കൊക്കകോള കഞ്ചാവ് ചേരുവയാക്കിയ പാനീയങ്ങൾ ഇറക്കുന്നു
Tuesday, September 18, 2018 10:55 PM IST
ഫ്രാങ്ക്ഫർട്ട്: ലോകത്തിലെ പ്രമുഖ പാനീയ നിർമാതാക്കളായ കൊക്കകോള പുതിയ പാനീയം വിപണിയിലെത്തിക്കുന്നു. കഞ്ചാവ് ചേരുവയാക്കിയ പാനീയങ്ങൾ വിപണിയിലെത്തിക്കാനാണ് കന്പനിയുടെ നീക്കം. ഇതിന്‍റെ പ്രാരംഭനടപടികളുടെ ഭാഗമായി കനേഡിയൻ കന്പിനിയായ അറോറ കാനബീസുമായി കൊക്കകോള ചർച്ചകൾ നടത്തി.

ശാരീരിക അസ്വസ്ഥകൾ കുറയ്ക്കാൻ കഴിയുന്ന പാനീയങ്ങൾ വിപണിയിലെത്തിക്കാനാണ് കന്പനി ലക്ഷ്യമിടുന്നത് എന്നാണ് കൊക്കകോള പറയുന്നത്. കഞ്ചാവിന്‍റെ ഒൗഷധ ഗുണത്തെ പ്രയോജനപ്പെടുത്തുന്ന പാനീയമാണ് കന്പനി പുറത്തിറക്കുന്നത്. ഒൗഷധ നിർമാണത്തിനായി കഞ്ചാവിനെ ഉപയോഗപ്പെടുത്തുന്ന കന്പനിയാണ് അറോറ കാനബിസ്. ഇവരുമായി കൈകോർത്ത് വിപണി കീഴടക്കാനാണ് കൊക്കകോളയുടെ ലക്ഷ്യം. വേദന, നാഡീരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സക്കായി കഞ്ചാവിനെ ഉപയോഗിക്കുന്നുണ്ട്. കഞ്ചാവിന്‍റെ ഒൗഷധഗുണങ്ങളെ പ്രയോജനപ്പെടുത്തി കൂടുതൽ വിപണി പിടിക്കാനാണ് കൊക്കകോളയുടെ നീക്കം.

റിപ്പോർട്ട്: ജോർജ് ജോണ്‍