തെരേസ മേയുടെ രാജിക്കായി ബ്രിട്ടനിൽ മുറവിളി
Friday, November 16, 2018 11:34 PM IST
ലണ്ടൻ : ബ്രെക്സിറ്റ് നാളുകൾ അടുക്കുംതോറും പ്രധാനമന്ത്രി തെരേസ മെയ്ക്ക് കടുത്ത എതിർപ്പും കുരുക്കും മുറുകുന്നു. മുഖ്യ പ്രതിപക്ഷമായ ലേബർപാർട്ടി അരയും തലയും മുറുക്കി രംഗത്ത് വന്നതോടെ മേയുടെ നിലനിൽപ്പ് തന്നെ പരുങ്ങലിലാണ്. ഇതിനിടെ മന്ത്രിമാർ രാജിവച്ചത് കൂനിേ·ൽ കുരുപോലെയായി.

ഇതിനിടെ കാബിനെറ്റിലെ ഏഴുമന്ത്രിമാർ രാജിവച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി മേയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുകയാണ്. ന്യൂന പക്ഷ സർക്കാരായ മേയ്ക്ക് ലേബർ വിമതർ കൂടി സഹായിച്ചാൽ മാത്രമേ പാർലമെന്‍റിൽ ബ്രെക്സിറ്റ് ഉടന്പടി പാസാക്കാൻ സാധിക്കുകയുള്ളൂ.

ലിബറൽ ഡെമോക്രാറ്റുകളും സ്കോട്ടിഷ് നാഷനൽ പാർട്ടിയും നേരത്തെ തന്നെ ബ്രെക്സിറ്റിനെ എതിർത്തവരാണ്. അതുകൊണ്ട് തന്നെ അവരുടെ സഹായം ഇനിയും പ്രതീക്ഷിക്കേണ്ടതില്ല. കൂടാതെ സർക്കാരിനെ താങ്ങി നിർത്തുന്ന നോർത്ത് അയർലൻഡിലെ പാർട്ടിയായ ഡിയുപിയും ബ്രെക്സിറ്റ് ഉടന്പടികൾ തള്ളിയവരാണ്.

ഉടന്പടി പാർലമെന്‍റിൽ പാസാക്കാണമെങ്കിൽ 318 അംഗങ്ങളുടെ പിന്തുണ വേണമെന്നരിക്കേ നിലവിൽ 250ൽ താഴെ പേരുടെ പിന്തുണ മാത്രമാണ് അവകാശപ്പെടാനുള്ളത്. അതാണ് പ്രതിപക്ഷം ഇപ്പോൾ ആയുധമാക്കി മേയുടെ രാജിക്കായി മുറവിളി കൂട്ടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ