പൊങ്കാല നിവേദ്യത്തിന്‍റെ പുണ്യം നുകർന്ന് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം സമാപിച്ചു
Monday, October 29, 2018 10:27 PM IST
ന്യൂഡൽഹി: ഭക്തസഹസ്രങ്ങൾ നാവിൽ ദേവീ സ്തുതികളുമായി ആത്മ സമർപ്പണത്തോടെ നടത്തിയ പൊങ്കാല നിവേദ്യത്തിന്‍റെ പുണ്യം നുകർന്ന് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം സമാപിച്ചു.

വിളിച്ചു ചൊല്ലി പ്രാർഥനക്കുശേഷം ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ ഭക്തസഹസ്രങ്ങൾ വായ്ക്കുരവയാൽ ചക്കുളത്തമ്മക്ക് സ്വാഗതമോതി. തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം അഗ്നിനാളങ്ങൾ പകർന്നപ്പോൾ പല്ലശന ഉണ്ണി മാരാരും മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളാൽ ക്ഷേത്രാങ്കണം ഉത്സവലഹരിയിലാക്കി. പൊങ്കാല അടുപ്പുകളിൽ നിന്നുമുയർന്ന പുകപടലങ്ങൾ അന്തരീക്ഷം മേഖാവൃതമാക്കി. മയൂർ വിഹാർ 3ലെ നാദധാര, വെളിയം ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ ആലപിച്ച ഗാനസുധ ക്ഷേത്രാങ്കണവും സമീപ പ്രദേശങ്ങളും ഭക്തിസാന്ദ്രമാക്കി. തിളച്ചു തൂവി പാകമായ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ പൊങ്കാലയ്ക്ക് സമാപനമായി.

മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മഹോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് (കസാക്ട്) ഡൽഹി പ്രസിഡണ്ട് പി. എൻ. ഷാജി അധ്യക്ഷത വഹിച്ചു. ചക്കുളത്തുകാവ് ക്ഷേത്ര അഡ്മിനിസ്ട്രേറ്ററും ക്ഷേത്ര കാര്യദർശിയുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. രമേശ് ഇളമണ്‍ നന്പൂതിരി, സാമൂഹ്യ പ്രവർത്തകയായ കവിതാ ബിഷ്ട്, ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡണ്ട് സി. കേശവൻ കുട്ടി, സെക്രട്ടറി ഡി. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അമ്മമാരെ ആദരിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നും പൊങ്കാലസമർപ്പണത്തിനെത്തിയ മൂന്നു അമ്മമാരെ ആദരിച്ചു.

വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്നപൂജ, അന്നദാനം എന്നിവയും ഉണ്ടായിരുന്നു. ചക്കുളത്തുകാവിലെ രഞ്ജിത് നന്പൂതിരി, ശ്രീകുമാരൻ നന്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് പൂജാദികൾ നടന്നത്. ആദ്യദിവസമായ ശനിയാഴ്ച വൈകുന്നേരം ശനിദോഷ നിവാരണ പൂജയും രമേശ് ഇളമണ്‍ നന്പൂതിരി നടത്തിയ ആത്മീയ പ്രഭാഷണവും ഉണ്ടായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി