ഗ്രീക്ക് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഭരണം പിടിച്ചെടുത്തു
Monday, July 8, 2019 11:19 PM IST
ഏഥൻസ്: ഗ്രീസിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടി ന്യൂ ഡെമോക്രസി ഭരണം പിടിച്ചെടുത്തു. കിരിയാകോസ് മിറ്റ്സോറ്റാകിസ് (51) ഗ്രീസിന്‍റെ പുതിയ പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സെന്‍റർ റൈറ്റ് പാർട്ടിയായ ന്യൂ ഡെമോക്രസിക്ക് 39.8 ശതമാനം വോട്ടാണ് കിട്ടിയത്. പുതിയൊരു ഗ്രീസ് കെട്ടിപ്പെടുക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മിറ്റ്സോറ്റാകിസ് അധികാരമേറ്റത്. ആകെയുള്ള 300 സീറ്റിൽ 158 സീറ്റുകൾ ന്യൂ ഡമോക്രസി നേടിയപ്പോൾ പ്രധാനമന്ത്രി 86 സീറ്റുകളാണ് സിപ്രാസിന്‍റെ കക്ഷിയ്ക്ക് ലഭിച്ചത്.

കുറഞ്ഞ നികുതി, പൊതുസേവനങ്ങളുടെ സ്വകാര്യവൽക്കരണം, കൂടുതൽ പണം രാജ്യത്ത് വീണ്ടും നിക്ഷേപിക്കാൻ അനുവദിക്കുന്ന ഗ്രീസിലെ കടക്കാരുമായി വീണ്ടും ചർച്ച നടത്താനുള്ള പദ്ധതികൾ എന്നിവ ഭരണവാഗ്ദാനമായി അദ്ദേഹം നൽകിക്കഴിഞ്ഞു.

ഗ്രീക്ക് ജനത അഭിവൃദ്ധി പ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം കടക്കെണിയിൽ നിന്നും മടങ്ങിവരാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അനുഭാവികളോട് പറഞ്ഞു.

മിറ്റ്സോറ്റാകിസിന്‍റെ വ്യക്തമായ വിജയത്തെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ജീൻ ക്ലോഡ് ജുങ്കർ അഭിനന്ദിച്ചു.

31.6 ശതമാനം വോട്ടാണ് പ്രധാനമന്ത്രി അലക്സി സിപാരസിന്‍റെ ഭരണകക്ഷിയായ ഇടതുപക്ഷ സൈറിസ പാർട്ടിക്കു ലഭിച്ചത്. ഫലപ്രഖ്യാപനത്തോടെ അദ്ദേഹം പരാജയം സമ്മതിച്ചു. 57 ശതമാനം പേർ മാത്രമാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഗ്രീസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണിത്.

ചെലവുചുരുക്കൽ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അലക്സിസ് സിപ്രാസിന്‍റെ ഇടതുപക്ഷ സിരിസ പാർട്ടി അധികാരത്തിൽ വന്നതിന് നാലു വർഷത്തിന് ശേഷമാണ് വിജയം. അന്താരാഷ്ട്ര ജാമ്യത്തിന് പകരമായി കടുത്ത സാന്പത്തിക നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന് വോട്ടർമാർ സിരിസയെക്കെതിരേ തിരിയാൻ തുടങ്ങി. തൊഴിലില്ലായ്മയും ചുരുങ്ങുന്ന സന്പദ്വ്യവസ്ഥയും പിന്തുണയെ കൂടുതൽ തകർത്തു.

1990 കളുടെ തുടക്കത്തിൽ മിറ്റ്സോറ്റാകിസ് പിതാവ് കോണ്‍സ്റ്റാന്‍റിനോസ് മിറ്റ്സോറ്റാകിസ് പ്രധാനമന്ത്രിയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ