ഒരു കോടി കടന്ന് യുക്രെയ്ൻ അഭയാർഥികൾ
Friday, August 19, 2022 2:55 AM IST
ജോസ് കുന്പിളുവേലിൽ
ബെർലിൻ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽനിന്ന് നാടു വീടും ഉപേക്ഷിച്ച് പലായനം ചെയ്തവിട്ടവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. യുഎൻ അഭയാർഥി സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ 1.05 കോടി പേരാണ് രാജ്യത്തിന്‍റെ അതിർത്തി കടന്നത്.

ജർമനി, പോളണ്ട്, റഷ്യ, റുമേനിയ, മൾഡോവ, ഹംഗറി, സ്ളോവാക്യ എന്നിവിടങ്ങളിലാണ് യുക്രെയ്നിൽനിന്നുള്ള അഭയാർഥികളിൽ ഏറെ പേരും എത്തിയിട്ടുള്ളത്.

യുക്രെയ്നിൽ അഭയാർഥികൾ ജർമനിയിൽ മോശമായ തൊഴിൽ സാധ്യതകളെ അഭിമുഖീകരിക്കുന്ന അവസ്ഥയാണുള്ളത്. ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിനു ശേഷം ലക്ഷക്കണക്കിന് യുക്രെയ്നിയൻ അഭയാർഥികളാണ് ജർമനിയിലെത്തിയത്. അവർക്ക് പാർപ്പിടം, സാന്പത്തിക സഹായം, തൊഴിൽ വിപണി എന്നിവ വാഗ്ദാനം ചെയ്തുവെങ്കിലും. അതൊന്നു അത്ര പ്രാവർത്തികമായില്ല.

യുക്രേനിയൻ അഭയാർഥികൾക്കായി ബെർലിൻ തൊഴിൽമേള ജർമൻ കന്പനികൾ യുക്രേനിയൻ അഭയാർഥികൾക്ക് സഹായം നൽകുന്നുണ്ട്. ഫെബ്രുവരി അവസാനം മുതൽ യുക്രെയ്നിലെ യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ഏകദേശം 9,00,000 കൂടുതൽ യുക്രേനിയക്കാർ ജർമനിയിലെത്തിയിട്ടുണ്ട്. അവർ സുരക്ഷിതത്വം കണ്ടെത്തുന്പോൾ, അവരുടെ തൊഴിൽ സാധ്യതകൾ അനിശ്ചിതത്വത്തിലാണെന്ന് എന്നതും മറ്റൊരു പ്രശ്നമാണ്.

യൂറോപ്യൻ യൂണിയൻ നിർദേശപ്രകാരം, യുക്രെയ്നിൽ നിന്നുള്ള അഭയാർഥികൾക്ക് യുറോപ്യൻ യൂണിയിനിൽ മൂന്നുവർഷം വരെ സംരക്ഷണ പദവി നൽകി ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ വിപണി എന്നിവയിലേക്കുള്ള പ്രവേശനവും അനുവദിക്കുന്നുണ്ട്.

3,50,000 യുക്രേനിയക്കാർ നിലവിൽ ജർമനിയിൽ തൊഴിൽ തേടുന്നതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അവരിൽ പലരും ബുദ്ധിമുട്ടുകയാണ്. മ്യൂണിക്ക് ആസ്ഥാനമായുള്ള ഇക്കണോമിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഐഎഫ്ഒ ജൂണിൽ ഏകദേശം 1,000 യുക്രേനിയൻ അഭയാർഥികളിൽ ഒരു സർവേ നടത്തി, പ്രതികരിച്ചവരിൽ 90 ശതമാനം ജർമനിയിൽ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നുവെങ്കിലും അവരിൽ പകുതി പേർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് കണ്ടെത്തി.

ഒന്നിലധികം വ്യവസായങ്ങളിൽ വിദഗ്ധ തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം ജർമനി നേരിടുന്നു. ജർമനിയിലെ ഫെഡറൽ ലേബർ ഏജൻസി ജൂണിൽ ജർമനിയിൽ ഏകദേശം 9,00,000 ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു, പ്രത്യേകിച്ച് ഗതാഗതം, ലോജിസ്റ്റിക്സ്, വിൽപന, സേവനം, ആരോഗ്യ സംരക്ഷണം എന്നീ മേഖലയിലാണ് തൊഴിൽ അവസരങ്ങൾ.

ഐഎഫ്ഒ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ ജർമൻ കന്പനികളിലെ 1,000 ഹ്യൂമൻ റിസോഴ്സ് മാനേജർമാരെ വിവിധ വ്യവസായങ്ങളിൽ നിന്ന് സർവേ നടത്തിയപ്പോൾ, 83 ശതമാനം പേർ പറഞ്ഞത് ജർമ്മൻ ഭാഷാ വൈദഗ്ധ്യത്തിന്‍റെ അഭാവമാണ് ആളുകളെ നിയമിക്കുന്നതിനുള്ള പ്രധാന തടസമാണ്.