12 മണിക്കൂറിനൊടുവിൽ ബ്രിട്ടീഷ് എയർവേയ്സ് സാങ്കേതിക തകരാർ പരിഹരിച്ചു
Thursday, August 8, 2019 10:50 PM IST
ലണ്ടൻ: ഐടി വിഭാഗവുമായി ബന്ധപ്പെട്ട തകരാറിനെത്തുടർന്ന് 12 മണിക്കൂറോളം ബ്രിട്ടീഷ് എയർവേയ്സിന്‍റെ പ്രവർത്തനം തടസപ്പെട്ടു. ഇത്രയും മണിക്കൂറുകൾ പല വിമാനങ്ങളും വൈകി. ഏകദേശം 120 സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

ആകെ എട്ടു മില്യൻ പൗണ്ടാണ് ഈയിനത്തിൽ എയർവേയ്സ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുക. സമീപകാലത്ത് മൂന്നാം തവണയാണ് ഇവർ സമാന തകരാറ് നേരിടുന്നത്.

ഇത്തവണത്തെ പ്രശ്നം ഇരുപതിനായിരം യാത്രക്കാരെ ബാധിച്ചു. ഹീത്രൂ വഴിയും ഗാട്ട്വിക്ക് വഴിയുമുള്ള സർവീസുകളാണ് റദ്ദാക്കിയവയെല്ലാം. വൈകിയത് മുന്നൂറോളം സർവീസുകൾ.

2015 ഒക്ടോബറിൽ ചെലവു ചുരുക്കിയുള്ള ഐടി സംവിധാനങ്ങൾ നടപ്പാക്കിയ ശേഷമാണ് ബ്രിട്ടീഷ് എയർവേയ്സിൽ ഇത്തരം പ്രശ്നങ്ങൾ പതിവായിത്തുടങ്ങിയതെന്നാണ് ആരോപണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ