ന്യൂഡൽഹി: മഹാമാരിയായ കൊറോണ ലോകം മുഴുവൻ പടർന്നു പിടിച്ചപ്പോൾ സ്വന്തം ജീവനുപോലും വില കൽപ്പിക്കാതെ മാനവ സേവന ദൗത്യവുമായി മുന്നിട്ടിറങ്ങിയവരാണ് മലയാളികളെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയും വിവിധ ശാഖകളും സംയുക്തമായി തിരുവോണത്തോടനുബന്ധിച്ചു ഉത്രാടനാടിൽ നടത്തിയ വിർച്വൽ കലാസന്ധ്യ ഉത്രാടപ്പൂനിലാവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദുര സേവന രംഗത്തു പ്രവർത്തിക്കുന്ന മലയാളികളെയും ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും സിസോദിയ അഭിനന്ദിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഭദ്രദീപം കൊളുത്തി. ജനറൽ സെക്രട്ടറി സി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഡി.എം.എ. രക്ഷാധികാരി ഗോകുലം ഗോപാലൻ, സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്. ഡി.എം.എ. മുൻ രക്ഷാധികാരി ഡോ. ലില്ലി ജോർജ്, ഡിഎംഎ ഉപദേഷ്ടാവ് ബാബു പണിക്കർ, പ്രൊ ഓംചേരി എൻ.എൻ.പിള്ള, പദ്മശ്രീ ഡോ ലീലാ ഓംചേരി, ഡി.എം.എ. വൈസ് പ്രസിഡന്റും ജനറൽ കണ്‍വീനറുമായ മണികണ്ഠൻ കെ.വി., വൈസ് പ്രസിഡന്റ് കെ.ജി. രാഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറാറും കണ്‍വീനറുമായ പി എൻ ഷാജി, ദിൽഷാദ് കോളനി ചെയർമാനും പ്രോഗ്രാം കണ്‍വീനറുമായ അജി കുമാർ മേടയിൽ, നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, അജിത് കുമാർ, ബിജു ജോസഫ്, മാനുവേൽ മെഴുക്കനാൽ, ഡെലോനി മാനുവേൽ, മാളവിക അജികുമാർ എന്നിവർ സംസാരിച്ചു.
ആർ കെ പുരം, വികാസ്പുരി-ഹസ്ത്സാൽ, ദിൽഷാദ് കോളനി, കാൽക്കാജി, കരോൾ ബാഗ്-കൊണാട്ട് പ്ലേസ്, അംബേദ്കർ നഗർ-പുഷ്പ വിഹാർ, മയൂർ വിഹാർ ഫേസ്-3, പശ്ചിം വിഹാർ, വസുന്ധരാ എൻക്ലേവ്, ദ്വാരകാ, ലാജ് പത് നഗർ, ബദർപ്പൂർ എന്നീ ഡി.എം.എ ശാഖകൾ, രംഗ പൂജ, കൈകൊട്ടിക്കളി, സെമി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്, ഓണപ്പാട്ടുകൾ, സിനിമാ ഗാനങ്ങൾ, നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഡിഎംഎ സലിൽ ശിവദാസ് മെമ്മോറിയൽ അക്കാഡമിക് എക്സ്സലൻസ് അവാർഡിന് അർഹരായ കരോൾ ബാഗ്-കണാട്ട് പ്ലേസ് ശാഖയിലെ അനുപ്രിയ സന്തോഷ് (സയൻസ്), ദ്വാരകാ ശാഖയിലെ സ്നേഹാ അനിൽ (ഹ്യൂമാനിറ്റീസ്), മയൂർ വിഹാർ ഫേസ്-2 ശാഖയിലെ കെവിൻ സാജു (കോമേഴ്സ്) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ, മലബാർ മാനുവൽ ജുവല്ലേഴ്സിനൊപ്പം ചേർന്നാണ് മൂന്നേകാൽ മണിക്കൂർ നീണ്ട കലാസായാഹ്നം അവവതരിപ്പിച്ചത്. പരിപാടികളുടെ ഓണ്‍ലൈൻ നിയന്ത്രണവും ഏകോപനവും രതീഷ് വി ആർ, വിഭീഷ് എന്നിവരാണ് നടത്തിയത്. പരിപാടികൾ യു-ട്യൂബിലൂടെയും തത്സമയം കാണുന്നതിനുള്ള സംവിധാനവും ഡിഎംഎ ഒരുക്കിയിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി