ബ്രിട്ടീഷ് സാന്പത്തിക വളർച്ച ആറു വർഷത്തെ താഴ്ന്ന നിലയിൽ
Tuesday, February 12, 2019 10:26 PM IST
ലണ്ടൻ: ബ്രിട്ടന്‍റെ സന്പദ് വ്യവസ്ഥയുടെ വളർച്ച 2012നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ. കഴിഞ്ഞ ഡിസംബറിൽ നേരിട്ട ശക്തമായ മാന്ദ്യമാണ് ഇതിനു കാരണം.

2018ലെ വളർച്ചാ നിരക്ക് 1.4 ശതമാനമായിരുന്നു. 2017ൽ ഇത് 1.8 ശതമാനവും. ഫാക്റ്ററി ഒൗട്ട്പുട്ടിലും കാർ നിർമാണ മേഖലയിലും വന്ന മാന്ദ്യമാണ് ചുരുക്കത്തിലേക്കു നയിച്ചതെന്നാണ് വിലയിരുത്തൽ.

ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയും ആഗോള സന്പദ് വ്യവസ്ഥ ദുർബലമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വർഷവും വളർച്ചാ നിരക്ക് കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 0.6 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നെങ്കിൽ അവസാന പാദത്തിൽ ഇത് 0.2 ശതമാനം മാത്രമായിരുന്നു.

അതേസമയം, ബ്രിട്ടീഷ് സന്പദ് വ്യവസ്ഥയുടെ അടിസ്ഥാനപരമായ ശക്തിയാണ് ഈ കണക്കുകളിൽ വ്യക്തമാകുന്നതെന്നും, സമീപഭാവിയിലൊന്നും ഒരു സാന്പത്തിക മാന്ദ്യം പ്രതീക്ഷിക്കാനില്ലെന്നും ചാൻസലർ ഫിലിപ്പ് ഹാമണ്ട് വാദിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ