കരടികളുടെ കടന്നുകയറ്റം റഷ്യയിൽ അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നു
Monday, February 11, 2019 11:31 PM IST
മോസ്കോ: റഷ്യയിലെ നോവായാ സെംല്യ ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ധ്രുവക്കരടികളുടെ കടന്നുകയറ്റം മൂലമാണ് തീരുമാനം. ഡസൻകണക്കിന് ധ്രുവക്കരടികളാണ് വീടുകളിലേക്കും പൊതുഇടങ്ങളിലേക്കും കടന്നുകയറിയത്.

ധ്രുവക്കരടികൾ അക്രമകാരികളാണെന്നുള്ളത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ധ്രുവക്കരടികളെ കൊല്ലാൻ കഴിയില്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി. ധ്രുവക്കരടികളെ വേട്ടയാടുന്നത് റഷ്യയിൽ നിരോധിച്ചിട്ടുണ്ട്.

വീടുകളിലും പൊതുസ്ഥലങ്ങളിലും ഇവയുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. അടിയന്തരനടപടി എടുക്കണമെന്ന് 3000ത്തോളം ദ്വീപ് നിവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു. ജനവാസ മേഖലകളിലേക്കുള്ള ധ്രുവക്കരടികളുടെ വരവ് അതിരൂക്ഷമായ പരിസ്ഥിതി വ്യതിയാനത്തിന്‍റെ ഫലമാണെന്നാണ് വിലയിരുത്തൽ. ആഗോള താപനില വർധിച്ചതിനാൽ ആർട്ടിക് മേഖലയിലെ മഞ്ഞുരുക്കം ധ്രുവക്കരടികൾ കരയിൽ തങ്ങുന്ന സമയം കൂട്ടുകയാണ്.

കരയിൽ ഇവയ്ക്ക് ഭക്ഷണം കണ്ടെത്തൽ വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. ആറു മുതൽ പത്തു വരെ കരടികളുള്ള സംഘങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളുകളിലയക്കാൻ മടിക്കുന്നതായി അധികൃതർ പറഞ്ഞു.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ