ചിറകുവിരിച്ച് വീണ്ടും മൈസൂരു; വിമാനസർവീസ് പുനരാരംഭിച്ചു
Tuesday, June 11, 2019 12:24 AM IST
ബംഗളൂരു: മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വീണ്ടും വിമാനം പറന്നുയർന്നതോടെ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യം കൂടിയാണ് സഫലമായത്. ആഴ്ചയിൽ അഞ്ചു ദിവസമാണ് ബംഗളൂരുവിലേക്ക് വിമാനസർവീസുള്ളത്. അലയൻസ് എയർ വിമാനമാണ് സർവീസ് നടത്തുന്നത്. കേന്ദ്രസർക്കാരിൻറെ ഉഡാൻ പദ്ധതി പ്രകാരം മറ്റു നഗരങ്ങളിലേക്കും മൈസൂരുവിൽ നിന്ന് വിമാനസർവീസുകൾ ആരംഭിക്കും. വെള്ളിയാഴ്ച മന്ത്രി ജി.ടി. ദേവഗൗഡയാണ് ആദ്യവിമാനം ഫ്ളാഗ്ഓഫ് ചെയ്തത്. മന്ത്രി സാരാ മഹേഷ്, എംപി പ്രതാപ് സിംഹ എന്നിവർ പങ്കെടുത്തു.

പ്രവർത്തനം നിലച്ച മൈസൂരു വിമാനത്താവളത്തിൽ നിന്നു സർവീസ് പുനരാരംഭിക്കുന്നതിനായി കഴിഞ്ഞ സിദ്ധരാമയ്യ സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി കരാർ തയാറാക്കിയിരുന്നു. എന്നാൽ വിമാനസർവീസ് പുനരാരംഭിക്കാനായില്ല.

2015 നവംബറിലാണ് മൈസൂരുവിൽ നിന്ന് അവസാനമായി വിമാനസർവീസ് നടത്തിയത്. കിംഗ്ഫിഷർ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവ സർവീസ് നടത്തിയിരുന്നെങ്കിലും ഒടുവിൽ എയർ ഇന്ത്യ മാത്രമായി ചുരുങ്ങുകയായിരുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയിരുന്ന എയർ ഇന്ത്യ സർവീസ് നവംബറിൽ നിർത്തിവച്ചതോടെ വിമാനത്താവളം നിർജീവാവസ്ഥയിലായി. റണ്‍വേയുടെ നീളക്കുറവാണ് വിമാനക്കന്പനികളെ മൈസൂരുവിൽ നിന്നു പിന്തിരിപ്പിക്കുന്നത്.