ബ്രെക്സിറ്റ്: വിവിധ പാർട്ടികളുമായി ചർച്ച തുടരും
Wednesday, April 24, 2019 10:52 PM IST
ലണ്ടൻ: ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ചു വിവിധ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച തുടരുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ഈസ്റ്റർ അവധിക്കുശേഷം എംപിമാർ തിരിച്ചെത്തുന്നതോടെ ലേബർ പാർട്ടിയുമായുള്ള ചർച്ച പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, ലേബർ പാർട്ടിയുമായി ഈ വിഷയം ചർച്ച ചെയ്യുന്നതിൽ ചില ടോറി എംപിമാർ ഇപ്പോഴും കടുത്ത എതിർപ്പ് തുടരുകയാണ്. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്ന തീരുമാനവുമായി പ്രധാനമന്ത്രി മുന്നോട്ടു പോകുകയും ചെയ്യുന്നു.

പ്രധാനമന്ത്രി തെരേസ മേയ് എത്രയും വേഗം രാജിവയ്ക്കണമെന്നാണ് അവരുടെ പാർട്ടിക്കാരൻ തന്നെയായ നിഗൽ ഇവാൻസ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടിക്കും സർക്കാരിനും പുതിയ നേതൃത്വമുണ്ടാവാതെ ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ടോറി പാർട്ടിക്കുള്ളിൽ പ്രധാനമന്ത്രിക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നീക്കമുണ്ടെന്ന സൂചന പുറത്തുവന്നതിനു പിന്നാലെയാണ് ഇവാൻസിന്‍റെ പ്രസ്താവനയും പുറത്തുവന്നിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ