ഹെൽത്ത് ഇൻഷുറൻസ് സ്ഥാപനം പത്തുലക്ഷം ഫ്രാങ്ക് ആശുപത്രി ബില്ലടയ്ക്കാൻ കോടതി നിർദേശം
Thursday, April 25, 2019 10:47 PM IST
ജനീവ: സ്വിറ്റ്സർലൻഡിലെ ഹെൽത്ത് ഇൻഷുറൻസ് സ്ഥാപനം പത്തു ലക്ഷം ഫ്രാങ്ക് ആശുപത്രി ബില്ലടയ്ക്കാൻ കോടതി ഉത്തരവിട്ടു. വലിയ ചെലവുള്ള ചികിത്സകൾ ആവശ്യമായി വരുന്പോൾ ബില്ലിന് ഉയർന്ന പരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2014ൽ കാൽമുട്ട് സർജറിയെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ബേസൽ ആശുപത്രിയിൽ 421 ദിവസം കഴിയേണ്ടിവന്ന എഴുപത്തൊന്നു വയസുള്ള രോഗിയുടെ കേസിലാണ് വിധി. 24 ലക്ഷ്യം സ്വിസ് ഫ്രാങ്കായിരുന്ന ആശുപത്രി ബിൽ. ഇതിന്‍റെ 45 ശതമാനമാണ് വിവായോ സിംപനി എന്ന ഹെൽത്ത് ഇൻഷുറൻസ് കന്പനി അടയ്ക്കേണ്ടിയിരുന്നത്, അതായത് 10.8 ലക്ഷം ഫ്രാങ്ക്.

എന്നാൽ, ഇൻഷുറൻസിനു പരിധിയുണ്ടെന്നും മൂന്നു ലക്ഷം ഫ്രാങ്ക് മാത്രമേ അടയ്ക്കൂ എന്നുമുള്ള നിലപാടിലായിരുന്നു ഇൻഷുറൻസ് കന്പനി. തുടർന്നു ആശുപത്രി അധികൃതരാണ് കോടതിയെ സമീപിച്ചത്. കാന്‍റൽ ഇൻഷുറൻസ് ട്രൈബ്യൂണൽ വിധി കന്പനിക്കെതിരായിരുന്നു. ഇതിനെതിരേ കോടതിയിൽ നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ