സൈബർ ആക്രമണം: അയർലൻഡിലെ ആരോഗ്യമേഖല നിശ്ചലമായി
Tuesday, May 18, 2021 11:10 PM IST
ഡബ്ലിൻ:അയർലൻഡിന്‍റെ ചരിത്രത്തിലാദ്യമായി സൈബർ ആക്രമണത്തിലൂടെ ആരോഗ്യമേഖലയെ നിശ്ചലമാക്കി. ആക്രമണം ആരോഗ്യരംഗത്തെ ഐടി സംവിധാനങ്ങളെ പൂർണമായി സ്തംഭിപ്പിച്ച സംഭവമായി

ശനിയാഴ്ച രാത്രിയോടെയുണ്ടായ സംഭവത്തെ തുടർന്ന് മുൻകരുതലെന്നോണം ഈ മേഖലയിലെ ഐ.ടി സേവനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു. രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളെയും തടസപ്പെടുത്തി.

പല ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അവരുടെ കന്പ്യൂട്ടറിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടു. അപ്പോയ്മെന്‍റ്, ബുക്കിംഗ്, ഇമെയിൽ സംവിധാനങ്ങൾ എല്ലാംതന്നെ താറുമാറായി. ഒൗട്ട്്പേഷ്യന്‍റ് വിഭാഗം, കാൻസർ, സ്ട്രോക്ക് ചികിത്സകൾ, സിടി സ്കാൻ ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ എല്ലാം തന്നെ താൽക്കാലികമായി നിർത്തിവച്ചു. സൈബർ ആക്രമണത്തിന്‍റെ ആഴം കണ്ടെത്താൻ ദിവസങ്ങൾ തന്നെ വേണ്ടിവരുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ദേശീയ സൈബർ സുരക്ഷാ കേന്ദ്രവും പോലീസും അന്വേഷണം ആരംഭിച്ചു. ഇന്‍റർപോളിന്‍റെ സഹായവും തേടിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ