ജർമൻ വിമാനത്താവളങ്ങളിലെ പണിമുടക്കിൽ യാത്രക്കാർ ദുരിതത്തിലായി
Tuesday, January 15, 2019 11:46 PM IST
ബർലിൻ: ജർമനിയിലെ എട്ട് വിമാനത്താവളങ്ങളിൽ ചൊവ്വാഴ്ച നടന്ന പണിമുടക്ക് പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ടിലും പണിമുടക്ക് പൂർണമായിരുന്നു. ഹാംബുർഗ്, മ്യൂണിക്ക്, ഹാനോവർ, ബ്രമൻ, ലീപ്സീഷ്, ഡ്രെസ്ഡൻ, എർഫുർട്ട് എന്നിവടങ്ങളിലും പണിമുടക്ക് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

വെർഡി യൂണിയനാണ് സുരക്ഷാ ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിരുന്നത്. പുലർച്ചെ രണ്ടു മണി മുതൽ രാത്രി എട്ടു വരെയായിരിക്കും സമരമെന്ന് യൂണിയൻ നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പണിമുടക്ക് കൂടുതൽ വിമാനത്താവളങ്ങളിലേക്കു വ്യാപിക്കാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ഫ്രാങ്ക്ഫർട്ടിൽ സമരം തുടങ്ങും മുൻപു തന്നെ 470 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.

കുറഞ്ഞത് 220,000 യാത്രക്കാരെ പണിമുടക്ക് ബാധിച്ചതായി എഡിവി എയർപോർട്ട് അസോസിയേഷൻ പറയുന്നു. ഫ്രാങ്ക്ഫർട്ട് എയർപോർട്ട് ഓപ്പറേറ്റർ ഫ്രാപോർട്ട് 1,200 സർവീസുകളിൽ 617 എണ്ണം പിൻവലിച്ചു. യൂറോപ്പിലെ നാലാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഫ്രാങ്ക്ഫർട്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ