പ്രവീണ്‍ വർഗീസ് വധം: ഗേജ് ബെതുണിനെ കുറ്റവിമുക്തനാക്കി .
Tuesday, September 18, 2018 10:21 PM IST
ഇല്ലിനോയ്: സതേണ്‍ ഇല്ലിനോയ് യൂണിവേഴ്സിറ്റി വിദ്യാർഥിയും മലയാളിയുമായ പ്രവീണ്‍ വർഗീസ്(19) കൊല്ലപ്പെട്ട കേസിൽ 2018 ജൂണിൽ ജൂറി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഗേജ് ബതുണിനെ സ്വതത്രനായി വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.

2014 ഫെബ്രുവരി 13ന് കാണാതായ പ്രവീണിന്‍റെ തണുത്തുറഞ്ഞ മൃതദേഹം നാലു ദിവസങ്ങൾക്കുശേഷം കാർബൻഡേയ്ൽ റസ്റ്റോറന്‍റിന് പുറകിൽ വൃക്ഷ നിബിഢമായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്.

കാർബൻ ഡെയ്ൽ അധികാരികൾ ദുഃഖകരമായ അപകടമരണമെന്ന് വിധിയെഴുതിയ കേസ് നാലു വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കൊലപാതമായി ജൂറി വിധിയെഴുതിയത്. സംഭവം നടന്ന ദിവസം സഹപാഠിയുടെ വീട്ടിൽ നടന്ന ജ·ദിന ആഘോഷത്തിൽ പങ്കെടുത്തു പുറത്തിറങ്ങിയ പ്രവീണിന് മറ്റൊരു സഹപാഠി ഗേയ്ജ് ബത്തൂണ്‍ നൽകിയ സവാരി യാത്രയാണ് ഒടുവിൽ മരണത്തിൽ കലാശിച്ചത്.

ബത്തൂണിന്‍റെ വാഹനത്തിൽ വച്ചു ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായും തുടർന്നു വാഹനം നിർത്താൻ ആവശ്യപ്പെട്ടുവെന്നും വാഹനത്തിൽ നിന്നും പ്രവീണ്‍ ഇറങ്ങി പോയെന്നും ബത്തൂണ്‍ നൽകിയ മൊഴി പോലീസ് വിശ്വാസത്തിലെടുക്കുകയായിരുന്നു. അതിശൈത്യത്തിൽ ശരീരം തണുത്തുറഞ്ഞ് മരണം സംഭവിക്കുകയായിരുന്നുവെന്ന ഒൗദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന്‍റെ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു.

ഓഗസ്റ്റിൽ ഫസ്റ്റ് ഡിഗ്രി മർഡറിനു ശിക്ഷ വിധിക്കാനിരിക്കെ ബത്തൂണ്‍ പുതിയ അറ്റോർണിമാരെ കേസ് ഏൽപിച്ചതിനെത്തുടർന്ന് അവരുടെ വാദംകൂടി കേട്ടു വിധി പറയാൻ സെപ്റ്റംബർ 17നു മാറ്റിവച്ചതായിരുന്നു. ജാക്സണ്‍ സർക്യൂട്ട് കോടതിയിൽ കേസ് ഓപ്പണ്‍ ചെയ്തയുടനെ ജഡ്ജി മാർക്ക് ക്ലാർക് ബതുണിനെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. പ്രോസിക്യൂഷൻ ആവശ്യമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെങ്കിലും തെറ്റുധാരണയായിരിക്കാം ജൂറി ബതുണിനെ കേസിൽ ഉൾപെടുത്തുന്നതിനും ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനും കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ് വീണ്ടും വാദം കേൾക്കുമെന്നും തീയതി പിന്നീട് നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു. കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ബത്തൂണിന്‍റെ മാതാപിതാക്കൾ അറിയിച്ചപ്പോൾ ,വിധി അത്ഭുതമായിരിക്കുന്നുവെന്നാണ് പ്രവീണിന്‍റെ മാതാവ് ലവ്ലി വർഗീസ് അഭിപ്രായപെട്ടിത്. നാലു വർഷത്തിലധികം പ്രവീണിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം നീതിക്കു വേണ്ടി പോരാടിയ എല്ലാവരിലും കോടതിയുടെ പുതിയ ഉത്തരവ് നിരാശ പടർത്തി. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസിൽ ഇനിയും നീതി ലഭിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ിൃശ2018ലെുേ18ുൃമ്ലലിബഴമഴല.ഷുഴ

റിപ്പോർട്ട്: പി.പി ചെറിയാൻ