പോൾ ആറാമൻ മാർപാപ്പാ, ആർച്ച് ബിഷപ് റൊമേറോ ഉൾപ്പടെ ഏഴുപേർ ഇനി വിശുദ്ധൻ
Monday, October 15, 2018 11:35 PM IST
വത്തിക്കാൻ സിറ്റി: ദിവ്യബലിക്കിടെ വെടിയേറ്റുമരിച്ച സാൽവദോർ ആർച്ച് ബിഷപ്പ് ഓസ്കാർ റൊമേറോയ്ക്കും (ദരിദ്രരുടെ മെത്രാൻ) പോൾ ആറാമൻ മാർപാപ്പയ്ക്കും ഉൾപ്പടെ ഏഴുപേരെ വത്തിക്കാൻ വിശുദ്ധപദവിയിലാക്കി. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ചടങ്ങിൽ ഞായറാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള കർദ്ദിനാളന്മാരായ ജോർജ് ആലഞ്ചേരിയും ക്ലീമിസും ചടങ്ങിൽ പങ്കെടുത്തു.

വിൻസന്‍റ് റൊമാനോ, ഫ്രാൻചെസ്കോസ്പിനെല്ലി, നുണ്‍സിയോ സൾപ്രൈസിയോ, നസാരിയ ഇഗ്നാഷ്യ മാർച്ച് മെസാ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പൂവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സന്യാസിനി സഭ സ്ഥാപിച്ച ജർമൻകാരി മരിയ കാതറീന കാസ്പെർ(1820/1898) എന്നിവരാണ് ഞായറാഴ്ച വിശുദ്ധപദവിയിലെത്തിയ മറ്റുള്ളവർ.

പോൾ ആറാമൻ മാർപാപ്പയുടെ കാസയും അംശവടിയും റൊമേറോയുടെ രക്തംപുരണ്ട ബെൽറ്റും ധരിച്ചാണ് മാർപാപ്പ ചടങ്ങിനെത്തിയത്. നഷ്ടം നേരിട്ട സമയങ്ങളിൽ ധീരതയോടെ പ്രവർത്തിച്ചവരാണ് ഇരുവരുമെന്നും സമൂഹത്തോടും അടിച്ചമർത്തപ്പെട്ടവരോടും അർപ്പണത്തോടെ പ്രവർത്തിച്ചവരാണ് ഇവരെന്നും മാർപാപ്പ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പ അധികാരത്തിലെത്തിയതിനുശേഷം വിശുദ്ധനാക്കുന്ന മൂന്നാമത്തെ മാർപാപ്പയാണ് പോൾ ആറാമൻ. ജോണ്‍ 23ാമൻ മാർപാപ്പയും ജോണ്‍പോൾ മാർപാപ്പയുമാണ് ഇതിനുമുന്പ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവർ. 1964 ഡിസംബർ രണ്ടു മുതൽ അഞ്ചുവരെ മുംബൈയിൽ മുപ്പത്തിയെട്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ പങ്കെടുക്കാൾ അന്നത്തെ മാർപാപ്പായായിരുന്ന പോൾ ആറാമൻ ഇൻഡ്യയിൽ വന്നിരുന്നു.

ഫ്രാൻസിസ് മാർപാപ്പ ഇപ്പോൾ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ ഏറ്റവും ആധുനികനാണ് സാൽവദോർ ആർച്ച് ബിഷപ്പായിരുന്ന ഓസ്കാർ റൊമേറോ. ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോറിലെ ആഭ്യന്തരയുദ്ധകാലത്ത്, പട്ടാളഭരണകൂടത്തിന്‍റെ കടുത്ത വിമർശകനായിരുന്ന റൊമേറോയെ 1980 മാർച്ച് 20ന് ദിവ്യബലിക്കിടെയാണ് സൈനികർ വെടിവെച്ചുകൊന്നത്.

റൊമേറോയുടെ വധവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. യു.എസ്. പിന്തുണയുള്ള വലതുപക്ഷ ഭരണകൂടത്തിനുനേരെയായിരുന്നു റൊമേറോയുടെ പോരാട്ടം. മാർക്സിസ്റ്റ് ആശയങ്ങളെ പിന്തുണച്ചിരുന്നയാളാണ് റൊമേറോയെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാൻ കത്തോലിക്കാസഭ ആദ്യം വിമുഖത കാട്ടിയിരുന്നു. പിന്നീട് 2014ൽ ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് വിലക്ക് നീക്കുകയും 2015ൽ റൊമേറോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തതത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ