മൈസൂരു: കന്നഡനാടി്ന്റെ പൈതൃകം വിളിച്ചോതുന്ന മൈസൂരു ദസറ ആഘോഷങ്ങൾക്ക് മൂന്നുദിവസം പിന്നിടുന്പോൾ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ജനസഹസ്രങ്ങളാണ് സാംസ്കാരിക തലസ്ഥാനത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ദസറ പുഷ്പമേളയും ഭക്ഷ്യമേളയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്പോൾ മൈസൂരു കൊട്ടാരത്തിലെ സന്ദർശകരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. കാർഷിക ദസറ, യുവദസറ, കുട്ടികളുടെ ദസറ എന്നിവയും വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.
മൈസൂരു കൊട്ടാരമുറ്റത്തെ വേദിയിൽ 17 വരെ സംഗീത, നൃത്ത പരിപാടികൾ കോർത്തിണക്കി നടക്കുന്ന സാംസ്കാരിക സായാഹ്നം ദസറയ്ക്ക് മോടികൂട്ടുന്നു. ഇന്നലെ രാത്രി 7.15ന് നടന്ന സംഗീതസദസിന് ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജ് നേതൃത്വം നല്കി. തുടർന്ന് 8.30ന് ലാൽഗുഡി കൃഷ്ണൻ, ലാൽഗുഡി വിജയലക്ഷ്മി എന്നിവരുടെ വയലിൻ കച്ചേരി അരങ്ങേറി. ഇന്ന് രാത്രി എട്ടിന് പിന്നണിഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിൻറെ സംഗീതനിശയാണ് പ്രധാന ആകർഷണം.
ദസറയുടെ പ്രധാന ആകർഷണമായ, കരിവീര·ാർ അണിനിരക്കുന്ന ജംബോസവാരിയും ഘോഷയാത്രയും 19ന് വിജയദശമി ദിനത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് മൈസൂരു കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ഗജസവാരി ബന്നിമണ്ഡപിൽ സമാപിക്കും. തുടർന്ന് മൈതാനത്ത് ടോർച്ച്ലൈറ്റ് പരേഡും നടക്കും. അന്പാരി ആനയായ അർജുനയുടെ പുറത്തെ ചാമുണ്ഡേശ്വരി വിഗ്രഹത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുഷ്പവൃഷ്ടി നടത്തുന്നതോടെ ജംബോസവാരിക്ക് തുടക്കമാകും. കർണാടകയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും കലാസംഘങ്ങളും സവാരിയിൽ അണിനിരക്കും.
ഒക്ടോബർ പത്തിന് നിറപ്പകിട്ടാർന്ന ചടങ്ങുകളോടെയാണ് ദസറ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചത്. രാവിലെ 7.30ന് ചാമുണ്ഡി മലമുകളിലെ ചാമുണ്ഡേശ്വരി വിഗ്രഹത്തിൽ പുഷ്പാഞ്ജലി നടത്തിയതോടെ പത്തു ദിവസത്തെ ദസറ ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. എഴുത്തുകാരിയും ഇൻഫോസിസ് ചെയർപേഴ്സണുമായ സുധാമൂർത്തിയാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മന്ത്രിമാരായ ജി.ടി. ദേവഗൗഡ, എസ്.ആർ. മഹേഷ്, ഡോ. ജ!യമാല, ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം ഏഴിന് മൈസൂരു കൊട്ടരത്തിനു മുന്നിൽ ഒരുക്കിയ വേദിയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ദസറ സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനദിനം രാവിലെ 11.30ന് കൊട്ടാരത്തിൽ യുവരാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറിൻറെ നേതൃത്വത്തിൽ രാജകീയ ദർബാറും ചേർന്നിരുന്നു. പുലർച്ചെ മുതൽ കൊട്ടാരത്തിൽ നടന്ന ചടങ്ങുകൾക്കും വിവിധ പൂജകൾക്കും യദുവീർ കർമിയായിരുന്നു.
സ്ത്രീശാക്തീകരണ സന്ദേശവുമായി മഹിളാ ദസറ
ദസറ ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച മഹിള ദസറയ്ക്ക് ഇന്ന് സമാപനമാകും. സംസ്ഥാന വനിതാ വികസന കോർപറേഷൻറെയും വനിതാ ക്ഷേമ വകുപ്പിൻറെയും സംയുക്ത ആഭിമുഖ്യത്തിലാണ് അഞ്ചുദിവസത്തെ മഹിള ദസറ നടക്കുന്നത്. സംസ്ഥാനത്തെ സ്ത്രീശക്തി ഗ്രൂപ്പുകൾ തയാറാക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനമേളയാണ് മഹിളാ ദസറയിലെ പ്രധാന ആകർഷണം. ഡിസി ഓഫീസിനു സമീപമുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സ് മൈതാനത്ത് നടക്കുന്ന പ്രദർശന, വില്പന മേളയിൽ കൈത്തറി, കരകൗശല വസ്തുക്കൾ, പെയിൻറിംഗുകൾ തുടങ്ങിയ ഉത്പന്നങ്ങളാണുള്ളത്. കൂടാതെ, മഹിളാ ദസറയുടെ ഭാഗമായി മിസ് മൈസൂരു, മിസിസ് മൈസൂരു, മിസ്റ്റർ മൈസൂരു മത്സരങ്ങളും നടന്നു. കൂടാതെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ിൃശ2018ീരേീ15റവമെൃമ.ഷുഴ