ന്യൂഡൽഹി: രാഷ്ട്രം തനിക്കു നൽകിയ പദ്മശ്രീ പുരസ്കാരം ശിവഗിരി മഠത്തിനും ഗുരുപരന്പരയിലെ സന്യാസി വൃന്ദങ്ങൾക്കുമുള്ള അംഗീകാരമാണെന്ന് ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾ. എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ, ഡൽഹി ശ്രീനാരായണ കേന്ദ്രം, ഗുരുധർമ പ്രചാരണ സഭ, നോയിഡ എന്നിവർ സംയുക്തമായി കേരള ഹൗസിൽ പദ്മശ്രീ കെ.ജി. ജയനും ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾക്കുമായി ഒരുക്കിയ അനുമോദന ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങികൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗീകാരം ഏറെ വൈകിയാണ് തന്നെ തേടിയെത്തിയതെന്നും ചെന്പൈ സംഗീത കുടുംബത്തിൽ നിന്നും 12 വർഷം സംഗീതം അഭ്യസിച്ചുവെന്നത് സൗഭാഗ്യമായി കാണുന്നുവെന്നും ആദരവ് ഏറ്റുവാങ്ങി കൊണ്ട് ജയൻ പറഞ്ഞു.
സ്വാമികളായ സാന്ദ്രാനന്ദ, ശിവ സ്വരൂപാനന്ദ, ശാരദാനന്ദ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ടി.കെ. കുട്ടപ്പൻ, ബീന ബാബുറാം, ബിനു നാണു എന്നീ സംഘടനാ സാരഥികൾക്കു പുറമേ ഐടിഡിസി ഡയറക്ടർ പദ്മകുമാർ, എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി. പിള്ള, ഡിഎംഎ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ബാബു പണിക്കർ, രഘുനാഥ്, ഗായത്രി ഭാരവാഹികൾ, ജി. ശിവശങ്കരൻ, ആർ. രാജു, എസ്.കെ. കുട്ടി, ശാന്തകുമാർ, സി.കെ. പ്രിൻസ്, അനിൽ ടി.എസ്., എം.കെ.അനിൽ, പ്രകാശൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി