കൊറോണയില്‍ നിന്നും മുക്തിനേടിയ ആള്‍ വീണ്ടും കൊറോണ ബാധിച്ചു മരിച്ചു
Saturday, January 23, 2021 2:06 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ രണ്ടാമത്തെ കൊറോണ അണുബാധയെത്തുടര്‍ന്ന് ബാഡന്‍വുര്‍ട്ടെംബര്‍ഗില്‍ 72 കാരനായ രോഗി മരിച്ചു.ബ്ളാക്ക് ഫോറസ്റ്റില്‍ നിന്നുള്ളയാള്‍ ആദ്യത്തെ കൊറോണ അണുബാധയെ അതിജീവിച്ചയാളാണ്. പക്ഷേ അദ്ദേഹത്തിന് രണ്ടാമത്തേതിനെ അതിജീവിക്കാനായില്ല. കേസ് ദാരുണമാണ്, ഇത് ആശങ്കയ്ക്ക് കാരണമില്ലെന്ന് വിദഗ്ധര്‍ പറയുന്നുവെങ്കിലും ആശങ്കകള്‍ ഇതുവരെ തീര്‍ത്തും ദൂരികരിച്ചിട്ടില്ല.

ഇത് അസാധാരണമായ ഒരു കേസാണ്, ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ ഇമ്മ്യൂണോളജി സെക്രട്ടറി ജനറല്‍ കാര്‍സ്റ്റണ്‍ വാട്സ് പറഞ്ഞു. 2020 ഏപ്രിലില്‍ ആദ്യമായി കോവിഡ് 19 രോഗബാധിതനായ ഒരാളാണിത്. 2020 ഡിസംബര്‍ അവസാനം, ഇയാള്‍ക്ക് വീണ്ടും രോഗം ബാധിച്ചു, ഇതാവട്ടെ ജനുവരി ആദ്യം സ്ഥിരീകരിച്ചിരുന്നു.

റീഇന്‍ഫെക്ക്ഷന്‍ അതായത്, ഇതിനകം കടന്നുപോയ ഒരു അണുബാധയ്ക്ക് ശേഷമുള്ള അണുബാധ അപൂര്‍വമാണ്, മാത്രമല്ല പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നില്ല. രോഗബാധിതരായ ആളുകള്‍ ആദ്യം രോഗം പിടിപെട്ടാല്‍ മതിയായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നില്ലെന്നും വീണ്ടും രോഗബാധിതരാകാമെന്നും അറിയപ്പെടുന്ന കേസുകള്‍ കാണിക്കുന്നുവെന്ന് ഡോര്‍ട്മുണ്ട് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി സര്‍വകലാശാലയിലെ ലൈബ്നിസ് ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ ലേബര്‍ റിസര്‍ച്ചിലെ ഇമ്യൂണോളജിസ്ററ് പറഞ്ഞു. രോഗബാധിതനായ ഒരാള്‍ എത്ര ആന്‍റിബോഡികള്‍ വികസിപ്പിക്കുന്നു എന്നത് സാധാരണയായി രോഗത്തിന്‍റെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ലക്ഷണങ്ങളൊന്നും കാണിക്കാത്തവര്‍ പലപ്പോഴും ആന്റിബോഡികള്‍ ഉണ്ടാക്കുന്നില്ല.

ലോകമെമ്പാടുമുള്ള ഏതാനും ഡസന്‍ കേസുകള്‍ മാത്രമാണ് വീണ്ടും അറിയപ്പെടുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ (ബിഎംജെ) അനുസരിച്ച് രജിസ്ററര്‍ ചെയ്ത മിക്ക പുനര്‍രോഗങ്ങളും ആദ്യത്തെ അണുബാധയേക്കാള്‍ നേരിയതാണ്. നേരിയ തോതിലുള്ള പ്രാരംഭ അണുബാധയ്ക്ക് ശേഷം പ്രതിരോധശേഷി അധികകാലം നിലനില്‍ക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്, ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ളിയയിലെ മെഡിക്കല്‍ പ്രൊഫസര്‍ പോള്‍ ഹണ്ടറെ ഉദ്ധരിച്ച് ജേര്‍ണല്‍ പറയുന്നത് രോഗപ്രതിരോധ ശേഷി ഇതിനകം സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ഒരു പുതിയ അണുബാധ സാധാരണയായി കുറവാണ് എന്നതാണ് ഏറ്റവും പ്രധാന കാര്യം.

ഒരാള്‍ക്ക് രണ്ടാം തവണ കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് സംസ്ഥാന ആരോഗ്യ ഓഫീസിലെ ആരോഗ്യ സംരക്ഷണ, എപ്പിഡെമിയോളജി വിഭാഗത്തിന്റെ തലവനായ സ്റ്റെഫാന്‍ ബ്രോക്ക്മാന്‍ പറഞ്ഞത്. രോഗികള്‍ക്ക് ആദ്യമായി ആവശ്യമായ ആന്‍റിബോഡികള്‍ വികസിപ്പിക്കാത്ത ഒറ്റപ്പെട്ട കേസുകളുണ്ട്. ഇയാള്‍ക്ക് മുമ്പത്തെ രോഗങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ആദ്യം രോഗം ബാധിച്ചപ്പോള്‍ അദ്ദേഹത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരുന്നില്ല.

അതേസമയം റോബര്‍ട്ട് കോച്ച് ഇന്‍സ്ററിറ്റ്യൂട്ട് ഇത്തരം കുറച്ച് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ, എന്നിട്ടും നിരവധി ചോദ്യങ്ങള്‍ക്ക് അന്തിമ ഉത്തരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി. ഇന്നുവരെ ലഭ്യമായ പഠനങ്ങള്‍ പുനര്‍രോഗം സാധ്യമാണെന്ന് സൂചനകള്‍ നല്‍കുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ