പോലീസ് സ്റ്റേഷനുകളിൽ ഇനി വനിതാ കൗണ്‍സിലിംഗ് കേന്ദ്രങ്ങൾ
Tuesday, June 12, 2018 9:11 PM IST
ബംഗളൂരു: നഗരത്തിൽ സ്ത്രീകൾക്കായി പോലീസ് സ്റ്റേഷനുകളോടു ചേർന്ന് വനിതാ കൗണ്‍സിലിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നു. വനിതാ സഹായവാണി സാന്ത്വനകേന്ദ്ര എന്ന പേരിൽ തുടങ്ങുന്ന കൗണ്‍സിലിംഗ് കേന്ദ്രങ്ങളിൽ ഗാർഹിക പീഡനം, സ്ത്രീധനപീഡനം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയവയ്ക്കെതിരേ സ്ത്രീകൾക്ക് ബോധവത്കരണം നല്കും. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിൻറെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പരിഹാര എന്ന സംഘടനയ്ക്കാണ് കൗണ്‍സിലിംഗ് കേന്ദ്രങ്ങളുടെ നടത്തിപ്പ്.

ആദ്യഘട്ടത്തിൽ ബസവനഗുഡി, മല്ലേശ്വരം, എച്ച്എഎൽ, ഉപ്പർപേട്ട് പോലീസ് സ്റ്റേഷനുകളിലും പുലികേശിനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലുമാണ് കൗണ്‍സിലിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ പോലീസ് സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. മൂന്നു ജീവനക്കാരായിരിക്കും കേന്ദ്രങ്ങളിലുണ്ടാകുക. ആദ്യഘട്ടത്തിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടു വരെയാണ് പ്രവർത്തനസമയം. പിന്നീട് ഇത് 24 മണിക്കൂറായി ദീർഘിപ്പിക്കും.