ഹാസ്യനടൻ സെലെൻസ്കി ഉക്രെയ്ൻ പ്രസിഡന്‍റ്
Tuesday, April 23, 2019 9:51 PM IST
കീവ്: ഉക്രെയിന്‍റെ പുതിയ പ്രസിഡന്‍റായി ഹാസ്യ നടൻ വ്ളാദിമിർ സെലെൻസ്കി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥി പെട്രോ പോർഷെങ്കോയ്ക്കെതിരേ 73 ശതമാനം വോട്ടിന്‍റെ പിന്തുണ നേടിയാണ് നാൽപത്തിയൊന്നുകാരനായ സെലെൻസ്കി വിജയിച്ചത്.

ടെലിവിഷൻ പരന്പരയിൽ പ്രസിഡന്‍റായി അഭിനയിച്ചു എന്നതുമാത്രമാണ് സെലെൻസ്കിക്ക് രാഷ്ട്രീയവുമായുള്ള ബന്ധം. സാമൂഹികമായ അനീതികളും അഴിമതിയും ആഭ്യന്തരയുദ്ധവുമൊക്കെ കണ്ടുമടുത്ത യുക്രെയ്ൻ ജനത തുടക്കത്തിൽ ഒരു തമാശയായി കണ്ട സെലെൻസ്കിയുടെ സ്ഥാനാർഥിത്വത്തിൽ ഒടുവിൽ പ്രതീക്ഷയർപ്പിക്കുകയായിരുന്നു.

4.5 കോടിയോളം വരുന്ന യുക്രെയ്ൻ ജനതയുടെ നേതാവായി മാറിയ സെലെൻസ്കിക്ക് അഭിനന്ദനവുമായി ലോകനോതാക്കളും രംഗത്തെത്തി. ന്ധന്ധഇപ്പോൾ നിങ്ങൾ യഥാർഥ ജീവിതത്തിലും ജനങ്ങളുടെ നേതാവായിരിക്കുന്നു’’ -എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് ട്വിറ്ററിൽ കുറിച്ചു. ന്ധന്ധപ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സെലെൻസ്കിക്ക് അഭിനന്ദനങ്ങൾ’’ -യുക്രൈനിലെ അമേരിക്കൻ എംബസി അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവൽ മാക്രോണും മറ്റു യൂറോപ്യൻ നേതാക്കളും സെലെൻസ്കിക്ക് പിന്തുണയുമായെത്തി. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മികച്ച അവസരമാണിതെന്നാണ് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്മദേവ് സെലെൻസ്കിയുടെ വിജയത്തെക്കുറിച്ച് പരാമർശിച്ചത്.

പുതിയ ഉക്രെയ്ൻ പ്രസിഡന്‍റിന് മെർക്കലിന്‍റെ പിന്തുണ

ഉക്രെയ്ന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വോലിദിമിർ സെലൻസ്കിക്ക് ജർമൻ ചാൻസലർ അംഗല മെർക്കൽ എല്ലാവിധ പിന്തുണയും അറിയിച്ചു. ഈ തെരഞ്ഞെടുപ്പോടെ രാജ്യത്തിന് സുസ്ഥിരത വീണ്ടെടുക്കാൻ സാധിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തെ സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണണം. ഇക്കാര്യം താനും ഹൃദയപൂർവം ആഗ്രഹിക്കുന്നതാണെന്ന് മെർക്കൽ വ്യക്തമാക്കി. ഉക്രെയ്ന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ ജർമനിയും പിന്തുണയും അവർ വാഗ്ദാനം ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ