ന്യൂഡൽഹി: വോട്ടർമാരെ ബോധവൽക്കരിച്ച് തെരഞ്ഞെടുപ്പ് പങ്കാളിത്തം വർധിപ്പിച്ചതിനുള്ള ദേശീയ അവാർഡ് ബി.ഒ.സി പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ സത്യേന്ദ്ര പ്രകാശിന് സമ്മാനിച്ചു. 2022 ലെ ദേശീയ വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ അശോക ഹോട്ടലിലായിരുന്നു ചടങ്ങ്. കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വോട്ടർമാർക്കിടയിൽ ബോധവൽക്കരണത്തിനും വിദ്യാഭ്യാസത്തിനുമായി 2021-22 കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ അവാർഡ് നൽകിയത്. കൊവിഡ്-19 ന്റെ ഇന്നത്തെ വെല്ലുവിളി നിറഞ്ഞകാലത്ത് വോട്ട് രേഖപ്പെടുത്തുന്നതിനും ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും, വിദ്യാഭ്യാസം നൽകുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള സത്യേന്ദ്ര പ്രകാശിന്റെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
കോവിഡിന് ശേഷം, ജനങ്ങളുമായുള്ള നേരിട്ടുള്ള ഇടപെടൽ ഒരു വെല്ലുവിളിയായിരിക്കുമ്പോൾ, തെരഞ്ഞെടുപ്പ് അവബോധം ജനങ്ങളിലേക്കെത്താൻ പുതിയ സാങ്കേതിക വിദ്യകൾ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായി. അദ്ദേഹത്തിന്റെ ശ്രമങ്ങൾ വഴി വോട്ടർമാരുടെ പങ്കാളിത്തത്തിന്റെ ശതമാനം 2019-ൽ 67.47% ആയി വർധിപ്പിക്കാൻ കാരണമായി. ഇത് 2009-ൽ 58.19% ആയിരുന്നു.
സത്യേന്ദ്ര പ്രകാശിന്റെ നേതൃത്വത്തിൽ ബിഒസി അതിന്റെ 23 റീജിയണൽ ഔട്ട്റീച്ച് ബ്യൂറോകളും 148 ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോകളും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ ട്വീറ്റുകൾ/റീ-ട്വീറ്റുകൾ, എസ്എംഎസ്, ടെലിഫോണിക് കോളുകൾ, വെബിനാറുകൾ എന്നിവയിലൂടെ ആയിരുന്നു സന്ദേശമയ്ക്കൽ.
ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജനങ്ങളിലേക്കെത്താനുള്ള പ്രധാന ഉപകരണങ്ങളായി ഉപയോഗിച്ചു. ബ്രാൻഡഡ് മൊബൈൽ വാനുകൾ ഉപയോഗിച്ച് ഓഡിയോ അനൗൺസ്മെന്റ് വഴിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നിലവിലെ സാഹചര്യത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി ഉപയോഗിച്ചു.
സാംസ്കാരിക പരിപാടികൾ, ഡിജിറ്റൽ എക്സിബിഷനുകൾ, ഫോട്ടോ എക്സിബിഷനുകൾ, ഡോർ ടു ഡോർ കാമ്പെയ്നുകൾ, മാജിക് ഷോകൾ, നാടകങ്ങൾ, പ്രകടനങ്ങൾ, റാലികൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വോട്ടർ ബോധവൽക്കരണം/വിദ്യാഭ്യാസ പരിപാടികൾ നടത്തി.
വോട്ടർമാരുടെ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഉയർത്തിപ്പിടിക്കുന്നതിനും അതുവഴി രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിനുമുള്ള 'വോട്ടർ പിന്മാറാൻ പാടില്ല' എന്ന സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.
സത്യേന്ദ്ര പ്രകാശിന് നേരത്തെ 'രജത് കമൽ' പുരസ്കാരം ലഭിച്ചിരുന്നു. 2018 ലെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ഡോക്യുമെന്ററി ഫിലിം പ്രൊഡ്യൂസർ ആയിരുന്നു അദ്ദേഹം. ഭാരത മിഷനിലെ മാതൃകാപരമായ പ്രവർത്തനത്തിന് 2019, 2020 വർഷങ്ങളിൽ സ്വച്ഛ് ഭാരത അവാർഡും നൽകി ആദരിച്ചു.