ലൈറ്റ് ഇൻ ലൈഫ് സ്വിസിന്‍റെ പ്രതിനിധികൾ അസാമിലേയും മേഘാലയയിലേയും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
Thursday, March 14, 2019 11:01 PM IST
സൂറിക്ക്: സ്വിറ്റ്സർലൻഡിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് സ്വിറ്റ്സർലൻഡിന്‍റെ ആറംഗ പ്രതിനിധി സംഘം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസാം, മേഘാലയ എന്നിവിടങ്ങളിലെ സംഘടനയുടെ പദ്ധതി പ്രദേശങ്ങൾ നേരിട്ടു സന്ദർശിക്കുകയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലാലി-ഷാജി എടത്തല, ലില്ലി- മാത്യു തെക്കോട്ടിൽ, ലീലാമ്മ-സണ്ണി ചിറ്റേഴത്ത് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

ആസാമിലെ പാൻബറി എന്ന ഗോത്രവർഗ ഗ്രാമത്തിൽ ഒരു പുതിയ സ്കൂൾ സമുച്ചയത്തിന്‍റെ ആദ്യഭാഗ ഉദ്ഘാടനം ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്‍റ് ഷാജി എടത്തല നിർവഹിച്ചു. 170 ഓളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. ഈ പദ്ധതിക്കായി 52 ലക്ഷം രൂപയാണ് ലൈറ്റ് ഇൻ ലൈഫ് നൽകിയത്. ഈ മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന എംഎസ്എഫ് എസ് സൊസൈറ്റിയുടെ ഭാഗമായ ഫേസ് (FAsCE) ഇന്ത്യയുമായി സഹകരിച്ചാണ് ലൈറ്റ് ഇൻ ലൈഫിന്‍റെ പ്രവർത്തനം.

മേഘാലയയിലെ ആദിവാസി മേഖലയായ സോമാൻപാറയിൽ ലൈറ്റ് ഇൻ ലൈഫിന്‍റെ സഹായത്തോടെ നിർമ്മിച്ച സ്കൂളിന്‍റെ ഒന്നാംഘട്ടത്തിന്‍റെ പ്രവർത്തനം കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടമായ സ്കൂൾ കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ ഉദ്ഘാടനം ലൈറ്റ് ഇൻ ലൈഫിന്‍റെ പ്രതിനിധികളുടെയും നൂറുകണക്കിന് വരുന്ന ഗ്രാമവാസികളുടെയും സാന്നിധ്യത്തിൽ സ്ഥലം ആർച്ച് ബിഷപ്പ് റൈറ്റ് റവ. ആൻഡ്രൂ മാറക്കും ഷാജി എടത്തലയും കൂടി നിർവഹിച്ചു.

വടക്കുകിഴക്കൻ ഇന്ത്യയിലെ ഗോത്ര വംശജരായ, തീർത്തും നിർധനരായ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയുള്ള ഒരു പുതിയ പദ്ധതിക്ക് കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു. ഗതാഗത സൗകര്യങ്ങൾ വിരളമായ ഗോത്ര ഗ്രാമങ്ങളിൽ നിന്നും സ്കൂളിൽ എത്തുക തികച്ചും ദുഷ്കരമാണ്.

നിർധനരായ കുട്ടികൾക്ക് ഒരു വർഷം താമസസൗകര്യത്തോടുകൂടി പഠിക്കുവാനും ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോം, ഭക്ഷണം എന്നിവയും ലഭ്യമാക്കാൻ വേണ്ടി 300 സ്വിസ് ഫ്രാങ്കിന്‍റെ ഒരു പ്രോജക്ടും ദിവസവും സ്കൂളിൽ വന്നു പഠിക്കുന്ന കുട്ടികൾക്ക് താമസ സൗകര്യം ഒഴികെ മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനുമായി 150 സ്വിസ് ഫ്രാങ്കിന്‍റെ മറ്റൊരു പ്രോജക്ടുമാണ് കഴിഞ്ഞ വർഷം ആരംഭിച്ചത്.

ന്ധലൈറ്റ് ഫോർ ചൈൽഡ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലെ ആദ്യത്തെ 100 കുട്ടികൾക്ക് ഈ മാസം മുതൽ സഹായം ലഭിച്ചു തുടങ്ങി. ഇതിലേക്കായി 15 ലക്ഷം രൂപയുടെ ചെക്ക് ജനുവരി 23 ന് ഗോഹട്ടിയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്‍റ് ഷാജി എടത്തല ഫേസ് ഇന്ത്യയുടെ ഡയറക്ടർ റവ. ഡോ. സജി ജോർജിന്‍റെ സാന്നിധ്യത്തിൽ പ്രൊവിൻഷ്യൽ ജനറൽ റവ. ഡോ. ജോർജ്ജ് പന്തൻമാക്കലിന് കൈമാറിയിരുന്നു.

ലൈറ്റ് ഇൻ ലൈഫിനോടൊപ്പം മറ്റ് പ്രവാസി സംഘടനകളും സുമനസുകളും കൈകോർക്കുന്ന പുനർജ്ജനി പദ്ധതി ജൂലൈ മാസത്തോടെ പൂർത്തിയാക്കാനാവും എന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ഇതോടൊപ്പം ഇടുക്കി ജില്ലയിൽ മറ്റ് നാല് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള സാന്പത്തിക സഹായവും കൈമാറി.

പ്രളയത്തിൽ കിടപ്പാടം പോലും നഷ്ടപ്പെട്ട നിരാലംബരായ മാളയിലെ കൊടുവത്തുകുന്ന് വൈന്തോട് ശാന്തമ്മയ്ക്ക് ഒരു വീട് നിർമ്മിച്ചു കൊടുക്കുവാൻ സ്വിറ്റ്സർലൻഡിലെ ഇന്തോ സ്വിസ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ചതാണ് ലൈറ്റ് ഇൻ ലൈഫിന്‍റെ ഈ വർഷത്തെ മറ്റൊരു സദ്വാർത്ത. ഇതിലേക്ക് മൂന്നു ലക്ഷം രൂപയാണ് ലൈറ്റ് ഇൻ ലൈഫ് നൽകിയത്. ഫെബ്രുവരി 10 ന് മാളയിൽ വർഗീസ് എടാട്ടുകാരന്‍റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ