കോവിഡ് മരണം പെയ്തിറങ്ങുന്ന രാജ്യ തലസ്ഥാനം
Monday, April 19, 2021 11:04 PM IST
ന്യൂഡൽഹി: കോവിഡിന്‍റെ താണ്ഡവം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന നഗരമായി രാജ്യതലസ്ഥാനം മാറി. ഈസ്റ്റർ ദിനത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കിഴക്കൻ ഡൽഹിയിൽ മരണമടഞ്ഞ മലയാളി അപ്പനെയും മകനെയും നാം മറന്നില്ല. ഇന്നലെയാണ് കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂർ ഡിഡിഎ ഫ്ളാറ്റിൽ താമസിച്ചിരുന്നു രാജൻ ഗ്രേഷ്യസ് (62) മരിച്ചത്. കൊല്ലം വർക്കല അയിരൂർ സ്വദേശിയായിരുന്നു രാജൻ. ഹരിതപുരം, ഡെയ്സി കോട്ടേജ് അയിരൂർ, വർക്കല കൊല്ലം. രാജന്‍റെ മകൻ കെനി ഗ്രേഷ്യസും,(ജയ്ഹിന്ദ് ക്യാമറമാൻ ഡൽഹി) അമ്മ ലിസിയും ശാന്തി മുകുന്ദ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.

ലിസി രാജൻ ഡൽഹിയിലെ എ.എസ്.എൻ സീനിയർ സെക്കണ്ടറി സ്കൂളിലെ നഴ്സായിരുന്നു. മരിച്ച രാജനും ശാന്തി മുകുന്ദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് രാജനെ ചുമയും ശ്വാസതടസവും മൂലം ആശുപത്രിയിലാക്കുന്നത്. ഐസിയുവിൽ കഴിയുന്ന കെനി ഗ്രേഷ്യസിനെയും അമ്മയെയും സംരക്ഷിക്കുന്നത് ഇതേ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കെനിയുടെ ഭാര്യ അനു മാത്രമാണുള്ളത്. രാജന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് ഡൽഹിയിലെ പൃഥ്വിരാജ് റോഡിലെ പൊതു ശ്മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദഹിപ്പിക്കും. പിന്നീട് പുരാണ ദില്ലിയിലെ നിക്കോൾസണ്‍ സെമിത്തേരിയിൽ ക്രൈസ്തവ ആചാര പ്രകാരം ചടങ്ങുകൾ നടത്തുമെന്ന് ബന്ധുവായ ബെന്നി കുര്യൻ അറിയിച്ചു.

രാജ്യതലസ്ഥാനം കൊറോണയുടെ തലസ്ഥാനം ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്തം രോഗ ബാധിതരുടെ എണ്ണം 226000 കടന്നു.

കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂരിലുള്ള പൊതു ശ്മശാനത്തിൽ ഇന്നലെ വൈകിട്ട് 5.30 ന് ദീപിക ലേഖകൻ സന്ദർശിച്ചപ്പോൾ കോവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹങ്ങൾ ശ്മശാനത്തിന്‍റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രദേശത്ത് കത്തിച്ചത് കാണുകയുണ്ടായി. ഇത് ഗാസിപ്പൂരിലെ മാത്രം കാര്യമല്ല, ഡൽഹിയിലെ ഏറ്റവും വലിയ ചുടുകാടായ യമുനാ തീരത്തെ നിഗംബോധ്ഘാട്ട്, പഞ്ചാബി ബാഗിലെ പൊതു ശ്മശാനം എന്നിവിടങ്ങളിലും സ്ഥലപരിമിതി മൂലം മൃതദേഹങ്ങൾ പുറത്ത് ആംബുലൻസിൽ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. ഗാസിപ്പൂരിലെത്തിയ അഞ്ചു മൃതദേഹങ്ങൾ ശ്മശാനം അധികൃതർ തിരിച്ചയക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രികൾ ഈ അവസരം മുതലാക്കി പകൽക്കൊള്ള നടത്തുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകയും, മലയാളി കൂട്ടായ്മയുടെ മുഖ്യ സംഘാടകയുമായ ഡോ. രമ എസ് ദീപികയോട് പറഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ ശവസംസ്കാരം, ചികിത്സയിലുള്ളവർക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്യുന്ന നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും പൊതു പ്രവർത്തകരും അടങ്ങിയ സന്നദ്ധ സേവകർക്ക് നേതൃത്വം നൽകുന്നത് ഡോ. രമയാണ്. സ്വകാര്യ ആശുപത്രികൾ പ്ലാസ്മ ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് രോഗികളിൽ നിന്നും വൻ തുക വാങ്ങുന്നുവെന്ന് ഡോ. രമ ആരോപിച്ചു. രോഗികളുടെ ബന്ധുക്കൾ സംഘടിപ്പിക്കുന്ന പ്ലാസ്മ മറിച്ചു വിൽക്കുന്നതായും ആരോപണമുണ്ട്. കോവിഡ് രോഗം കൈവിട്ട് പോയപ്പൾ ഹോട്ടലുകളും, കല്യാണ ഹാളുകളും വാടകയ്ക്കെടുത്ത സ്വകാര്യ ആശുപത്രികൾ ഒരു ബഡിന് 8000-10000 വരെയാണ് പ്രതി ദിനം ഈടാക്കുന്നത്, ഡോ. രമ പറഞ്ഞു.