തീപിടിത്തിനിടെ സഹപ്രവർത്തകരെ രക്ഷിക്കാനെത്തിയ ലഫ്റ്റനന്‍റിന് ദാരുണാന്ത്യം
Thursday, November 14, 2019 11:09 PM IST
മാസച്യുസെറ്റ്സ്: ആളി കത്തുന്ന തീ അണയ്ക്കുന്നതിനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ, വീടിന്‍റെ മൂന്നാം നിലയിൽ രക്ഷപ്പെടാൻ മാർഗമില്ലാതെ നിന്നപ്പോൾ അവരെ രക്ഷിക്കാൻ എത്തിയ ലഫ്റ്റനന്‍റ് ജേസൻ മെനാർഡ് (39) രണ്ടു പേരെ പുറത്തെത്തിച്ചശേഷം മരണത്തിന് കീഴടങ്ങി.

നവംബർ 13 ബുധനാഴ്ച രാവിലെ ബോസ്റ്റണിൽ നിന്നും 45 മൈൽ അകലെയുള്ള വോർസെ സിറ്റിയിലെ മൂന്നുനിലയുള്ള വീടിനാണ് തീ പിടിച്ചത്. അടിയന്തിര സന്ദേശം കിട്ടിയതിനെ തുടർന്ന് ജേസൻ മെനാർഡിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം എല്ലാ സജ്ജീകരണങ്ങളോടെ സ്ഥലത്തെത്തി. രാവിലെ അനുഭവപ്പെട്ട അതിശൈത്യവും കാറ്റും വകവയ്ക്കാതെ വീട്ടിലുള്ള ഒരു കുട്ടിയുൾപ്പെടെ രണ്ടുപേരെ രക്ഷിക്കുക എന്ന ദൗത്യമാണ് ഇവർക്കുണ്ടായിരുന്നത്. മുകളിലേക്ക് ഓടി കയറിയ ഇവർക്ക് ചുറ്റും തീ ആളിപടർന്നു.

താഴെ നിന്നും ഇതു കണ്ട ലഫ്റ്റനന്‍റ് മുകളിലേക്ക് ഓടികയറി. കോണി വഴി ഒരാളെ താഴേക്ക് ഇറക്കിവിടുന്നതിനും മറ്റൊരാളെ ജനൽ വഴി രക്ഷപ്പെടുത്തുന്നതിനും മെനാർഡിന് കഴിഞ്ഞു. ഇതിനകം മൂന്നാം നില മുഴവനായും അഗ്നിനാളങ്ങൾ വിഴുങ്ങി കഴിഞ്ഞിരുന്നു. മെനാർഡ് അവിടെ കത്തിയമരുകയായിരുന്നു. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ മെനാർഡിന്‍റെ മരണം സഹപ്രവർത്തകരെയും കുടുംബാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ