ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതൽ സമയം അനുവദിച്ചേക്കും
Thursday, September 20, 2018 11:46 PM IST
ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് യൂറോപ്യൻ യൂണിയൻ ബ്രിട്ടന് കൂടുതൽ സമയം അനുവദിച്ചേക്കുമെന്നു സൂചന. എന്നാൽ അടുത്ത രണ്ടാഴ്ചക്കകം ബ്രെക്സിറ്റ് ചാപ്റ്റർ അടയ്ക്കുമെന്ന് പ്രധാനമന്ത്രി തെരേസാ മേയുടെ വാക്കുകൾ യൂറോപ്യൻ യൂണിയൻ തലവ·ാരുടെ യോഗത്തിൽ പ്രസ്താവിച്ചത് ബ്രിട്ടനിലെ ജനത ആശങ്കയോടെയാണ് കാണുന്നത്.

സാൽസ്ബുർഗിൽ നടക്കുന്ന ഉച്ചകോടിയിൽ തെരേസാ മേയുടെ പദ്ധതികൾ പരിശോധിച്ച ശേഷം ഞങ്ങൾ ഇപ്പോഴും ഒരു കരാറിലാണെന്ന് അർത്ഥപൂർണമായി യൂറോപ്യൻ യൂണിയൻ നേതാക്കൾ പറയുന്നുണ്ടെങ്കിലും സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ്. യോഗത്തിൽ പ്രധാനമന്ത്രി മേ ഇപ്രാവശ്യം 27 യൂറോപ്യൻ യൂണിയൻ നേതാക്കളോട് സംസാരിയ്ക്കുകയും ചെയ്തു. ഇയു കമ്മീഷൻ പ്രസിഡന്‍റ് ജുങ്കർ, യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡൊണാൾഡ് ടസ്ക്, ചീഫ് കമ്മീഷണർ മിഷേൽ ബാർനിയർ, ജർമൻ ചാൻസലർ അംഗലാ മെർക്കൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണ്‍ തുടങ്ങിയവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

എന്നാൽ കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാകുന്ന സാഹചര്യം പൂർണമായിട്ടില്ലെന്നും മുൻ ഉപപ്രധാനമന്ത്രി സർ നിക്ക് ക്ലെഗ്. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്സ് പ്ലാൻ ബ്രിട്ടിഷ് പാർലമെന്‍റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ക്ലെഗ് വ്യക്തമാക്കി. എന്നാൽ, ഈ കരാർ ഇല്ലെങ്കിൽ കരാറില്ലാതെ യൂണിയനിൽനിന്നു പിൻമാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു.

ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വർഷം മാർച്ച് 29നാണ് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടത്. ബ്രെക്സിറ്റ് കരാർ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻനിരയിലാണ് ക്ലെഗ്.

റിപ്പോർട്ട് ജോസ് കുന്പിളുവേലിൽ