കൊടുംചൂടിൽ യൂറോപ്പ് ചുട്ടുപൊള്ളുന്നു; വനങ്ങൾ കത്തിയമരുന്നു
Tuesday, July 19, 2022 2:02 AM IST
ജോസ് കുന്പിളുവേലിൽ
ബെർലിൻ: കൊടുംചൂടിൽ യൂറോപ്പ് ചുട്ടുപൊള്ളുന്പോൾ ചൂട് പിടിച്ച് വനങ്ങൾ കത്തിയമരുകയാണ്. കാട്ടുതീ മിക്ക രാജ്യങ്ങളയും പ്രദേശങ്ങളെയും വിഴുങ്ങിക്കളഞ്ഞു. യൂറോപ്പിലെ അവധിക്കാല രാജ്യങ്ങളിൽ ചൂട്, തീ, വരൾച്ച തുടങ്ങിയ പ്രകൃതിയുടെ വികൃതികൾ ദുരന്തങ്ങളായി തീരുകയാണ്. തെക്കൻ യൂറോപ്പിലെ, ഏറ്റവും പ്രചാരമുള്ള അവധിക്കാല സ്ഥലങ്ങളിൽ, തീവ്രമായ ചൂട് കാലാവസ്ഥയുടെ ഒരു പ്രഭാവത്തിൽ ആളുകൾ പൊള്ളിയുരുകകയാണ്.

ഇറ്റലിയിൽ ഈ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില നിലനിൽക്കുന്നു. വെള്ളം ലാഭിക്കുന്നതിനായി മിലാനും വെനീസും ഇതിനകം പൊതു കുടിവെള്ള ജലധാരകൾ ഓഫ് ചെയ്തിട്ടുണ്ട്. അഞ്ച് പ്രദേശങ്ങളിൽ വരൾച്ച അടിയന്തരാവസ്ഥ നിലവിലുണ്ട്. കാട്ടുതീയുടെ സാധ്യത വളരെയേറെയാണ്.

സ്പെയിനിലെ മലാഗ പ്രദേശം അഗ്നിശമന ഹെലികോപ്റ്ററുകൾ തീവ്രമായ അഗ്നിബാധയെ ചെറുക്കാൻ ഉപയോഗിച്ചിരിക്കയാണ്. 46 ഡിഗ്രി സെൽഷ്യസ് പ്രവചനം ശരിയായിരിയ്ക്കയാണ്. ഉയർന്ന താപനിലക്ക് ശേഷം സ്പെയിനിലുടനീളം, അഗ്നിശമന സേനാംഗങ്ങളും നിരവധി കാട്ടുതീക്കെതിരെ പോരാടുകയാണ്. ഈയിടെയുള്ള ഉഷ്ണതരംഗത്തിൽ ചൂടുമായി ബന്ധപ്പെട്ട 360 മരണങ്ങൾ സംഭവിച്ചു.സ്പെയിനിനു പുറമെ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ അന്തരീക്ഷ താപനില ഉയർന്ന തോതിലാണ്.

ഗ്രീസിൽ തീ നിയന്ത്രണവിധേയമാക്കാൻ കഴിയാത്തതിനാൽ മുൻകരുതൽ എന്ന നിലയിൽ ടൂറിസ്റ്റ് നഗരങ്ങൾ ഒഴിപ്പിച്ചിരിയ്ക്കയാണ്. ഗ്രീക്കിലും ഇംഗ്ലീഷിലും, പ്രദേശം വിട്ടുപോകാൻ ഇത് ആളുകളോട് ആവശ്യപ്പെട്ടിരിക്കയാണ്. ദിവസവും ഡസൻ കണക്കിന് തീപിടിത്തങ്ങൾ ഉണ്ടാകുന്നു. ഏഥൻസും പരിസര പ്രദേശങ്ങളും, ക്രീറ്റ്, യൂബോയ ദ്വീപുകൾ, ലെസ്ബോസ്, സമോസ് എന്നിവിടങ്ങളിലും കാട്ടുതീ ബാധിച്ചു.
അതേസമയം, വരും ദിവസങ്ങളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

2022ൽ, ജൂണ്‍ പകുതി വരെ, പോർച്ചുഗലിൽ 39,550 ഹെക്ടർ ഭൂമി കാട്ടുതീയിൽ നശിച്ചുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി കണ്‍സർവേഷൻ ഓഫ് നേച്ചർ ആൻഡ് ഫോറസ്റ്റിന്‍റെ ഡാറ്റ കാണിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ, അതിന്‍റെ മൂന്നിൽ രണ്ട് ഭാഗവും കത്തി.കഴിഞ്ഞ ആഴ്ചയിലെ ഉഷ്ണ തരംഗത്തിൽ, 238 പേർ മരിച്ചതായി പോർച്ചുഗൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു, വനമേഖലയിൽ പ്രവേശിക്കുന്നത് ഭാഗികമായി നിരോധിച്ചിരിക്കുന്ന പോർച്ചുഗലിലും കാട്ടുതീ ആളിപ്പടരുകയാണ്. തിങ്കളാഴ്ച മുതൽ ജർമനിയിലും കടുത്ത വേനൽച്ചൂട് ഉണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം.