കാരൻബൗവറിന് ടെലിഫോണിൽ ഭീഷണി
Monday, December 10, 2018 10:54 PM IST
ബർലിൻ: മെർക്കലിന്‍റെ പിൻഗാമിയായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയായി തെഞ്ഞെടുക്കപ്പെട്ട അന്നെഗ്രെറ്റ് ക്രാന്പ് കാരൻബൗവറിന്(56) ടെലിഫോണിൽ ഭീഷണി.

പാർട്ടിയധ്യക്ഷയായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാരൻബൗവർ തെരഞ്ഞെടുക്കപ്പെട്ടത്. അതിന്‍റെ പിന്നലെ അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയായിരുന്നു. ഇതിനിടയിലാണ് കാരൻബൗവറിന്‍റെ വീട്ടിലെ ടെലിഫോണിലൂടെ അസഭ്യവർഷം ഭീഷണിയും ഉണ്ടായതായി അവർ പോലീസിൽ പരാതിപ്പെട്ടത്. ഇത് ഇവരുടെ സ്വകാര്യ ജീവിതത്തെ ബാധിയ്ക്കുമോ എന്നുപോലും അവർ പരാതിയിലൂടെ ഉന്നയിക്കുന്നു. പരാതിയെ തുടർന്നു വീട്ടിലെ ഫോണ്‍ കണക്ക്ഷൻ മരവിപ്പിച്ചിരിയ്ക്കുകയാണ്. ഭീഷണിയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്.

1981 ൽ സിഡിയു അംഗമായി പൊതുരംഗത്ത് പ്രവർത്തിയ്ക്കുന്ന ഇവർ സിറ്റി കൗണ്‍സിലിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതായിരുന്നു. പിന്നീട പാർലിമെന്‍റ് അംഗം, സാർലാന്‍റ് സംസ്ഥാനത്ത് മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ