കോവിഡ് 19: സ്വിറ്റ്സർലൻഡിൽ രോഗികൾ പതിനെണ്ണായിരം കടന്നു; 432 പേർ മരിച്ചു
Saturday, April 4, 2020 2:09 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് . ഏപ്രിൽ രണ്ടിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ രോഗബാധിതരുടെ എണ്ണം പതിനെണ്ണായിരം കടന്നു. നിലവിൽ 18, 267 പേരാണ് രോഗികൾ .

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജ്യത്ത് 59 പേർക്കാണ് ജീവഹാനി സംഭവിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിൽ നിന്ന് ഒൗദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണിവ.

സൂറിച്ച് സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും പുതുതായി അഡ്മിറ്റാകുന്ന രോഗികളിൽ കൊറോണ ടെസ്റ്റ് നടത്താൻ തീരുമാനമായി.

ആർഗാവിൽ ജനങ്ങൾ സുരക്ഷാ മുന്നറിയിപ്പു അവഗണിച്ച് ഒത്തുകൂടുന്നതോ മറ്റു ലംഘനങ്ങളോ പരിശോധിക്കുന്നതിനായി സംസ്ഥാന പോലീസ് സുരക്ഷാ കാമറകൾ പരിശോധിച്ച് തുടങ്ങിയതായി വ്യക്തമാക്കി.

സ്വിറ്റ്സർലൻഡിലെ പ്രായം തിരിച്ചുള്ള രോഗികളുടെ കണക്ക്

ഒൻപത് വയസുവരെയുള്ള കുട്ടികളിൽ 63 പേർക്കും 10 നും 19 നുമിടയിൽ 447 പേർക്കും 20 നും 29 നുമിടയിൽ 1978 പേർക്കും രോഗം ബാധിച്ചു.

30 നും 39നുമിടയിൽ രോഗബാധിതർ 2373 , മരണം രണ്ടുമാണ്. 40 നും 49 വയസിനുമിടയിൽ രോഗബാധിതർ 2825 ഉം മരണസംഖ്യ ഒന്നുമാണ്.

50 നും 59 വയസിനുമിടയിൽ രോഗബാധിതർ 3812, പേരും മരണസംഖ്യ പതിനൊന്നുമാണ്. 60 നും 69 വയസിനുമിടയിൽ രോഗികൾ 2424 പേരും മരണസംഖ്യ മുപ്പത്തിയേഴുമാണ്.

70 നും 79 വയസുകാരിൽ രോഗബാധിതർ 1899 പേരും മരണസംഖ്യ നൂറ്റിപത്തുമാണ്.
80 വയസിനുമേൽ പ്രായമുള്ളവരിൽ രോഗബാധിതർ 2004 പേരും മരണമടഞ്ഞവർ 271 പേരുമാണ്.

ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മരണമടഞ്ഞവർ 32 നും 100 വയസിനുമിടയിൽ പ്രായമുള്ളവരാണ്. ജീവൻ നഷ്ടമായവരിൽ പകുതിയിലധികവും 82 വയസിനുമുകളിൽ പ്രായമുള്ളവരും.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ