കർണാടക ആർടിസി നിരക്കിളവ്: മലയാളി യാത്രികർക്ക് ആശ്വാസം
Wednesday, June 13, 2018 9:27 PM IST
ബംഗളൂരു: കർണാടക ആർടിസി കേരളത്തിലേക്കുള്ള ബസുകളുടെ ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ചത് മലയാളി യാത്രികർക്ക് ഏറെ ആശ്വാസമായി. ഇതുപ്രകാരം 15 മുതൽ 20 ശതമാനം വരെ നിരക്ക് കുറയും. ചൊവ്വാഴ്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് കർണാടക ആർടിസി അധികൃതർ അറിയിച്ചത്.

പതിവു പോലെ മണ്‍സൂണ്‍ സീസണിനോടനുബന്ധിച്ചാണ് കർണാടക ആർടിസി ടിക്കറ്റ് നിരക്ക് കുറച്ചത്. സീസണ്‍ കഴിയുന്പോൾ നിരക്ക് പഴയപടിയാകും. കേരള ആർടിസിയേക്കാൾ കൂടുതൽ സർവീസുകൾ കർണാടക ആർടിസി കേരളത്തിലേക്ക് നടത്തുന്നുണ്ട്. ഉത്സവകാലങ്ങളിലെ സ്പെഷൽ ബസുകളുടെ എണ്ണത്തിലും കർണാടക ആർടിസിയാണ് മുന്നിൽ. അത്യാധുനിക സൗകര്യങ്ങളുള്ള കർണാടക ആർടിസി ബസുകളിൽ നിരവധിപ്പേരാണ് കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. റംസാൻ അവധി അടുത്ത സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് കുറച്ചത് നാട്ടിലേക്ക് പോകാനിരിക്കുന്ന മലയാളികൾക്ക് ഏറെ അനുഗ്രഹമാണ്.

കർണാടക ആർടിസിയുടെ പുതുക്കിയ നിരക്ക്:

തിരുവനന്തപുരം ബംഗളൂരു (മൾട്ടി ആക്സിൽ: 1020)
ആലപ്പുഴ ബംഗളൂരു (മൾട്ടി ആക്സിൽ: 970)
എറണാകുളം ബംഗളൂരു (മൾട്ടി ആക്സിൽ: 870, എസി സ്ലീപ്പർ: 970, രാജഹംസ: 640)
തൃശൂർ ബംഗളൂരു (മൾട്ടി ആക്സിൽ: 830, എസി സ്ലീപ്പർ: 910, രാജഹംസ: 570)
കോട്ടയം ബംഗളൂരു (മൾട്ടി ആക്സിൽ: 980)
പാലക്കാട് ബംഗളൂരു (മൾട്ടി ആക്സിൽ: 780, എസി സ്ലീപ്പർ: 860, രാജഹംസ: 530)
കോഴിക്കോട് ബംഗളൂരു (മൾട്ടി ആക്സിൽ: 760, എസി സ്ലീപ്പർ: 810, രാജഹംസ: 470, നോണ്‍ എസി സ്ലീപ്പർ: 630)

കണ്ണൂർ ബംഗളൂരു (വോൾവോ ഐരാവത്: 620, എസി സ്ലീപ്പർ: 666, രാജഹംസ: 470, കർണാടക സരിഗെ: 343)
കാഞ്ഞങ്ങാട് ബംഗളൂരു (വോൾവോ ഐരാവത്: 710)
കാസർഗോഡ് ബംഗളൂരു (മൾട്ടി ആക്സിൽ: 720, എസി സ്ലീപ്പർ: 666, രാജഹംസ: 490, നോണ്‍ എസി സ്ലീപ്പർ: 540)
പയ്യന്നൂർ ബംഗളൂരു (വോൾവോ ഐരാവത്: 660)