വാതകക്ഷാമം: യൂറോപ്യൻ യൂണിയന്‍റെ അടിയന്തര പദ്ധതി പ്രാബല്യത്തിൽ
Thursday, August 11, 2022 12:53 AM IST
ജോസ് കുന്പിളുവേലിൽ
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നേരിടുന്ന കടുത്ത ഉൗർജ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി തയാറാക്കിയ അടിയന്തര പദ്ധതി പ്രാബല്യത്തിൽ വന്നു. പ്രകൃതി വാതക ഉപയോഗം നിയന്ത്രിക്കുക എന്നതു തന്നെയാണ് ഇതിൽ പ്രധാനം.

യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് റഷ്യ യൂറോപ്പിലേക്കുള്ള വാതക വിതരണം വെട്ടിക്കുറച്ചിരുന്നു. ഇതു പൂർണമായി നിർത്തിവയ്ക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അടിയന്തര പദ്ധതി തയാറാക്കിയിരിക്കുന്നത്.

ശീതകാലം അടുക്കുന്നതോടെ വാതക ക്ഷാമവും ഇന്ധന വിലക്കയറ്റവും കൂടുതൽ രൂക്ഷമാകുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിൽ ഇന്ധന ഉപയോഗം പതിനഞ്ച് ശതമാനം കുറയ്ക്കണമെന്നാണ് ശുപാർശ. ജർമനിയും ഇറ്റലിയും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഇതിനകം തന്നെ നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.