ഹിറ്റ്ലറുടെ പെയിന്‍റിംഗുകൾ വാങ്ങാനാളില്ല
Monday, February 11, 2019 11:40 PM IST
ബർലിൻ: വിവാദങ്ങൾ അവഗണിച്ച് അഡോൾഫ് ഹിറ്റ്ലറുടെ അഞ്ച് പെയിന്‍റിംഗുകൾ ലേലത്തിനു വച്ചെങ്കിലും ഒരെണ്ണം പോലും വിറ്റു പോയില്ല.

19,000 യൂറോ മുതൽ 45,000 യൂറോ വരെയാണ് പെയിന്‍റിംഗുകൾക്ക് നിശ്ചയിച്ചിരുന്ന അടിസ്ഥാന വില. വില കൂടിപ്പോയതാണ് വാങ്ങാൻ ആരും വരാതിരുന്നതിന് ഒരു കാരണം. പെയിന്‍റിംഗുകൾ ഹിറ്റ്ലറുടേതു തന്നെയാണോ എന്നു സംശയം നിലനിന്നതു മറ്റൊരു കാരണമായി.

വീഡ്ലർ ഓക്ഷൻ ഹൗസാണ് ലേലം സംഘടിപ്പിച്ചിരുന്നത്. പെയിന്‍റിംഗുകൾ വിറ്റു പോകാതിരുന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് ഇവർ പ്രതികരിച്ചിട്ടില്ല. വിൽക്കാൻ ഇനിയും സമയമുണ്ടെന്നു മാത്രമായിരുന്നു പ്രതികരണം.

പെയിന്‍റിങ്ങുകൾ കൂടാതെ, ഹിറ്റ്ലർ ഉപയോഗിച്ചിരുന്നത് എന്നു കരുതപ്പെടുന്ന, സ്വസ്തിക ചിഹ്നത്തോടു കൂടിയ ഒരു ചാരുകസേരയും ലേലത്തിനു വച്ചിരുന്നു. ഇതും ആരും വാങ്ങിയില്ല. നാസി ബിംബങ്ങളുടെ വിപണി ഇപ്പോഴും സജീവമായി തുടരുന്നതാണ് ഈ ലേലത്തിലൂടെ തെളിയുന്നതെന്നതിനാൽ ഇതിനെതിരേ രാജ്യത്ത് ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ