് നടത്തും.

അതിനോട് അനുബന്ധിച്ചുള്ള പോസ്റ്റർ പ്രകാശനം ഇടവക വികാരി ഫാ. ജോൺ കെ. ജേക്കബ്, റവ. ഡിക്കൻ ആരോൺ ജോൺ എന്നിവർ ചേർന്ന് നിർവഹിച്ചു.

പ്രോഗ്രാം കൺവീനേഴ്‌സ് സി. ഐ. ഐപ്പ്, ജയ്മോൻ ചാക്കോ, പ്രിൻസ് ഡാനിയേൽ കോശി, സ്റ്റെഫിൻ സി. സജി എന്നിവരും പങ്കെടുത്തു.
ഡൽഹി മലയാളി അസോസിയേഷന്‍റെ "ഓണം പൊന്നോണം' ഞായറാഴ്ച നെഹ്‌റു സ്റ്റേഡിയത്തിൽ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെയും മാനുവൽ മലബാർ ജൂവലേഴ്‌സിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന "ഓണം പൊന്നോണം' ഞായറാഴ്ച നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതിന് പൂക്കള മത്സരത്തോടെ അരങ്ങേറും.

ഉച്ചയ്ക്ക് 12 വരെ നടക്കുന്ന പൂക്കള മത്സരത്തിൽ ഡിഎംഎ യുടെ 19 ശാഖകൾ പങ്കെടുക്കും. വിജയികൾക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം 20,001, 15,001, 10,001 രൂപ എന്നിങ്ങനെ സമ്മാനമായി ലഭിക്കും.

പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് സമാശ്വാസ സമ്മാനമായി 2,500 രൂപ വീതവും നൽകും. വൈകുന്നേരം നടക്കുന്ന ഓണാഘോഷ പരിപാടികളിൽ വിജയികളെ പ്രഖ്യാപിക്കും.

അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്‌പുരി, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, കരോൾബാഗ് - കണാട്ട് പ്ലേസ്, മഹിപാൽപ്പുർ - കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ്-3, മോത്തിനഗർ - രമേശ് നഗർ,

മെഹ്റോളി, പശ്ചിമ വിഹാർ, ആർകെ പുരം, വസുന്ധര എൻക്ലേവ്, വികാസ്‌പുരി - ഹസ്‌തസാൽ, വിനയ് നഗർ - കിദ്വായ് നഗർ, പാലം - മംഗലാപുരി, സംഗം വിഹാർ എന്നിവയാണ് പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന ശാഖകൾ.

വൈകുന്നേരം നാലു മുതൽ ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, സിനിമാതാരം ഉണ്ണി മുകുന്ദൻ, പിന്നണി ഗായിക ചിത്ര അരുൺ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്‍റും ഓണം പൊന്നോണം 2023 ജനറൽ കൺവീനറുമായ കെ. ജി. രഘുനാഥൻ നായർ തുടങ്ങിയവർ പ്രസംഗിക്കും.

2022-23 വിദ്യാഭ്യാസ വർഷത്തിൽ 12-ാം ക്ലാസിൽ ഉന്നത വിജയം നേടിയ അംബേദ്‌കർ നഗർ-പുഷ്പ് വിഹാർ ഏരിയയിലെ ലീഷ്‌മ കൃഷ്‌ണ മനോജ് (ഹ്യൂമാനിറ്റീസ്), മയൂർ വിഹാർ ഫേസ്-3 ഏരിയയിലെ പി. വി. മാളവിക (കോമേഴ്‌സ്), ആശ്രം - ശ്രീനിവാസ്‌പുരി ഏരിയയിലെ ആദിത്യാ വിനോദ് (സയൻസ്) എന്നീ വിദ്യാർഥികൾക്ക് ഡിഎംഎ-സലിൽ ശിവദാസ് അക്കാഡമിക് എക്‌സലൻസ് അവാർഡ് നൽകി ആദരിക്കും.

ചടങ്ങിൽ പൂക്കള മത്സരത്തിലെയും തിരുവാതിര കളി മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാന ദാനം, സാമൂഹ്യ പ്രവർത്തകരെ ആദരിക്കൽ, എ‌ട്ടാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽ പതിപ്പിന്‍റെ പ്രകാശനം എന്നിവയും ഉണ്ടാവും.

തുടർന്ന് ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഓണം പൊന്നോണം അവിസ്‌മരണീയമാക്കും.

പരിപാടികൾ തത്സമയം കാണുവാൻ താഴെയുള്ള ഡിഎംഎയുടെ യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്. https://www.youtube.com/live/moYbLqkerMs?si=a9MXpZBbgROpWCGr

കൂടുതൽ വിവരങ്ങൾക്ക്: 9818750868, 9810791770.
ഡൽഹിയിൽ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിൽ
ന്യൂഡൽഹി: ഡൽഹി ഐജിഐ വിമാനത്താവളത്തിൽ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച നെയ്‌റോബിയിൽ നിന്നുമാണ് ഇയാൾ എത്തിയത്. ഇയാളുടെ ലഗേജ് പരിശോധിച്ചതിൽ നിന്നുമാണ് ഏകദേശം 1,698 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 17 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണിത്.

ഇയാളുടെ പക്കൽ നിന്നും മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് കണ്ടെത്തിയിരുന്നു. അതിനാൽ ഈ മയക്കുമരുന്ന് മുംബൈയിൽ എത്തിക്കാൻ പദ്ധതിയിട്ടിരുന്നതാണെന്ന് ഡിആർഐ ഉദ്യോഗസ്ഥർ കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈയിലെ വസായ് മേഖലയിൽ നിന്നും ഒരു കെനിയൻ സ്വദേശിനിയെയും പിടികൂടിയിട്ടുണ്ട്.
വനിതാ പൈലറ്റിന്‍റെ ഇടപെടൽ; ഡൽഹി വിമാനത്താവളത്തിൽ വിമാന കൂട്ടിയിടി ഒഴിവായി
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വനിതാ പൈലറ്റിന്‍റെ ഇടപെടൽമൂലം വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയും വൻ ദുരന്തവും ഒഴിവായി. രണ്ട് വിസ്താര എയർലൈൻസിന്‍റെ വിമാനങ്ങൾക്ക് ഒരേ റൺവേ ഉപയോഗിക്കാനുള്ള അനുമതി നൽകിയത് ശ്രദ്ധയിപ്പെട്ട വനിതാ പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ഡൽഹി വിമാനത്തവളത്തിൽ ഇറങ്ങിയ ഒരു വിസ്താര വിമാനത്തിന് അനുവദിച്ച റൺവേയിൽ മറ്റൊരു വിമാനത്തിന് പറന്നുയരാൻ അനുമതി നൽകിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അഹമ്മദാബാദിൽ നിന്നുള്ള വിസ്താര എ 320 വിമാനം ബുധനാഴ്ച രാവിലെ 8:30 ന് ഡൽഹിയിൽ ഇറങ്ങി. 29L റൺവേയിലാണ് വിമാനം ഇറങ്ങിയത്. ഈ വിമാനം റൺവേ 29 R ലേക്ക് കടക്കാൻ ടവർ കൺട്രോളർ നിർദേശിച്ചു. എന്നാൽ ഇതേ റൺവേയിൽനിന്ന് പറന്നുയരാൻ അതേ സമയം തന്നെ ഡൽഹി-ബാഗ്ദോഗ്ര വിമാനത്തിന് അനുമതി നൽകുകയും ചെയ്തു.

ഡൽഹിയിൽ ഇറങ്ങിയ വിസ്താര വിമാനത്തിലെ വനിതാ പൈലറ്റ് ഒരേ റൺവേയിൽ തന്നെ പറന്നുയരാൻ തുടങ്ങുന്ന വിമാനം കണ്ടതോടെ വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ വിവരം നൽകിയതിനെ തുടർന്ന് പറന്നുയരാൻ തയാറെടുത്ത വിമാനത്തിന്‍റെ ടേക്ക് ഓഫ് നിർത്തിവച്ചു. ഡൽഹി-ബാഗ്ദോഗ്രവിമാനം റൺവേയിൽനിന്ന് പാർക്കിംഗ് ബേയിലേക്ക് മാറ്റുകയും ചെയ്തു.

രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ വന്നത് ശ്രദ്ധയിൽപ്പെട്ടതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്.
ഡിഎംഎ തിരുവാതിര കളി മത്സരം നടത്തി
ന്യൂഡൽഹി: ഓണാഘോഷത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്‍റെയും മാനുവൽ മലബാർ ജൂവലേഴ്‌സിന്‍റെയും സംയുക്താഭിമുഖ്യത്തിൽ തിരുവാതിര കളി മത്സരം നടത്തി. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിലാണ് മത്സരം അരങ്ങേറിയത്.

പ്രസിഡന്‍റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശാലോം ഹിൽസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ & ചെയർപേഴ്‌സൺ ഡോ. ലില്ലി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ,

കൾച്ചറൽ കൺവീനർ ജെ സോമനാഥൻ, വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളിധരൻ, ട്രെഷറാർ മാത്യു ജോസ്, ജോയിന്‍റ് ട്രെഷറാർ പി.എൻ. ഷാജി, ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.



ഒന്നാം സമ്മാനമായ 15,000 രൂപയുടെ അമ്മു മെമ്മോറിയൽ കാഷ് അവാർഡും ട്രോഫിയും ആർകെ പുരം ഏരിയയും രണ്ടാം സമ്മാനമായ 10,000 രൂപ കാഷ് അവാർഡും ട്രോഫിയും ദ്വാരക ഏരിയയും മൂന്നാം സമ്മാനമായ 7,500 രൂപ കാഷ് അവാർഡും ട്രോഫിയും മയൂർ വിഹാർ ഫേസ്-3 ഏരിയയും കരസ്ഥമാക്കി.

ടി. റെഡ്‌ഡി ലക്ഷ്‌മി, സംഗീത എസ്. നായർ, ശ്രീജ ജ്യോതിഷ് എന്നിവരായിരുന്നു വിധികർത്താക്കൾ. അംബേദ്‌കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്‌പുരി, ദിൽഷാദ് കോളനി, ജനക് പുരി, മഹിപാൽപ്പുർ-കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-2, മെഹ്റോളി, പാലം-മംഗലാപുരി, വസുന്ധര എൻക്ലേവ്, വിനയ് നഗർ-കിദ്വായ് നഗർ, വികാസ്‌പുരി-ഹസ്‌തസാൽ എന്നീ ഡിഎംഎയുടെ ഏരിയകളാണ് മത്സരത്തിൽ പങ്കെടുത്തത്.

നെഹ്‌റു സ്റ്റേഡിയത്തിലെ വെയിറ്റ്ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ 27നു നടക്കുന്ന "ഓണം പൊന്നോണം' എന്ന ഓണാഘോഷ പരിപാടിയിൽ ഒന്നാം സ്ഥാനക്കാരായ ആർകെ പുരം ഏരിയക്ക് തിരുവാതിര കളി നടത്തുവാൻ അവസരവും ലഭിക്കും. കൂടാതെ അന്നേ ദിവസം കാഷ് അവാർഡും ട്രോഫിയും വിജയികൾക്ക് സമ്മാനിക്കും.
ഡൽഹിയിൽ പ്രാർഥനാലയത്തിനു നേരേ ആക്രമണം
ന്യൂഡൽഹി: ഡൽഹി താഹിർപുർ മേഖലയിൽ ക്രിസ്ത്യൻ പ്രാർഥനാലയത്തിനുനേരെ ആക്രമണം. സിയോണ്‍ പ്രാർഥനാഭവനു നേരേയാണ് കഴിഞ്ഞ ഞായറാഴ്ച ആക്രമണമുണ്ടായത്.

രാവിലെ പത്തിന് പ്രാർഥന നടക്കുന്ന സമയത്ത് അതിക്രമിച്ചു കയറിയ അക്രമികൾ വിശ്വാസികളെ മർദിക്കുകയും ബൈബിൾ വലിച്ചുകീറുകയും യേശുക്രിസ്തുവിന്‍റെ ചിത്രവും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു.

സ്ത്രീകൾക്കു നേരേയും ആക്രമണമുണ്ടായി. പ്രാർഥനാലയത്തിലെ മൈക്കിലൂടെ “ഹിന്ദു രാഷ്‌ട്രം സാധ്യമാകും, ജയ് ശ്രീറാം’’ എന്നു വിളിച്ചു. ബജ്‌രംഗ്ദൾ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രാർഥനയ്ക്കെത്തിയവർ ആരോപിച്ചു.

ഞായറാഴ്ച ഉച്ചയോടെ ജിടിബി എൻക്ലേവ് പോലീസ് സ്റ്റേഷനിൽ പാസ്റ്ററും വിശ്വാസികളും പരാതി നൽകാനെത്തിയപ്പോൾ നൂറോളം ബജ്‌രംഗ്ദൾ, ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ജയ് ശ്രീറാം വിളികളുമായി സ്റ്റേഷൻ വളഞ്ഞു. പോലീസ് സ്റ്റേഷനിലുള്ളിൽ കയറിയും ഹൈന്ദവസംഘടനാ പ്രവർത്തകർ ജയ് ശ്രീറാം വിളിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

ആക്രമണം നടന്ന പ്രാർഥനാലയത്തിൽ 13 വർഷമായി പ്രാർഥന നടത്തുന്നുണ്ടെന്നും നേരത്തേ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും പാസ്റ്റർ സത്യപാൽ ഭട്ടി പറഞ്ഞു. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജ്: ഹൈക്കോടതി വിധി ശരിവച്ചു
ന്യൂഡൽഹി: ക്രിസ്ത്യൻ ന്യൂനപക്ഷ ക്വാട്ടയിലെ പ്രവേശനത്തിനായുള്ള അഭിമുഖത്തിന് 15 ശതമാനം വെയിറ്റേജ് നൽകുന്നതിന് ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിന് അനുമതി നൽകിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി.

ഹൈക്കോടതി ഉത്തരവിൽ ഈ ഘട്ടത്തിൽ ഇടപെടുന്നത് വിദ്യാർഥികളുടെ പ്രവേശനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി ഉത്തരവ് ശരിവച്ചത്.

കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് (സിയുഇടി) പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം വേണം പ്രവേശനം നൽകാനെന്ന ഡൽഹി യൂണിവേഴ്സിറ്റിയുടെയും യുജിസിയുടെയും തീരുമാനം തള്ളിക്കൊണ്ടാണ് കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയത്.

ന്യൂനപക്ഷ ക്വാട്ടയിലേക്കുള്ള അഡ്മിഷനുകളും പ്രവേശന പരീക്ഷയിലെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ വേണമെന്ന ഡൽഹി യൂണിവേഴ്സിറ്റിയുടെ 2022 ഡിസംബർ എട്ടിലെ തീരുമാനത്തിൽ രണ്ട് കോളജുകൾ നൽകിയ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.

ന്യൂനപക്ഷ വിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ച് ഡൽഹി സർവകലാശാലയ്ക്ക് ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ച് നേരത്തെ ഉത്തരവ് ഇറക്കിയതാണെന്നും ന്യൂനപക്ഷ വിദ്യാർഥികൾക്ക് 15 ശതമാനം വെയിറ്റേജോടെ ഇന്‍റർവ്യൂ നടത്താൻ സെന്‍റ് സ്റ്റീഫൻസ് കോളജിന് അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക ദിനം ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക ദിനം ആഘോഷിച്ചു.

റവ.ഡിക്കൻ ആരോൺ ജോൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാ. ജോൺ കെ ജേക്കബ്, എക്സിക്യൂട്ടീവ് അംഗങ്ങളും, കൺവീനർമാരായ സി. ഐ. ഐയ്പ്പ്, ജേക്കബ് പി. ഓ. എന്നിവർ ചേർന്ന് മുഴുവൻ പരിപാടികളും ഏകോപിപ്പിച്ചു.

ഇടവകയിലെ ആത്മീയ സംഘടനകളായ സൺഡേ സ്കൂൾ, എം.ജി.ഒ.സി.എസ്.എം., യുവജന പ്രസ്ഥാനം, പ്രാർഥന ഗ്രൂപ്പുകൾ എന്നിവയുടെ പ്രത്യേക പരിപാടികൾ ഇടവക ദിനത്തിന്റെ പ്രത്യേകതയായിരുന്നു.
ഡൽഹി മലയാളി അസോസിയേഷന്‍റെ തിരുവാതിര കളി മത്സരം ഇന്ന്
ന്യൂഡൽഹി: ഓണാഘോഷത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്‍റെയും മാനുവൽ മലബാർ ജൂവലേഴ്‌സിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് തിരുവാതിര കളി മത്സരം ഇന്ന് വൈകുന്നേരം നാല് മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറും.

പ്രസിഡന്‍റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശാലോം ഹിൽസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ & ചെയർപേഴ്‌സൺ ഡോ ലില്ലി ജോർജ് ഉദ്ഘാടനം നിർവഹിക്കും. മലബാർ മാനുവൽ ജൂവലേഴ്‌സ് സിഇഒ മാനുവൽ മെഴുക്കനാൽ, വൈസ് പ്രസിഡന്‍റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കൾച്ചറൽ കൺവീനർ ജെ. സോമനാഥൻ തുടങ്ങിയവർ പ്രസംഗിക്കും.

അംബേദ്‌കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്‌പുരി, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, മഹിപാൽപ്പുർ-കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ്-3, മെഹ്റോളി, പാലം-മംഗലാപുരി, ആർകെ പുരം, വസുന്ധര എൻക്ലേവ്, വിനയ് നഗർ-കിദ്വായ് നഗർ, വികാസ്‌പുരി-ഹസ്‌തസാൽ എന്നീ ഡിഎംഎയുടെ 14 ഏരിയകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരാകുന്ന ടീമിന് 20,000 രൂപയും ട്രോഫിയും കൂടാതെ നെഹ്‌റു സ്റ്റേഡിയത്തിലെ വെയിറ്റ്ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ 27നു നടക്കുന്ന "ഓണം പൊന്നോണം' എന്ന പരിപാടിയിൽ തിരുവാതിരകളി അവതരിപ്പിക്കുവാനുള്ള അവസരവും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും.
സ്കൂൾ കുട്ടികൾക്കായി സെമിനാർ ന‌ടത്തി ശ്രീകല പി. വിജയൻ
ന്യൂഡൽഹി: ഡൽഹി കന്‍റോൺമെന്‍റിലെ മൗണ്ട് സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾക്ക് സാഹിത്യ-കവിതാ അവബോധം സൃഷ്ടിക്കുന്നതിനായി അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു.

500ൽ അധികം ഹൈസ്കൂൾ, സീനിയർ സെക്കൻഡറി വിദ്യാർഥികളുടെ ശക്തമായ പങ്കാളിത്തത്തോടെ നടന്ന സെമിനാർ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സിന്‍റെ മീഡിയ കോർഡിനേറ്ററും ലോജിസ്റ്റിക്സ് മേധാവിയുമായ എഴുത്തുകാരി ശ്രീകല പി. വിജയൻ നിർവഹിച്ചു.

എഴുത്തുകാരി ശ്രീകല ബംഗളൂരുവിലെ സൗന്ദര്യ സെൻട്രൽ സ്കൂളിലെ അക്കാദമിക് ഇൻചാർജ് കൂടിയാണ്. പ്രാരംഭ ഘട്ടത്തിൽ വിദ്യാർഥികളിൽ സാഹിത്യ താത്പര്യം ഉണർത്തുന്നതിന്‍റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ച് അവർ സംസാരിക്കുകയും മോട്ടിവേഷണൽ സ്ട്രിപ്സിന്‍റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

സാഹിത്യ ഇടപെടലുകളിലൂടെ വിദ്യാർഥികൾ നേടിയേക്കാവുന്ന ആഗോള എക്സ്പോഷർ അവർ ഉയർത്തിക്കാട്ടി. 197ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ സാന്നിധ്യമുള്ള സജീവമായ റൈറ്റേഴ്സ് ഫോറമാണ് മോട്ടിവേഷണൽ സ്ട്രിപ്പ്സ്.

ഈ ഫോറത്തിലേക്കുള്ള പ്രതിമാസ സന്ദർശകരുടെ എണ്ണം ഓരോ മാസവും 7.5 ദശലക്ഷം കവിയുന്നു. സെമിനാറിൽ മോട്ടിവേഷണൽ സ്ട്രിപ്പ്സ് ലിസ്റ്റ് ചെയ്ത അംഗം ഗുർപ്രീത് കൗറിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ടോമി വർഗീസിന്‍റെ സഹകരണത്തോടെ മൗണ്ട് സെന്‍റ് മേരീസ് സ്കൂളിലെ മിഡിൽ സ്കൂൾ അക്കാദമിക് കോർഡിനേറ്റർ മോണിക്കയാണ് പരിപാടി ഏകോപിപ്പിച്ചത്.

മോട്ടിവേഷണൽ സ്ട്രിപ്പ്സ് സ്ഥാപകൻ ഷിജു എച്ച്. പള്ളിത്താഴേത്ത് പ്രാരംഭ ഘട്ടത്തിൽ തന്നെ വിദ്യാർഥികളെ ശാക്തീകരിക്കുന്നതിനായി സ്കൂളിനുള്ളിൽ സാഹിത്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട സ്കൂൾ അധികൃതരെ അഭിനന്ദിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ പ്രസിഡന്‍റ് കെ. രഘുനാഥ് പതാക ഉയർത്തി.

തുടർന്നു നടന്ന പൊതുയോഗത്തിൽ ആർകെ പുരം ഏരിയ ചെയർമാൻ എം. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് കെ.രഘുനാഥ്, വൈസ് പ്രസിഡന്‍റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ,

അഡീഷണൽ ജനറൽ സെക്രട്ടറി എ.മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രെഷറർ പി.എൻ. ഷാജി, ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ ലീനാ രമണൻ, മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ആർകെ പുരം ഏരിയയിലെ ഗായകർ ഭക്തിഗാനങ്ങൾ ആലപിച്ചു. മധുര വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു.

നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, റവ.ഫാ. ഡോ.റെനീഷ് ഗീവർഗീസ് എബ്രഹാം, യുവജന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് തോമസ് ഇടവകയും സെന്‍റ് പീറ്റേഴ്സ് ഇടവകയും സംയുക്‌തമായി സെന്‍റ് തോമസ് പ്ലേസ്കൂൾ ഗ്രൗണ്ടിൽ സ്വാതന്ത്ര്യം ദിനാഘോഷം നടത്തി.

എംസിഡി കൗൺസിലർ രാജ്ബാല ടോക്കസ് പതാക ഉയർത്തി. ഫാ.രവി സാഗർ എസ്ജെ(എച്ച്ഒഡി, സെന്‍റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ലോ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്), ഫാ. വിജയ് ബരേറ്റോ, സെന്‍റ് തോമസ് പള്ളി വികാരി,

ഫാ. റെംജിയസ് (അസി. വികാരി സെന്‍റ് തോമസ് പള്ളി), ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ (വികാരി സെന്‍റ് പീറ്റേഴ്സ് പള്ളി) എന്നിവർ പങ്കെടുത്തു.