ബ്രെക്സിറ്റ്: സ്കോട്ട്ലൻഡിൽ സ്വാതന്ത്ര്യവാദം ശക്തമാകുന്നു
Thursday, August 8, 2019 10:44 PM IST
ലണ്ടൻ: ബ്രെക്സിറ്റ് തീയതി അടുത്തു വരുന്പോൾ സ്കോട്ട്ലൻഡിൽ സ്വാതന്ത്ര്യവാദം ശക്തമാകുന്നു. സ്കോട്ട്ലൻഡിന്‍റെ സ്വാതന്ത്ര്യം അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ തുറന്നടിച്ചു കഴിഞ്ഞു. ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറാണ് ബ്രിട്ടന്‍റെ ഭാഗമായി വടക്കൻ അയർലൻഡിനെക്കുറിച്ചു സംസാരിച്ചത്. ബ്രെക്സിറ്റിനു ശേഷം ഐറിഷ് ഐക്യത്തെക്കുറിച്ച് ആലോചിക്കാനുള്ള നീക്കം ഐക്യത്തിലുപരി വിഭജന മനസ്ഥിതിയിലേക്കേ നയിക്കൂ എന്നാണ് അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്.

ബ്രെക്സിറ്റ് തീരുമാനത്തോട് നേരത്തെ മുതൽ വിമുഖത പുലർത്തുകയാണ് സ്കോട്ട്ലൻഡ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിച്ചാലും തങ്ങൾക്ക് യൂണിയനിൽ തുടരാൻ സാധിക്കുമോ എന്ന സാധ്യത പോലും അവർ അന്വേഷിച്ചിരുന്നു. അതു സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് സ്കോട്ടിഷ് സ്വാതന്ത്ര്യവാദം കൂടുതൽ ശക്തി പ്രാപിക്കുന്നത്. ബ്രെക്സിറ്റ് ഹിതപരിശോധനയിൽ സ്കോട്ടിഷ് മേഖലയിൽ അനുകൂല പ്രതികരണമായിരുന്നില്ല ലഭിച്ചത്.

കരാറില്ലാതെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതെങ്കിൽ ഭാവി പരിപാടികൾ അതിന്‍റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും നിക്കോള വ്യക്തമാക്കിക്കഴിഞ്ഞു. ഏറ്റവും പുതിയ അഭിപ്രായ സർവേ ഫലങ്ങളിൽ സ്കോട്ടിഷ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത് രാജ്യത്തെ 46 ശതമാനം പേരാണ്, യുകെയിൽ തുടരണമെന്ന് ആഗ്രഹിക്കുന്നത് 43 ശതമാനവും. ഇക്കാര്യത്തിൽ അഭിപ്രായമില്ലാത്തവരെ മാറ്റി നിർത്തിയാൽ സ്വാതന്ത്ര്യവാദികൾ 52 ശതമാനം വരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ