മംഗളാ എക്സ്പ്രസിൽ മലയാളി യുവതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടു
Tuesday, October 30, 2018 10:53 PM IST
ന്യൂഡൽഹി: കേരളത്തിൽ നിന്നും നിസാമുദിനിലേക്കു വരികയായിരുന്ന 12617 മംഗളാ എക്സ്പ്രസിൽ മലയാളി യുവതിയുടെ ബാഗ് മോഷ്ടിച്ചു. സുൽത്താൻ ബത്തേരി നെടുന്പാറ വീട്ടിൽ തങ്കച്ചന്‍റെ മകൾ എൽസ എം. തങ്കച്ചന്‍റെ നഴ്സിംഗ് സർട്ടിഫിക്കറ്റും പ്ലസ് ടു സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും മോബൈൽ ഫോണും 35,000 രൂപയുടെ ഡിമാൻണ്ട് ഡ്രാഫ്റ്റും 40 സൗദി റിയാലും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടപ്പെട്ടത്.

29ന് രാവിലെ അഞ്ചിന് മധ്യപ്രദേശിലെ ഝാൻസിക്കും ഭോപ്പാലിനും ഇടക്കുള്ള ബിനാ സ്റ്റേഷനിൽ വച്ചാണ് മോഷ്ടിക്കപ്പെട്ടത്. കോഴിക്കോടു നിന്നുമാണ് മാതാപിതാക്കളൊടൊപ്പം ട്രെയിനിൽ കയറിയത്.

ലോവർ ബർത്തിൽ ഉറങ്ങുകയായിരുന്ന എൽസയുടെ പർപ്പിൾ നിറമുള്ള ഷോൾഡർ ബാഗിലായിരുന്നു സാധനങ്ങളെല്ലാം. കണ്ണാടി ജനലിനു പുറത്തുള്ള ഇരുന്പു ജനൽ താനേ തുറന്നതാണോ ആരെങ്കിലും അകത്തുനിന്നും കൊളുത്ത് വിടുവിച്ചതാണോ എന്ന കാര്യത്തിൽ സംശയവുമുണ്ട്. സ്റ്റേഷനിൽ നിന്നും വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് ജനലിൽകൂടി കൈയിട്ട് ബാഗ് തട്ടിയെടുത്തത്. ചെയിൻ വലിച്ചതുമൂലം ട്രെയിൻ സ്റ്റേഷനിൽ പത്തു മിനിട്ടോളം നിർത്തി ഇട്ടിരുന്നുവെങ്കിലും പോലീസോ ബന്ധപ്പെട്ട ആരും തന്നെ കന്പാർട്ട്മെന്‍റിൽ എത്താതിരുന്നതിനാൽ എൽസയും അച്ഛനും അവിടെ ഇറങ്ങി പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. എഫ്ഐആർ രേഖപ്പെടുത്താൻ പോലീസ് ആദ്യം വിസമ്മതിച്ചതായും പിന്നീട് വളരെ കർശനമായി ആവശ്യപ്പെട്ടതിൻ പ്രകാരം എഫ്ഐആർ നൽക്കുകയാണ് ഉണ്ടായതെന്നും എൽസ പറഞ്ഞു.

സർട്ടിഫിക്കറ്റുകളെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ജോലി സംബന്ധമായി സൗദിയിലേക്ക് പോകുന്നതിനായി ഡൽഹിയിൽ എത്തിയ എൽസ. ബന്ധപ്പെടേണ്ട നന്പർ 9810472983, 9599457796.

റിപ്പോർട്ട്: പി.എൻ. ഷാജി