ജർമൻ വ്യവസായ മേഖല പ്രതിസന്ധിയിലേയ്ക്ക്
Monday, July 8, 2019 11:18 PM IST
ബർലിൻ : ജോലിക്കാരുടെ ദൗർലഭ്യം മൂലം ഉഴലുന്ന ജർമനിയിലെ വ്യവസായ മേഖല വൻ പ്രതിസന്ധിയിലേയ്ക്കെന്നു റിപ്പോർട്ട്. പ്രത്യേകിച്ച് ഓട്ടോമൊബൈൽ നിർമ്മാണ മേഖലയിലാണ് കൂടുതൽ ജോലിക്കാരെ ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നതെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.

ഏതാണ്ട് പതിനായിരത്തിലധികം തൊഴിലാളികൾ പിരിച്ചു വിടൽ ഭീഷണിയിൽ ആണെന്നും റിപ്പോർട്ട് സൂചിപ്പിയ്ക്കുന്നു. പ്രശസ്ത കാർ നിർമ്മാതാക്കളായ വോൾക്ക്സ് വാഗൻ 7000 ജോലിക്കാരെയും, ഫോർഡ് കന്പനി 5400 പേരെയും കെമിക്കൽ കന്പനിയായ ബയർ 4500 പേരെയും പിരിച്ചു വിടാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകിയതായി മാധ്യമം വെളിപ്പെടുത്തുന്നു. ജർമനിയിലെ ബാങ്കുകളുടെ മുൻ നിരയിൽ നിൽക്കുന്ന ഡോയ്റ്റ്ഷെ ബാങ്ക് 18,000 പേരെ പിടിച്ചുവിടാൻ നോട്ടീസ് നൽകിയതായി നേരത്തെ വാർത്തയുണ്ടായിരുന്നു.

നഴ്സിംഗ് പോലെ അത്യാവശ്യ സർവീസ് മേഖലയിൽ വിദേശികൾക്കായി വാതിൽ തുറന്നിട്ടിരിയ്ക്കുന്ന ജർമനിയിലെ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന റെക്കോർഡിലാണ്. ജർമൻ വാഹന നിർമ്മാതാക്കൾ കൃത്രിമമായി സൃഷ്ടിച്ച പുകമറയിലൂടെ അമേരിക്കയിലും യൂറോപ്പിലും വാഹനങ്ങളുടെ വിൽപ്പനയിലുണ്ടായ കുറവ് കന്പനികളെ നഷ്ടത്തിലേയ്ക്കു നയിക്കുന്നതാണ് ഇപ്പോൾ തൊഴിലാളികളെ പിരിച്ചുവിടുന്നതിന്‍റെ മുഖ്യകാരണം.

2009ൽ പ്രതിസന്ധി ഉണ്ടായപ്പോൾ സർക്കാർ തന്നെ മുൻകൈയെടുത്ത് തൊഴിലാളികളുടെ ജോലിസമയം പകുതിയാക്കി പിരിച്ചുവിടൽ ഒഴിവാക്കി. ഏതാണ്ട് പതിനഞ്ചു ലക്ഷത്തോളം തൊഴിലാളികളെ രക്ഷിച്ചിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിയ്ക്കാൻ സർക്കാർ മുൻകൈയെടുത്ത് ചെയ്യുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളി സംഘടനാ നേതാക്കൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ