അനധികൃത കുടിയേറ്റം: പ്രവാസി ലീഗൽ സെൽ വിദേശമന്ത്രലയത്തിന് നിവേദനം സമർപ്പിച്ചു
Friday, March 1, 2019 10:03 PM IST
ന്യൂഡൽഹി: രാജ്യത്തു പലയിടങ്ങളിലായി സംഭവിച്ചു കൊണ്ടിരിക്കുന്ന അനധികൃത കുടിയേറ്റങ്ങളേയും അതിനെത്തുടർന്ന് വിദേശ രാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെയും ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് നിവേദനം സമർപ്പിച്ചു. അനധികൃത കുടിയേറ്റങ്ങൾ നിയന്ത്രിക്കാൻ തക്കതായ തീരുമാനങ്ങൾ ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്കു സഹായം നൽകുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടന്നിട്ടുള്ള പൊതുസ്വഭാവമുള്ള ചില അനധികൃത കുടിയേറ്റ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിവേദനം സമർപ്പിച്ചിട്ടുള്ളത്. ജനുവരിയിൽ കേരളാതീരമായ മുനന്പം ഹാർബറിൽ നിന്നും സംഭവിച്ച അനധികൃത കുടിയേറ്റം വലിയ വാർത്തയായിരുന്നു. കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും നിലവിലുള്ള റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറ്റന്പതോളം പേരെയാണ് കാണാതായിട്ടുള്ളത്.

നാലു വർഷങ്ങൾക്ക് മുൻപ് ഇന്‍റലിജൻസ് ബ്യൂറോ നൽകിയ റിപ്പോർട്ട് പ്രകാരം സായുധ സുരക്ഷാ ഗാർഡുകൾ, 24ഃ7 പട്രോളിങ്, സിസിടിവി ക്യാമറകൾ എന്നിവ ഹാർബറിനടുത്തുള്ള വിവിധ സ്ഥലങ്ങളിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെകിലും ഈ ശുപാർശ ഒന്നും തന്നെ പല സംസ്ഥാനങ്ങളിലും കാര്യമായി നടപ്പിലാക്കപ്പെട്ടിട്ടില്ല.

അനധികൃതമായി കുടിയേറി അമേരിക്കയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ കുറിച്ചും നിവേദനത്തിൽ പരാമർശിച്ചിട്ടുണ്ട്. അതോടൊപ്പം ഓണ്‍ലൈൻ ജോബ് പോർട്ടലുകൾ വഴി നഴ്സുമാരെ വഞ്ചിക്കുന്ന അനധികൃത റിക്രൂട്ട്മെന്‍റ് ഏജൻസികളുടെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ, ഇത്തരത്തിലുള്ള ചതികളിൽ പെടാതിരിക്കാൻ പൗര·ാർക്ക് ആവശ്യമായ ബോധവൽകരണം നൽകുക, അനധികൃത റിക്രൂട്ട്മെന്‍റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക, കുടിയേറ്റത്തിനു ആവശ്യമായ സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രവാസി ലീഗൽ സെൽ വിദേശകാര്യാലയത്തിനു നിവേദനം സമർപ്പിച്ചിട്ടുള്ളത്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്