ബ്രസൽസ് നാറ്റോ ഉച്ചകോടിയ്ക്കിട ട്രംപ് മെർക്കൽ വാക്പോര്
Wednesday, July 11, 2018 11:41 PM IST
ബ്രസൽസ്: ബ്രസൽസിൽ നാറ്റോ സഖ്യരാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചു. ഉച്ചകോടി തുടങ്ങുന്നതിനു മുൻപ് ജർമൻ ചാൻസലർ അംഗലാ മെർക്കലും അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപുമായി വാക് പോരും രൂക്ഷമായി. റഷ്യയുടെ പൂർണ വരുതിയിലാണ് ജർമനി പ്രവർത്തിയ്ക്കുന്നതെന്നുള്ള ട്രംപിന്‍റെ പരാമർശമാണ് മെർക്കലിനെ ചൊടിപ്പിച്ചത്.

ജർമനി റഷ്യയുടെ തടവിലാണെന്ന് ട്രംപ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടൻബർഗിനോട് പറഞ്ഞു. പ്രഭാതഭക്ഷണ സമയത്തെ യോഗത്തിലാണ് ട്രംപ് ജർമനിയെ ചൊടിപ്പിച്ച പരാമർശമുണ്ടായത്. റഷ്യയിൽ നിന്ന് എണ്ണവാതക ഇറക്കുമതി ചെയ്യുന്ന ജർമനിയുടെ നടപടിയാണ് ട്രംപിന് പ്രകോപിപ്പിച്ചത്. ജർമനി ഇത്തരം നടപടിയുമായി മുന്നോട്ടു പോകുന്പോൾ യൂറോപ്പിന്‍റെ സുരക്ഷക്ക് അമേരിക്കയ്ക്ക് കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ജർമനിയ്ക്ക് സ്വതന്ത്രമായ നയങ്ങളും തീരുമാനങ്ങളുമുണ്ടെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ തിരിച്ചടിച്ചു. ജർമനിക്കെതിരെ ട്രംപിന്‍റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കകം ബ്രസൽസിലെത്തിയ മെർക്കൽ മറുപടി നൽകിയത്.

എന്നാൽ നാറ്റോ പങ്കാളിയെന്ന നിലയിൽ ജർമനി സഖ്യകക്ഷികളുമായി നല്ല സന്പർക്കത്തിലാണെന്നും നാറ്റോയ്ക്ക് തങ്ങളുടെ വിഹിതം നൽകുന്നുണ്ടെന്നും മെർക്കൽ അതിശക്തമായ ഭാഷയിൽ ട്രംപിന് മറുപടിയായി നൽകിയത് അൽപ്പം ഒച്ചപ്പാടുണ്ടാക്കി. പിന്നീട് ഇരുവരും തമ്മിൽ ബ്രസൽസിൽ കൂടിക്കാഴ്ചയിൽ നേതാക്കൾ തമ്മിൽ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്ന് മെർക്കൽ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍