വിയന്ന: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. തിങ്കളാഴ്ച മാത്രം 114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ഹോട്ട്സ്പോട്ട് അപ്പർ ഓസ്ട്രിയയാണ്.
നിലവിൽ രാജ്യത്ത് കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം 18, 897. ഇതിൽ 708 പേർ രോഗം ബാധിച്ചു ജീവഹാനി സംഭവിച്ചു. രാജ്യത്തെ രോഗമുക്തി നേടിയവർ 16, 952 പേരാണ്. ഇപ്പോൾ 83 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലും അതിൽ പത്ത് പേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
ഇന്നലെ റിപ്പോർട്ട് ചെയ്ത 114 കേസുകൾ ബുർഗൻ ലാൻസിൽ ഒന്നും, കാരൻറിനിൽ ഒന്നും, ലോബർ ഓസ്ട്രിയയിൽ എട്ടും, അപ്പർ ഓസ്ട്രേലിയയിൽ 53 ഉം, സാൾസ്ബുർഗിൽ 4, സ്റ്റിറിയ ഒന്നും, ടിറോൾ8ഉം, വിയന്ന 38 എന്നിങ്ങനെയാണ്.
കഴിഞ്ഞ ആഴ്ചകളിൽ വേനൽകാലാവധി കഴിഞ്ഞു തിരിച്ചുവന്ന 45 പേർക്കും രോഗബാധ സ്വീകരിച്ചു. കൊസോവ 10, സെർബിയ 9, ബോസ്നിയ 7, റുമേനിയ 5, ക്രൊയേഷ്യ 5, തുർക്കി 2, മാസിഡോണിയ രണ്ട്, ജർമ്മനി ഒന്ന്, ഫ്രാൻസ് ഒന്ന്, മൊണ്ടിനേഗോ ഒന്ന്, അഫ്ഗാനിസ്ഥാൻ ഒന്ന്, ഇറ്റലി ഒന്ന് എന്നിങ്ങനെയാണ് രാജ്യങ്ങളുടെ കണക്ക്.
വേനൽക്കാല അവധിയുടെ പശ്ചാത്തലത്തിൽ ധാരാളംപേർ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ അതിർത്തിയിലെ പരിശോധന കർശനമാക്കമെന്ന് അഫർ ഓസ്ട്രിയൻ ഗവർണർ തോമസ് സ്റ്റെൽസർ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ