മാതാപിതാക്കളുടെ അമിത സ്മാർട്ട്ഫോണ്‍ ഉപയോഗത്തിനെതിരെ ജർമനിയിൽ കുട്ടികൾ പ്രതിഷേധിച്ചു
Tuesday, September 18, 2018 11:01 PM IST
ബർലിൻ: മാതാപിതാക്കളുടെ അമിത സ്മാർട്ട്ഫോണ്‍ ഉപയോഗം അസഹ്യമായതിനെ തുടർന്ന് ജർമനിയിൽ കുട്ടികൾ പ്രതിഷേധിച്ചു. ഏഴു വയസുകാരനായ എമിൽ എന്ന ആണ്‍കുട്ടിയാണ് പ്രതിഷേധ പ്രകടനം നയിച്ചത്. മാതാപിതാക്കളുടെ സ്മാർട്ട്ഫോണ്‍ വിളികളും, സ്മാട്ട്ഫോണ്‍ കളികളും തുറന്നുകാട്ടുന്ന പ്ലാക്കാർഡുമേന്തിയാണ് ഹാംബുർഗിലെ സെന്‍റ് പൗളിയിൽ കുട്ടികൾ തെരുവിലിറങ്ങിയത്.എമിൽ തന്‍റെ പിതാവിന്‍റെ തോളിലേറിയാണ് പ്രതിഷേധത്തിന്‍റെ സ്വരം മെഗാഫോണിലൂടെ ആളിക്കത്തിച്ചത്.

കുട്ടികളുടെ ഈ അസാധാരണ പ്രതിഷേധത്തിൽ സാധാരണക്കാരും പിന്താങ്ങി. കുട്ടികളുടെ കൂടെ സമയം ചെലവഴിയ്ക്കുന്നതിനു പകരം നിരന്തരം സെൽ ഫോണിന്‍റെ ഡിസ്പ്ലെയിൽ വിരൽ അമർത്തുകയാണ് പുതുതലമുറയിലെ മാതാപിതാക്കളുടെ ഏറ്റവും വലിയ വിനോദമെന്നും കുട്ടികൾ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. വഴിയോരത്ത് നിറഞ്ഞു നിന്ന സമീപവാസികൾ പ്രകടനക്കാരെ ഹർഷാരവത്തോടെയാണ് എതിരേറ്റത്. പോലീസിന്‍റെ അനുമതിയോടെയും മാതാപിതാക്കളുടെ സഹകരണത്തോടെയും നടത്തിയ പ്രകടനം ലോകത്തിനു തന്നെ മാതൃകയെന്നാണ് ഹാംബുർഗുകാർ വിശേഷിപ്പിച്ചത്.

ദയവായി സെൽഫോണ്‍ മാറ്റി വെയ്ക്കൂ, ന്ധചാറ്റ് ഞങ്ങൾക്കൊപ്പമാക്കൂന്ധ ന്ധസാൻഡ് ബോക്സിൽ വരൂ, എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഏറെ ശ്രദ്ധേയമായി. കൊച്ചുകുട്ടികൾ മുതൽ 12 വയസുവരെയുള്ള കുട്ടികളാണ് പ്രകടനത്തിൽ പങ്കെടുത്തത്. ഏതാണ്ട് 150 പേരടങ്ങിയ കുട്ടികളും മാതാപിതാക്കളും പ്രകടനത്തിൽ പങ്കെടുത്തുവെന്ന് പോലീസ് പറഞ്ഞു.

പുതിയ വിനോദ മോണിറ്റർ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച്, ജർമൻകാർ കുട്ടികൾക്കൊപ്പമുണ്ടെങ്കിലും മനസുകൊണ്ട് വിദൂരത്താണെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു. കുട്ടികളുമായി കുറഞ്ഞ സമയം മാത്രമാണ് ഇവർ സംവദിയ്ക്കുന്നത്. കാരണം അവർ സ്മാർട്ട് ഫോണുമായിട്ടാണ് സൗഹൃദം. കുട്ടികൾക്കും സ്വന്തമായി സ്മാർട്ട്ഫോണ്‍ ഉണ്ടെങ്കിലും മീഡിയ പഠനത്തിന്‍റെ വെളിച്ചത്തിൽ ഓണ്‍ലൈൻ ലോകത്തിന്‍റെ ഇരുണ്ട വശങ്ങൾ എപ്പോഴും അന്യമാക്കിയിരിയ്ക്കയാണ്.ിൃശ2018ലെുേ18രവശഹറബെേൃശസല.ഷുഴ

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ