ദശലക്ഷക്കണക്കിന് സ്വകാര്യ മെഡിക്കൽ റെക്കോഡുകൾ ഓണ്‍ലൈനിൽ
Wednesday, September 18, 2019 11:02 PM IST
ബർലിൻ: മില്യൻ കണക്കിന് ആളുകളുടെ മെഡിക്കൽ റെക്കോഡുകൾ ഓണ്‍ലൈനിൽ സൗജന്യമായി എളുപ്പത്തിൽ ലഭ്യമാണെന്ന് ജർമൻ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എക്സ്-റേ, മാമോഗ്രാം, എംആർഐ സ്കാൻ റിപ്പോർട്ടുകൾ അടക്കമുള്ളതാണിത്.

സ്വകാര്യത സംരക്ഷിക്കാൻ യാതൊരു മുൻകരുതൽ നടപടികളും സ്വീകരിക്കാതെയാണ് ഇവ ഓണ്‍ലൈനായി സൂക്ഷിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ ആർക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്തരത്തിൽ പതിനാറു മില്യൻ രേഖകൾ ഇപ്പോൾ ലഭ്യമാണെന്നാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.

ഡസൻകണക്കിനു രാജ്യങ്ങളിൽനിന്നുള്ള ആശുപത്രികളിലെയും ഹെൽത്ത് കെയർ മേഖലയിലെയും രേഖകൾ ഇക്കൂട്ടത്തിലുണ്ട്. എൻക്രിപ്ഷനോ പാസ്വേഡോ പോലുമില്ല. ഇക്കൂട്ടത്തിൽ പതിമൂവായിരം ജർമൻകാരുടെ രേഖകളും ഉൾപ്പെടുന്നു എന്നാണ് കണ്ടെത്തൽ.

അതേസമയം, എന്തെങ്കിലും ക്രിമിനൽ ആവശ്യത്തിനായി ശേഖരിച്ചവയാണ് ഈ റെക്കോഡുകൾ എന്നതിനു തെളിവൊന്നും കിട്ടിയിട്ടില്ല. അതതു സ്ഥാപനങ്ങൾ സൂക്ഷിക്കുന്നതിൽ വരുത്തിയ വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ